ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്

March 17th, 2024

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram
അബുദാബി : ഈജിപ്തില്‍ ചികിത്സയില്‍ കഴിയുന്ന ഗാസ നിവാസികള്‍ക്ക് മതിയായ ചികിത്സാ സൗകര്യ ങ്ങള്‍ ഒരുക്കി ഡോ. ഷംഷീര്‍ വയലിലിൻ്റെ നേതൃത്വ ത്തിലുള്ള ബുര്‍ജീല്‍ ഹോൾഡിംഗ്സ് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ (4.5 കോടി രൂപ) മെഡിക്കല്‍ സഹായം കൈമാറി.

റഫ അതിര്‍ത്തിയിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം, അല്‍-അരിഷ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസവും മാനസിക ഉല്ലാസവും പകരാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതിയും സമർപ്പിച്ചു.

അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം വഴി അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മെഡിക്കൽ സാമഗ്രികൾ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുൽ ഗഫാറും ഉദ്യോഗസ്ഥരും ഏറ്റു വാങ്ങി. ബുർജീൽ ഹോൾഡിംഗ്സ് ചെയ്തു വരുന്ന മാനുഷിക ദൗത്യത്തിനുള്ള തുടർ സഹായത്തിന് ഡോ. ഖാലിദ് അബ്ദുൽ ഗഫാർ നന്ദി പറഞ്ഞു.

ട്രോമ & എമർജൻസി, കാർഡിയാക്ക് അവസ്ഥകൾ, ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ ശസ്ത്ര ക്രിയകൾ എന്നിവക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ മെഷീനുകൾ, എക്സ്-റേ മെഷീനുകൾ, ഓപ്പറേറ്റിംഗ് ടേബിളുകൾ, ബൈ പാപ്പുകൾ, പോർട്ടബിൾ വെൻ്റിലേറ്ററുകൾ, ഒ ടി ലൈറ്റുകൾ, ഡയഗ്നോസ്റ്റിക് സെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

അൽ-അരിഷ് ഹോസ്പിറ്റലിൽ സുഖം പ്രാപിക്കുന്ന ഗാസയിൽ നിന്നുള്ള കൊച്ചു കുട്ടികൾക്ക് ആശ്വാസം നൽകുന്നതാണ് ആശുപത്രിക്കുള്ളിൽ ബുർജീൽ ഗ്രൂപ്പ് സ്ഥാപിച്ച വിനോദ മേഖല. കുട്ടികൾക്കായി പ്രത്യേകം രൂപ കൽപ്പന ചെയ്ത വീഡിയോ ഗെയിം സോണും കളിപ്പാട്ടങ്ങളും വിനോദ ഉപാധികളും അടങ്ങുന്നതാണ് ഇവിടം.

ചികിത്സയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര മായ ആരോഗ്യം ഉറപ്പാക്കുവാനാണ് ശ്രമം എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കുട്ടികളുടെ മാനസിക ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുവാനും ഇത്തരം കാര്യങ്ങളിലൂടെ ലക്‌ഷ്യം ഇടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈജിപ്റ്റ് ആരോഗ്യ മന്ത്രി അടക്കം നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെ കുട്ടികൾക്കായുള്ള മേഖല സന്ദർശിച്ചു. BURJEEL

- pma

വായിക്കുക: , , , , , , ,

Comments Off on ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്

ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്

March 5th, 2024

bochasanwasi-akshar-purushottam-swaminarayan-sanstha-baps-mandir-in-abudhabi-ePathram
അബുദാബി : കഴിഞ്ഞ മാസം തുറന്നു പ്രവർത്തനം ആരംഭിച്ച അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിർ സന്ദർശകർക്ക് നഗരത്തിൽ നിന്നും പുതിയ ബസ്സ് സർവ്വീസ് (നമ്പർ 203) ആരംഭിച്ചു.

അബുദാബി ബസ്സ് ടെര്‍മിനലില്‍ നിന്നും ആരംഭിച്ച് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെ (മുറൂർ റോഡ്) ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ് വഴി അൽ ബാഹിയ, അൽ ഷഹാമ യിലേക്ക് പോയി BAPS മന്ദിറിൽ ട്രിപ്പ് അവസാനിക്കും.

അബു മുറൈഖയിൽ സ്ഥിതി ചെയ്യുന്ന മന്ദിറിലേക്ക് നഗരത്തിൽ നിന്നും ഏകദേശം 90 മിനിറ്റ് യാത്രാ സമയം കണക്കാക്കപ്പെടുന്നു. പൊതു ഗതാഗത വകുപ്പിൻ്റെ ബസ്സ് സർവ്വീസ് ഉപയോഗിക്കുന്നവർ യാത്രാ നിരക്ക് നൽകുന്നതിനായി റീ ചാർജ്ജ് ചെയ്ത ഹാഫിലാത്ത് കാർഡ് ഉപയോഗിക്കണം.

യാത്രയിൽ ഹാഫിലാത്ത് കാർഡ് ഹാജരാക്കിയില്ല എങ്കിൽ 200 ദിർഹം പിഴ ഈടാക്കും.

അബുദാബി മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്‌ പോർട്ട് വകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ITC) അടുത്തിടെ നഗര, സബർബൻ ഗതാഗത സേവനങ്ങൾ സ്റ്റാൻഡേർഡ് ചെയ്തു.

ഏറ്റവും ചുരുങ്ങിയ നിരക്ക് 2 ദിർഹവും തുടർന്ന് ഓരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് അധികമായി നിശ്ചയിച്ചിട്ടുണ്ട്.

2024 മാർച്ച് ഒന്ന് മുതൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പ്രവേശിക്കുവാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷനും വസ്ത്ര ധാരണത്തിൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.  FB – X- Twitter

ബാപ്സ് മന്ദിർ : അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രം തുറന്നു

- pma

വായിക്കുക: , , , ,

Comments Off on ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്

ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

February 29th, 2024

ishal-band-food-fest-season-3-winners-ePathram
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മ ഇശൽ ബാൻഡ് സംഘടിപ്പിച്ച ഫുഡ്‌ ഫെസ്റ്റ് സീസൺ-2 വിൽ അനീസ ജാഫർ, ജസീല സൈഫുദ്ധീൻ, നസീബ ഫിറോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

അബുദാബി ബെൻസർ ഫാം ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര സംവിധായകൻ അക്കു അക്ബർ, അഭിനേതാവ് ലിഷോയ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

ബെൻസർ ഗ്രൂപ്പ് എം. ഡി. ഷരീഫ് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. അബുദാബിയിലെ സംഘടനാ പ്രതി നിധികളും സംഘാടകരും സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ഫാഷൻ ഷോ, തീറ്റ മത്സരം, വടം വലി തുടങ്ങി വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

February 28th, 2024

uae-cyber-security-council-issues-high-risk-alert-for-google-chrome-users-ePathram

ദുബായ് : ജനപ്രിയ ബ്രൗസർ ഗൂഗിള്‍ ക്രോം ഡെസ്ക് ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് യു. എ. ഇ. സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

അതീവ അപകട സാദ്ധ്യത എന്ന് വ്യക്തമാക്കി ‘ഹൈ-റിസ്ക് അലർട്ട്’ എന്നാണു അധികൃതർ അറിയിച്ചത്. വ്യക്തി ഗത വിവരങ്ങളും വിശദാംശങ്ങളും ചോർന്നു പോവുന്നത് തടയിടാനും തട്ടിപ്പുകൾ തടയാനും ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ ഡേറ്റ് ചെയ്യണം എന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിർദ്ദേശിച്ചു.

ഗൂഗിള്‍ ക്രോം 122.0.6261.57 അല്ലെങ്കില്‍ അതിന് മുമ്പുള്ള വേര്‍ഷനെയാണ് ഇവ ബാധിക്കുക. പുതിയ പതിപ്പില്‍ 12 സുരക്ഷാ പരിഹാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

സലാം പാപ്പിനിശ്ശേരി ഇടപെട്ടു : ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളിയെ നാടുകടത്തില്ല

February 26th, 2024

salam-pappinissery-yab-legal-dinil-dinesh-ePathram

ദുബായ് : ക്രിമിനൽ കേസിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിയെ യു. എ. ഇ. യിൽ നിന്ന് നാടു കടത്തില്ല. യാബ് ലീഗല്‍ സര്‍വ്വീസസ് സി. ഇ. ഒ. യും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ മൂലം കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് എന്ന യുവാവിനു 3 മാസം ജയില്‍ വാസം, ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം രൂപ) നഷ്ട പരിഹാരം നൽകൽ എന്നിവയിൽ നിന്നും ഒഴിവായി.

കമ്പനിയിലെ മുൻ ജീവനക്കാരൻ ചെയ്ത വഞ്ചനാ കുറ്റത്തിന്ന് ദിനിൽ ദിനേശ് കൂട്ട് നിന്നു എന്ന് ആരോപിച്ചു കൊണ്ട് ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിലാണ് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്.

കേസിന്ന് ആസ്പദമായ സംഭവം നടക്കുന്നത് 2022 ലാണ്. കേസിലെ ഒന്നാം പ്രതിയും ഇതേ കമ്പനിയിലെ മുൻ ജീവനക്കാരനുമായ പ്രതിയുടെ അസ്സിസ്റ്റൻഡ് ആയി ജോലി ചെയ്തു വരികയായിരുന്നു ദിനിൽ.

ഇതിനിടയിൽ ബാംഗ്ലൂർ സ്വദേശിയായ ഒന്നാം പ്രതി കമ്പനിയിൽ നിന്ന് ജോലി അവസാനിപ്പിച്ച് പോയി. ജോലിയിൽ പ്രയാസം നേരിട്ട ദിനിൽ, ഒന്നാം പ്രതിയുമായി ബന്ധം പുലർത്തുകയും കമ്പനിയുടെ പേരിൽ ഉള്ള ഇ-മെയിൽ ഐ. ഡി. യും പാസ്‌വേർഡും ഇയാൾക്ക് കൈമാറി കൊണ്ട് ജോലിയിൽ സഹായം സ്വീകരിച്ചു എന്ന് കമ്പനി ആരോപിച്ചു.

ഇതിനിടയിൽ ഒന്നാം പ്രതി കമ്പനി ഇ – മെയിൽ ഐ. ഡി. ദുരുപയോഗം ചെയ്തു കമ്പനിയുടെ പേരിൽ വ്യാജ രേഖ യുണ്ടാക്കി ഡു ടെലി കമ്മ്യുണിക്കേഷനിൽ നിന്ന് വിലയേറിയ ഫോൺ കൈപ്പറ്റി. വിവരം മനസ്സിലാക്കിയ തൊഴിലുടമ ദിനിൽ ഉൾപ്പടെ ഇരുവർക്കും എതിരെ ജബൽ അലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിക്കുകയും കേസിലെ ഒന്നാം പ്രതിയെ സഹായിച്ചു എന്നാരോപിച്ച് ദിനിലിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി, ഒന്നാം പ്രതിയുമായി ബന്ധം പുലർത്തിയിരുന്നതിനാലും കമ്പനിയുടെ ഇ – മെയിലും പാസ്‌വേർഡും കൈമാറിയതിന്റെയും കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിൽ ദിനിലിനെ കുറ്റക്കാരനായി വിധിക്കുകയും ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യൻ രൂപ) പിഴയും മൂന്ന് മാസം തടവും നാട് കടത്താനും വിധിച്ചു.

ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ദിനിൽ കേസുമായി ബന്ധപ്പെട്ട് പല നിയമ സ്ഥാപനങ്ങളെയും സമീപിച്ചു എങ്കിലും ഭീമമായ വക്കീൽ ഫീസ് ആവശ്യപ്പെട്ടതിനെതുടർന്ന് കേസ് നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയും ഒടുവിൽ യു. എ. ഇ. യിലെ യാബ് ലീഗൽ സർവ്വീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടർന്ന് ഇദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും ദിനിലിന് സൗജന്യ നിയമ സഹായം നൽകുകയും യു. എ. ഇ. സ്വദേശിയായ അഭി ഭാഷകൻ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി മുഖാന്തിരം ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു.

അപ്പീൽ കോടതിയിൽ ദിനിലിനെതിരെ കേസെടുത്തിരിക്കുന്നത് കമ്പനി ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് എന്നും എന്നാൽ അതിന് കൃത്യമായ തെളിവുകളോ ന്യായീകരണമോ കമ്പനിയുടെ ഭാഗത്തു നിന്നും സമർപ്പിച്ചിട്ടില്ല എന്നും പരാതിക്കാരനായ കമ്പനിയുടെ ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട് മെന്റിലെ ജീവനക്കാരൻ ആയിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത് എന്നും കോടതിയിൽ വിശദമാക്കി.

കൂടാതെ ഒന്നാം പ്രതിയുടെ കമ്പനിയിലെ മുൻ പരിചയം വിലയിരുത്തുമ്പോൾ ഈ കുറ്റകൃത്യം ആരുടെയും സഹായമില്ലാതെ തന്നെ സ്വയം ചെയ്യാനുള്ള ഒന്നാം പ്രതിയുടെ പ്രാപ്തിയേയും അഭിഭാഷകൻ ചൂണ്ടി കാട്ടി. പ്രതി ചേർക്കപ്പെട്ട ദിനിൽ കുറ്റകൃത്യം ചെയ്തു എന്നതിനോ മെയിൽ ആക്ടിവേറ്റ് ചെയ്തത് ഇദ്ദേഹം തന്നെയാണെന്നതിനോ മതിയായ തെളിവുകളൊന്നും തന്നെ കമ്പനിയുടെ ഭാഗത്തു നിന്നും ഹാജരാക്കിയിട്ടില്ല.

അതിനാൽ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ ആർട്ടിക്കിൾ 217 പ്രകാരം ഒരാളെ ശിക്ഷയ്ക്ക് വിധിക്കുകയാണ് എങ്കിൽ ഓരോ വിധി ന്യായ ത്തിന്റെയും കാരണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്, അല്ലാത്ത പക്ഷം അത് അസാധു ആണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

പത്തിലധികം തവണയാണ് കേസിൽ ഇരുഭാഗങ്ങളും തമ്മിൽ പരസ്പരം വാദം ഉണ്ടായത്. അഭിഭാഷകന്റെ വാദങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കമ്പനി അധികൃതർക്ക് സാധിച്ചില്ല. തുടർന്ന് ഇരുവരുടെയും വാദം പരിശോധിച്ച അപ്പീൽ കോടതി കേസിന്റെ നിജസ്ഥിതി മനസ്സിലാക്കി ദിനിൽ നിരപരാധി എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ എല്ലാ ആരോപണത്തില്‍ നിന്നും കുറ്റ വിമുക്തൻ ആക്കുകയും വെറുതെ വിടാൻ അപ്പീൽ കോടതി ഉത്തരവിടുകയും ചെയ്തു. * Yab Legal FB Page

 

- pma

വായിക്കുക: , , , , , ,

Comments Off on സലാം പാപ്പിനിശ്ശേരി ഇടപെട്ടു : ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളിയെ നാടുകടത്തില്ല

Page 2 of 5812345...102030...Last »

« Previous Page« Previous « പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ
Next »Next Page » പെരുന്നാളിന്‌ കൊടിയേറി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha