നിപ്പ വൈറസ് : യാത്ര ക്കാരെ നിരീക്ഷി ക്കുവാന്‍ നിര്‍ദ്ദേശം

June 3rd, 2018

nipah-virus-ePathram
അബുദാബി : കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച് മരണ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യ ത്തില്‍ യു. എ. ഇ. യിലേക്ക് എത്തുന്ന യാത്രക്കാരെ നിരീ ക്ഷിക്കു വാനും രോഗി കളെ കണ്ടെത്തുവാനും എയര്‍പോര്‍ട്ട് അധി കൃതർ ക്ക് ആരോഗ്യ- രോഗ പ്രതി രോധ മന്ത്രാലയം നിർദ്ദേശം നൽകി.

തലച്ചോറിന്റെ പ്രവർ ത്തന ങ്ങളെ വികല പ്പെടുത്തുന്ന നിപ്പ വൈറസ് ബാധിച്ചാല്‍ പനി, ചുമ, തല വേദന, ശ്വാസ തടസ്സം, പെരു മാറ്റ ത്തിലെ അസ്വാഭാ വികത തുട ങ്ങിയവ യാണ് രോഗ ലക്ഷണ ങ്ങൾ.

രോഗ ലക്ഷണ ങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി നിപ്പ വൈറസ് ബാധിതര്‍ ആണോ എന്ന് പരി ശോധി ക്കുവാ നും രോഗിയെ മറ്റുള്ള വരിൽ നിന്നും മാറ്റി ആരോഗ്യ മന്ത്രാലയ പ്രതി നിധി കളെ അറി യിക്കണം എന്നും നിര്‍ദ്ദേ ശമുണ്ട്.

നിപ്പ വൈറസ് ബാധ വലിയ തോതിൽ പടർ ന്നിട്ടില്ലെ ന്നും രോഗം വന്ന് മരിച്ച കേസു കൾ വിശദമായി അവ ലോകനം ചെയ്ത് വരുന്ന തായും ഇന്ത്യൻ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചതായി യു. എ. ഇ. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗ ബാധിത രുടെ എണ്ണ ത്തിൽ വർദ്ധനവില്ലാ എന്നും മറ്റുള്ള സ്ഥല ങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല എന്നുമുള്ള വിവര ങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് എന്നും യു. എ. ഇ. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നിപ്പ വൈറസ് : യാത്ര ക്കാരെ നിരീക്ഷി ക്കുവാന്‍ നിര്‍ദ്ദേശം

കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

May 20th, 2018

baby-feet-child-birth-ePathram
ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.

ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.

മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.

എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.

മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.

മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി  ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

കെ. ജി. ബൊപ്പയ്യ കര്‍ണ്ണാടക പ്രൊടേം സ്പീക്കര്‍

May 19th, 2018

ബെംഗളൂരു : കര്‍ണ്ണാടക യിലെ പ്രൊടേം സ്പീക്കര്‍ ആയി ബി. ജെ. പി. യുടെ എം. എൽ. എ. ബൊപ്പയ്യ യെ തെര ഞ്ഞെ ടുത്തു. ഗവര്‍ണ്ണര്‍ വാജു ഭായ്‌ വാല യാണ് പ്രൊടേം സ്പീക്കറെ നിയമിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയത്.

ശനി യാഴ്ച നടക്കുന്ന വിശ്വാസ വേട്ടെടുപ്പിൽ സഭയെ നിയ ന്ത്രിക്കുന്നത് ബൊപ്പയ്യ ആയിരിക്കും.

സഭയിലെ മുതിര്‍ന്ന നേതാവ് വി. ആര്‍. ദേശ് പാണ്ഡെ യെ പ്രോടേം സ്പീക്കര്‍ ആക്കി നിയമി ക്കണം എന്ന് കോണ്‍ ഗ്രസ്സ് ആവ ശ്യപ്പെട്ടു എങ്കിലും ഇത് അംഗീ കരിക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറായില്ല. ഇത് ഭരണ ഘടനാ ലംഘ നമാണ് എന്നും കോൺഗ്രസ്സ് ആരോപിച്ചു.

ആര്‍. എസ്. എസ്. പ്രവര്‍ത്തന ങ്ങളിലൂടെ ബി. ജെ. പി. യുടെ നേതൃത്വ പദവി യില്‍ എത്തിയ ആളാണ് കെ. ജി. ബൊപ്പയ്യ.

- pma

വായിക്കുക: , , ,

Comments Off on കെ. ജി. ബൊപ്പയ്യ കര്‍ണ്ണാടക പ്രൊടേം സ്പീക്കര്‍

സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി

May 14th, 2018

death-of-sunanda-pushkar-ePathram
ന്യൂഡൽഹി : സുനന്ദ പുഷ്കറിന്റെ മരണ ത്തിൽ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പു കള്‍ ചുമത്തി യാണ് ഡൽഹി പട്യാല ഹൗസ് കോടതി യില്‍ കുറ്റപത്രം സമര്‍ പ്പി ച്ചിരി ക്കുന്നത്.

സുനന്ദ യുടെ ശരീര ത്തില്‍ കണ്ടെത്തി യിരുന്ന മുറിവു കള്‍ തനിയെ എല്‍പ്പിച്ചതാകാം എന്ന വില യിരു ത്തലു കളിലാണ് ഡല്‍ഹി പോലീസ് എത്തി യിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യിരിക്കുന്നത്.

തെളി യിക്ക പ്പെട്ടാൽ പത്തു വർഷം വരെ തടവു ശിക്ഷ ലഭി ക്കാവുന്ന കുറ്റ ങ്ങളാണ് ചുമത്തി യിരിക്കുന്നത്.

ശശി തരൂര്‍ – സുനന്ദ പുഷ്കര്‍ വിവാഹം 2010 ലാണ് നടന്നത്. ഡൽഹി ചാണക്യ പുരി യിലെ ഹോട്ടല്‍ മുറി യിൽ  2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

- pma

വായിക്കുക: , , , , , , , ,

Comments Off on സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി

ഒന്നു മുതല്‍ പത്തു വരെ എല്ലാ സ്‌കൂളു കളിലും മലയാളം നിര്‍ബ്ബന്ധം

May 9th, 2018

aa- malayalam-compulsory-in-kerala-schools-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ വിഭാഗം സ്‌കൂളു കളിലും ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ മലയാളം പഠിപ്പിക്കണം എന്ന് നിര്‍ ബ്ബന്ധ മാക്കുന്ന നിയമം ഈ അദ്ധ്യയന വര്‍ഷം മുതല്‍ പ്രാബല്യ ത്തില്‍ വരും.

സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, തുട ങ്ങിയ കേന്ദ്ര സിലബസ്സ് സ്‌കൂളു കള്‍, ഭാഷാ ന്യൂന പക്ഷ സ്‌കൂളു കള്‍, ഓറിയന്റല്‍ സ്‌കൂളു കള്‍ എന്നിവിട ങ്ങളില്‍ അടക്കം പത്താം ക്ലാസ് വരെ മലയാളം ഒരു ഭാഷയായി പഠിപ്പി ക്കണം.

2017 ജൂണ്‍ ഒന്നിന് മലയാള ഭാഷാ നിയമം ഗവര്‍ണ്ണര്‍ അംഗീ കരിച്ചു എങ്കിലും സര്‍ക്കാര്‍ ചട്ടങ്ങള്‍ ആകാത്ത തിനാല്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഇത് നടപ്പായി രുന്നില്ല. ഈ വര്‍ഷം മുതല്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടര്‍ ഇത് ഉറപ്പാക്കണം. മാത്രമല്ല മലയാളം പഠിപ്പി ക്കുന്നുണ്ട് എന്ന് എല്ലാ വര്‍ ഷാ രംഭവും പരി ശോധന യുണ്ടാകും.

വിദ്യാ ഭ്യാസ ഓഫീസര്‍ മാരും സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളു കളിലെ മലയാളം അദ്ധ്യാപ കരുടെ പ്രതി നിധി കളും അട ങ്ങുന്ന പാനല്‍ ആയി രിക്കും പരിശോധന നടത്തുക. എസ്. സി. ഇ. ആര്‍. ടി. തയ്യാറാക്കുന്ന പാഠ പുസ്തകം മാത്രമേ പഠിപ്പിക്കാവൂ. മൂല്യ നിര്‍ണ്ണയത്തിന് പരീക്ഷ യും ഉണ്ടാകും.

ഭാഷാ ന്യൂന പക്ഷ സ്‌കൂളു കളിലും ഓറിയ ന്റല്‍ സ്‌കൂളു കളിലും നിലവിലെ പാഠ്യ പദ്ധതി പ്രകാരം മല യാള ഭാഷാ പഠനം നിര്‍ബ്ബന്ധമല്ല. ഇത്തരം സ്‌കൂളു കള്‍ക്ക് എസ്. സി. ഇ. ആര്‍. ടി. പ്രത്യേക പാഠ പുസ്തകം നല്‍കും. ഇവിടെ പരീക്ഷയും ഉണ്ടാകും.

             

മലയാളം ,  *  വെബ് സൈറ്റ്  

- pma

വായിക്കുക: , , , ,

Comments Off on ഒന്നു മുതല്‍ പത്തു വരെ എല്ലാ സ്‌കൂളു കളിലും മലയാളം നിര്‍ബ്ബന്ധം

Page 104 of 162« First...102030...102103104105106...110120130...Last »

« Previous Page« Previous « കെ. പി. മുഹമ്മദ് കുഞ്ഞിക്ക് ടീം തളിപ്പറമ്പ യാത്ര യയപ്പു നൽകി
Next »Next Page » ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha