മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിടി വീഴും

September 1st, 2022

june-26-international-anti-drug-day-united-nations-ePathram
തിരുവനന്തപുരം : മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ച് റോഡ് അപകടങ്ങൾ ഉണ്ടാവുന്നതു തടയാൻ നടപടിയുമായി കേരള പോലീസ്.

ആൽക്കോ സ്‌കാൻ ബസ്സില്‍ ഒരുക്കിയ സംവിധാനം വഴി ഉമിനീര്‍ പരിശോധന നടത്തിയാണ് ഡ്രൈവർ മാരുടെ ലഹരി ഉപയോഗം കണ്ടെത്തുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം.

ആൽക്കോ സ്‌കാൻ ബസ്സ്, റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസ്സിന്‍റെ ഫ്ലാഗ് ഓഫ് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. റോട്ടറി ക്ലബ്ബിന്‍റെ യും പോലീസിന്‍റെയും സഹകരണ കൂട്ടായ്മ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ്സ് കൈ മാറിയത്.

drivers-alcohol-and-drugs-influence-catch-kerala-police-alco-scan-bus-flagged-off-ePathram

ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധ പൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്. ലഹരി ഉപഭോഗത്തിന്ന് എതിരായി സമൂഹ ത്തിന്‍റെ നാനാ തുറകളിൽ പ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾ, യുവാക്കൾ, സാംസ്‌കാരിക – സാമൂഹ്യ സംഘടനകൾ, ഗ്രന്ഥാലയങ്ങൾ  തുടങ്ങി എല്ലാവരും ക്യാമ്പയിന്‍റെ ഭാഗ ഭാക്കാകും. ഇതിനൊപ്പം ബോധ പൂർവ്വം ലഹരിയിൽ അടിപ്പെടുത്താൻ ശ്രമിക്കുന്ന വർക്ക് എതിരെയുള്ള നിയമ നടപടികൾ കർക്കശമാക്കും. ബസ്സും പരിശോധനാ ഉപകരണവും കിറ്റും അടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മാർച്ച് 31 ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസ്സുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതു നിരത്തു കളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസ്സുകൾ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും.

-PRD

Image Credit : Kerala Police Twitter

- pma

വായിക്കുക: , , , , , , , , ,

Comments Off on മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിടി വീഴും

രാജ്യത്തെ ആദ്യ ഓൺ ലൈൻ ടാക്സി ‘കേരള സവാരി’ തുടക്കമായി

August 18th, 2022

kerala-savaari-online-auto-taxi-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺ ലൈൻ ഓട്ടോ – ടാക്സി സംവിധാനം ‘കേരള സവാരി’ സംസ്ഥാന മുഖ്യമന്ത്രി പിണാറിയ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. കനകക്കുന്നിൽ നടന്ന ചടങ്ങിലാണ് കേരള സവാരി തുടക്കമായത്. രാജ്യത്തിനു മാതൃകയാണ് കേരള സവാരി പദ്ധതി. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗര ത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്ത് ഒട്ടാകെ പദ്ധതി നടപ്പിലാക്കുവാനാണ് തീരുമാനം.

കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗര സഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ‘കേരള സവാരി’ ഒരുക്കിയിരിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കും എട്ട് ശതമാനം സർവ്വീസ് ചാർജ്ജും മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺ ലൈൻ ടാക്സികളിൽ സര്‍വീസ് ചാര്‍ജ്ജ് 20 % മുതൽ 30 ശതമാനം വരെയാണ്.

ചൂഷണം ഇല്ലാത്ത ഒരു വരുമാന മാർഗ്ഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരി എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.

സുരക്ഷ മുന്‍ നിറുത്തിയാണ് കേരള സവാരി രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഓരോ ഡ്രൈവർക്കും പോലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.

അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ ഒരു പാനിക്ക് ബട്ടണുണ്ട്. ഡ്രൈവർക്കും യാത്രക്കാര്‍ക്കും പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താന്‍ കഴിയും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഇത് സഹായകമാവും.

തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണം എന്നും അക്കാര്യം സർക്കാർ ഉറപ്പു വരുത്തും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on രാജ്യത്തെ ആദ്യ ഓൺ ലൈൻ ടാക്സി ‘കേരള സവാരി’ തുടക്കമായി

മുങ്ങി മരണ നിവാരണ ദിനാചരണം ജൂലായ് 25 ന്

July 20th, 2022

world-drowning-prevention-day-ePathram
തിരുവനന്തപുരം : ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും മുങ്ങി മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ മുങ്ങി മരണം എന്നത് നിയന്ത്രിക്കപ്പെടേണ്ട ഒരു സാമൂഹിക വിപത്ത് എന്നുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും യൂണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക മുങ്ങിമരണ നിവാരണ ദിനാചരണം ജൂലായ് 25 ന് നടക്കും.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വൈസ് ചെയർമാൻ കൂടിയായ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ ഭാഗമായി ബോധവത്ക്കരണ സെമിനാറും പരിശീലനവും അടക്കം വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൂട്ടയോട്ടം, ജലാശയ രക്ഷാ പ്രവർത്തന ഡെമോൺസ്ട്രേഷൻ, പരിശീലന പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on മുങ്ങി മരണ നിവാരണ ദിനാചരണം ജൂലായ് 25 ന്

മങ്കിപോക്സ് : എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും

July 18th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർ പോർ ട്ടുകളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുവാന്‍ നടപടികൾ സ്വീകരിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർ പോർട്ടു കളിലാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നത്. വിദേശത്ത് നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുവാനും കൂടിയാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നത്.

സംശയ നിവാരണത്തിനും ഈ ഹെൽപ്പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവന ക്കാരെ യാണ് ഹെൽപ്പ് ഡെസ്‌കുകളിൽ നിയോഗി ക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

മങ്കി പോക്‌സ് സംബന്ധിച്ച് എയർ പോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലും അനൗൺസ്മെന്‍റ് നടത്തും. കഴിഞ്ഞ 21 ദിവസ ത്തിനുള്ളിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടിപ്പുകൾ അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീര വേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർ പോർട്ട് ഹെൽപ്പ് ഡെസ്‌കിനെ സമീപിക്കണം.

രോഗ ലക്ഷണങ്ങള്‍ ഉള്ളവർ വീട്ടിൽ വായു സഞ്ചാരമുള്ള മുറിയില്‍ 21 ദിവസം കഴിയണം. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികള്‍, കുട്ടികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരുമായി ഇടപഴകരുത്. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കണം.

* പബ്ലിക് റിലേഷൻസ്

- pma

വായിക്കുക: , , , ,

Comments Off on മങ്കിപോക്സ് : എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും

തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐ. സി. യു. പ്രവർത്തനം ആരംഭിച്ചു

July 18th, 2022

cardiology-icu-in-medical-college-and-cath-lab-catheterization-laboratory-ePathram
തൃശൂർ : ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന രീതില്‍ തൃശൂർ മെഡിക്കൽ കോളേജിൽ ഒരുക്കിയ കാർഡിയോളജി ഐ. സി. യു. വിന്‍റെ പ്രവര്‍ത്തനോല്‍ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ. നിര്‍വ്വഹിച്ചു. നിലവിലുള്ള കാത് ലാബ് (കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി) ഐ. സി. യു. വിന് പുറമെ ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഐ. സി. യു. ഒരുക്കിയിരിക്കുന്നത്.

ആഴ്ചയിൽ നാല് ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന കാത് ലാബ് പ്രവർത്തനം എല്ലാ ദിവസങ്ങളിലും ലഭ്യമാക്കിയിരുന്നു. എന്നാൽ ഹൃദ്രോഗികളെ പരിചരിക്കുന്നതിന് കൂടുതൽ സൗകര്യം ഒരുക്കേണ്ടി വന്നതിനാലാണ് അധികമായി തീവ്രപരിചരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.

ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല അദ്ധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിജു കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡോ. സിബു മാത്യു നന്ദി പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ആർ. എം. ഒ. ഡോ. രണ്‍ദീപ്, മറ്റു ആശുപത്രി ജീവനക്കാരും സന്നിഹിതരായിരുന്നു.

* Public Relations 

- pma

വായിക്കുക: , , , ,

Comments Off on തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐ. സി. യു. പ്രവർത്തനം ആരംഭിച്ചു

Page 8 of 42« First...678910...203040...Last »

« Previous Page« Previous « പ്രതാപ് പോത്തന്‍ അന്തരിച്ചു
Next »Next Page » മങ്കിപോക്സ് : എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha