ഇയര്‍ ഓഫ് സായിദ് സീലുകൾ പാസ്സ് പോർട്ടിൽ പതിച്ചു തുടങ്ങി

June 27th, 2018

year-of-zayed-2018-entry-seal-in-abu-dhabi-airport-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാർഷി ക ത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സായിദ് വർഷാ ചര ണ ത്തിന്റെ ഭാഗ മായി ‘ഇയര്‍ ഓഫ് സായിദ്’ ലോഗോ യുള്ള സീലുകൾ (എൻട്രി സ്റ്റാമ്പ്) അബുദാബി എയർ പോർട്ടിൽ വന്നിറ ങ്ങുന്ന യാത്ര ക്കാരുടെ പാസ്സ് പോര്‍ട്ടു കളില്‍ പതിച്ചു തുടങ്ങി.

wam-news-year-zayed-entry-stamp-ePathram

ലോക രാജ്യ ങ്ങ ളിൽ നിന്നുള്ളവരെ യു. എ. ഇ. യി ലേക്ക് സ്വാഗതം ചെയ്യുന്ന നയം നടപ്പി ലാക്കിയ, ലോക മെമ്പാടും സഞ്ചരിച്ച് നയ തന്ത്ര ബന്ധങ്ങൾ കാത്തു സൂക്ഷി ച്ചിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂല്യ ങ്ങളെയും തത്ത്വ ങ്ങളെയും ആഘോ ഷി ക്കുകയാണ് ഈ നട പടി യിലൂടെ എന്ന് അബു ദാബി വിമാനത്താവളം ആക്ടിം ഗ് സി. ഇ. ഒ. അബ്ദുൽ മജീദ് അൽ ഖൂരി പറഞ്ഞു.

ഈ വർഷം മുഴുവൻ ഇത് തുടരും എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്ര പിതാ വിന്റെ മുഖം ആലേഖനം ചെയ്ത എൻട്രി സ്റ്റാമ്പു കൾ അബു ദാബി ഇമി ഗ്രേഷന്‍ വിഭാഗ മാണ് തയ്യാറാ ക്കിയത്.

*  W A M , Year of Zayed 

- pma

വായിക്കുക: , , , ,

Comments Off on ഇയര്‍ ഓഫ് സായിദ് സീലുകൾ പാസ്സ് പോർട്ടിൽ പതിച്ചു തുടങ്ങി

വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് ഇന്ത്യയില്‍

June 27th, 2018

sheikh-abdulla-bin-zayed-with-narendra-modi-ePathram
അബുദാബി : യു. എ. ഇ. വിദേശ കാര്യ – രാജ്യാ ന്തര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെ ഇന്ത്യാ സന്ദര്‍ശന ത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി വ്യാപാ ര വാണിജ്യ കരാറു കളില്‍ ഒപ്പു വെച്ചു.

uae-foreign-minister-sheikh-abdulla-bin-zayed-with-external-affairs-minister-sushama-swaraj-ePathram

പ്രധാന മന്ത്രി നരേന്ദ്ര മോഡി, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ, കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക വകുപ്പു മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ദേശിയ സുരക്ഷാ ഉപ ദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ശൈഖ് അബ്ദുള്ള ചർച്ച നടത്തി.

ഇന്റർ നാഷനൽ കൗൺസിൽ ഓഫ് വേൾഡ് അഫ യേഴ്സിൽ നടന്ന സംവാദ പരി പാടിക്കു ശേഷം മുഗള്‍ ഭരണാധി കാരി ഹുമയൂണിന്റെ ശവ കുടീരത്തില്‍ ശൈഖ് അബ്ദുല്ല സന്ദര്‍ശനം നടത്തി.

ഇരു രാജ്യങ്ങളും തമ്മിൽ പല മേഖല കളി ലുള്ള പങ്കാളി ത്തവും സഹ കര ണവും ശക്തി പ്പെടു ത്തുന്ന തിന്റെ ഭാഗ മായി വിവിധ മന്ത്രി മാരു മായി അദ്ദേഹം കൂടി ക്കാഴ്ച നടത്തി. ഈ മാസം 30 വരെ നീളുന്ന സന്ദർശന ത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതല്‍ സുപ്രധാന കരാറു കൾ ഒപ്പു വെക്കും എന്ന് പ്രതീക്ഷി ക്കുന്നു.

- pma

വായിക്കുക: , , , ,

Comments Off on വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് ഇന്ത്യയില്‍

അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍

June 19th, 2018

abudhabi-bus-service-by-itc-ePathram
അബുദാബി : പൊതു ഗതാഗത സംവി ധാനവും സേവന വും മെച്ച പ്പെടു ത്തുന്ന തിന്റെ ഭാഗ മായി അബു ദാബി ഗതാ ഗത വകുപ്പ് ബസ്സ് സര്‍വ്വീ സില്‍ സമഗ്ര മായ മാറ്റ ങ്ങൾ വരുത്തി. ഓരോ റൂട്ടിലും ഇനി മുതൽ 15 മിനിറ്റു കൂടു മ്പോള്‍ ബസ്സുകള്‍ ഉണ്ടായി രിക്കും എന്ന് ഇന്റഗ്രേ റ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റ ര്‍ (ഐ. ടി. സി.) അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഈദുൽ ഫിത്വർ ദിവസം (ജൂൺ 15) മുതലാ ണ് പുതു ക്കിയ സമയ ക്രമം. അബു ദാബി ഇന്റർ നാഷ ണൽ എയർ പോർട്ട്, അല്‍ റഹ ബീച്ച്, യാസ് ഐലൻഡ്, അല്‍ റീം ഐലൻഡ്, അല്‍ മഖ്താ ഈസ്റ്റ്,  അബു ദാബി ഗേറ്റ് സിറ്റി തുടങ്ങിയ സ്ഥല ങ്ങളി ലേക്കാണ് സർവ്വീസുക ളുടെ എണ്ണം വർദ്ധി പ്പിച്ചത്. നിലവിൽ 30 മിനിറ്റു കൂടു മ്പോഴായിരുന്നു ഈ റൂട്ടുക ളിൽ ബസ്സു കൾ സർവ്വീസ് നടത്തിയിരുന്നത്. ഖലീജ് ടൈംസ്  റിപ്പോർട്ട് ചെയ്ത താണ് ഈ വാർത്ത.

അബുദാബി കൂടാതെ അല്‍ ഐന്‍ നഗര ത്തിലും പ്രാന്ത പ്രദേശ ങ്ങളി ലേക്കു മുള്ള റൂട്ടു കളിലും പുതിയ പരി ഷ്‌ ക്കാര ങ്ങള്‍ നിലവില്‍ വന്ന തായി ഇന്റ ഗ്രേറ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റര്‍ (ഐ. ടി. സി.) അധികൃതര്‍ അറി യിച്ചു.

പൊതു ഗതാഗത സംവിധാനം വിപുലീ കരി ക്കുന്നതി ന്റെ ഭാഗ മായി അവധി ദിവസ ങ്ങളില്‍ ബസ്സു കളുടെ എണ്ണം വർദ്ധിപ്പിക്കും.

- pma

വായിക്കുക: , , ,

Comments Off on അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍

വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ

June 18th, 2018

cricketer-virat-kohli-brand-ambassador-of-remit-2-india-ePathram
അബുദാബി : വിദേശ ഇന്ത്യ ക്കാർ‍ ക്കായുള്ള ഗ്ലോബൽ ഓൺ ലൈൻ റെമിറ്റൻസ് പോർട്ടൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസി ഡറായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നിയമിതനായി.

Remit2India യുടെ നൂതന വിപണന നയ ങ്ങളുടെയും ഉപ ഭോക്തൃ സേവന സംരംഭ ങ്ങളു ടെയും ഭാഗ മായി ട്ടാണ് വിരാട് ഈ കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.

യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി ഈയിടെ തുടങ്ങി വെച്ച ഹോൾ ഡിംഗ് കമ്പനി യായ ഫിനാബ്ലർ (Finablr) ഫിനാൻഷ്യൽ സിലെ പ്രധാന ബ്രാൻഡു  കളിൽ ഒന്നാണ് ‘റെമിറ്റ് ടു ഇൻഡ്യ’.

ഫിനാബ്ലറിന്‍റെ കുട ക്കീഴിലുള്ള ‘റെമിറ്റ് ടു ഇൻഡ്യ’, യു. എ. ഇ. എക്സ് ചേഞ്ച്, എക്‌സ്പ്രസ്സ് മണി എന്നിവ യടക്കം റെമിറ്റൻസ് ബ്രാൻഡു കളുടെ ശൃംഖലക്ക് ഇന്ത്യ യി ലേക്ക് പണം അയക്കു ന്നതിൽ 12% ത്തിലേറെ നിർണ്ണാ യക മായ വിപണി പങ്കാളിത്തമുണ്ട്.

ഇന്ത്യ യിലേക്ക് ലളിത വും സുരക്ഷിത വും സൗകര്യ പ്രദവു മായ രീതി യിൽ ഓൺ ലൈൻ മണി ട്രാൻസ്ഫർ പരിഹാര ങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഓൺ ലൈൻ റെമിറ്റൻസ് സ്ഥാപന മാണ് Remit2India.

പണ രഹിത മായാ ണ് മുഴു വൻ നട പടി ക്രമങ്ങളും നിർവ്വ ഹി ക്കുന്നത്. ഓരോ ഇട പാടും അത് കൈപ്പറ്റുന്ന സമയം വരെ നിരീക്ഷിക്കാനും കഴിയും. ലോക ബാങ്കിന്‍റെ മൈഗ്രേഷൻ ആന്‍റ് ഡെവലപ്‌മെന്‍റ് ബ്രീഫ് പ്രകാരം 2017- ൽ 69 ബില്യൺ യു. എസ്. ഡോളറി ന്റെ വിദേശ പണം ഇന്ത്യ യിലേക്ക് അയച്ചിട്ടുണ്ട്.

ആഗോള തല ത്തിൽ അര ദശലക്ഷത്തിൽ അധികം ഉപ ഭോക്താ ക്കളുള്ള ‘റെമിറ്റ് ടു ഇൻഡ്യ’ എന്ന വിഖ്യാത ബ്രാൻഡി ന്‍റെ മുഖ മാകു ന്നത് അഭി മാന മാണ് എന്നും ഇന്ത്യ യുടെ അഭി മാനവും നേട്ട ങ്ങളും ദേശ സ്‌നേഹ വും വിശ്വാസ വും പ്രതി ഫലി പ്പിക്കുന്ന ഒരു ബ്രാൻഡ് എന്ന നില യിൽ വിദേശ ഇന്ത്യ ക്കാർക്ക് ഇട യിൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ വളരുന്ന സ്വാധീനം കൂടുതൽ വേഗ ത്തി ലാക്കു വാൻ താൻ ശ്രമിക്കും എന്നും വിരാട് കോഹ്‌ലി പറഞ്ഞു.

കാനഡ യിലും യു. കെ., യു.എസ്., ഓസ്‌ട്രേലിയ എന്നീ രാജ്യ ങ്ങളിലും ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ നിറഞ്ഞ സാന്നിദ്ധ്യം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍റെ വ്യാപക മായ ജന പ്രീതി യിലൂടെ മറ്റ് വിദേശ വിപണി കളി ലേക്കും പടർത്തുക യാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

‘റെമിറ്റ് ടു ഇൻഡ്യ’ യെ പ്പോലുള്ള ഒരു യുവ ബ്രാൻഡിന്, ക്രിക്കറ്റി ലെ യുവ രക്ത മായ വിരാടിന്‍റെ പ്രതി ഛായ കൃത്യ മായും ഇണ ങ്ങുന്ന താണ് എന്നും ഇന്ത്യൻ വിജയ ത്തിന്‍റെ ആവേശത്തെ പ്രതി നിധീ കരിക്കുന്ന അദ്ദേഹം വിദൂര തീര ങ്ങളി ലേക്ക് പറന്ന് വെന്നി ക്കൊടി പാറി ക്കാൻ ദശ ലക്ഷ ക്കണ ക്കിന് ഇന്ത്യ ക്കാർക്ക് ആവേശ മായിട്ടുണ്ട് എന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയ റക്ടർ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

കഠിനാധ്വാന ത്തിലൂടെ സമ്പാദിച്ച് അവർ അയക്കുന്ന പണം ജന്മ നാടിന്‍റെ വികസന ത്തിന് സംഭാവന യായി മാറു മ്പോൾ ‘റെമിറ്റ് ടു ഇൻഡ്യ’ യും വിരാടും ഈ ബ്രാൻഡി ന്‍റെ ആഗോള മുഖം എന്ന നില യിൽ മികവി ന്‍റെ യും കാര്യ ശേഷി യുടെയും പ്രതീക ങ്ങളാണ് എന്നും പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ

സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

June 16th, 2018

sarigama-ragam-song-love-group-zubair-rauf-talipparamba-ePathram
അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച്, അബു ദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടാ യ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ “സരിഗമ രാഗം” എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതി ക്കുന്നു.

മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആൽബ മാണ് ‘സരിഗമ രാഗം’.

സുബൈർ തളിപ്പറമ്പ് രചനയും സംഗീതവും നിർവ്വ ഹിച്ച് 2008 ൽ റിലീസ് ചെയ്ത ഇനിയെന്ന് കാണും  എന്ന ആൽബ ത്തിലെ ഹിറ്റ് ഗാന ങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ ‘സരിഗമ രാഗം… തക ധിമി മേളം….” എന്ന് തുട ങ്ങുന്ന കല്യാണപ്പാട്ട്.

വടക്കേ മലബാറി ലെ മുസ്‌ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകർഷ ക മായ വരി കൾ, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം കിട പിടിക്കുന്ന തരത്തിൽ ആർജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതിൽ വിജയി ച്ചിരി ക്കുന്നു.

മാപ്പിളപ്പാട്ടു ഗാനാസ്വാദാകർ പത്തു വർഷമായി നെഞ്ചേറ്റിയ സരിഗമ രാഗം എന്ന ഈ ഗാനം ഗൾഫിൽ അട ക്കം നിരവധി വേദി കളിലും ടെലി വിഷൻ റിയാ ലിറ്റി ഷോ കളിലും ഗായിക രഹ്ന തന്റേതായ ശൈലി യിൽ അവ തരി പ്പിച്ചു വരുന്നു.

രണ്ടു പതിറ്റാണ്ടു കാലം ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരൻ സുബൈർ തളിപ്പറമ്പും ആദ്യമായി ഈ ആൽബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്കാര ത്തി ന്റെ പ്രത്യേ കത യാണ്.

സോംഗ് ലവ് ഗ്രൂപ്പിന്റെ ബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച് മില്ലേനിയം വീഡിയോസ് പുറ ത്തിറക്കിയ ആൽബ ത്തിന്റെ പിന്നണി പ്രവർത്തകർ കമറുദ്ധീൻ കീച്ചേരി, ഹംസ, ഷംസുദ്ധീൻ കുറ്റിപ്പുറം, റഫീഖ് തളി പ്പറമ്പ്, ജബ്ബാർ മടക്കര എന്നിവരാണ്. സ്റ്റുഡിയോ : ഒബ്സ്ക്യൂറ തളിപ്പറമ്പ്.

- pma

വായിക്കുക: , , , , , ,

Comments Off on സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

Page 60 of 115« First...102030...5859606162...708090...Last »

« Previous Page« Previous « മലയാളി സമാജം ഈദ് ആഘോഷം ശനിയാഴ്ച
Next »Next Page » ലോക ഫുട് ബോൾ മാമാമാങ്കത്തെ വിലയിരുത്തുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha