നീതി ആയോഗ് : പ്ലാനിംഗ് കമ്മീഷന് പകരം ആവാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

June 15th, 2019

pinarayi-vijayan-ePathram
ന്യൂഡല്‍ഹി : നീതി ആയോഗിന്റെ നില വിലെ പ്രവര്‍ ത്തന ങ്ങള്‍ അപര്യാപ്ത മാണ് എന്നും പ്ലാനിംഗ് കമ്മീ ഷന് പകര മാകാന്‍ ഇതിന് കഴിഞ്ഞിട്ടില്ല എന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍.

പ്ലാനിംഗ് കമ്മീഷ നില്‍ നിന്നും നീതി ആയോഗി ലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാന ങ്ങള്‍ ക്ക് പഞ്ച വത്സര പദ്ധതി കളില്‍ നേരത്തേ ലഭ്യ മായി രുന്ന ധന സ്രോതസ് ഇല്ലാ താക്കി എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ അദ്ധ്യ ക്ഷത യില്‍ രാഷ്ട്ര പതി ഭവനില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണ സമിതി യോഗ ത്തില്‍ സംസാ രിക്കുക യായി രുന്നു മുഖ്യ മന്ത്രി പിണ റായി വിജയന്‍. നീതി ആയോഗി ന്റെ അഞ്ചാമത്തെ യോഗ മാണ് ഇന്ന് രാഷ്ട്ര പ തി ഭവനില്‍ ചേര്‍ന്നത്.

പതിനഞ്ചാം ധനകാര്യ കമ്മീ ഷന്റെ പരി ശോധനാ വിഷയ ങ്ങള്‍ സംബന്ധിച്ച് കേരളം പങ്കു വച്ചി ട്ടുള്ള ആശങ്ക കള്‍ പരി ഹരി ക്കണം.

കേന്ദ്ര തലത്തില്‍ പഞ്ച വത്സര പദ്ധതികള്‍ ഒഴി വാക്കിയ തിന് ശേഷ മുള്ള കേന്ദ്ര പദ്ധതി കളില്‍ സംസ്ഥാന സര്‍ ക്കാരു കള്‍ക്ക് കൂടുതല്‍ വിഹിതം വഹി ക്കേണ്ടി വരു ന്നത് സംസ്ഥാന ഗവണ്‍ മെന്റു കളുടെ ധന കാര്യ ശേഷി കുറ യുന്ന തിന് കാരണം ആകുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രളയ ത്തിനു ശേഷം കര്‍ക്കശ മായ സാമ്പ ത്തിക നിയ ന്ത്രണ ങ്ങള്‍ മൂലം കേരള ത്തിന് ഏറെ ബുദ്ധി മുട്ട് നേരി ടേണ്ടി വന്നിട്ടുണ്ട്. കേരള ത്തിന് 31,000 കോടി രൂപ യുടെ നഷ്ട മാണ് സഹി ക്കേണ്ടി വന്നത് എന്നും മുഖ്യ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on നീതി ആയോഗ് : പ്ലാനിംഗ് കമ്മീഷന് പകരം ആവാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

June 12th, 2019

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ ജി. പി. എസ്. (ഗ്ലോബൽ പൊസി ഷനിംഗ് സിസ്റ്റം) ജൂണ്‍ മുതല്‍ നിർബ്ബന്ധം ആക്കി എങ്കിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാങ്കേതിക പരി മിതി കൾ മൂലം തല്‍ക്കാല ത്തേക്ക് വാഹന പരി ശോധന നടത്തി ജി. പി. എസ്. ഇല്ലാ ത്ത വർക്ക് എതിരെ പിഴ ഈടാ ക്കേണ്ട തില്ല എന്നു മോട്ടോർ വാഹന വകുപ്പ് തീരുമാനം.

ഉപ കരണ ങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്നുള്ള വാഹന ഉടമ ക ളുടെ പരാതി കൾ കൂടി പരി ഗണിച്ചു കൊണ്ടാണ് ഈ തീരു മാനം.

എന്നാല്‍ ഫിറ്റ്നെസ് ടെസ്റ്റ്, റജിസ്ട്രേഷന്‍ എന്നി ങ്ങനെ യുള്ള കാര്യ ങ്ങള്‍ക്ക് വാഹന ങ്ങൾ കൊണ്ടു വരുമ്പോൾ ജി. പി. എസ്. ഘടിപ്പി ച്ചിരി ക്കണം എന്നും മോട്ടോർ വാഹന വകുപ്പ് അറിയിപ്പില്‍ പറയുന്നു.

മാത്രമല്ല സ്കൂൾ ബസ്സു കളിൽ ഈ മാസം 15 നു മുന്‍പു തന്നെ ജി. പി. എസ്. ഘടിപ്പിക്കണം എന്നുള്ള കർശ്ശന നിർദ്ദേ ശവും നൽകിയിട്ടുണ്ട്.

23 കമ്പനി കളുടെ ഉപ കരണ ങ്ങളാണ് നില വില്‍ മോട്ടോർ വാഹന വകുപ്പ് അംഗീ കരി ച്ചിട്ടു ള്ളത്. കൂടുതൽ കമ്പനികൾ അംഗീ കാര ത്തിനായി അപേക്ഷ നൽകി യിട്ടുണ്ട് എന്നറിയുന്നു. ഈ കമ്പനി കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭി ക്കുന്ന തോടെ മാര്‍ക്കറ്റില്‍ 8000 രൂപ വില യുണ്ടാ യിരുന്ന ജി. പി. എസ്. ഉപ കരണ ങ്ങള്‍ക്ക് വില 5000 രൂപ വരെ യായി കുറഞ്ഞു എന്ന് അറിയുന്നു.

സംസ്ഥാനത്ത് നിരത്തുകളില്‍ ഓടുന്ന 30 ലക്ഷ ത്തോളം പൊതു ഗതാ ഗത വാഹ നങ്ങ ളില്‍ നിലവിൽ 10000 വാഹന ങ്ങളി ൽ മാത്രമേ ജി. പി. എസ്. ഘടിപ്പി ച്ചി ട്ടുള്ളൂ. മുഴുവൻ വാഹന ങ്ങളിലും ഈ സംവിധാനം സജ്ജീ കരി ക്കു വാന്‍ ഒരു വർഷം എങ്കിലും സമയം വേണ്ടി വരും എന്നാണ് വിദഗ്ദ രുടെ കണക്കു കൂട്ടല്‍.

- pma

വായിക്കുക: , , , ,

Comments Off on വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

പാക് പൗരന്മാര്‍ ജൂണ്‍ 30 ന് മുമ്പ് സ്വത്ത് വെളി പ്പെടുത്തണം : ഇമ്രാന്‍ ഖാന്‍

June 11th, 2019

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : രാജ്യം സാമ്പത്തിക പ്രതി സന്ധി നേരിടു ന്നതി നാല്‍ എല്ലാ പൗര ന്മാരും ജൂണ്‍ 30 ന് മുമ്പ് സ്വത്തു വിവര ങ്ങള്‍ വെളി പ്പെടു ത്തണം എന്ന് പാകി സ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍.

നികുതി കള്‍ കൃത്യ മായി അടച്ചില്ല എങ്കില്‍ രാജ്യ ത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ബിനാമി സ്വത്തു ക്കള്‍, ബിനാമി ബാങ്ക് അക്കൗ ണ്ടുകള്‍, വിദേശ രാജ്യ ങ്ങളില്‍ നിക്ഷേപി ച്ചിരി ക്കുന്ന പണത്തി ന്റെ വിവര ങ്ങള്‍ എന്നിവ യാണ് ജൂണ്‍ 30 ന് മുമ്പ് വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടി രിക്കുന്നത്.

ബിനാമി സ്വത്തു വിവര ങ്ങളേ ക്കുറി ച്ചുള്ള മുഴുവന്‍ വിവര ങ്ങളും അന്വേ ഷണ ഏജന്‍ സിക ളുടെ പക്കല്‍ ഉണ്ട് എന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.

റിയല്‍ എസ്റ്റേറ്റ് ഒഴികെ പാക്കിസ്ഥാനി ലെ ബിനാമി സ്വത്തു ക്കള്‍ വെളി പ്പെടു ത്തിയാല്‍ നാലു ശതമാനം മാത്രം നികുതി ഈടാക്കി അതിനെ കണ ക്കില്‍ പ്പെട്ടി ട്ടുള്ള സ്വത്തു ക്കളായി മാറ്റാം.

രാജ്യത്തെ ബാങ്കു കളില്‍ ബിനാമി പേരുകളില്‍ നിക്ഷേ പിച്ചി ട്ടുള്ള പണം, വിദേശ ബാങ്കു കളില്‍ സൂക്ഷിച്ചി ട്ടുള്ള പണം എന്നി വക്ക് ആറ് ശതമാനം നികുതിയും ഈടാക്കും എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജൂണ്‍ 30 ന് ശേഷം ആര്‍ക്കും ഇനി അവസരം നല്‍കില്ല എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , ,

Comments Off on പാക് പൗരന്മാര്‍ ജൂണ്‍ 30 ന് മുമ്പ് സ്വത്ത് വെളി പ്പെടുത്തണം : ഇമ്രാന്‍ ഖാന്‍

മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന്

June 4th, 2019

logo-uae-exchange-ePathram
അബുദാബി : യു. എ. ഇ. സർക്കാരി ന്റെ സ്വദേ ശി വത്ക്കരണ പദ്ധതി യോട് മികച്ച സമീ പനം സ്വീക രിച്ച യു. എ. ഇ. എക്സ് ചേഞ്ചിന്ന് മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം.

സ്വദേശി കൾക്ക് കൂടുതൽ തൊഴില്‍ അവ സര ങ്ങൾ നല്കി യതിനുള്ള പുര സ്കാര മാണ് യു. എ. ഇ. എക്സ് ചേഞ്ച് കരസ്ഥ മാക്കി യത്.

മാനവ വിഭവ ശേഷി – സ്വദേശി വത്ക രണ മന്ത്രി നാസർ ബിൻ താനി ജുമാ അൽ ഹംലി യും അണ്ടർ സെക്രട്ടറി സൈഫ് അഹമ്മദ് അൽ സുവൈദി യും ചേർന്ന് പുര സ്കാരം സമ്മാ നിച്ചു.

സര്‍ക്കാര്‍ ആഹ്വാന പ്രകാരം നൂറു ദിവ സ ത്തിനകം അൻപ തോളം തൊഴില്‍ അവസര ങ്ങ ളാണ് യു. എ. ഇ. എക്സ് ചേഞ്ച് സ്വദേശി കൾ ക്കായി ഒരുക്കി യത്. ഇത് യു. എ. ഇ. യിൽ സ്ഥാപിത മായ കമ്പനി യാണെന്നും സ്വദേശി കൾക്ക് മികച്ച തൊഴിൽ സാദ്ധ്യതകൾ നല്കാ റുണ്ട് എന്നും തുടർന്നും ഇത് തുടരും എന്നും യു. എ. ഇ. എക്സ് ചേഞ്ച് സെന്റര്‍ കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായദ് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന്

എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു

June 4th, 2019

ma-yousufali-gets-first-gold-card-in-uae-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ഗോൾഡ് കാർഡിന് എം. എ. യൂസഫലി അർഹ നായി. വൻ കിട നിക്ഷേപ കർക്കും മികച്ച പ്രതിഭ കൾക്കും യു. എ. ഇ. നൽകുന്ന ആജീവ നാന്ത താമസ രേഖ യാണ് ഗോൾഡ് കാർഡ്.

എം. എ. യൂസഫലിക്ക് ആദ്യ യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ച വിവരം ഇന്നലെ യാണ് യു. എ. ഇ. ഫെഡ റൽ അഥോ റിറ്റി ഫോർ ഐഡ ന്റിറ്റി ആൻഡ് സിറ്റി സൺ ഷിപ്പ് അധി കൃതര്‍ പ്രഖ്യാ പിച്ചത്.

ജനറൽ ഡയറ ക്ട റേറ്റ് ഓഫ് റെസി ഡൻസി ആൻഡ് ഫോറിൻ അഫ യേഴ്സ് എക്സി ക്യുട്ടീവ് ഡയ റക്ടർ ബ്രിഗേഡി യർ സഈദ് സാലിം അൽ ഷംസി, ഗോൾഡ് കാർഡ് യൂസഫലിക്ക് കൈ മാറി.

വൻ കിട നിക്ഷേപ കരെയും മികച്ച പ്രതിഭ ക ളെയും പ്രൊഫ ഷണലു കളെ യും രാജ്യ ത്തേക്ക് ആകർഷിക്കു വാനാണ്‌ യു. എ. ഇ. ഗോൾഡ് കാർഡ് ഏര്‍ പ്പെടു ത്തിയത്.

ആദ്യ ഘട്ട മായി 6800 വിദേശി കൾ ക്കാണ് കാർഡ് അനു വദി ച്ചിരി ക്കു ന്നത്. ഗോൾഡ് കാർഡിനു പുറമേ അഞ്ചു വർഷം, പത്തു വർഷം വീതം ദീർഘ കാല വിസ കളും അനു വദിച്ചു തുടങ്ങി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു

Page 52 of 121« First...102030...5051525354...607080...Last »

« Previous Page« Previous « പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍
Next »Next Page » മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha