ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

June 5th, 2018

panmana-ramachandran-nair-passed-away-ePathram
തിരുവനന്തപുരം : മലയാള ഭാഷാപണ്ഡിതനും എഴുത്തു കാരനു മായ പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍ നായര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹ ജമായ അസുഖത്തെ ത്തുടര്‍ന്ന് തിരു വനന്ത പുരം വഴുതക്കാട്ടെ വസതി യില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച വൈകു ന്നേരം 4 മണിക്ക് തൈക്കാട് ശാന്തി കവാടം ശ്മശാന ത്തില്‍ നടക്കും.

കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായർ, ലക്ഷ്മി ക്കുട്ടി യമ്മ ദമ്പതി മാരുടെ മകനായ അദ്ദേഹം സംസ്‌കൃത ത്തില്‍ ശാസ്ത്രിയും ഭൗതിക ശാസ്ത്ര ത്തില്‍ ബിരുദവും നേടി. തിരു വനന്ത പുരം യൂണി വേഴ്‌ സിറ്റി കോളേജില്‍ നിന്ന് 1957 ല്‍ മലയാളം എം. എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദ വര്‍മ്മ സ്മാരക സമ്മാനം കരസ്ഥമാക്കി.

പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരു വനന്ത പുരം എന്നി വിട ങ്ങളിലെ സര്‍ ക്കാര്‍ കലാ ലയ ങ്ങളില്‍ അദ്ധ്യാ പകനായി സേവനം അനു ഷ്ടിച്ചി ട്ടുണ്ട്. 1987-ല്‍ യൂണി വേഴ്‌സിറ്റി കോളേജി ലെ മല യാള വിഭാഗം മേധാവി യായിരിക്കുമ്പോള്‍ വിരമിച്ചു.

മലയാള ഭാഷ യുടെ തെറ്റില്ലാത്ത പ്രയോഗ ത്തി ന്നു വേണ്ടി നില കൊണ്ട പന്മന രാമചന്ദ്രന്‍ നായര്‍ ഇതിന് സഹായ കമാ കുന്ന ഒട്ടേറെ പുസ്തക ങ്ങള്‍ രചിച്ചിട്ടുണ്ട്.

തെറ്റും ശരിയും, നല്ല ഭാഷ, തെറ്റില്ലാത്ത മലയാളം, ശുദ്ധ മല യാളം തുടങ്ങി യവ യാണ് പ്രധാന കൃതികള്‍.

ഭാഷ യുടെ ഉപയോഗ ത്തില്‍ സര്‍വ്വ സാധാരണ മായി സംഭ വി ക്കുന്ന അക്ഷര പ്പിശകു കളും വ്യാകരണ പ്പിശ കു കളും ചൂണ്ടി ക്കാണിച്ച് ആനു കാലിക ങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി യിട്ടുണ്ട്.

കേരള ഗ്രന്ഥ ശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാ മണ്ഡലം, സാഹിത്യ പ്രവര്‍ ത്തക സഹ കരണ സംഘം എന്നിവയുടെ സമിതി കളിലും, കേരള സര്‍വ്വ കലാ ശാല യുടെ സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ലീലാ മേനോന്‍ അന്തരിച്ചു

June 4th, 2018

senior-journalist-leela-menon-passed-away-ePathram
കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മ ഭൂമി പത്ര ത്തിന്റെ ചീഫ് എഡിറ്ററു മായ ലീല മേനോൻ (86) അന്തരിച്ചു. ഞായറാഴ്ച രാത്രി യിലായിരുന്നു അന്ത്യം. ദീര്‍ഘ കാല മായി രോഗ ബാധിത യായി ചികിത്സ യിലാ യിരുന്നു.

എറണാകുളം വെങ്ങോല തുമ്മാരു കുടി വീട്ടിൽ പാല ക്കോട്ട് നീലകണ്ഠൻ കർത്താ – ജാനകിയമ്മ ദമ്പതി കളു ടെ മകളായി 1932 ലാണു ജനനം.

വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാ ബാദ് നൈസാം കോളേജ് എന്നി വിട ങ്ങളില്‍ ആയി രുന്നു വിദ്യാഭ്യാസം.1978 ൽ പത്ര പ്രവര്‍ ത്തന രംഗത്തേക്ക് വന്നു. ഇന്ത്യൻ എക്സ് പ്രസ്സ് പത്ര ത്തിന്റെ ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നി വട ങ്ങളിൽ പ്രവർത്തിച്ചു. 2000 ല്‍ പ്രിന്‍സിപ്പല്‍ കറ സ്പോ ണ്ടന്റ് ആയിരിക്കെ വിരമിച്ചു.

തുടര്‍ന്ന് കേരള മിഡ്ഡേ ടൈം, കോർപ്പറേറ്റ് ടുഡേ എന്നിവ യിൽ എഡിറ്റര്‍ ആയും വനിത, മലയാളം, മാധ്യമം, ഒൗട്ട്ലുക്ക്, ഹിന്ദു തുടങ്ങിയ വയിൽ കോളമിസ്റ്റ് ആയും പ്രവര്‍ത്തിച്ചു.

ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കര മേനോൻ. ‘നിലയ്ക്കാത്ത സിംഫണി’ എന്ന ആത്മ കഥയും ‘ഹൃദയ പൂര്‍വ്വം’ എന്ന പേരിലുള്ള ലേഖന സമാഹാര വും പ്രസിദ്ധീ കരി ച്ചിട്ടുണ്ട്.

 

- pma

വായിക്കുക: , , ,

Comments Off on ലീലാ മേനോന്‍ അന്തരിച്ചു

ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു

May 28th, 2018

police-brutality-epathram
കോട്ടയം : പ്രണയിച്ച് വിവാഹിതനായ തിന്റെ പേരില്‍ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി രുന്ന കെവിന്‍ പി. ജോസഫ് (24) മരിച്ച നില യില്‍. കോട്ടയം നട്ടാശ്ശേരി എസ്. എച്ച്. മൗണ്ട് ചവിട്ടു വരിപ്ലാ ത്തറ രാജുവി ന്റെ മകന്‍ കെവിനും കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശിനി ഷനു ഭവനില്‍ നീനു ചാക്കോ (21) യും തമ്മിൽ ഏറ്റു മാനൂർ രജിസ്ട്രാർ ഓഫീ സില്‍ വെച്ച് വെള്ളിയാഴ്ച യാണ് വിവാ ഹിത ര്‍ ആയത്.

കെവിന്റെ പിതൃ സഹോദരി യുടെ മകൻ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടില്‍ ആയിരുന്ന കെവിനെ ശനിയാഴ്ച പുലർച്ച യാണ് വീടാക്രമിച്ച് ഗുണ്ട കള്‍ കടത്തി ക്കൊണ്ടു പോയി രുന്നത്.

ഇവരെ തട്ടി ക്കൊണ്ടു പോയത് തന്റെ സഹോദരന്റെ നേതൃത്വ ത്തി ലുള്ള ഗുണ്ടാ സംഘ മാണ് എന്ന് കെവി ന്റെ നവ വധു നീനു ഗാന്ധി നഗർ പൊലീസിൽ പരാതി നൽകി.

അനീഷി നെ മർദ്ദിച്ച് അവശനാക്കിയ ശേഷം രാവിലെ വഴി യിൽ ഉപേക്ഷിച്ചു. എന്നാൽ, കെവിനെ കണ്ടെത്തു വാന്‍ കഴി ഞ്ഞി രുന്നില്ല. കെവിനെ കടത്തി ക്കൊണ്ടു പോയ കാര്‍ രാത്രി യോടെ തെന്മല പൊലീസ് കണ്ടെ ടുത്തു. പിന്നീട് ഇന്നു രാവിലെ തെന്മല ക്കു സമീപം ചാലിയേ ക്കര ആറ്റില്‍ നിന്ന് കെവി ന്റെ മൃതദേഹം കണ്ടെത്തുക യായി രുന്നു. മൃതദേഹ ത്തിൽ മർദ്ദനം ഏറ്റതിന്റെ പാടു കളുണ്ട് എന്നതിനാല്‍ കൊല പാതകം ആണെന്നു സംശയി ക്കുന്ന തായി പൊലീസ് അറിയിച്ചു.

സാമ്പത്തിക പിന്നാക്കാ വസ്ഥ യും ജാതി വ്യത്യാ സവു മാണ് കൊല പാതകം നടത്താൻ നീനുവിന്‍റെ കുടുംബ ത്തെ പ്രേരിപ്പിച്ചത് എന്ന് കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു

അസ്മോ പുത്തൻചിറ ഇന്നും മായാത്ത ഓര്‍മ്മ

May 16th, 2018
poet-asmo-puthenchira-ePathram

അസ്മോ പുത്തൻചിറ

അബുദാബി : കവിയും അബുദാബി സാംസ്കാ രിക മണ്ഡല ത്തില്‍ നിറ സാന്നിദ്ധ്യവും ആയി രുന്ന അസ്മോ പുത്തന്‍ചിറ യുടെ മൂന്നാം ചരമ വാര്‍ഷിക ദിന ത്തിൽ കോലായ സാഹിത്യ കൂട്ടായ്മ ‘അസ്‌മോ ഓർമ്മ’ എന്ന പേരിൽ അബു ദാബി കേരള സോഷ്യൽ സെന്റ റിൽ അനു സ്മരണം സംഘടിപ്പിച്ചു.

മലയാളം മിഷൻ അദ്ധ്യക്ഷ സുജ സൂസൻ ജോർജ്ജ്, യുവ എഴുത്തു കാരി ഇ. കെ. ഷീബ, കവി പി. പി. രാമ ചന്ദ്രൻ എന്നിവർ അസ്‌മോ പുത്തൻ ചിറയെ കുറിച്ചുള്ള ഓർമ്മ കുറിപ്പു കൾ അയച്ചു തന്നത് അവ തരി പ്പിച്ചു. ടി. എ. ശശി ‘വികസനം’ എന്ന കവിതയും രമേശ് ‘കച്ച വടം’ എന്ന കവിതയും ആലപിച്ചു.

kolaya-abudhabi-remembering-asmo-puthenchira-ePathram

അസ്മോ പുത്തൻചിറയുടെ പ്രസിദ്ധീ കരി ക്കാത്ത കവിതകളും ഓർമ്മ കുറിപ്പുകളും ഉൾക്കൊള്ളിച്ചു കൊണ്ട് പുസ്തകം പുറത്തിറ ക്കു വാന്‍ ഫൈസൽ ബാവ, ടി. എ. ശശി, സജിത് മരക്കാർ, റാഷിദ്, അഭിലാഷ്, റഹ്മത്ത് അലി, രമേശ്, വിനു, സഹർ അഹമ്മദ്, മുഹ മ്മദലി കല്ലൂർമ്മ എന്നി വർ അംഗങ്ങളായി കോഡി നേഷൻ കമ്മിറ്റിക്ക് രൂപം നൽകി.

kolaya-remembering-asmo-puthenchira-ePathram

പ്രവാസ ലോകത്ത് മലയാള ഭാഷക്കു വേണ്ടി അസ്മോ നട ത്തിയ പ്രവർ ത്തന ങ്ങൾ ചരിത്ര ത്തിൽ രേഖ പ്പെടു ത്തേണ്ടതു തന്നെ യാണ് എന്നും യോഗ ത്തിന്റെ പൊതു അഭിപ്രായം രേഖ പ്പെടുത്തി. കോലായ സാഹിത്യ സദസ്സ് തുടർന്നു കൊണ്ടു പോകുവാനും തീരുമാനിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അസ്മോ പുത്തൻചിറ ഇന്നും മായാത്ത ഓര്‍മ്മ

അസ്മോ പുത്തൻചിറ ഇന്നും മായാത്ത ഓര്‍മ്മ

May 16th, 2018
poet-asmo-puthenchira-ePathram

അസ്മോ പുത്തൻചിറ

അബുദാബി : കവിയും അബുദാബി സാംസ്കാ രിക മണ്ഡല ത്തില്‍ നിറ സാന്നിദ്ധ്യവും ആയി രുന്ന അസ്മോ പുത്തന്‍ചിറ യുടെ മൂന്നാം ചരമ വാര്‍ഷിക ദിന ത്തിൽ കോലായ സാഹിത്യ കൂട്ടായ്മ ‘അസ്‌മോ ഓർമ്മ’ എന്ന പേരിൽ അബു ദാബി കേരള സോഷ്യൽ സെന്റ റിൽ അനു സ്മരണം സംഘടിപ്പിച്ചു.

മലയാളം മിഷൻ അദ്ധ്യക്ഷ സുജ സൂസൻ ജോർജ്ജ്, യുവ എഴുത്തു കാരി ഇ. കെ. ഷീബ, കവി പി. പി. രാമ ചന്ദ്രൻ എന്നിവർ അസ്‌മോ പുത്തൻ ചിറയെ കുറിച്ചുള്ള ഓർമ്മ കുറിപ്പു കൾ അയച്ചു തന്നത് അവ തരി പ്പിച്ചു. ടി. എ. ശശി ‘വികസനം’ എന്ന കവിതയും രമേശ് ‘കച്ച വടം’ എന്ന കവിതയും ആലപിച്ചു.

kolaya-abudhabi-remembering-asmo-puthenchira-ePathram

അസ്മോ പുത്തൻചിറയുടെ പ്രസിദ്ധീ കരി ക്കാത്ത കവിതകളും ഓർമ്മ കുറിപ്പുകളും ഉൾക്കൊള്ളിച്ചു കൊണ്ട് പുസ്തകം പുറത്തിറ ക്കു വാന്‍ ഫൈസൽ ബാവ, ടി. എ. ശശി, സജിത് മരക്കാർ, റാഷിദ്, അഭിലാഷ്, റഹ്മത്ത് അലി, രമേശ്, വിനു, സഹർ അഹമ്മദ്, മുഹ മ്മദലി കല്ലൂർമ്മ എന്നി വർ അംഗങ്ങളായി കോഡി നേഷൻ കമ്മിറ്റിക്ക് രൂപം നൽകി.

kolaya-remembering-asmo-puthenchira-ePathram

പ്രവാസ ലോകത്ത് മലയാള ഭാഷക്കു വേണ്ടി അസ്മോ നട ത്തിയ പ്രവർ ത്തന ങ്ങൾ ചരിത്ര ത്തിൽ രേഖ പ്പെടു ത്തേണ്ടതു തന്നെ യാണ് എന്നും യോഗ ത്തിന്റെ പൊതു അഭിപ്രായം രേഖ പ്പെടുത്തി. കോലായ സാഹിത്യ സദസ്സ് തുടർന്നു കൊണ്ടു പോകുവാനും തീരുമാനിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അസ്മോ പുത്തൻചിറ ഇന്നും മായാത്ത ഓര്‍മ്മ

Page 28 of 38« First...1020...2627282930...Last »

« Previous Page« Previous « റമദാനില്‍ റോഡ് അപകട ങ്ങള്‍ ഉണ്ടാക്കുന്ന വരില്‍ ഇന്ത്യക്കാര്‍ മുന്നില്‍
Next »Next Page » ബി. എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha