പ്രധാനമന്ത്രി ജൂണ്‍ 28 ന് യു. എ. ഇ. യില്‍

June 23rd, 2022

narendra-modi-sheikh-muhammed-bin-zayed-ePathram
അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണ്‍ 28 ന് യു. എ. ഇ. യില്‍ എത്തുന്നു. മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കുകയും പുതിയ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.

2022 ജൂണ്‍ 26 മുതല്‍ ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ച കോടിയിൽ പങ്കെടുത്ത ശേഷമാണ് നരേന്ദ്ര മോഡി യു. എ. ഇ. യില്‍ എത്തുക. പ്രധാനമന്ത്രിയുടെ 2019 ലെ യു. എ. ഇ. സന്ദർശനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രധാനമന്ത്രി ജൂണ്‍ 28 ന് യു. എ. ഇ. യില്‍

ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

May 14th, 2022

uae-president-sheikh-khalifa-with-sheikh-muhammed-epathram
അബുദാബി : രാഷ്ട്ര നായകന്‍റെ വിയോഗത്തില്‍ ലോക നേതാക്കളും ഭരണാധികാരികളും വ്യവസായ പ്രമുഖരും പൗര പ്രമുഖരും അനുശോചന സന്ദേശം അയച്ചു.

ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ എന്ന മഹാനായ ഭരണാധികാരിയുമായുള്ള വൈകാരിക മായ അടുപ്പം വ്യക്തമാക്കുന്നതായിരുന്നു യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്‍റെ ട്വീറ്റ്.

തങ്ങളുടെ മാര്‍ഗ്ഗ ദര്‍ശിയും പിതൃ തുല്യനുമായ ശൈഖ് ഖലീഫയെ അനുസ്മരിച്ചു കൊണ്ട് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ കുറിപ്പ് ഹൃദയത്തില്‍ തൊടുന്നു.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, രാഷ്ട്ര പതി രാംനാഥ് കൊവിന്ദ്, കേരളാ മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ അനുശോചന സന്ദേശം അയച്ചു. ശൈഖ് ഖലീഫയോടുള്ള ആദര സൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടക്കുന്നു.

സ്വദേശികളെയും പ്രവാസികളെയും ഒരു പോലെ സ്‌നേഹിച്ച യഥാർത്ഥ നേതാവ് ആയിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് എന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി.

യു. എ. ഇ. യെ ലോക ത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സാംസ്കാരിക സമ്പന്നവുമായ രാഷ്ട്രമാക്കി പടുത്തുയർത്തിയ ദീർഘ ദർശി യായിരുന്നു അദ്ദേഹം. രാജ്യത്തും വിദേശത്തും ഉള്ള വിവിധ കൊട്ടാരങ്ങളിൽ നടന്ന ചടങ്ങുകളിൽ ഭാഗമായപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ സ്നേഹ വും കരുതലും അനുഭവിക്കാൻ സാധിച്ചത് ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു എന്നും എം. എ. യൂസഫലി പറഞ്ഞു.

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ആകസ്മിക വിയോഗത്തിൽ അതിയായ ദുഃഖം രേഖ പ്പെടുത്തുന്നു. രാഷ്ട്ര നിർമ്മാണ ത്തിന് ശാശ്വത സംഭാവനകൾ നൽകിയ മഹത്തായ രാഷ്ട്ര തന്ത്ര ജ്ഞനും മാന്യനായ നേതാവു മായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും എന്ന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

2004 ൽ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് ഖലീഫ ബിൻ സായിദ്, തന്‍റെ ജീവിത കാലം മുഴുവൻ രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്ര ത്തിനും ലോക ത്തിനും പ്രിയപ്പെട്ട ജനതക്കും മികച്ച സംഭാവ നകൾ നൽകിയ ദീർഘ വീക്ഷണമുള്ള നേതാ വായിരുന്നു അദ്ദേഹം. ലോകോത്തര ബിസി നസ്സ്, സാംസ്കാരിക, സാങ്കേതിക കേന്ദ്രമാക്കി രാജ്യത്തെ മാറ്റാൻ അദ്ദേഹത്തിന്‍റെ ദീർഘ വീക്ഷണം സഹായിച്ചു. സഹാനുഭൂതി യുടെയും മാനവികതയുടെയും പ്രതീകം ആയിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

വലിയ മനുഷ്യ സ്‌നേഹിയായ അദ്ദേഹം മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ എന്നും പ്രതിജ്ഞാ ബദ്ധനായിരുന്നു. നേതൃത്വത്തില്‍ ഇരിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മാനുഷിക മൂല്യമുള്ള രാജ്യമായി യു. എ. ഇ. തിരഞ്ഞെടുക്കപ്പെട്ടതിൽ അദ്ദേഹത്തിന്റെ പങ്കു വലുതാണ്.

ജീവിത കാലത്തുടനീളം അദ്ദേഹം പങ്കുവച്ച ദയയും അനുകമ്പയും നമ്മൾ എല്ലാവരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹ ത്തി ന്‍റെ മാനവികത യുടെയും സഹിഷ്ണുതയുടെയും ദാനത്തിന്‍റെയും പാരമ്പര്യം വരും തലമുറകൾക്ക് ശാശ്വതമായ ഓർമ്മപ്പെടുത്തല്‍ ആയിരിക്കും. ദുഃഖത്തിന്‍റെ ഈ നിമിഷത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നു.

സർവ്വ ശക്തനായ അല്ലാഹു അദ്ദേഹത്തിന് നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു – ഡോ. ഷംഷീർ വയലിൽ കുറിച്ചു.  * W A M

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

May 14th, 2022

uae-president-sheikh-khalifa-with-sheikh-muhammed-epathram
അബുദാബി : രാഷ്ട്ര നായകന്‍റെ വിയോഗത്തില്‍ ലോക നേതാക്കളും ഭരണാധികാരികളും വ്യവസായ പ്രമുഖരും പൗര പ്രമുഖരും അനുശോചന സന്ദേശം അയച്ചു.

ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ എന്ന മഹാനായ ഭരണാധികാരിയുമായുള്ള വൈകാരിക മായ അടുപ്പം വ്യക്തമാക്കുന്നതായിരുന്നു യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്‍റെ ട്വീറ്റ്.

തങ്ങളുടെ മാര്‍ഗ്ഗ ദര്‍ശിയും പിതൃ തുല്യനുമായ ശൈഖ് ഖലീഫയെ അനുസ്മരിച്ചു കൊണ്ട് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ കുറിപ്പ് ഹൃദയത്തില്‍ തൊടുന്നു.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, രാഷ്ട്ര പതി രാംനാഥ് കൊവിന്ദ്, കേരളാ മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ അനുശോചന സന്ദേശം അയച്ചു. ശൈഖ് ഖലീഫയോടുള്ള ആദര സൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടക്കുന്നു.

സ്വദേശികളെയും പ്രവാസികളെയും ഒരു പോലെ സ്‌നേഹിച്ച യഥാർത്ഥ നേതാവ് ആയിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് എന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി. യു. എ. ഇ. യെ ലോക ത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സാംസ്കാരിക സമ്പന്നവുമായ രാഷ്ട്രമാക്കി പടുത്തു യർത്തിയ ദീർഘ ദർശിയായിരുന്നു അദ്ദേഹം. രാജ്യത്തും വിദേശത്തും ഉള്ള വിവിധ കൊട്ടാരങ്ങളിൽ നടന്ന ചടങ്ങുകളിൽ ഭാഗമായപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ സ്നേഹ വും കരുതലും അനുഭവിക്കാൻ സാധിച്ചത് ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു എന്നും എം. എ. യൂസഫലി പറഞ്ഞു.

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ആകസ്മിക വിയോഗത്തിൽ അതിയായ ദുഃഖം രേഖ പ്പെടുത്തുന്നു. രാഷ്ട്ര നിർമ്മാണ ത്തിന് ശാശ്വത സംഭാവനകൾ നൽകിയ മഹത്തായ രാഷ്ട്ര തന്ത്ര ജ്ഞനും മാന്യനായ നേതാവു മായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും എന്ന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

2004 ൽ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് ഖലീഫ ബിൻ സായിദ്, തന്‍റെ ജീവിത കാലം മുഴുവൻ രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്ര ത്തിനും ലോക ത്തിനും പ്രിയപ്പെട്ട ജനതക്കും മികച്ച സംഭാവ നകൾ നൽകിയ ദീർഘ വീക്ഷണമുള്ള നേതാ വായിരുന്നു അദ്ദേഹം. ലോകോത്തര ബിസി നസ്സ്, സാംസ്കാരിക, സാങ്കേതിക കേന്ദ്രമാക്കി രാജ്യത്തെ മാറ്റാൻ അദ്ദേഹത്തിന്‍റെ ദീർഘ വീക്ഷണം സഹായിച്ചു. സഹാനുഭൂതി യുടെയും മാനവികതയുടെയും പ്രതീകം ആയിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

വലിയ മനുഷ്യ സ്‌നേഹിയായ അദ്ദേഹം മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ എന്നും പ്രതിജ്ഞാ ബദ്ധനായിരുന്നു. നേതൃത്വത്തില്‍ ഇരിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മാനുഷിക മൂല്യമുള്ള രാജ്യമായി യു. എ. ഇ. തിരഞ്ഞെടുക്കപ്പെട്ടതിൽ അദ്ദേഹത്തിന്റെ പങ്കു വലുതാണ്.

ജീവിത കാലത്തുടനീളം അദ്ദേഹം പങ്കുവച്ച ദയയും അനുകമ്പയും നമ്മൾ എല്ലാവരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹ ത്തി ന്‍റെ മാനവികത യുടെയും സഹിഷ്ണുതയുടെയും ദാനത്തിന്‍റെയും പാരമ്പര്യം വരും തലമുറകൾക്ക് ശാശ്വതമായ ഓർമ്മപ്പെടുത്തല്‍ ആയിരിക്കും. ദുഃഖത്തിന്‍റെ ഈ നിമിഷത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നു. സർവ്വ ശക്തനായ അല്ലാഹു അദ്ദേഹത്തിന് നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു – ഡോ. ഷംഷീർ വയലിൽ കുറിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

എക്സ്പോ-2020 : കേരള പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

February 1st, 2022

expo-2020-dubai-uae-new-logo-ePathram

ദുബായ് : എക്സ്പോ-2020 യിലെ കേരള പവലിയൻ ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമ – വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. കേരളത്തിന്‍റെ കലാ-സാംസ്‌കാരിക പൈതൃകം തനതു പരമ്പരാഗത ശൈലിയിൽ പവലിയനിൽ അവതരിപ്പിക്കും.

കേരള പവലിയനിൽ ഫെബ്രുവരി 4 മുതൽ 10 വരെ നടക്കുന്ന ‘കേരള വീക്കി’ ൽ വ്യത്യസ്ത പദ്ധതി കൾ, നിക്ഷേപ മാർഗ്ഗ ങ്ങൾ, ടൂറിസം, ഐ. ടി., സ്റ്റാർട്ടപ്പ് തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങള്‍ നടക്കും. സുപ്രധാന മേഖല കളിലെ നിക്ഷേപത്തിനുള്ള ബിസിനസ്സ് സാദ്ധ്യത കളും ഈസ് ഓഫ് ഡൂയിംഗ് ബിസി നസ്സ്, കെ-സ്വിഫ്റ്റ് പോർട്ടൽ, എം. എസ്. എം. ഇ. ഫെസിലിറ്റേഷൻ ആക്റ്റ് തുടങ്ങിയവയിലെ സമീപ കാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങൾ വ്യവസായ വകുപ്പ് പ്രദർശിപ്പിക്കും.

പ്രവാസികളുടെ ക്ഷേമ-സാമൂഹിക ആനുകൂല്യങ്ങളും ബിസിനസ്സ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നോർക്ക വകുപ്പ് നൽകും.

കേരളാ അടിസ്ഥാനത്തില്‍ ഉള്ള സ്റ്റാർട്ടപ്പുകളെ യു. എ. ഇ. യിൽ നിന്നുള്ള നിക്ഷേപകരുമായി ഐ. ടി. & സ്റ്റാർട്ടപ്പ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാർട്ടപ്പുകളുടെ വിജയ ഗാഥകൾ പങ്കിടുകയും ചെയ്യും.

കാരവൻ ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതി കളെയും ടൂറിസ വുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ്സ് അവസര ങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കും. ബിസിനസ്സ് കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കാനും മീറ്റിംഗു കൾക്കും സൗകര്യവും ഉണ്ടായിരിക്കും എന്ന് പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on എക്സ്പോ-2020 : കേരള പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

January 11th, 2022

wps-in-uae-wages-protection-system-ePathram
അബുദാബി : സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓരോ മാസവും കൃത്യ സമയത്തു തന്നെ മുഴുവൻ ശമ്പളവും നൽകണം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം. നിശ്ചിത ദിവസത്തിന് ഉള്ളിൽ തന്നെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു. പി. എസ്.) വഴി ശമ്പളം ജീവനക്കാരുടെ ബാങ്ക് എക്കൗണ്ടില്‍ നൽകണം. അല്ലാത്ത പക്ഷം കമ്പനികള്‍ പിഴ ഒടുക്കേണ്ടി വരും എന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി. നിശ്ചിത തീയ്യതി കഴിഞ്ഞ് 10 ദിവസത്തിനകം വേതനം കൈമാറ്റം ചെയ്യപ്പെട്ടില്ല എങ്കിൽ അത് നിയമ ലംഘനമാണ്.

ഡബ്ല്യു. പി. എസ്. സംവിധാനത്തിലൂടെ നിശ്ചിത സമയത്തു തന്നെ ശമ്പളം നൽകിയില്ല എങ്കിൽ ഒരു തൊഴിലാളിക്ക് 1000 ദിർഹം എന്ന രീതിയില്‍ പിഴ ചുമത്തും. കൃത്യസമയത്ത് കൃത്യമായ ശമ്പളം നൽകിയാൽ തൊഴിലാളിയുടെ ഉത്പാദന ക്ഷമത വർദ്ധിക്കും എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.  (MOHRE_UAE)

 

- pma

വായിക്കുക: , , , , , , , ,

Comments Off on ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

Page 8 of 31« First...678910...2030...Last »

« Previous Page« Previous « ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നാടകോത്സവം
Next »Next Page » കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്‍ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha