വടകര പ്രവാസോത്സവം ശ്രദ്ധേയമായി

December 4th, 2022

pravasolsvam-2022-vatakara-nri-forum-20-th-anniversary-ePathram
ദുബായ് : വടകര എൻ. ആർ. ഐ. അസ്സോസിയേഷന്‍ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ദുബായില്‍ സംഘടിപ്പിച്ച ‘പ്രവാസോത്സവം -2022’ പ്രവാസ ഭൂമികയിലെ വേറിട്ട അനുഭവമായി.

സാംസ്‌കാരിക ഘോഷ യാത്രയിൽ കുട്ടികളും മുതിര്‍ന്നവരും അണി നിരന്നു. വടകരയുടെ തനതു ശില്പങ്ങൾ, മുത്തുക്കുട, ചെണ്ട മേളം, മയിലാട്ടം, കരകാട്ടം, തുടങ്ങിയവ ഘോഷ യാത്രക്ക്‌ മാറ്റു കൂട്ടി.

dubai-vadakara-nri-forum-20-th-anniversary-pravasolsvam-2022-ePathram

ദുബായ് ക്രസൻ്റ് സ്‌കൂൾ അങ്കണത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഗ്ലോബൽ പീസ് അംബാസഡർ ഹുസൈഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നബാദ്‌ അൽ ഇമാറാത് ടീ൦ ലീഡർ ഉമ്മു മർവാൻ മുഖ്യ അതിഥിയായി പങ്കെടുത്തു. പ്രസിഡണ്ട് ഇ. കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. മുഹമ്മദ്, അഡ്വ. സാജിദ് അബൂബക്കർ, ഡോ. മുഹമ്മദ് ഹാരിസ്, സത്യൻ എസ്. ആർ., രാജൻ കൊളാവിപ്പാലം, മോഹൻ എന്നിവർ സംസാരിച്ചു. സാമൂഹ്യ സാംസ്‌കാരിക വ്യവസായ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി മനോജ് കെ. വി. സ്വാഗതവും ട്രഷറർ അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.

വടകരയുടെ പഴയ ഓർമ്മകളെ തൊട്ടുണർത്തുന്ന ദേശക്കാഴ്ചകളുടെ ദൃശ്യാവിഷ്കാരവും വടകരയെ മലബാറിൽ അടയാളപ്പെടുത്തുന്ന അഞ്ചു വിളക്കിന്‍റെ രൂപ കല്പനയും തങ്ങളുടെ പഴയ കാലത്തിലേക്ക് ഒരു തിരിച്ചു നടത്ത മായിരുന്നു. വടകരയുടെ പഴമയുടെ തനതു ആവിഷ്കാരങ്ങളും ക്ഷേത്ര ങ്ങളും പള്ളികളും അനുബന്ധ കാഴ്ചകളുടെ ഫോട്ടോ പ്രദർശനം പ്രവാസി കളെ നാട്ടോർമ്മയിലേക്ക് നയിച്ചു. പുരാതനമായ വടകര ചന്തയുടെ പുനരാവിഷ്കരണം ഏറെ ശ്രദ്ധേയമായി.

കോൽക്കളി, തിരുവാതിര, നൃത്തങ്ങൾ, സിനിമാറ്റിക്ക് ഡാൻസ്, ലഘു നാടകം, പ്രശസ്ത ഗായകർ താജുദ്ധീൻ വടകര, അജയ് ഗോപാൽ, മുനവ്വർ, ഹർഷ ചന്ദ്രൻ എന്നിവ രുടെ നേതൃത്വത്തിൽ ഗാനമേള തുടങ്ങിയ വിവിധ കലാ പരിപാടികള്‍ അരങ്ങേറി .

ഇക്ബാൽ ചെക്യാട്, ഭാസ്കരൻ, സിറാജ് ഒഞ്ചിയം, രജീഷ്, മുഹമ്മദ് ഏറാമല, ജിജു കാർത്തികപ്പള്ളി, മൊയ്‌തു കുറ്റ്യാടി, സുഷി കുമാർ, പുഷ്പരാജ്, മൂസ കോയമ്പ്രം, അസീസ് പുറമേരി, എസ്. പി. മഹമൂദ്, ചന്ദ്രൻ കൊയി ലാണ്ടി, ഷാജി, മൊയ്‌തു പേരാമ്പ്ര, സലാം ചിത്രശാല, നൗഫൽ കടിയങ്ങാട്, അനിൽ കീർത്തി, ബഷീർ മേപ്പയൂർ,സ്വപ്‌നേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ റമൽ നാരായണൻ, യാസിർ, രമ്യ, സൂരജ് പി. കെ., ജിനു കെ. എം. തുടങ്ങിയവർ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on വടകര പ്രവാസോത്സവം ശ്രദ്ധേയമായി

റിസർവ്വ് ബാങ്ക് ഇ-റുപീ സേവനം ഡിസംബർ ഒന്നു മുതല്‍

November 30th, 2022

rbi-e-rupee-reserve-bank-of-india-digital-rupee-from-2022-december-1-ePathram
ന്യൂഡൽഹി : റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ഡിജിറ്റൽ കറൻസി e-Rupee,  ഡിസംബർ ഒന്നു മുതൽ റീട്ടെയിൽ മേഖലയിൽ പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കും. ഇപ്പോള്‍ ഉപയോഗിക്കുന്ന കറന്‍സി നോട്ടിന്‍റെ അതേ മൂല്യം തന്നെ ആയിരിക്കും ഡിജിറ്റല്‍ രൂപയായ ഇ-റുപീക്കും.

കറന്‍സി നോട്ടിന്‍റെ ഇലക്ട്രോണിക് പതിപ്പ് ആണ് ഇ-റുപീ അഥവാ ഡിജിറ്റല്‍ രൂപ.

ഡിജിറ്റൽ കറൻസിയെ CBDC-W, എന്നും CBDC-R എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. CBDC-W മൊത്തക്കച്ചവട കറൻസിയെയും CBDC-R റീട്ടെയിൽ കറൻസിയെയും സൂചിപ്പിക്കുന്നു. 2022 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാ രാമനാണ് e-Rupee പ്രഖ്യാപനം നടത്തിയത്.

ബാങ്ക് നല്‍കുന്ന ഡിജിറ്റല്‍ വാലറ്റ് / ആപ്പ് വഴിയാണ് e-Rupee ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികള്‍ തമ്മിലും വ്യക്തിയും കട ഉടമയും തമ്മിലും മറ്റും പണമിടപാട് നടത്താന്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കാം. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു-ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-റുപീ വഴി പണമിടപാട് നടത്താം.

എട്ടു ബാങ്കുകൾക്ക് e-Rupee സംവിധാനത്തിനുള്ള അനുമതി ആർ. ബി. ഐ. നൽകിയിട്ടുണ്ട്. SBI, ICICI, യെസ് ബാങ്ക്, IDFC എന്നീ നാല് ബാങ്കു കളുടെ നേതൃത്വത്തിണ് ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുക. അടുത്ത ഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, യുണിയൻ ബാങ്ക്, HDFC, കൊട്ടക് മഹീന്ദ്ര എന്നിവയും പദ്ധതിയില്‍ ചേരും.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നിശ്ചിത എണ്ണം ആളുകൾക്ക് ഇടയിലാണ് ആദ്യഘട്ട പരീക്ഷണം. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ലഭ്യമാവുകയുള്ളു.

രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുക. കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ്, ഗുവാഹത്തി, ഇന്‍ഡോർ, ലഖ്നൗ, പാട്ന, ഷിംല എന്നീ നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ പുരോഗമനം അനുസരിച്ച് കൂടുതൽ ബാങ്കുകളും നഗരങ്ങളും ഇതിൽ ഭാഗമാകും.

നിലവിലെ കറൻസി നോട്ടുകൾക്ക് പുറമെയാണ് ഇ-റുപീ വിനിമയം. ഇത് ഇടപാടുകൾ കൂടുതൽ സുഗമം ആക്കും എന്ന് ആർ. ബി. ഐ. അറിയിച്ചു.

റഷ്യ, സ്വീഡന്‍, ചൈന, അമേരിക്ക, ജമൈക്ക, ബഹാമസ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗത്തിലുണ്ട്.

- pma

വായിക്കുക: , , ,

Comments Off on റിസർവ്വ് ബാങ്ക് ഇ-റുപീ സേവനം ഡിസംബർ ഒന്നു മുതല്‍

റിസർവ്വ് ബാങ്ക് ഇ-റുപീ സേവനം ഡിസംബർ ഒന്നു മുതല്‍

November 30th, 2022

rbi-e-rupee-reserve-bank-of-india-digital-rupee-from-2022-december-1-ePathram
ന്യൂഡൽഹി : റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ഡിജിറ്റൽ കറൻസി e-Rupee,  ഡിസംബർ ഒന്നു മുതൽ റീട്ടെയിൽ മേഖലയിൽ പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കും. ഇപ്പോള്‍ ഉപയോഗിക്കുന്ന കറന്‍സി നോട്ടിന്‍റെ അതേ മൂല്യം തന്നെ ആയിരിക്കും ഡിജിറ്റല്‍ രൂപയായ ഇ-റുപീക്കും.

കറന്‍സി നോട്ടിന്‍റെ ഇലക്ട്രോണിക് പതിപ്പ് ആണ് ഇ-റുപീ അഥവാ ഡിജിറ്റല്‍ രൂപ.

ഡിജിറ്റൽ കറൻസിയെ CBDC-W, എന്നും CBDC-R എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. CBDC-W മൊത്തക്കച്ചവട കറൻസിയെയും CBDC-R റീട്ടെയിൽ കറൻസിയെയും സൂചിപ്പിക്കുന്നു. 2022 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാ രാമനാണ് e-Rupee പ്രഖ്യാപനം നടത്തിയത്.

ബാങ്ക് നല്‍കുന്ന ഡിജിറ്റല്‍ വാലറ്റ് / ആപ്പ് വഴിയാണ് e-Rupee ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികള്‍ തമ്മിലും വ്യക്തിയും കട ഉടമയും തമ്മിലും മറ്റും പണമിടപാട് നടത്താന്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കാം. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു-ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-റുപീ വഴി പണമിടപാട് നടത്താം.

എട്ടു ബാങ്കുകൾക്ക് e-Rupee സംവിധാനത്തിനുള്ള അനുമതി ആർ. ബി. ഐ. നൽകിയിട്ടുണ്ട്. SBI, ICICI, യെസ് ബാങ്ക്, IDFC എന്നീ നാല് ബാങ്കു കളുടെ നേതൃത്വത്തിണ് ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുക. അടുത്ത ഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, യുണിയൻ ബാങ്ക്, HDFC, കൊട്ടക് മഹീന്ദ്ര എന്നിവയും പദ്ധതിയില്‍ ചേരും.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നിശ്ചിത എണ്ണം ആളുകൾക്ക് ഇടയിലാണ് ആദ്യഘട്ട പരീക്ഷണം. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ലഭ്യമാവുകയുള്ളു.

രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുക. കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ്, ഗുവാഹത്തി, ഇന്‍ഡോർ, ലഖ്നൗ, പാട്ന, ഷിംല എന്നീ നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ പുരോഗമനം അനുസരിച്ച് കൂടുതൽ ബാങ്കുകളും നഗരങ്ങളും ഇതിൽ ഭാഗമാകും.

നിലവിലെ കറൻസി നോട്ടുകൾക്ക് പുറമെയാണ് ഇ-റുപീ വിനിമയം. ഇത് ഇടപാടുകൾ കൂടുതൽ സുഗമം ആക്കും എന്ന് ആർ. ബി. ഐ. അറിയിച്ചു.

റഷ്യ, സ്വീഡന്‍, ചൈന, അമേരിക്ക, ജമൈക്ക, ബഹാമസ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗത്തിലുണ്ട്.

- pma

വായിക്കുക: , , ,

Comments Off on റിസർവ്വ് ബാങ്ക് ഇ-റുപീ സേവനം ഡിസംബർ ഒന്നു മുതല്‍

ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു – വ്യാപാര രംഗത്ത് ലുലു വിൻ്റെ പുതിയ മുന്നേറ്റം

November 24th, 2022

amazone-with-lulu-mou-sign-ronaldo-mouchawar-and-ma-yusuff-ali-ePathram

അബുദാബി : ഓൺ ലൈൻ വിപണന രംഗത്ത് പുതിയ ചുവടു വെപ്പുമായി ലുലു ഗ്രൂപ്പും ആമസോണും. ലുലു ഹൈപ്പർ മാർക്കറ്റു കളിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉൽപ്പന്ന ങ്ങൾ യു. എ. ഇ. യിൽ വിതരണം ചെയ്യുന്ന തിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണ ത്തില്‍ ഏർപ്പെടുന്നത്.

അബുദാബി എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ യുടെ സാന്നിദ്ധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയും ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് റൊണാൾഡോ മോചവറു മാണ് കരാറിൽ ഒപ്പു വെച്ചത്.

ഉപഭോക്താക്കൾക്ക് ഇനി ആമസോണിലൂടെ ലുലു ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാം. ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ആമസോൺ വേഗത്തിൽ എത്തിക്കും. ആദ്യ ഘട്ടത്തിൽ ദുബായ് മറീന, ബർഷ, പാം ജുമേറ, അറേബ്യൻ റെയ്‌ഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണം. വൈകാതെ യു. എ . ഇ. യിലെ എല്ലാ നഗരങ്ങളിലും ഈ സേവനം ലഭ്യമാകും.

സ്വകാര്യ സംയുക്ത സംരംഭങ്ങൾ യു. എ. ഇ. വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് എന്ന് അബു ദാബി സാമ്പത്തിക വകുപ്പ് ചെയർമാൻ മുഹമ്മദ് അലി ഷൊറഫ പറഞ്ഞു. ഈ സംരംഭത്തിലൂടെ ഉപഭോക്താ ക്കൾക്ക് മികച്ച സേവനം നൽകുന്ന ആമസോണി നെയും ലുലു ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

amazon-uae-signs-agreement-with-lulu-for-online-marketing-ePathram

ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കാണ് ലുലു എന്നും മുൻഗണന നല്കിയിട്ടുള്ളത് എന്ന് എം. എ. യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കൾക്ക് മികച്ച സേവനമാണ് നൽകുക എന്ന് ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് റൊണാൾഡോ മോചവർ പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ മറ്റ് ജി. സി. സി. രാജ്യങ്ങൾ, ഈജിപ്ത് എന്നിവിടങ്ങളിലും ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിലും ആയാസ രഹിത മായും ലഭ്യമാക്കും എന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു. ലുലു ഗ്രുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാ വാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അശ്റഫ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു – വ്യാപാര രംഗത്ത് ലുലു വിൻ്റെ പുതിയ മുന്നേറ്റം

മില്‍മ പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും

November 23rd, 2022

milma-milk-price-increases-in-kerala-ePathram
തിരുവനന്തപുരം : ഡിസംബര്‍ ഒന്നു മുതല്‍ മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കും. പാല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും. വര്‍ദ്ധിപ്പി ക്കുന്ന ഓരോ രൂപക്കും 88 പൈസ വീതം കര്‍ഷകനു നല്‍കും എന്നും മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചു റാണി. പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടണം എന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നിലവിലെ സാചഹര്യം പരിഗണിച്ചാണ് മില്‍മ യുടെ ശുപാര്‍ശ അംഗീകരിച്ചത് എന്നും മന്ത്രി പറഞ്ഞു.

 

- pma

വായിക്കുക: , , , , , ,

Comments Off on മില്‍മ പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും

Page 11 of 71« First...910111213...203040...Last »

« Previous Page« Previous « അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
Next »Next Page » കെല്‍ട്രോണില്‍ മാധ്യമ പഠനം : പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha