അയോദ്ധ്യയിലെ തർക്ക രഹിത ഭൂമി ഉടമ കൾ ക്ക് നൽകണം

January 30th, 2019

babri-masjid-aodhya-issue-ePathram ന്യൂഡല്‍ഹി : അയോദ്ധ്യയിൽ ബാബറി മസ്ജിദ് നിന്നി രുന്ന സ്ഥല ത്തിനു സമീപ മുള്ള 67 ഏക്കർ തർക്ക രഹിത ഭൂമി അതിന്റെ അവകാശി കൾ ക്കു തിരിച്ചു കൊടു ക്കുവാന്‍ അനു വദി ക്കണം എന്ന് കേന്ദ്ര സർ ക്കാർ സുപ്രീം കോടതി യിൽ.

അയോദ്ധ്യ യിലെ ഭൂമി തർക്ക കേസ് സുപ്രീം കോടതി യുടെ അഞ്ചംഗ ബെഞ്ച് ഹിയറിംഗിനു വെച്ച അവസര ത്തിലാണ് കേന്ദ്ര സര്‍ ക്കാരി ന്റെ ഈ നാടകീയ നീക്കം.

1993 ൽ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67. 703 ഏക്കറിൽ, ബാബറി മസ്ജിദ് നിന്നിരുന്ന 0. 313 ഏക്കർ ഒഴികെ യുള്ള 67. 390 ഏക്കർ അതിന്റെ ഉടമ കൾക്ക് തിരിച്ചു നൽകണം എന്നാണ് സർക്കാരി ന്റെ ആവശ്യം. ഇതില്‍ 67 ഏക്ക റിൽ 42 ഏക്കർ രാമ ജൻമ ഭൂമി ന്യാസ് കൈവശം വെച്ചി രിക്കു ക യാണ്.

ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലവും പരിസരവും ഉൾ പ്പെടെ 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ച് നൽകി ക്കൊ ണ്ടുള്ള അലഹബാദ് ഹൈ ക്കോടതി വിധിക്ക് എ തി രായ അപ്പീലു കളാണ് സുപ്രീം കോടതിക്ക് മുമ്പാകെ യുള്ളത്.

സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഢ, രാം ലല്ല എന്നിവക്ക് ആണ് ഭൂമി തുല്യ മായി വീതി ച്ചു നൽകി യത്. ഈ സ്ഥലവും 67 ഏക്കറിൽ ഉൾ പ്പെടുന്ന താണ്.

തർക്ക രഹിത മായ 67.390 ഏക്കർ ലഭിച്ചാൽ മാത്രമേ കേസിൽ ജയി ക്കുന്ന വർക്ക് തർക്ക ഭൂമി യിലേക്ക് എ ത്തു വാന്‍ എത്ര സ്ഥലം വരെ ആവശ്യ മാകും എന്നും കണ്ടെത്താന്‍ ആവുക യുള്ളൂ എന്നു മാണ് കേന്ദ്ര സർ ക്കാർ നൽകിയ അപേക്ഷ യിൽ ഉള്ളത്.

- pma

വായിക്കുക: , , , , , , ,

Comments Off on അയോദ്ധ്യയിലെ തർക്ക രഹിത ഭൂമി ഉടമ കൾ ക്ക് നൽകണം

മിന്നൽ ഹർത്താലുകൾ പാടില്ല : ഹൈക്കോടതി

January 7th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : മിന്നൽ ഹർത്താലുകൾ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. ഹർത്താൽ, പൊതു പണി മുടക്ക് തുട ങ്ങിയ വക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപി ക്കാവൂ എന്നും സമര ങ്ങൾ പൗരന്റെ മൗലിക അവകാ ശത്തെ ബാധി ക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി.

പ്രതിഷേധി ക്കുവാനുള്ള അവകാശ ത്തേക്കാൾ മുകളി ലാണു പൗരനു ജീവിക്കു വാനുള്ള അവകാശം എന്ന് അടി വര യിട്ടു കോടതി ചൂണ്ടി ക്കാണിച്ചു.

ഹർത്താലിനെ തുടർന്ന് ഉണ്ടാവുന്ന അക്രമ ങ്ങൾ ഭരണ ഘടനാ വിരുദ്ധം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നാശ നഷ്ട ങ്ങൾക്ക് ഹർത്താൽ നടത്തിയ സംഘടന യില്‍ നിന്നോ രാഷ്ട്രീയ പാർട്ടി യില്‍ നിന്നോ നഷ്ട പരിഹാരം ഇടാക്കാം.

അടിക്കടി ഉണ്ടാകുന്ന ഹർത്താ ലുകള്‍ കേരള ത്തി ന്റെ വ്യവസായ – വ്യാപാര മേഖലക്ക് കനത്ത നഷ്ടം വരു ത്തി വെക്കുന്നു എന്നതിനാല്‍ ഹർ ത്താൽ നിരോധി ക്കണം എന്ന് ആവശ്യ പ്പെട്ട് കേരള ചേംബർ ഓഫ് കോമേ ഴ്‌സ് ആൻഡ് ഇൻ ഡസ്ട്രി ചെയർ മാൻ ഡോ. ബിജു രമേശ് ആണ് കോടതി യെ സമീപിച്ചത്.

നാളെ നടക്കുന്ന പണി മുടക്കിൽ ജന ങ്ങൾക്ക് ബുദ്ധി മുട്ടു കള്‍ ഉണ്ടാ കാതി രി ക്കാൻ എന്തു നട പടി കള്‍ സ്വീക രിച്ചു, വിഷയ ത്തിൽ എന്തു കൊണ്ട് നിയമ നിർമ്മാണം നടത്തുന്നില്ല എന്നും കോടതി ചോദിച്ചു.

അക്രമ ങ്ങൾ തട യാൻ സമഗ്രമായ പദ്ധതി വേണം എന്ന് നിരീക്ഷിച്ച കോടതി, വിഷയ ത്തിൽ സർ ക്കാറി ന്‍റെ നില പാട് തേടുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on മിന്നൽ ഹർത്താലുകൾ പാടില്ല : ഹൈക്കോടതി

മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി

November 28th, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : വാർത്ത പ്രസി ദ്ധീകരി ച്ചതിന്റെ പേരിൽ മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ജനാധിപത്യം അപകട ത്തിൽ ആവും എന്നും ഇന്ത്യ നാസി രാജ്യം ആയി മാറും എന്നും മദ്രാസ് ഹൈക്കോടതി.

എ. ഐ. എ. ഡി. എം. കെ. സർക്കാർ 2012 ൽ ‘ഇന്ത്യ ടുഡേ’ തമിഴ് വാരികക്ക് എതിരെ നൽ കിയ അപ കീർത്തി ക്കേസ് റദ്ദാക്കി ക്കൊ ണ്ടാണ് മദ്രാസ് ഹൈക്കോടതി ഇങ്ങിനെ പറഞ്ഞത്.

2012 ആഗസ്റ്റ് എട്ടിന്നു ഇന്ത്യാ ടുഡേ വാരിക യിൽ പ്രസി ദ്ധീക രിച്ച ലേഖന ത്തില്‍, തോഴി ശശികല യുടെ പ്രേരണ യാല്‍ മുഖ്യ മന്ത്രി ജയലളിത, മന്ത്രി സ്ഥാന ത്തു നിന്നും ചെങ്കോട്ടയ്യനെ നീക്കി എന്ന് ആരോപിച്ചിരുന്നു. ഇതിന്ന് എതിരേ യാണ് തമിഴ്നാട് സർക്കാർ, ചെന്നൈ പ്രിൻ സിപ്പൽ സെഷൻസ് കോടതി യെ സമീപിച്ചത്.

‘ഇന്ത്യ സജീവ മായ ജനാധി പത്യ രാജ്യ മാണ്. മാധ്യമ ങ്ങൾ അതിന്റെ അവിഭാജ്യ ഘടക ങ്ങളു മാണ്. മാധ്യമ ങ്ങളെ ഈ രീതി യിൽ അമർച്ച ചെയ്താൽ, ഇന്ത്യ നാസി രാജ്യമാകും. നമ്മുടെ സ്വാതന്ത്ര്യ പ്പോരാളി കളു ടെയും ഭരണ ഘടനാ ശില്പി കളു ടെയും കഠിനാധ്വാനം പാഴാ കും. മാധ്യമ ങ്ങളുടെ ഭാഗത്തു നിന്ന് വല്ല പ്പോഴും ചില വീഴ്ചകള്‍ ഉണ്ടായേക്കാം.

എങ്കിലും ജനാധിപത്യത്തിന്റെ നിലനില്‍പ്പ് എന്നുള്ള വിശാല താത്പര്യം കണക്കില്‍ എടുത്ത് ആ വീഴ്ചകൾ അവഗണിക്കാം ’ എന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ്. പി. എൻ. പ്രകാശ് പറഞ്ഞു. മതി യായ കാരണ ങ്ങള്‍ ഇല്ലാതെ പത്ര മാസിക കളെ ഞെരിച്ച മർത്തു വാന്‍ നടത്തുന്ന ശ്രമ ങ്ങളെ ചെറുത്തില്ല എങ്കിൽ അത് കോടതി യുടെ പരാ ജയം ആകും എന്നും അദ്ദേഹം വിധിന്യായ ത്തില്‍ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

Comments Off on മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി

കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി

November 22nd, 2018

azhikode-mla-iuml-leader-km-shaji-ePathram
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം. എൽ. എ. യും മുസ്ലീം ലീഗ് നേതാവു മായ കെ. എം. ഷാജിക്ക് നിയമ സഭാ നട പടി കളിൽ പങ്കെടുക്കാം എന്ന് സുപ്രീം കോടതി. എങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റു വാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരായ കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നും ഹരജി യിൽ അടി യന്തിര മായി തീർപ്പ് കൽപ്പി ക്കണം എന്നും ചൂണ്ടി ക്കാട്ടി കെ. എം. ഷാജി നൽകിയ അപ്പീൽ ഹരജി യിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യ ക്ഷനായ ബഞ്ചിന്റെ പരാമര്‍ശം.

എന്നാല്‍ ഇത് കോടതി യുടെ ഉത്തരവല്ല, വാക്കാലുള്ള നിരീ ക്ഷണം മാത്രമാണ്. കേസ് അടിയന്തിര മായി പരി ഗണി ക്കുവാന്‍ സാധിക്കില്ല.

തെരഞ്ഞെ ടുപ്പ് കേസിൽ തീയ്യതി നിശ്ചയിച്ച് വാദം കേൾ ക്കു വാന്‍ കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വ്യക്തമാക്കി.

അഴീക്കോട് മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി യായി മത്സരിച്ച എം. വി. നികേഷ് കുമാറിന്റെ പരാതി യി ലാണ് ഹൈക്കോടതി കെ. എം. ഷാജിയെ അയോഗ്യൻ ആക്കിയത്. തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നട ത്തി എന്നാ യിരുന്നു ഷാജിക്ക് എതിരായ പരാതി.

‘ദൈവത്തിന്ന് അടുക്കൽ അമുസ്ലിമിന് സ്ഥാനമില്ല എന്നും മുസ്ലീം ആയ തന്നെ വോട്ട് നൽകി അനു ഗ്രഹി ക്കണം എന്നും’ പറയുന്ന ലഘു ലേഖ യാണ് ഷാജി ക്കു വേണ്ടി മണ്ഡല ത്തിൽ വ്യാപ കമായി പ്രചരിപ്പിച്ചത്. കൂടാതെ നികേഷ് കുമാ റിനെ വ്യക്തി പര മായി അപ മാനി ക്കുന്ന ആരോ പണ ങ്ങള്‍ അട ങ്ങുന്ന ലഘു ലേഖ കളും മണ്ഡല ത്തിൽ വിതരണം ചെയ്തിരുന്നു.

ലഘു ലേഖ കളിലൂടെ മത വികാരം ഉണർത്തിയും എതിർ സ്ഥാനാർത്ഥി യെ അപകീർത്തി പ്പെടുത്തി യും ക്രമ ക്കേട് നടത്തി എന്ന് ചൂണ്ടി ക്കാ ട്ടി യാണ് കെ. എം. ഷാജി യുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി

ശരണം വിളി തടയരുത് : ഹൈക്കോടതി

November 22nd, 2018

high-court-of-kerala-ePathram-
കൊച്ചി : ശബരിമല തീര്‍ത്ഥാടകർ ഒറ്റക്കോ കൂട്ടമായോ എത്തി ശരണം വിളിക്കുന്നത് തടയരുത് എന്ന് ഹൈ ക്കോടതി ഉത്തരവ്. ശബരിമല യിലെ പോലീസ് നിയ ന്ത്രണം ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ പരി ഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ് പുറ പ്പെടു വിച്ചത്.

ശബരിമല യിലെ നിരോധനാജ്ഞ ഭക്തരെ തട യുവാനല്ല, തീര്‍ത്ഥാടനം സുഗമ മാക്കുവാ നാണ്. അക്കാര്യം പോലീ സിന് മനസ്സി ലായി ട്ടുണ്ടോ എന്നും ജസ്റ്റിസ് പി. ആർ. രാമ ചന്ദ്ര മേനോനും ജസ്റ്റിസ് എൻ. അനിൽ കുമാറും ഉൾ പ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.

പ്രാർത്ഥനാ യജ്ഞം പ്രതിഷേധ ത്തിന്റെ രൂപ ത്തില്‍ ഉള്ളതാകാം. എന്നാൽ, ശരണം വിളി തടയാന്‍ ആവില്ല എന്നും കോടതി ഓര്‍മ്മ പ്പെടുത്തി.

എന്നാല്‍ ഭക്തരുടെ ശരണ മന്ത്രം തടഞ്ഞിട്ടില്ല എന്ന് എ. ജി. അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടി ലും മറ്റും പരാ മർശിക്ക പ്പെട്ട വർക്കു മാത്രമാണ് സമയ നിയന്ത്ര ണമുള്ള നോട്ടീസ് നൽകുന്നത് എന്നും എ. ജി. ബോധി പ്പിച്ചു. എന്നാൽ, അത് വ്യാപക തെറ്റിദ്ധാരണക്കു കാരണം ആയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , ,

Comments Off on ശരണം വിളി തടയരുത് : ഹൈക്കോടതി

Page 18 of 39« First...10...1617181920...30...Last »

« Previous Page« Previous « അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി
Next »Next Page » കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha