ന്യൂഡൽഹി : ചരക്കു – സേവന നികുതി (ജി. എസ്. ടി.) യിൽ ഇളവ് വരുത്തി ക്കൊണ്ട് കേന്ദ്ര സര് ക്കാര് ഉത്ത രവ് ഇറക്കി. പുതിയ ജി. എസ്. ടി. നിരക്കു കള്‍ ജൂലായ് 27 മുതല്‍ പ്രാബല്യ ത്തിൽ വരും എന്ന് കേന്ദ്ര ധന മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
വാഷിംഗ് മെഷീന്, റഫ്രിജ റേറ്റര്‍, 27 ഇഞ്ച് വരെ യുള്ള ടി.വി, ഇസ്തിരി പ്പെട്ടി, വാക്വം ക്ലീനര്‍, ഗ്രൈന്‍ഡര്‍, മിക്സി, വാട്ടര്‍ ഹീറ്റര്‍, മണ്ണെണ്ണ സ്റ്റൗ, വാട്ടര്‍ കൂളര്‍ തുട ങ്ങിയ ഗൃഹോ പകരണ ങ്ങള്‍ക്ക് വില കുറയും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുപത്തി എട്ടാമത് ജി. എസ്. ടി. കൗണ്‍സില്‍ യോഗ ത്തില്‍ നിരക്കു കള്‍ പരിഷ്ക രിച്ച തോടെ യാണ് ഗൃഹോ പകരണ ങ്ങള്‍ക്ക് വില യില്‍ മാറ്റം വരുന്നത്.
കൂടാതെ ലിഥിയം ബാറ്ററി, വീഡിയോ ഗെയിം, ഹെയര്‍ ഡ്രൈയര്‍, പെയിന്റ്, വാര്‍ണിഷ്, സുഗന്ധ ദ്രവ്യ ങ്ങള്, ടോയ്ലറ്റ് സ്പ്രേ, കോസ് മെറ്റിക്സ്, മുള കൊണ്ടുള്ള തറവിരി, തുകല്‍ ഉത്പന്ന ങ്ങള്, ഗ്ളാസ്സില്‍ തീര്‍ത്ത പ്രതിമകൾ തുടങ്ങിയ 88 ഉൽപ്പ ന്ന ങ്ങ ളുടെ ചരക്കു – സേവന നികുതി യാണ് കുറ ച്ചിരി ക്കു ന്നത്.
മുൻപ് 28% നികുതി ഈടാക്കി യിരുന്ന ഈ ഉത്പന്ന ങ്ങളെ 18% നികുതി സ്ലാബിലേക്ക് മാറ്റി. അഞ്ചു കോടി രൂപ വരെ വാർഷിക വിറ്റു വരവു ള്ളവർ എല്ലാ മാസ വും നികുതി അട ക്കണം എങ്കിലും മൂന്നു മാസ ത്തില്‍ ഒരിക്കൽ റിട്ടേൺ ഫയൽ ചെയ്താൽ മതി. നികുതി നിയമ ങ്ങൾ ക്കുള്ള ഭേദ ഗതി കളും കൗൺസിൽ അംഗീ കരിച്ചു.