കൊല്ലം സുധി വാഹന അപകടത്തില്‍ മരിച്ചു

June 6th, 2023

actor-kollam-sudhi-dies-in-road-accident-ePathram

ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) വാഹന അപകടത്തില്‍ മരിച്ചു. ജൂണ്‍ 5 തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ആയിരുന്നു അപകടം.

തൃശ്ശൂര്‍ ജില്ലയിലെ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറില്‍ ഉണ്ടായിരുന്ന കലാകാരന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ ഒരു സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.

ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലെ നിറ സാന്നിദ്ധ്യം ആയിരുന്നു കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുട്ടനാടന്‍ മാര്‍പാപ്പ, ബിഗ് ബ്രദര്‍, കേശു ഈ വീടിന്‍റെ നാഥന്‍, എസ്‌കേപ്പ്, തീറ്റ റപ്പായി, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, വക തിരിവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആന്‍ ഇന്‍റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി തുടങ്ങി നാല്‍പ്പതോളം സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കൊല്ലം സുധി വാഹന അപകടത്തില്‍ മരിച്ചു

മാമുക്കോയ വിട വാങ്ങി

April 26th, 2023

actor-mamukkoya-passes-away-ePathram
പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്നു. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്‍റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയക്ക് തളര്‍ച്ച അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറില്‍ ഉണ്ടായ രക്ത സ്രാവമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.

കോഴിക്കോട് സ്വദേശിയായ മാമുക്കോയ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകന്‍ ആയിരുന്നു. നാടക രംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്.

പ്രശസ്ത നാടക – സിനിമാ പ്രവർത്തകരായ കെ. ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവി മാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി (1979) എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. തുടർന്ന്, കലാ സംവിധായകന്‍ കൂടിയായ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ (1982) എന്ന ചിത്രത്തില്‍ അഭിനയിച്ചു. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശുപാർശയിലാണ് ഈ സിനിമയിൽ വേഷം ചെയ്യാൻ കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

pma-rahiman-with-mamukkoya-thudarum-tele-film-ePathram

സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ലഭിച്ചതെല്ലാം കോമഡി നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു. സത്യൻ അന്തിക്കാടിൻ്റെ നാടോടിക്കാറ്റ്, സിദ്ധീഖ് ലാലിൻ്റെ ആദ്യ സിനിമ റാംജി റാവ് സ്പീക്കിംഗ്, മഴവില്‍ക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്ത കള്‍, കൗതുക വാര്‍ത്ത, സന്ദേശം, തലയണ മന്ത്രം, ശുഭയാത്ര, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് തുടങ്ങി നിരവധി സിനിമകളിലൂടെ ഹാസ്യത്തിൻ്റെ വേറിട്ട ഒരു ശൈലി തന്നെ അദ്ദേഹം അവതരിപ്പിച്ചു.

സിനിമയിലെ ഹാസ്യാഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയ 2008 ല്‍ ‘ഇന്നത്തെ ചിന്താ വിഷയം’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ഹാസ്യ നടനുള്ള അവാർഡ് ലഭിച്ചത് മാമുക്കോയക്ക് ആയിരുന്നു.

ഹാസ്യം മാത്രമല്ല ക്യാരക്ടർ റോളുകളും തനിക്ക് വഴങ്ങും എന്നും അദ്ദേഹം തെളിയിച്ചു. കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന സിനിമയിലെ അബ്ദു എന്ന കഥാ പാത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പ്രത്യേക പരാമർശം ലഭിച്ചു.

actor-mamukkoya-with-shajahan-thudarum-tele-cinema-ePathram

പ്രവാസി കലാകാരൻ ഷാജഹാന്‍ ചങ്ങരംകുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത് യു. എ. ഇ. യില്‍ ചിത്രീകരിച്ച ‘തുടരും…’ എന്ന ടെലി സിനിമ യിൽ ഏവരുടെയും കണ്ണ് നനയിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍റെ ബ്യാരി യിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ് (2001), ഉരു (2023) എന്നീ ചിത്രങ്ങളില്‍ അദ്ദേഹം നായകനായി അഭിനയിച്ചു.

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സില്‍ എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്തത്.

- pma

വായിക്കുക: , , ,

Comments Off on മാമുക്കോയ വിട വാങ്ങി

മാമുക്കോയ വിട വാങ്ങി

April 26th, 2023

actor-mamukkoya-passes-away-ePathram
പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്നു. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്‍റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയക്ക് തളര്‍ച്ച അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറില്‍ ഉണ്ടായ രക്ത സ്രാവമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.

കോഴിക്കോട് സ്വദേശിയായ മാമുക്കോയ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകന്‍ ആയിരുന്നു. നാടക രംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്.

പ്രശസ്ത നാടക – സിനിമാ പ്രവർത്തകരായ കെ. ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവി മാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി (1979) എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. തുടർന്ന്, കലാ സംവിധായകന്‍ കൂടിയായ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ (1982) എന്ന ചിത്രത്തില്‍ അഭിനയിച്ചു. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശുപാർശയിലാണ് ഈ സിനിമയിൽ വേഷം ചെയ്യാൻ കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

actor-mamukkoya-with-shajahan-thudarum-tele-cinema-ePathram

സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ലഭിച്ചതെല്ലാം കോമഡി നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു. സത്യൻ അന്തിക്കാടിൻ്റെ നാടോടിക്കാറ്റ്, സിദ്ധീഖ് ലാലിൻ്റെ ആദ്യ സിനിമ റാംജി റാവ് സ്പീക്കിംഗ്, മഴവില്‍ക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്ത കള്‍, കൗതുക വാര്‍ത്ത, സന്ദേശം, തലയണ മന്ത്രം, ശുഭയാത്ര, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് തുടങ്ങി നിരവധി സിനിമകളിലൂടെ ഹാസ്യത്തിൻ്റെ വേറിട്ട ഒരു ശൈലി തന്നെ അദ്ദേഹം അവതരിപ്പിച്ചു.

സിനിമയിലെ ഹാസ്യാഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയ 2008 ല്‍ ‘ഇന്നത്തെ ചിന്താ വിഷയം’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ഹാസ്യ നടനുള്ള അവാർഡ് ലഭിച്ചത് മാമുക്കോയക്ക് ആയിരുന്നു.

ഹാസ്യം മാത്രമല്ല ക്യാരക്ടർ റോളുകളും തനിക്ക് വഴങ്ങും എന്നും അദ്ദേഹം തെളിയിച്ചു. കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന സിനിമയിലെ അബ്ദു എന്ന കഥാ പാത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പ്രത്യേക പരാമർശം ലഭിച്ചു.

pma-rahiman-with-mamukkoya-thudarum-tele-film-ePathram

പ്രവാസി കലാകാരൻ ഷാജഹാന്‍ ചങ്ങരംകുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത് യു. എ. ഇ. യില്‍ ചിത്രീകരിച്ച ‘തുടരും…’ എന്ന ടെലി സിനിമ യിൽ ഏവരുടെയും കണ്ണ് നനയിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍റെ ബ്യാരി യിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ് (2001), ഉരു (2023) എന്നീ ചിത്രങ്ങളില്‍ അദ്ദേഹം നായകനായി അഭിനയിച്ചു.

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സില്‍ എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്തത്.

- pma

വായിക്കുക: , , ,

Comments Off on മാമുക്കോയ വിട വാങ്ങി

ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റായ നടപടി : മമ്മൂട്ടി

October 4th, 2022

critics-award-winner-mammootty-epathram
കൊച്ചി : നടന്‍ ശ്രീനാഥ് ഭാസിയെ അഭിമുഖം നടത്തുമ്പോള്‍ അവതാരകയെ അപമാനിച്ചു എന്ന പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ മമ്മൂട്ടി.

‘ചലച്ചിത്ര നിര്‍മ്മാതാക്കളുടെ തീരുമാനം ശരിയല്ല. തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണ്. ആരെയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ല’. മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ‘ശ്രീനാഥ് ഭാസിക്ക് എതിരായ വിലക്ക് പിന്‍വലിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അത് തിരുത്തണം’ എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

അവതാരകയെ അപമാനിച്ചു എന്ന പരാതിയിൽ ശ്രീനാഥ് ഭാസിക്ക് എതിരെ പോലീസ് കേസ് എടുത്തതിനു പിന്നാലെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ നടനെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പുതിയ സിനിമകളില്‍ നിന്നും വിലക്കുകയും ചെയ്തു. ഇപ്പോൾ ശ്രീനാഥ് ഭാസി ചെയ്തു കൊണ്ടിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗും ഡബ്ബിംഗും പൂർത്തിയാക്കാൻ അനുവദിക്കും എന്നും തൽക്കാലം പുതിയ പടങ്ങൾ നൽകില്ല എന്നുമാണ് ശിക്ഷാ നടപടികള്‍ എന്ന് സംഘടന അറിയിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റായ നടപടി : മമ്മൂട്ടി

പ്രതാപ് പോത്തന്‍ അന്തരിച്ചു

July 15th, 2022

actor-director-prathap-pothan-ePathram
പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. മലയാളം, തമിഴ്, തെുലങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.

വിവിധ ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ‘ആരവം’ എന്ന സിനിമ യിലൂടെ അഭി നയ രംഗത്ത് എത്തിയ പ്രതാപ് പോത്തന്‍ ‘തകര’ യിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായി. ചാമരം, ലോറി, നവംബറിന്‍റെ നഷ്ടം, സിന്ദൂര സന്ധ്യക്കു മൗനം,

മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ചു. നവാഗത സംവിധായകന്‍റെ മികച്ച സിനിമക്കുള്ള പ്രഥമ ഇന്ദിരാ ഗാന്ധി ദേശീയ പുരസ്‌കാരം ഈ സിനിമ യിലൂടെ പ്രതാപ് പോത്തനെ തേടി എത്തി. ഋതുഭേദം, ഡെയ്‌സി,യാത്രാമൊഴി, വെട്രിവിഴ, ആത്മ, ചൈതന്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകൾ.

‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’ എന്ന ചിത്രത്തിലെ ഔസേപ്പച്ചൻ എന്ന എഴുപതു വയസ്സുകാരനായ കഥാപാത്രത്തിലൂടെ കഥാപാത്ര ത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രത്യേക ജൂറിപുരസ്‌കാരം പ്രതാപ് പോത്തന്‍ സ്വന്തമാക്കിയത്.

- pma

വായിക്കുക: , , ,

Comments Off on പ്രതാപ് പോത്തന്‍ അന്തരിച്ചു

Page 2 of 1912345...10...Last »

« Previous Page« Previous « ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു
Next »Next Page » തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐ. സി. യു. പ്രവർത്തനം ആരംഭിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha