സംഗീതത്തിന്റെ ലോകത്തു നിന്നും സൈനോജ് യാത്രയായി

November 23rd, 2009

singer-sainoj“എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്…” എന്നു പാടിയ യുവ ഗായകന്‍ നിശ്ശബ്ദതയുടെ ലോകത്തേക്ക് യാത്രയായി. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനം പാടിയ സൈനോജ്, രക്താര്‍ബുദം ബാധിച്ച് ഇന്നലെ ഉച്ചക്കു ശേഷം അന്തരിച്ചു. 32 വയസ്സായിരുന്നു. കൈരളി ചാനലിലെ ‘സ്വര ലയ ഗന്ധര്‍വ്വ സംഗീതം’ 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങ ളില്‍ പാടിയിട്ടുണ്ട്.
 
‘വാര്‍ ആന്‍ഡ് ലവ്’ എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് കടന്നു വന്ന സൈനോജ്, ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ വയലാറിന്റെ ‘താമരപ്പൂക്കളും ഞാനുമൊ ന്നിച്ചായി’ എന്ന കവിത ആലപിച്ച് ശ്രദ്ധേയനായി. ‘ഇവര്‍ വിവാഹിത രായാല്‍’ എന്ന സിനിമയിലെ “എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്…” സൈനോജ് എന്ന ഗായകനെ കൂടുതല്‍ പ്രശസ്തനാക്കി. അതിനു ശേഷം കെമിസ്റ്ററി, ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്സ് (തെലുങ്ക്) എന്നീ ചിത്രങ്ങളില്‍ പാടി. ജീവന്‍ ടി. വി. യില്‍ നാലു മണിപ്പൂക്കള്‍ എന്ന ലൈവ് പരിപാടിയുടെ അവതാരക നായിരുന്നു.
 
ആറാം ക്ളാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൈനോജ്, കര്‍ണ്ണാടക സംഗീതത്തില്‍ ദേശീയ സ്കോളര്‍ ഷിപ്പ് നേടി. ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സര്‍വ്വ കലാശാലാ യുവ ജനോല്‍സ വത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കലാ പ്രതിഭയായിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട്. സ്റ്റേജ് പരിപാടികളിലൂടെ ഗള്‍ഫ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ ഈ കലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് പ്രവാസി മലയാളികളായ സംഗീതാ സ്വാദകരേയും ഏറെ വിഷമിപ്പിക്കുന്നു. ഒരാഴ്ച മുന്‍പ് ഗള്‍ഫിലെ സ്റ്റേജ് പരിപാടി കഴിഞ്ഞ്, തിരിച്ച് നാട്ടില്‍ എത്തിയതിനു ശേഷമാണ് ശാരീരികാ സ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ രക്ത പരിശോധ നയിലാണ് രക്താര്‍ബുദം കണ്ടെത്തിയത്.
 
പിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ ‍- രാഗിണി ദമ്പതികളുടെ മകനാണ്. സൈജു, സൂര്യ എന്നിവര്‍ സഹോദരങ്ങള്‍. ശവ സംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്കു ശേഷം വീട്ടു വളപ്പില്‍ നടക്കും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കുട്ടിസ്രാങ്ക്

November 18th, 2009

mammootty-kuttysraankഈ വര്‍ഷത്തെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തില്‍ ഷാജി എന്‍. കരുണിന്‍റെ പുതിയ ചിത്രമായ കുട്ടി സ്രാങ്ക് പ്രദര്‍ശിപ്പിക്കും. മദീനത്ത് ജുമേറയില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രത്യേക വിഭാഗത്തിലാണ് മമ്മൂട്ടി നായകനായ ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രശസ്ത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധ ദേവ് ദാസ് ഗുപ്തയുടെ ജനാല, പുതു മുഖ സംവിധായകന്‍ മീരാ കതിരവന്‍റെ അവള്‍ പേര്‍ തമിഴരസി, താമരയുടെ റെട്ടൈചുലി എന്നീ സിനിമകളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഈ വര്‍ഷവും മേളയില്‍ വന്‍ പ്രാധാന്യമാണ് ലഭിക്കുന്നത്. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയന്‍ കടന്നു പോയിട്ട് 29 വര്‍ഷം

November 16th, 2009

jayanമലയാള സിനിമയിലെ പൌരുഷത്തിന്റെ പ്രതീകമായിരുന്ന ജയന്‍, കോളിളക്കം സൃഷ്ടിച്ച് കടന്നു പോയിട്ട് 29 വര്‍ഷം തികയുന്നു. 1980 നവംബര്‍ 16 ന് ‘കോളിളക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തി ലായിരുന്നു ജയന്റെ അന്ത്യം.
 
സംഘട്ടന രംഗങ്ങള്‍ക്ക് പുതിയ മാനം നല്കിയ ജയന്‍, സിനിമാ പ്രേക്ഷക ര്‍ക്ക്, വിശിഷ്യാ യുവ ജനങ്ങള്‍ ക്ക് ഹരമായി തീര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഘന ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ആകര്‍ഷകമായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹസിക രംഗങ്ങളിലെ മെയ് വഴക്കവും ഇതിന് ആക്കം കൂട്ടി. സിനിമയില്‍ അന്നു വരെ കാണാത്ത വിധത്തിലുള്ള സംഘട്ടന രംഗങ്ങള്‍ അവതരിപ്പി ക്കുന്നതില്‍ ജയനെ ഉപയോ ഗിച്ചിരുന്ന സംവിധായകരും ശ്രദ്ധിച്ചിരുന്നു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ജേസിയുടെ ‘ശാപ മോക്ഷം’ എന്ന സിനിമയിലൂടെ യാണ് ജയന്‍ സിനിമയില്‍ സജീവമാകുന്നത്. അതിനു മുന്‍പ് ‘പോസ്റ്റു മാനെ കാണാനില്ല’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
 
എന്നാല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘ശര പഞ്ജരം’ അദ്ദേഹത്തിനു വഴിത്തിരിവായി.
 

 
പഞ്ചമി, മൂര്‍ഖന്‍, ബെന്‍സ് വാസു, അവനോ അതോ അവളോ, വേനലില്‍ ഒരു മഴ, ഏതോ ഒരു സ്വപ്നം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ജയനെ ശ്രദ്ധേയനാക്കി.
 

 
നിത്യ ഹരിത നായക നായിരുന്ന പ്രേം നസീര്‍ അഭിനയിച്ച ചിത്രങ്ങളില്‍ അദ്ദേഹ ത്തോടൊപ്പം ജയന്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തതോടെ ജയന്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയാ യിരുന്നു. നായാട്ട്, ഇത്തിക്കര പക്കി, കരി പുരണ്ട ജീവിതങ്ങള്‍, പാലാട്ട് കുഞ്ഞി ക്കണ്ണന്‍, തച്ചോളി അമ്പു, മാമാങ്കം, ഇരുമ്പഴികള്‍, ചന്ദ്രഹാസം എന്നിവ അതില്‍ ചിലതു മാത്രം. ശക്തി, ദീപം, മനുഷ്യ മ്യഗം, കാന്ത വലയം, പുതിയ വെളിച്ചം, തടവറ, ഇടിമുഴക്കം, കരിമ്പന, അന്തപ്പുരം, മീന്‍, അങ്ങാടി എന്നീ സിനിമകള്‍ ജയനെ താരമാക്കി മാറ്റി. പ്രമുഖരായ എല്ലാ സംവിധാ യകരുടേയും ചിത്രങ്ങളില്‍ ജയന്‍ സഹകരിച്ചു.
 

 
അങ്ങാടിയിലെ പ്രശസ്തമായ ഇംഗ്ലീഷ് ഡയലോഗ്, പ്രേക്ഷകര്‍ കയ്യടി യോടെയാണ് സ്വീകരിച്ചത്. ഇന്നും കാമ്പസ്സുകളില്‍ ചെറുപ്പക്കാര്‍ ഈ ഡയലോഗ് ഏറ്റു പറയുന്നത് ജയന്‍ എന്ന നടന്റെ താര പരിവേഷം വ്യക്തമാക്കുന്നു.
 
മലയാള സിനിമയില്‍ കോളിളക്കം ഉണ്ടാക്കിയ ജയന്റെ മരണം, സിനിമാ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കി. പല സിനിമകളുടേയും പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. അഭിനയം, സഞ്ചാരി, ആക്രമണം, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയ സിനിമകളില്‍ ആലപ്പി അഷ്റഫ് ആയിരുന്നു ജയനു വേണ്ടി ശബ്ദം നല്കിയത്.
 
മരണ ശേഷം ജയന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗത്തേക്കു വന്നെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടില്ല. ‘കാഹളം’ എന്ന സിനിമയില്‍, ജയന്റെ വേഷ വിധാനങ്ങളോടെ ഒരു രംഗത്തു പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ, ജയന്റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് ‘ഭീമന്‍’ എന്ന സിനിമയിലെ നായകന്‍ ആയി അഭിനയിച്ചു പ്രശസ്തനായ രഘു ആയിരുന്നു ആ പോലീസ് ഓഫീസര്‍. സൂര്യന്‍ എന്ന സിനിമയില്‍ ജയന്റെ സഹോദരന്‍ നായകനായി വന്നു. പക്ഷെ അദ്ദേഹവും പിന്നീട് രംഗം വിടുകയായിരുന്നു.
 
യശഃ ശ്ശരീരനായ ഈ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷവും മലയാളി യുവത്വം അദ്ദേഹത്തെ അനുകരിച്ച് വേഷ വിധാനങ്ങളുമായി നടക്കുന്നത് ഒരു പക്ഷേ ജയനു മാത്രം ലഭിച്ച ഒരു അംഗീകാരം ആയിരിക്കും. തമിഴ് സിനിമയിലും ജയന്‍ അഭിനയിച്ചിരുന്നു (പൂട്ടാത്ത പൂട്ടുകള്‍). പിന്നീട് ‘ഗര്‍ജ്ജനം’ എന്ന സിനിമയില്‍ അഭിനയിച്ചു എങ്കിലും ഇത് പൂര്‍ത്തിയാ ക്കാനായില്ല. ഇതിലെ ഒരു ഗാന രംഗവും, സംഘട്ടന രംഗവും ഈ സിനിമ പുറത്തിറ ങ്ങിയപ്പോള്‍ ഉള്‍ക്കൊള്ളിച്ചു. രജനീകാന്ത് ആയിരുന്നു ഈ സിനിമയിലെ നായകന്‍.
 
ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ ജയന്‍ സിനിമകള്‍ ഹിറ്റുകള്‍ ആയി. ജയന്‍ മരിച്ചിട്ടില്ല, ജയന്‍ അമേരിക്കയില്‍, ജയന്‍ തിരിച്ചു വരും തുടങ്ങിയ പേരുകളില്‍ ജയന്റെ ആരാധകരെ ലക്ഷ്യം വെച്ച് പല പുസ്തകങ്ങളും അക്കാലത്ത് പ്രസിദ്ധീകരി ക്കുകയുണ്ടായി. ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട ജയന്‍ മരിച്ചിട്ടില്ല എന്നും, പ്ലാസ്റ്റിക് സര്‍ജറിക്കായി അമേരിക്കയിലേക്ക് കൊണ്ടു പോയിരിക്ക യാണെന്നും വാര്‍ത്ത പരന്നിരുന്നു.
 
ജയന്റെ ശവ ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയും അപകട രംഗങ്ങളും, പൂര്‍ത്തിയാ ക്കാത്ത സിനിമകളിലെ രംഗങ്ങളും ഉള്‍പ്പെടു ത്തിയാണ് പിന്നീട് റിലീസ് ചെയ്ത പല സിനിമകളും പണം വാരിയത് .
 
ഇപ്പോള്‍ ജയന്‍ ജീവിച്ചി രുന്നെങ്കില്‍ എഴുപത് വയസ്സുണ്ടാ കുമായിരുന്നു. 1939 ജൂലായില്‍ കൊല്ലം തേവള്ളി പൊന്നയ്യന്‍ വീട്ടില്‍ മാധവന്‍ പിള്ള – ഭാരതിയമ്മ ദമ്പതികളുടെ മകനായ കൃഷ്ണന്‍ നായര്‍, സിനിമയില്‍ വന്നപ്പോള്‍ ജയന്‍ എന്ന പേര്‍ സ്വീകരിച്ചു. പിന്നീടു ള്ളതെല്ലാം ഒരു സിനിമാ ക്കഥ പോലെ, ജയന്‍ മലയാള സിനിമയുടെ ചരിത്ര ത്തിന്റെ ഭാഗമായി മാറുകയായിരുന്നു…!
 

jayan-statue

 
29 വര്‍ഷം മുന്‍പ് അരങ്ങൊഴിഞ്ഞ ജയന്റെ സ്മരണക്കായി ജന്മനാടായ കൊല്ലം തേവള്ളിയില്‍ ഒരു ശില്പം സ്ഥാപിച്ചത് ഈ അടുത്ത നാളിലായിരുന്നു. എട്ടടിയോളം ഉയരമുള്ള ജയന്റെ പൂര്‍ണ്ണകായ പ്രതിമ, നടന്‍ മുകേഷ് കലാ കേരളത്തിനു സമര്‍പ്പിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഗീതു മോഹന്‍ദാസ്‌ വിവാഹിതയായി

November 15th, 2009

geethu-mohandasപ്രമുഖ മലയാള സിനിമാ നടി ഗീതു മോഹന്‍ ദാസും പ്രശസ്ഥ ഛായാ ഗ്രാഹകന്‍ രാജീവ്‌ രവിയും ഇന്നലെ വിവാഹി തരായി. ബാല താരമായി അരംങ്ങേറ്റം കുറിച്ച ഗീതു, തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരുന്നു. കൂടാതെ ഒരു ഹൃസ്വ ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്‌.
 
കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട്‌ ആയിരുന്നു വിവാഹ ചടങ്ങുകള്‍. ഏഴരക്കും എട്ടിനും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തല്‍ നടന്നു.
 
നടന്‍ മമ്മൂട്ടിയും, പൃഥ്വി രാജ്‌, കാവ്യാ മാധവന്‍, ബിജു മേനോന്‍ – സംയുക്താ വര്‍മ്മ, സംവിധാ യകന്‍ ജോഷി, കമല്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ പല പ്രമുഖരും പേങ്കെടുത്തു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്ലേബോയ്‌ പ്രസാധക കമ്പനി വില്‍പനക്ക്‌

November 14th, 2009

playboy-magazineഒരു കാലത്ത്‌ യുവാക്കളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചിരുന്ന പ്ലേ ബോയ്‌ മാഗസിന്റെ ഉടാമസ്ഥാ വകാശം വില്‍പനക്ക്‌. പ്രശസ്തരും പ്രശസ്തരാകുവാന്‍ കൊതിക്കു ന്നവരുമായ നിരവധി പേരുടെ നഗ്ന ചിത്രങ്ങള്‍ ‍കൊണ്ട്‌ പ്രസിദ്ധിയും, പ്രചാരത്തില്‍ വലിയ മുന്നേറ്റവും സൃഷ്ടിച്ച മാഗസിന്‍ ഇന്നിപ്പോള്‍ പരസ്യ വരുമാനത്തി ലുണ്ടായ ഇടിവും ഇന്റര്‍ നെറ്റില്‍ സുലഭമായ നഗ്ന സൈറ്റുകളും കൊണ്ട്‌ വിപണിയില്‍ പിടിച്ചു നില്‍ക്കുവാന്‍ പ്രയാസപ്പെടുന്നു. പ്രതിസന്ധി നേരിടുന്ന കമ്പനിയെ വില്‍ക്കുവനാണ്‌ മാനേജ്‌മന്റ്‌ ആലോചന. പല പ്രമുഖരും കമ്പനിയെ സ്വന്തമാക്കുവാന്‍ രംഗത്തുണ്ട്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

150 of 170« First...1020...149150151...160170...Last »

« Previous Page« Previous « ജോണ്‍ എബ്രഹാം – ഒരു വേറിട്ട കാഴ്ച
Next »Next Page » ഗീതു മോഹന്‍ദാസ്‌ വിവാഹിതയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine