പ്രശസ്ത നടന്‍ മുരളി അന്തരിച്ചു

August 7th, 2009

muraliനാ‍ടക സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുരളി ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് അന്തരിച്ചു. 55 വയസായിരുന്നു. ദക്ഷിണാഫ്രിക്കന്‍‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ അദ്ദേഹത്തെ ചൊവ്വാഴ്ച വൈകീട്ട് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് കടുത്ത പനിയും ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഇന്നലെ രാത്രി 08:30 യോടെ അന്ത്യശ്വാസം വലിച്ചു.
 
പത്ത് വര്‍ഷത്തോളമായി പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഇന്ന് വൈകീട്ട് അരുവിക്കരയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. ഭാര്യ ഷൈലജ, മകള്‍ കാര്‍ത്തിക.
 
നാലു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഒരു തവണ മികച്ച സഹ നടനുള്ള സംസ്ഥാന പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം, ഫിലിം ഫെയര്‍ പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
 
മുരളിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു അദ്ദേഹം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുരളിയുടെ മരണം എന്നെന്നും മലയാള സിനിമക്ക് തീരാ നഷ്ടം ആയിരിക്കും എന്ന് കെ. പി. സി. സി. പ്രസിഡണ്ട് രമേഷ് ചെന്നിത്തല അറിയിച്ചു.
 


Malayalam actor Murali Passes away


- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കാട്ടു കുതിരയുടെ കുളമ്പടി ശബ്ദം അകലുമ്പോള്‍ …

August 1st, 2009

rajan-p-devനാടകങ്ങളിലൂടെ കലാ രംഗത്ത് കടന്നു വന്ന് മലയാളം, കന്നഡ, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അഭിനയ പ്രതിഭ രാജന്‍ പി. ദേവിന് യാത്രാമൊഴി. കരള്‍ സംബന്ധമായ അസുഖം മൂലം ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ജൂലയ് 29ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.
 
1953 മെയ്‌ 20 ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ എസ്. ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകന്‍ ആയി ആണ് അദ്ദേഹം ജനിച്ചത്‌. ആദ്യ കാല നാടക നടന്മാരില്‍ ഒരാള്‍ ആയിരുന്നു അച്ഛനായ എസ്. ജെ. ദേവ്. വില്ലനായി ആണ് രാജന്‍. പി. ദേവ് മലയാള സിനിമകളില്‍ വേഷം ഇട്ടതെങ്കിലും നര്‍മ്മ രസം ഉള്ള അദ്ദേഹത്തിന്റെ വില്ലന്‍ കഥാ പാത്രങ്ങള്‍ അദ്ദേഹത്തിന് ഏറെ ആരാധകരെ നേടി കൊടുത്തു.
 
1983ല്‍ പുറത്തിറങ്ങിയ ജന പ്രിയ ഫാസില്‍ ചിത്രമായ മാമാട്ടി കുട്ടിയമ്മ യിലൂടെ ആണ് അദ്ദേഹം മലയാള സിനിമാ ലോകത്ത് കടക്കുന്നത്‌. ഇന്ദ്ര ജാലത്തിലെ കാര്‍ലോസ്‌ എന്ന വില്ലന്‍ കഥാ പാത്രം അദ്ദേഹത്തിന്റെ മികവ് തിരിച്ചറിയുന്നതിന് സഹായകമായി. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്ഫടികം, ചോട്ടാ മുംബയ്‌ അങ്ങനെ ഓര്‍മകളിലേയ്ക്ക് മറയാന്‍ കൂട്ടാക്കാത്ത ഒരു പിടി നല്ല കഥാ പാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ സജീവം ആയിരുന്നു.
 
നൂറില്‍ അധികം വേദികളില്‍ അവതരിപ്പിച്ച എസ്‌. എല്‍. പുരത്തിന്റെ ‘കാട്ടു കുതിര’ എന്ന നാടകത്തിലെ ‘കൊച്ചു വാവ’ എന്ന കഥാ പാത്രത്തിലൂടെ ആണ് അദ്ദേഹം ആദ്യമായി ശ്രദ്ധേയന്‍ ആകുന്നത്. എന്നാല്‍ കാട്ടു കുതിര സിനിമ ആക്കിയപ്പോള്‍ ആ റോള്‍ അവതരിപ്പിച്ചത് തിലകന്‍ ആയിരുന്നു. ഈ നഷ്ടം അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ അദ്ദേഹത്തിന്റെ ശവ സംസ്കാര ചടങ്ങില്‍ സിനിമാ പ്രവര്‍ത്തകരുടെ അസാന്നിധ്യവും മാധ്യമങ്ങളില്‍ വാര്‍ത്തയായി. വളരെ ചുരുക്കം മലയാള സിനിമാ പ്രവര്‍ത്തകര്‍ ഒഴികെ ബാക്കി എല്ലാവരും ഷൂട്ടിങ്ങിന് മുടക്കം വരുത്താതെ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിക്കുകയാണ് ഉണ്ടായത്.
 
150 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മൂന്നു മലയാള സിനിമകളും സംവിധാനം ചെയ്തു. അച്ചാമ്മ കുട്ടിയുടെ അച്ചായാന്‍, മണിയറ ക്കള്ളന്‍, അച്ഛന്റെ കൊച്ചു മോള്‍ക്ക്‌ എന്നിവ. ലവ് ഇന്‍ സിംഗപൂര്‍, പട്ടണത്തില്‍ ഭൂതം എന്നിവയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍.
 
വളരെ കാലമായി കരള്‍ സംബന്ധം ആയ അസുഖ ബാധിച്ചിരുന്ന അദ്ദേഹത്തെ, രക്തം ചര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ലേയ്ക്ക്‌ ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു. ജൂലൈ 2009 ന് രാവിലെ 6.30 നാണ് അദ്ദേഹം ഈ ലോകത്ത് നിന്നും വിട ചൊല്ലിയത്. ഒരു വര്‍ഷമായി അങ്കമാലിയില്‍ സ്ഥിര താമസം ആയിരുന്നു അദ്ദേഹം. ഭാര്യ ശാന്ത, മകള്‍ ആശമ്മ, മകന്‍ ജിബിലി രാജ് എന്നിവര്‍ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ശവ സംസ്കാര ചടങ്ങുകള്‍ അങ്കമാലിയിലെ സെന്റ്‌ സേവിയേര്സ് പള്ളിയില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്നു. ആരാധകര്‍ക്ക് പ്രിയംകരം ആയിരുന്ന ആ കാട്ടു കുതിരയുടെ കുളമ്പടി ശബ്ദം അതോടെ മലയാള സിനിമയില്‍ നിന്നും അകന്നു പോവുകയായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മീന വിവാഹിതയായി

July 14th, 2009

meena-weddingസിനിമാ നടി മീന ഇന്നലെ തിരുപ്പതിയില്‍ വെച്ച് വിവാഹിതയായി. വിദ്യാ സാഗറാണ് വരന്‍. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ആണ് ഇദ്ദേഹം. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.
 

meena-wedding

meena-wedding

 
1982ല്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചങ്കള്‍’ ആണ് മീനയുടെ ആദ്യ സിനിമ. ബാല താരമായിട്ടായിരുന്നു ഈ സിനിമയില്‍ മീന. ചെറു പ്രായം മുതല്‍ താന്‍ നില നിന്ന രംഗ എന്ന നിലയില്‍ വിവാഹത്തിനു ശേഷവും സിനിമയില്‍ അഭിനയം തുടരുന്നതില്‍ താന്‍ അസ്വാഭാവികത കാണുന്നില്ല എന്ന് മീന പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടന്‍ മോഹന്‍ ലാല്‍ ഹോണററി ലെഫ്‌റ്റനന്റ്റ്‌ കേണല്‍ മോഹന്‍ ലാല്‍ ആയപ്പോള്‍…

July 11th, 2009

mohanlal-territorial-armyഭാരതത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാലിനെ വ്യാഴാഴ്ച ഇന്ത്യന്‍ ടെറ്റിട്ടോറിയല്‍ ആര്‍മി ഹോണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ മികവ് ഉയര്‍ത്തുന്ന തരത്തില്‍ ഉള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചത് കൊണ്ടാണ് അദ്ദേഹത്തിനു ഈ ബഹുമതി നല്‍കിയത്. കരസേന ആസ്ഥാനം ആയ സൌത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ആര്‍മി ചീഫ്‌ ജനറല്‍ ദീപക് കപൂര്‍ ആണ് ഔദ്യോഗികം ആയി കരസേനയിലെ ഹോണററി ലെഫ്‌റ്റനന്റ്റ്‌ കേണല്‍ എന്ന പദവി മോഹന്‍ലാലിന് നല്‍കിയത്. സൈനിക വേഷത്തില്‍ എത്തിയ അദ്ദേഹം പ്രതിരോധ മന്ത്രി എ. കെ. ആന്റണിയ്ക്ക് സല്യൂട്ട് നല്‍കി. ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും ഒപ്പം ആണ് അദ്ദേഹം സൌത്ത് ബ്ലോക്കില്‍ എത്തിയത്.
 
തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ് ഈ കടന്ന് പോയതെന്ന് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍‍ മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ അത് മലയാളികള്‍ക്കാകെ അഭിമാനം ആയി മാറി. നടന്‍ എന്ന നിലയിലല്ല ലാല്‍ ഇത് പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ആണ് ഒരു അഭിനേതാവിന് ഹോണററി ലെഫ്‌റ്റനന്റ്റ്‌ കേണല്‍ പദവി ലഭിക്കുന്നത്. ഇതിന് മുന്‍പ് കരസേനയുടെ ഈ സ്ഥാനത്തിന് അര്‍ഹത നേടിയത് ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം കപില്‍ ദേവ് മാത്രം ആണ്.
 

mohanlal-territorial-army

Click to enlarge Click to enlarge

Click to enlarge Click to enlarge

Click to enlarge Click to enlarge

Click to enlarge Click to enlarge

Click to enlarge Click to enlarge

Click to enlarge Click to enlarge

mohanlal-territorial-army

 
ടെറ്റിട്ടോറിയല്‍ ആര്‍മിയുടെ 122 ഇന്ഫന്ററി ബറ്റാലിയനില്‍ (കണ്ണൂര്‍) ചേര്‍ന്ന് അദ്ദേഹം തുടര്‍ പരിശീലനം നടത്തും. തന്റെ കഴിവിനാല്‍ ആകും വിധം ടെറ്റിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്ടിക്കും എന്ന് മോഹന്‍ലാല്‍ പിന്നീട് അറിയിച്ചു.
 
കണ്ണൂര്‍ ബറ്റാലിയന്‍ സന്ദര്‍ശിച്ചു അംഗങ്ങളുമായി ആശയ വിനിമയം നടത്തുക, സ്കൂളുകളും കോളേജുകളും സന്ദര്‍ശിച്ചു യുവാക്കളെ സൈന്യത്തിന്റെ ഭാഗം ആകാന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ആകും അദ്ദേഹത്തിന്റെ ഭാവി ചുമതലകള്‍.
 
ഈ ബഹുമതി ലഭിച്ച ശേഷം കേരളാ ഹൌസില്‍ പ്രിയ നടന് വേണ്ടി മലയാളികള്‍ ഊഷ്മളം ആയ സ്വീകരണം നല്‍കി.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

‘THE മൂട്ട’ പ്രദര്‍ശനത്തിനു തയ്യാറായി

July 3rd, 2009

‘മറിയാമ്മക്കായി’ എന്ന ഹാസ്യ വീഡിയോ ആല്‍ബത്തിനു ശേഷം ജെന്‍സണ്‍ ജോയ് സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യ വീഡിയോ ആല്‍ബമായ ‘THE മൂട്ട’ പ്രദര്‍ശനത്തിനു തയ്യാറായി. ബാച്ച്ലര്‍ മുറികളില്‍ ഡ്രാക്കുള എന്ന് ഓമന പ്പേരിട്ടു വിളിക്കുന്ന ഒരു കൊച്ചു ജീവിയായ മൂട്ട യുടെ ലീലാ വിലാസങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസിയുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളുടേയും, പ്രതിബന്ധങ്ങളുടേയും കഥ ഹാസ്യ രൂപേണ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇതിന്‍റെ മറു പുറമായ ആഘോഷങ്ങളും ആകര്‍ഷകമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
 
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍‍ സംഘടിപ്പിച്ച ആദ്യ പ്രദര്‍ശനത്തില്‍ തന്നെ കാണികളുടെ പ്രശംസ നേടിയ ഈ ആല്‍ബത്തെ കുറിച്ച് സംവിധായകനു വലിയ പ്രതീക്ഷയാണ് ഉള്ളത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാവും വിധം ഒരുക്കിയിരിക്കുന്ന ‘THE മൂട്ട’ ജനൂസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് ജനാര്‍ദ്ദനന്‍ നായര്‍ ആണ്. ക്യാമറ കൈകാര്യം ചെയ്തത് ജോണി ഫൈന്‍ ‍ആര്‍ട്സ്. സംവിധായകനായ ജെന്‍സണ്‍ ജോയ് എഴുതിയ വരികള്‍ പാടിയിരിക്കുന്നത് അമല്‍ ആന്‍റണി.
 
അബുദാബിയിലെ ഗള്‍ഫ് ഫൈന്‍ ആര്‍ട്സിലെ അദ്ധ്യാപകരാ‍യ ധനേഷ്, സാംസണ്‍ കലാഭവന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം ചെയ്തിരിക്കുന്നു.
 
കൊച്ചിന്‍ കലാഭവന്‍റെ ടൈറ്റില്‍ ഗാനം അടക്കം നിരവധി സിനിമകള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ച സാംസണ്‍, സംഗീത ലോകത്തിനു ഒരു മുതല്‍കൂട്ട് ആയിരിക്കുമെന്ന് ‘THE മൂട്ട’ എന്ന ഈ ആല്‍ബത്തിലെ ഗാനവും തെളിയിക്കും.
 
യു. എ. ഇ. യിലെ നാടക രംഗത്തും, ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയരായ മലയാളി കലാകാരന്‍ മാരോടൊപ്പം, ഇതര സംസ്ഥാനക്കാരും, വിദേശികളും ‘THE മൂട്ട’ യില്‍ പ്രത്യക്ഷപ്പെടുന്നു.
 
മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം നേടിയ e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ ഈ ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകനും അഭിനേതാവുമാണ്.
 
ഇപ്പോള്‍ സെന്‍സര്‍ ചെയ്തു കഴിഞ്ഞ ഈ ആല്‍ബം, മലയാളത്തിലെ എല്ലാ ചാനലുകളിലും ജുലായ് ആദ്യ വാരം മുതല്‍ ടെലികാസ്റ്റ് ചെയ്യും.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

155 of 170« First...1020...154155156...160170...Last »

« Previous Page« Previous « “കടല്‍” ചലച്ചിത്രോത്സവം
Next »Next Page » നടന്‍ മോഹന്‍ ലാല്‍ ഹോണററി ലെഫ്‌റ്റനന്റ്റ്‌ കേണല്‍ മോഹന്‍ ലാല്‍ ആയപ്പോള്‍… »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine