വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി

August 23rd, 2022

loud-speaker-ePathram
ബംഗളൂരു : ഇസ്ലാം മത വിശ്വാസികളുടെ പ്രാര്‍ത്ഥനാ (നിസ്കാരം) സമയം അറിയിക്കുന്ന വാങ്ക് വിളിയുടെ ഉള്ളടക്കം മറ്റു മതസ്ഥരുടെ അവകാശങ്ങൾ ലംഘി ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹര്‍ജി കർണ്ണാടക ഹൈക്കോടതി തള്ളി.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25, 26 എന്നിവയുടെ ലംഘനം ആവുന്നത് ഒന്നും തന്നെ വാങ്കു വിളി യില്‍ ഇല്ല. പ്രാർത്ഥനക്കായുള്ള വിളിയിൽ മറ്റ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നും ഇല്ല എന്നതു കൊണ്ട് തന്നെ ഹര്‍ജിക്കാരന്‍റെ വാദം നില നിൽക്കില്ല.

ഇത്തരം ഹര്‍ജികൾ കൊണ്ട് തെറ്റിദ്ധാരണ സൃഷ്ടി ക്കുവാന്‍ മാത്രമേ സാധിക്കൂ എന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ്. വിശ്വ ജിത്ത് ഷെട്ടി എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

വാങ്ക് വിളി മുസ്‌ലിം വിശ്വാസക്രമത്തിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എങ്കിലും അതിലെ ചില പ്രയോഗ ങ്ങൾ മറ്റു മതസ്ഥരുടെ വിശ്വാസത്തെ ബാധിക്കുന്നു എന്ന വാദമാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

പള്ളികളിൽ നിന്ന് ഉച്ച ഭാഷിണി ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് പൂർണ്ണമായി നിരോധിക്കുവാൻ നിർദ്ദേശം നൽകണം എന്നും വക്കീല്‍ വാദിച്ചു. തുടര്‍ന്ന് വാങ്കു വിളിയിലെ വരികൾ വായിക്കാൻ ശ്രമിച്ച അഭിഭാഷകനെ ഡിവിഷന്‍ ബഞ്ച് തടഞ്ഞു.

ഈ വാചകങ്ങൾ കേൾക്കുമ്പോഴേ നിങ്ങളുടെ മൗലിക അവകാശം ലംഘിക്കപ്പെടുന്നു എന്നാണല്ലോ നിങ്ങൾ വാദിക്കുന്നത്. പിന്നെന്തിനാണ് അവ വായിക്കുന്നത് എന്നും കോടതി ചോദിച്ചു.

ഭരണ ഘടനയിലെ ആർട്ടിക്കിൾ 25 (1) ഇഷ്ടമുള്ള മതം വിശ്വസിക്കുവാനും ആചരിക്കു വാനും പ്രചരിപ്പിക്കു വാനും പൗരൻമാർക്ക് മൗലികമായ അവകാശം പ്രദാനം ചെയ്യുന്നു. എന്നാൽ ഇത് അനിയന്ത്രിതമായ അവകാശം അല്ല. പൊതു ക്രമം, ധാർമ്മികത, ആരോഗ്യം തുടങ്ങി യവയെ ഈ അവകാശം ഹനിക്കാൻ പാടില്ല.

ഇവിടെ ഉച്ചഭാഷിണി വഴിയോ അല്ലാതെയോ വാങ്ക് വിളിക്കു മ്പോൾ നിസ്കാരത്തിനായി വിശ്വാസികളെ ക്ഷണിക്കുന്നു എന്നതിനും അപ്പുറം മറ്റുള്ളവരുടെ അവകാശത്തെ എങ്ങനെയാണ് ലംഘിക്കുക എന്നും ഡിവിഷൻ ബഞ്ച് ചോദിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി

ദേശ വിരുദ്ധം : എട്ട് യൂട്യൂബ് ചാനലുകൾ നിരോധിച്ചു

August 19th, 2022

blocked-youtube-channels-in-india-banned-social-media-ePathram ന്യൂഡല്‍ഹി : രാജ്യത്തെ ക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ട് യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ ഒരു ചാനല്‍ പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്. ദേശ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി എന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 114 കോടി കാഴ്ചക്കാരും 85.73 ലക്ഷം സബ്സ്ക്രൈബര്‍മാരും ഉള്ളതാണ് ഈ ചാനലുകള്‍.

ഇന്ത്യയിലെ മത വിഭാഗങ്ങള്‍ക്ക് ഇടയില്‍ പരസ്പര വിദ്വേഷം പടര്‍ത്തുക എന്ന ഉദ്ദേശത്തോടു കൂടി യുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങള്‍.

മതപരമായ നിര്‍മ്മിതികള്‍ തര്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നു, മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കുന്നു, ഇന്ത്യയില്‍ മത യുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ’വ്യാജ പ്രചാരണ’ങ്ങള്‍ നടത്തുന്നവയാണ് ഈ ചാനലുകളിലെ പല വീഡിയോ കളും. അത്തരം ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതു ക്രമം തകര്‍ക്കു വാനും സാദ്ധ്യത ഉള്ളവയാണ് എന്നും വാര്‍ത്താ വിതരണ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

വ്യാജവും ഉദ്വേഗ ജനകവുമായ തമ്പ് നൈലുകള്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ ചാനലുകളിലെ വീഡിയോകള്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്. മറ്റ് മുന്‍ നിര വാര്‍ത്താ ചാനലുകളുടെ ലോഗോയും വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും ഉപയോഗിച്ച് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുവാനും വാര്‍ത്തകള്‍ ശരിയാണ് എന്ന് വിശ്വസിപ്പിക്കുവാനും ഉള്ള ശ്രമവും നടത്തിയിരുന്നു എന്നു കണ്ടെത്തി.

ചാനലുകളുടെ പേര് വിവരങ്ങൾ: (ബ്രാക്കറ്റിൽ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണവും).
ലോക് തന്ത്ര ടി. വി. (12.90 ലക്ഷം), യു & വി ടി. വി. (10.20 ലക്ഷം), എ. എം. റാസ് വി. (95,900), ഗൗരവ് ഷാലി പവന്‍ മിതിലാഞ്ചല്‍ (7 ലക്ഷം), സര്‍ക്കാരി അപ്ഡേറ്റ് (80,900) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം) തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍. പാകിസ്ഥാനില്‍ നിന്നുള്ളത് ന്യൂസ് കി ദുനിയ (97,000) എന്ന ചാനലാണ്.

- pma

വായിക്കുക: , , , , , ,

Comments Off on ദേശ വിരുദ്ധം : എട്ട് യൂട്യൂബ് ചാനലുകൾ നിരോധിച്ചു

പാഠ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല എന്ന് കേരളം

August 11th, 2022

logo-government-of-kerala-ePathram
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി ചരിത്ര പാഠ പുസ്തകങ്ങളില്‍ നിന്നും ചില പാഠഭാഗങ്ങള്‍ ഒഴിവാക്കണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അതേപടി അംഗീകരിക്കുവാന്‍ കഴിയില്ല എന്നു കേരള സര്‍ക്കാര്‍.

ഗുജറാത്തിലെ മുസ്ലിം വംശഹത്യ, മുഗള്‍ രാജ വംശ ത്തെക്കുറിച്ചുള്ള ചരിത്രം, രാജ്യം ഒന്നാകെ ഉറ്റു നോക്കിയ കര്‍ഷക സമരങ്ങള്‍ എന്നിവ പാഠ ഭാഗ ങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് കേരളം നിരസിച്ചത്. ഇതു സംബന്ധിച്ചുള്ള എസ്. സി. ഇ. ആര്‍. ടി. റിപ്പോര്‍ട്ട് (SCERT Kerala) ഹയര്‍ സെക്കന്‍ഡറി വകുപ്പിനു കൈമാറി.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. (NCERT) പാഠ ഭാഗങ്ങള്‍ വെട്ടി ചുരുക്കുന്നത്. പഠന ഭാരം കുറക്കുവാന്‍ വേണ്ടി യാണ് ഇത് എന്നാണ് ന്യായീകരണം.

കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലാണ് എൻ. സി. ആർ. ടി.യുടെ നിർദ്ദേശം അനുസരിച്ചുള്ള പാഠ ഭാഗങ്ങള്‍ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് എസ്. സി. ഇ. ആർ. ടി. പഠനം നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ പാഠ ഭാഗങ്ങൾ ഒഴിവാക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on പാഠ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല എന്ന് കേരളം

വിവാഹം : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത എന്ന് നിത്യാ മേനോന്‍

July 26th, 2022

nithya_menon-epathram
തെന്നിന്ത്യയിലെ പ്രശസ്ത നടി നിത്യാ മേനോന്‍ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു എന്നും ഇവര്‍ ഉടനെ വിവാഹിതരാവും എന്നും ചില മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് വെറും വ്യാജ വാര്‍ത്തകള്‍ എന്ന് നടിയുടെ പ്രതികരണം. വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ നിത്യാ മേനോന്‍ പുറത്തു വിട്ടിരിക്കുന്നത് അവരുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ്.

nithya-menen-reveal-of-marriage-fake-news-ePathram

‘ഞാനിപ്പോള്‍ വിവാഹിതയാകുന്നില്ല. വാര്‍ത്തയില്‍ പറഞ്ഞതു പോലെ ഒരു വ്യക്തിയും ഇല്ല. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല എന്ന് നേരിട്ട് പറയാന്‍ വേണ്ടി യാണ് ഈ അവസരം ഉപയോഗിക്കുന്നത്. പിന്നെ അഭിനയത്തില്‍ ചില ഇടവേളകള്‍ എടുക്കാറുണ്ട്. എന്നെ ത്തന്നെ തിരിച്ചു പിടിക്കാന്‍ എനിക്ക് അങ്ങനെ ഒരു സമയം ആവശ്യം തന്നെയാണ്. റോബോട്ട് പോലെ തുടര്‍ച്ചയായി ജോലി എടുക്കുവാന്‍ എനിക്കു കഴിയില്ല. അവര്‍ തുടരുന്നു…

ഏറ്റെടുത്ത പ്രൊജക്ടുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായി. എല്ലാം റിലീസിന് ഒരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത. വിവാഹ വാര്‍ത്ത അടിസ്ഥാന രഹിതം എന്നു ആവര്‍ത്തിച്ച നിത്യ, വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നും പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും ദയവ് ചെയ്ത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു.

പിന്നെ ഞാനൊരു വെക്കേഷന് ഒരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണ്. അതു കൊണ്ട് വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നു പറഞ്ഞുള്ള ഫോണ്‍ വിളികളും മെസ്സേജുകളും ദയവു ചെയ്ത് ഒഴുവാക്കൂ. എനിക്ക് അങ്ങനെ ഒരു പ്ലാന്‍ ഇല്ല. ഇതിനിടെ കാലിൽ പരിക്കു പറ്റിയതിനെ കുറിച്ചും ബെഡ് റസ്റ്റിൽ ആയിരുന്നു എന്നും അവർ വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on വിവാഹം : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത എന്ന് നിത്യാ മേനോന്‍

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം : രാജ്‌ നാഥ് സിംഗ്

July 25th, 2022

central-minister-rajnath-singh-ePathram
ജമ്മു: പാക് അധീന ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണ് എന്നും അത് അങ്ങിനെ തന്നെ തുടരും എന്നും കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി രാജ്‌ നാഥ് സിംഗ്. കാർഗിൽ യുദ്ധം ജയിച്ചതിന്‍റെ ഭാഗമായി ജമ്മുവിൽ നടത്തിയ 23-ആം കാര്‍ഗില്‍ വിജയ ദിവസില്‍ ഇന്ത്യന്‍ സൈനികരുടെ ജീവ ത്യാഗത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. പാക്ക് അധീന കശ്മീര്‍ വിഷയത്തില്‍ പാര്‍ലി മെന്‍റില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. കശ്മീര്‍ എന്നെന്നും ഇന്ത്യയുടെ ഭാഗം ആയിരിക്കും.

1962 ല്‍ ജവഹര്‍ ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കെ ലഡാക്കിലെ നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തത് വെച്ചു നോക്കുമ്പോള്‍, ഇന്ന് ലോക ത്തെ ഏറ്റവും കരുത്തരായ രാജ്യം ഇന്ത്യയാണ് എന്നും രാജ്‌ നാഥ് സിംഗ് പറഞ്ഞു. 1947 ന് ശേഷം എല്ലാ യുദ്ധങ്ങളിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. എന്നിട്ടും അവർ ഇന്ത്യക്ക് എതിരെ നിഴൽ യുദ്ധം നടത്തുകയാണ്.

ബാബാ അമര്‍ നാഥ് ഇന്ത്യയിലും മാ ശര്‍ദ ശക്തി നിയന്ത്രണ രേഖയില്‍ ഉടനീളവും ആയിരിക്കെ, പാക്ക് അധീന കശ്മീര്‍ ഇന്ത്യക്ക് പുറത്താവുക സാദ്ധ്യമല്ല. ശിവന്‍റെ രൂപത്തിലുള്ള ബാബാ അമര്‍നാഥ് നമ്മളോട് ഒപ്പം തന്നെയാണ്. നിയന്ത്രണ രേഖയുടെ മറ്റൊരു വശത്ത് ശര്‍ദ ശക്തി ദേവിയും ഉണ്ട്. ശര്‍ദ എന്ന് അറിയപ്പെടുന്ന സരസ്വതി ദേവിയുടെ ക്ഷേത്ര അവശിഷ്ടങ്ങളുള്ള ശര്‍ദ പീഠത്തെ സൂചിപ്പിച്ചാണ് രാജ്‌ നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.

- pma

വായിക്കുക: , , , , ,

Comments Off on പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം : രാജ്‌ നാഥ് സിംഗ്

Page 12 of 115« First...1011121314...203040...Last »

« Previous Page« Previous « നിശ്ചയ ദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതം
Next »Next Page » ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha