ചലച്ചിത്ര നിര്‍മ്മാതാവ് എസ്. പാവമണി അന്തരിച്ചു

September 1st, 2010

s-pavamani-epathramകൊച്ചി : ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനും ആയിരുന്ന എസ്. പാവമണി (78) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ ആയിരുന്നു അന്ത്യം. ആദ്യ കാല മലയാള സിനിമാ വിതരണ രംഗത്ത് പാവമണി സജീവമായിരുന്നു. 1959 -ല്‍ സഹോദരന്‍ എസ്. എല്‍. പാവമണിയ്ക്കൊപ്പം ഹിന്ദി ചിത്രങ്ങള്‍ വിതരണം ചെയ്തു കൊണ്ട് ആയിരുന്നു ചലച്ചിത്ര വിതരണ രംഗത്തേക്ക് പാവമണി കടന്നു വന്നത്. എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രമായിരുന്നു ഇവര്‍ ആദ്യമായി വിതരണം ചെയ്ത മലയാള ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍. ഇതില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറി കടന്ന അവളുടെ രാവുകള്‍ എന്ന ചിത്രവും ഉള്‍പ്പെടും.

avalude-ravukal-epathram

ഷീബ ഫിലിംസ്, അജന്ത, സിതാര, നവശക്തി തുടങ്ങിയ പേരുകളില്‍ വിതരണ കമ്പനികള്‍ നടത്തി. 1975-ല്‍ പ്രതാപ് ചിത്ര എന്ന ബാനറില്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. അയോധ്യ, ആയിരം ജന്മങ്ങള്‍, അപരാധി, കളിയില്‍ അല്പം കാര്യം, ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

സാമുവല്‍ ജെ. പാവമണിയുടേയും ആലീസിന്റെയും മകനാണ് എസ്. പാവമണി. ഷെര്‍ളിയാണ് ഭാര്യ, മക്കള്‍ പ്രതാപ്, ഷീബ. പ്രശസ്ത ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സെന്റ് മരുമകനാണ്.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ശാന്താ ദേവിക്ക്‌ കലാ സ്നേഹികളുടെ സഹായ ഹസ്തം

August 30th, 2010

shanthadevi-01-epathram

കോഴിക്കോട്‌ : ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അവശ നിലയിലായ നടി കോഴിക്കോട്‌ ശാന്താ ദേവിക്ക് കലാ സ്നേഹികളുടെ സഹായ ഹസ്തം. e പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ഒട്ടേറെ പേര്‍ സഹായ വാഗ്ദാനവുമായി e പത്രത്തെ ബന്ധപ്പെട്ടു. e പത്രത്തെ പ്രതിനിധാനം ചെയ്ത് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം. എ. ജോണ്സന്‍, പ്രശസ്ത കവി പി. കെ. ഗോപി എന്നിവര്‍ ശാന്താ ദേവിയെ വൃദ്ധ സദനത്തില്‍ സന്ദര്‍ശിക്കുകയും സുഖ വിവരങ്ങള്‍ തിരക്കുകയും ചെയ്തു.

വിദഗ്ദ്ധ ചികില്‍സ ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ നഷ്ടമാകും എന്ന ഭയത്താല്‍ ഇവര്‍ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. സാമ്പത്തികമായി ഏറെ പരാധീനത അനുഭവിക്കുന്ന ഇവര്‍ മകന്റെ മരണവും അനാഥത്വവും മൂലം കഴിഞ്ഞ കുറച്ചു കാലമായി ഏറെ ദുരിതത്തിലാണ് കഴിയുന്നത്. കൂടെ താമസിച്ചിരുന്ന മകനും കുടുംബവും ജോലി സംബന്ധമായി തിരുവനന്തപുരത്തേയ്ക്ക് താമസം മാറിയതോടെ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ തനിച്ചായി. പ്രമേഹവും മറ്റ് രോഗങ്ങളും കലശലായതോടെ അവശ നിലയിലായ ഇവരെ ഇത്രയും നാള്‍ അയല്‍ക്കാരാണ് സഹായിച്ചു പോന്നത്.

കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി. ബി. സലിം ഐ. എ. എസ്, എം. എല്‍. എ. പ്രദീപ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക്‌ താമസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇവരെ കോഴിക്കോട്‌ വെള്ളിമാട്കുന്നിലെ സര്‍ക്കാര്‍ വക വൃദ്ധ സദനത്തിലേയ്ക്ക്‌ മാറ്റി പാര്‍പ്പിച്ചു. ഇവിടെ തനിക്ക് നേരത്തിന് ഭക്ഷണവും മറ്റ് സൌകര്യങ്ങളും ലഭിക്കുന്നുണ്ട് എന്ന് ശാന്താ ദേവി e പത്രത്തിനെ ടെലിഫോണ്‍ വഴി അറിയിച്ചു. അസുഖത്തിന് ചികില്‍സ തുടരുന്നുണ്ട്. കോഴിക്കോട്‌ മിംസ് ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ സൌജന്യമായി തന്നെ തനിക്ക്‌ തരുന്നുണ്ട് എന്നും ഇവര്‍ അറിയിച്ചു. ഇന്നലെ കലക്ടര്‍ വൃദ്ധ സദനത്തില്‍ തന്നെ സന്ദര്‍ശിച്ചു. തന്നെ പരിചരിക്കാന്‍ ഒരു സ്ത്രീയെ ഏര്‍പ്പാടാക്കി തരികയും ചെയ്തു.

തന്റെ കഷ്ടപ്പാടില്‍ തന്നെ സഹായിക്കാന്‍ മനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കും. ഒരു കലാകാരിയോടു സമൂഹം ഇങ്ങനെ സ്നേഹം കാണിക്കുന്നതില്‍ തനിക്ക്‌ ഏറെ സന്തോഷമുണ്ട്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ ഇനിയും സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം എന്നും അവര്‍ വ്യക്തമാക്കുന്നു.

e പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് സഹായ വാഗ്ദാനവുമായി e പത്രത്തെ ബന്ധപ്പെട്ടവരില്‍ കലാകാരന്മാരുടെ ഒരു കൂട്ടായ്മയുമുണ്ട്. കുവൈറ്റിലെ കടമ്പക്കൂട്ടം എന്ന നാടക സൌഹൃദ സംഘത്തിന്റെ പ്രവര്‍ത്തകരായ പുഷ്പലാല്‍, രാജഗോപാല്‍, അബ്ദു, ഹരി മേനോന്‍, സന്ദീപ്‌, സന്തോഷ്‌, ഷോമ, അരവിന്ദന്‍ എന്നിവര്‍ ഒരു വലിയ തുക തന്നെ ശാന്താ ദേവിക്ക്‌ നല്‍കാനായി സംഭരിച്ചതായി അറിയിച്ചിട്ടുണ്ട്. അവധിക്ക് നാട്ടില്‍ പോയ ഒട്ടേറെ സുഹൃത്തുക്കള്‍ മടങ്ങി വരുന്നതോടെ ഇനിയും കൂടുതല്‍ പേര്‍ ഈ ഉദ്യമത്തില്‍ സഹകരിക്കും എന്നും ഇവര്‍ വ്യക്തമാക്കി.

അബുദാബി, ദുബായ്, ബഹറിന്‍, സൗദി അറേബ്യ, കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, സുഡാന്‍, എന്നിങ്ങനെ ലോകമെമ്പാടു നിന്നും സഹായ വാഗ്ദാനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.

ശാന്താ ദേവിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ താഴെ കൊടുക്കുന്നു. എല്ലാ സഹായങ്ങളും നേരിട്ട് ഈ അക്കൌണ്ടിലേക്ക് അയക്കാവുന്നതാണ്.

Santhadevi,
Account number : 57005664567
State Bank Of Travancore,
Vattakkinar, Meenchanda,
Calicut

കൂടുതല്‍ വിവരങ്ങള്‍ക്ക് +971555814388 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

സമാധാനത്തിന്‍റെ സന്ദേശവുമായി വിജീഷ്‌ മണിയുടെ ഭൂലോക രക്ഷകന്‍

August 24th, 2010

vijeesh-mani-epathram

അബുദാബി : കലാപ കലുഷിതമായ സമകാലിക സാഹചര്യത്തില്‍ മത സൌഹാര്‍ദ്ദ ത്തിന്‍റെയും ലോക സമാധാന ത്തിന്‍റെയും സന്ദേശവുമായി ‘ഭൂലോക രക്ഷകന്‍’ വരുന്നു. വിജീഷ്‌ മണി  എന്ന യുവ സംവിധായകന്‍ 35 ലോക ഭാഷകളിലായി നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമ യാണ്  ഭൂലോക രക്ഷകന്‍. യുഗങ്ങള്‍ക്കു മുന്‍പേ അയ്യപ്പനും  വാവരും തുടങ്ങി വെച്ച മത സൌഹാര്‍ദ്ദ സന്ദേശം ഇന്നത്തെ സമൂഹം മറന്നു പോകുന്നു.  ശ്രീ അയ്യപ്പനും  വാവരും മുഖ്യ കഥാപാത്ര ങ്ങളായി വരുന്ന ഈ സിനിമ യില്‍ വാവരുടെ വേഷം കൈകാര്യം ചെയ്യുന്നത് അറബ് വംശജനായ ഒരു അഭിനേതാവായിരിക്കും
 
 
ഭാരത സംസ്കാരം ലോക ജനതയ്ക്ക് പരിചയ പ്പെടുത്തുന്നതിനു കൂടിയാണ്  35  ഭാഷകളില്‍ ചിത്രം ഒരുക്കുന്നത്. മലയ, കൊറിയ, ചൈനീസ്‌ ഇംഗ്ലീഷ്‌ അടക്കം 17 വിദേശ ഭാഷകളും, മലയാളം, തമിഴ്‌, കന്നഡ, ഹിന്ദി, തെലുങ്ക് അടക്കം 18  ഇന്ത്യന്‍ ഭാഷ കളിലും ആയിരിക്കും ചിത്രം ഒരുങ്ങുക. നിരവധി സവിശേഷത കള്‍ ഉള്ള ഒരു സിനിമ യായിരിക്കും ഇത്. ഗ്രാഫിക്സും, ഗിമ്മിക്സുകളും ഒഴിവാക്കി യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ഒന്നര വര്‍ഷം കൊണ്ട് 10 ഷെഡ്യൂളില്‍ ചിത്രീകരി ക്കാനാണ് പദ്ധതി.  മാനസരോവര്‍, കൈലാസം, ജെയ്പൂര്‍, മൈസൂര്‍, ലക്ഷദ്വീപ്‌, കപ്പാട്‌ ബീച്ച്, ശബരിമല  എന്നിവിട ങ്ങളിലൊക്കെ ചിത്രീകരണം ഉണ്ടായിരിക്കും.
 
ഈ സിനിമയുടെ പ്രത്യേകത മനസ്സിലാക്കി ക്കൊണ്ട് മത- രാഷ്ട്രീയ- സാംസ്കാരിക മണ്ഡല ത്തിലെ പ്രമുഖര്‍  ഭൂലോക രക്ഷക നില്‍ സഹകരിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു എന്ന് വിജീഷ്‌ പറഞ്ഞു.  യെദിയൂരപ്പ, വിജയ്മല്യ, തുടങ്ങിയവരും പ്രമുഖരായ ക്രിക്കറ്റ്‌ താരങ്ങളും എല്ലാ ഭാഷകളി ലെയും ശ്രദ്ധേയരായ ചലച്ചിത്ര താരങ്ങളും  അഭിനയിക്കും.  മാത്രമല്ല പ്രവാസി കളായ ഏതാനും കലാകാരന്മാരും ഈ സിനിമ യില്‍ അഭിനയിക്കും എന്നും വിജീഷ്‌ മണി e പത്ര ത്തോട് പറഞ്ഞു. 
 
മോഹന്‍ലാലിനെ നായകനാക്കി പതിനേഴു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്ത ഭഗവാന്‍ എന്ന സിനിമ യുടെ നിര്‍മ്മാതാവ്‌ കൂടിയാണ് ഗുരുവായൂര്‍ സ്വദേശിയായ വിജീഷ്‌ മണി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യക്ഷിയുടെ വിജയം വിനയന്റെ വിജയം

August 23rd, 2010

yakshiyum-njanum-epathram

യക്ഷിയും ഞാനും തിയേറ്ററുകള്‍ നിറഞ്ഞോ ടുമ്പോള്‍ വിനയന്‍ എന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം കൂടെ ആണത്. മലയാ‍ള സിനിമയിലെ സംഘടനകളും വ്യക്തികളുമായി കുറേ കാലമായി വിനയന്‍ അത്ര രസത്തില്‍ അല്ല. പല ഘട്ടങ്ങളിലും ഇവര്‍ നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു. മാക്ടയുടെ പിളര്‍പ്പിനും ഫെഫ്ക എന്ന പുതിയ സംഘടനയുടെ പിറവിക്കും കാരണം ഈ അഭിപ്രായ ഭിന്നത തന്നെ.

yakshiyum-njanum-poster-epathram

വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് തിലകനു വന്ന വിലക്കും മലയാള സിനിമാ സാംസ്കാരിക രംഗത്ത് ഒരു വലിയ വിവാദത്തിനു തന്നെ വഴി വെച്ചു. സുകുമാര്‍ അഴീക്കോട് സംഭവത്തില്‍ ഇടപെട്ടതോടെ അതിന്റെ ചൂടും വര്‍ദ്ധിച്ചു. അഴീക്കോട് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്യമായ വിഴുപ്പലക്കു കളിലേക്കും ഷൂട്ടിങ്ങ് ലൊക്കേഷനു കളിലേക്കുള്ള സമരങ്ങളിലേക്കും തിലകന്‍ ‍- വിനയന്‍ വിഷയം എത്തി.

yakshiyum-njanum-1-epathram

ചിത്രീകരണം തുടങ്ങിയതു മുതല്‍ യക്ഷിയും ഞാനും എന്ന ചിത്രത്തിനു നിരവധി പ്രതിസന്ധികള്‍ നേരിട്ടു. പല താരങ്ങളുടേയും ടെക്നീഷ്യന്മാരുടേയും സംഘടനകളുടേയും സഹകരണം ഇല്ലായ്മ സിനിമയുടെ വിവിധ ഘട്ടങ്ങളില്‍ വെല്ലുവിളി യുയര്‍ത്തി. ഫിലിം ചേമ്പറിന്റെ ഇടപെടല്‍ മൂലം റിലീസിങ്ങിനും പ്രശ്നങ്ങള്‍ ഉണ്ടായി. അതിന്റെ പേരില്‍ റിലീസിങ്ങ് നീട്ടി വെച്ചു. എന്നാല്‍ അതിനെ ഒക്കെ അതിജീവിച്ച് ഒടുവില്‍ വിനയന്‍ ചിത്രം പുറത്തിറ ക്കിയിരിക്കുന്നു.

yakshiyum-njanum-2-epathram

പുതു മുഖങ്ങളായ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഈ ചിത്രത്തില്‍ അവസരം നല്‍കിയിരിക്കുന്നു. ബാംഗ്ലൂര്‍ സ്വദേശിനി മേഘ്നയാണ് യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യക്ഷിയുടെ റോള്‍ ഇവര്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. ഗൌതം ആണ് നായകന്‍. രാജന്‍ പി. ദേവിന്റെ മകന്‍ ജൂബിന്‍ രാജ്, റിക്കി, തിലകന്‍, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

yakshiyum-njanum-3-epathram

പതിവു വിനയന്‍ മസാലകള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം എങ്കിലും ഗ്രാഫിക്സിനു വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം വന്‍ ഇനീഷ്യല്‍ കളക്ഷന്‍ ആണ് നേടി ക്കൊണ്ടിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ ഇല്ലാതെ പുതു മുഖ താരങ്ങളെ വെച്ചും മലയാള സിനിമ വിജയിപ്പിക്കാമെന്ന് ഇത് വ്യക്തമക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

8 അഭിപ്രായങ്ങള്‍ »

തിളക്കമാര്‍ന്ന വിജയവുമായി ജോണി ഫൈന്‍ ആര്‍ട്സ്‌

August 23rd, 2010

fine-arts-johny-epathram

അബുദാബി : പ്രവാസ ജീവിത ത്തിന്‍റെ ഇരുപതാം വര്‍ഷ ത്തില്‍ ശ്രദ്ധേയ മായ ഒരു പുരസ്കാരം കരസ്ഥമാക്കി ക്കൊണ്ട് ജോണി ഫൈന്‍ ആര്‍ട്സ്‌  ഗള്‍ഫിലെ കലാകാരന്മാര്‍ക്ക്‌ അഭിമാനമായി മാറി.

നാല് പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത്‌ പ്രമുഖ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം  ആദ്യമായി  സംഘടിപ്പിച്ച   ലോഹിത ദാസ്‌ അനുസ്മരണ ഹ്രസ്വ സിനിമാ മല്‍സര ത്തില്‍ മാറ്റുരച്ച 15 സിനിമ കളില്‍ നിന്നും മികച്ച ക്യാമറാ മാനുള്ള പുരസ്കാരമാണ് ഇദ്ദേഹം കരസ്ഥ മാക്കിയത്. കൂവാച്ചീസ് ഇന്‍റര്‍നാഷ്ണല്‍  മൂവീ ക്രിയേഷന്‍സ് ഒരുക്കിയ ‘ദി ലെറ്റര്‍’ എന്ന ഹ്രസ്വ ചിത്രം,  ക്യാമറ യ്ക്കുള്ള അംഗീകാരം കൂടാതെ മികച്ച രണ്ടാമത്തെ സിനിമ യായും, ഇതില്‍ അഭിനയിച്ച വക്കം ജയലാല്‍ മികച്ച നടനുള്ള രണ്ടാമത്തെ പുരസ്കാരവും സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ നടത്തിയ ഹ്രസ്വ സിനിമാ മല്‍സരത്തില്‍ കൂവാച്ചീസ് അവതരിപ്പിച്ച  രാത്രി കാലം  മികച്ച ചിത്രം അടക്കം മൂന്ന് പുരസ്കാരങ്ങള്‍  നേടിയിരുന്നു. അതോടൊപ്പം ജോണിയുടെ ക്യാമറ യുടെ മികവിന്  ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.  ഗള്‍ഫിലെ ഹോട്ടലു കളിലെ സംഗീത ട്രൂപ്പു കളുടെ പശ്ചാത്തല ത്തില്‍ നിര്‍മ്മിച്ച ആഫ്രിക്കന്‍ സിനിമ യായ ‘ദുബാബു’ സംവിധാനം ചെയ്തത് ഇദ്ദേഹ ത്തിന്‍റെ കലാ ജീവിത ത്തില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തി നല്‍കി.

ഇപ്പോഴും മലയാളം ചാനലു കളില്‍ കാണികളുടെ ആവശ്യാര്‍ത്ഥം വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുന്ന ജെന്‍സന്‍ ജോയി യുടെ ‘THE മൂട്ട’ എന്ന ആക്ഷേപ ഹാസ്യ രചന യുടെ ദൃശ്യങ്ങള്‍ പകര്‍ത്തി യതും ഫൈന്‍ ആര്‍ട്സ്‌ ക്യാമറ യിലൂടെ തന്നെ. ജോണി യുടെ തന്നെ ‘ഇടയ രാഗം’, മാമ്മന്‍ കെ. രാജന്‍റെ ‘ഉത്തമ ഗീതം’  അടക്കം നിരവധി ഭക്തി ഗാന വീഡിയോ ആല്‍ബ ങ്ങളും കൂവാച്ചീസ് ഒരുക്കി യിട്ടുണ്ട്.

mamahrudhayam-poster-epathram

ഈ ക്രിസ്തുമസ്സിനു പുറത്തിറക്കാന്‍ തയ്യാറാക്കി യിരിക്കുന്ന ‘മമ ഹൃദയം’ എന്ന ആല്‍ബ ത്തിലും  ജോണി യുടെ മികവ് പ്രകടമാവും. ഒട്ടനവധി കലാകാര ന്മാരെ കൈ പിടിച്ചു യര്‍ത്തിയ ‘ഫൈന്‍ ആര്‍ട്സ്‌’  എന്ന സ്ഥാപന ത്തിന്‍റെ അമര ക്കാരനായ ജോണി എന്ന ബഹുമുഖ പ്രതിഭ, അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. കൂവാച്ചീസ് ഇന്‍റര്‍നാഷ്ണല്‍  മൂവീ ക്രിയേഷന്‍സി ന്‍റെ ബാനറില്‍ നിരവധി മ്യൂസിക്‌ ആല്‍ബങ്ങളും  ഹ്രസ്വ സിനിമകളും  ടെലി സിനിമകളും ഒരുക്കിയ ഈ കലാകാരന്‍റെ അടുത്ത ലക്‌ഷ്യം വെള്ളിത്തിര യാണ്.

ടി. എസ്.  സുരേഷ് ബാബു വിന്‍റെ പുതിയ സിനിമ യായ ‘ഉപ്പുകണ്ടം പ്രൈവറ്റ്‌ ലിമിറ്റഡ്‌’, പതിനേഴു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്ത ഭഗവാന്‍ എന്ന സിനിമ യിലൂടെ ലോക റെക്കോര്‍ഡിട്ട വിജീഷ്‌ മണി  മുപ്പത്തി അഞ്ചു ഭാഷ കളില്‍ നിര്‍മ്മിക്കുന്ന ‘ഭൂലോക രക്ഷകന്‍’, കൂവാച്ചീസ് ഒരുക്കുന്ന ‘ഭാര്യമാര്‍ ആദരിക്കപ്പെടുന്നു’   എന്നീ സിനിമ കളില്‍ അഭിനയി ക്കുകയും ചെയ്യന്നു.

മലയാള ത്തിലെ ആനുകാലിക ങ്ങളില്‍ ജോണിയുടെ രചനകള്‍ പ്രത്യക്ഷ പ്പെട്ടിരുന്ന എണ്‍പതു കളുടെ അവസാനം പ്രവാസ ജീവിത ത്തിലേക്ക്‌ ചേക്കേറി. ചിത്രകാരന്‍, എഴുത്തുകാരന്‍, നാടക പ്രവര്‍ത്തകന്‍, ക്യാമറാമാന്‍, നടന്‍,  മാധ്യമ പ്രവര്‍ത്തകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖല കളില്‍ ശ്രദ്ധേയനായ ജോണിക്ക് അര്‍ഹമായ അംഗീകാരം പ്രവാസ ലോകത്തു നിന്നും ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

കോട്ടയം ജില്ലയിലെ കറുകച്ചാല്‍ ചമ്പക്കര യിലെ പ്രശസ്തമായ കുന്നുമ്പുറത്ത് തറവാട്ടിലെ തോമസ് –  അന്നമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം.  ഭാര്യ: രാജി ജോണ്‍.  മക്കള്‍ രാഹുല്‍ ജോണ്‍,  ജാസ്മീന്‍ അന്ന ജോണ്‍.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

135 of 170« First...1020...134135136...140150...Last »

« Previous Page« Previous « സുബൈര്‍ അന്തരിച്ചു
Next »Next Page » യക്ഷിയുടെ വിജയം വിനയന്റെ വിജയം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine