നക്സലൈറ്റ് – പ്രവാസി മലയാളി നിര്‍മ്മാതാവാകുന്ന മറ്റൊരു സിനിമ കൂടി

May 14th, 2008

പ്രവാസി മലയാളി നിര്‍മ്മാതാവാകുന്ന മറ്റൊരു സിനിമ കൂടി അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു. അബുദാബിയിലെ ഫൈന്‍ ആര്‍ട്സ് ജോണി നിര്‍മ്മിക്കുന്ന സിനിമയായ ‘നക്സലൈറ്റി’ന്റെ സംവിധായകന്‍ കണ്ണന്‍ രാമനാണ്.

കുവാച്ചീസ് ഇന്റര്‍നാഷണലും, ഫൈന്‍ ആര്‍ട്സ് മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നക്സലൈറ്റ് ഐശ്വര്യ അബി ക്രിയേഷന്‍സ് ബാനറാണ് തിയറ്ററുകളിലെത്തിക്കുക.
പൂര്‍ണ്ണമായും ഒരു പ്രവാസി സംരഭമായ നക്സലൈറ്റില്‍ വിജീഷ് മണി, ജഗതി, തിലകന്‍, മാള അരവിന്ദന്‍, സുരാജ് വെഞ്ഞാറമൂട്, വിജയകുമാര്‍ എന്നിവരെക്കൂടാതെ യു.എ.ഇ.യില്‍ നിന്നുള്ള ചില പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
സാമൂഹ്യ തിന്‍മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയാണ് നക്സലൈറ്റ്. ക്യാപ്റ്റന്‍, ദി ഗാര്‍ഡ്, സ്കെച്ച് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ കണ്ണന്‍ രാമന്‍ കഴിഞ്ഞ 10 വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. റാണാ പ്രതാപാണ് ഛായാഗ്രാഹകന്‍. ഗാനരചനയും, സംഗീതവും ഗിരീഷ് മഞ്ചേരി നിര്‍വ്വഹിച്ചിരിക്കുന്നു. ഫ്രാങ്കോ, ഫഹദ്, പ്രദീപ് പള്ളുരുത്തി, ഷൈഖ, രചന ജോണ്‍, സൂര്യ്, ജേസി അറയ്ക്കല്‍ എന്നിവരാണ് ‍ ചിത്രത്തില്‍ പാടിയിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഫൈന്‍ ആര്‍ട്സ് ജോണി, ചിത്രകലയില്‍ ഒരു കാലത്ത് സജീവമായിരുന്നു. ‘അബു ദുബ’ എന്ന ആഫ്രിക്കന്‍ ചലചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് ജോണിയായിരുന്നു. മലയാളത്തില്‍ ഇടയരാഗം ഉള്‍പ്പടെ നിരവധി ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.ഇപ്പോള്‍ യു.എ.ഇ.യില്‍ ഫോട്ടോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
കലാരംഗത്തുള്ള ഈ പരിചയവും, അനുഭവങ്ങളുമാണ് സിനിമ നിര്‍മ്മിക്കാനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് ഫൈന്‍ ആര്‍ട്സ് ജോണി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971-2- 64 24 204

- pma

അഭിപ്രായം എഴുതുക »

സിനിമ നിറം പിടിപ്പിച്ച നുണ: എം.എ.ബേബി

May 12th, 2008

സകല കലകളുടേയും സംഗമ വേദിയാണ്‌ സിനിമയെങ്കിലും സിനിമയില്‍ ജീവിത സത്യങ്ങളും സാമൂഹിക സത്യങ്ങളും നിറം പിടിപ്പിച്ച നുണകളായിട്ടാണ്‌ ജനങ്ങളുടെ മുന്നിലെത്തുന്നതെന്ന്‌ മന്ത്രി എം.എ. ബേബി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ചിത്രാഞ്ജലി സ്‌റ്റുഡിയോയില്‍ കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപിച്ച പുതിയ കളര്‍ മാസ്റ്റര്‍ ഡിജിറ്റല്‍ അപ്‌ഗ്രഡേഷന്‍ കിറ്റായ കളര്‍ അനലൈസര്‍ ഉല്‍ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

വലിയ വ്യവസായം ആയതുകൊണ്ട്‌ സിനിമ കല അല്ലാതാകുന്നില്ല. കലാപരമായ വന്‍ വ്യവസായമാണ്‌ ഇന്ന് സിനിമ. അതില്‍ കലയുടെ തനിമ ചോര്‍ത്തുന്ന മൂലധന നിക്ഷേപകരുടെ കൈകടത്തല്‍ വളരെ സൂക്ഷിച്ച്‌ ചെയ്യേണ്ടതുണ്ട്‌. വക്രീകരണം സിനിമയ്ക്ക്‌ അനിവാര്യമാണെന്നും അല്ലാതെ കഥയ്ക്ക്‌ മേമ്പൊടി ഉണ്ടാകുന്നില്ലെന്നും എം.എ.ബേബി പറഞ്ഞു.

താര പരിവേഷത്തിലൂടെയുള്ള മലയാള സിനിമയുടെ പോക്ക്‌ മ്യൂല്യച്യുതിക്ക്‌ കാരണമായതെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ.എസ്‌.എഫ്‌.ഡി.സി ചെയര്‍മാന്‍ കെ.ജി.ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

ഒരു സിനിമയുടെ ഓരോ ഷോട്ടിനും വേണ്ടുന്ന നിറങ്ങളെ സംയുക്തം നിര്‍ണയിക്കാന്‍ ഫിലിം ലാബില്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ കളര്‍ അനലൈസര്‍. ചിത്രീകരണ സമയത്ത്‌ ഛായാഗ്രാഹകന്‌ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള എക്‌സ്‌പോഷര്‍ വ്യതിയാനങ്ങള്‍, സൂര്യപ്രകാശത്തിലും ഉപയോഗിക്കുന്ന ലൈറ്റുകളിലുള്ള കളര്‍ ടെമ്പറേച്ചര്‍ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഗ്രേഡിംഗിലൂടെ ക്രമീകരിച്ചെടുക്കാനും വിഷ്വല്‍ എഫക്‍റ്റ്‌സ്‌ സൃഷ്‌ടിച്ചെടുക്കാനും കളര്‍ അനലൈസറില്‍ സാധിക്കും.

ഇംഗ്ലണ്ടിലെ ആര്‍.ഐ.ടി.ഗ്രൂപ്പ്‌ കമ്പനിയില്‍ നിന്നാണ്‌ 35 ലക്ഷം രൂപ വിലയുള്ള ഉപകരണം വാങ്ങിയത്‌. ഇതോടെ കളര്‍ പ്രൊസസിംങ്ങിന്‌ സിനിമാ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ പോകുന്നത്‌ ഒഴിവാക്കാം.

Salih Kallada

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മീര പറഞ്ഞത്‌ പച്ചക്കള്ളം: ദിലീപ്‌

May 7th, 2008

ട്വന്റി ട്വന്റി സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണത്തെക്കുറിച്ച്‌ മീരാ ജാസ്‌മിന്‍ കൊടുത്ത വിശദീകരണം പച്ചക്കള്ളമാണെന്ന്‌ ചിത്രത്തിന്റെ നിര്‍മ്മാണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നടന്‍ ദിലീപ്‌ പറഞ്ഞു. ചിത്രത്തില്‍ മീരയുടെ 20-25 ദിവസത്തെ ഡേറ്റ്‌ ആവശ്യപ്പെട്ടെന്നാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍ എട്ടു ദിവസത്തെ ഡേറ്റാണ്‌ ഇതിനായ്‌ മീരയോട്‌ ചോദിച്ചത്‌. അതുപോലും തരാന്‍ സന്മനസ്സില്ലാത്ത മീര ഇപ്പോള്‍ ഈ പടത്തിന്റെ പ്രവര്‍ത്തകരെ വിഡ്ഢികളാക്കുന്ന പ്രസ്താവന നടത്തിയത്‌ തികച്ചും ബാലിശമായി.

ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌ കഴിഞ്ഞ ഡിസംബറിലാണ്‌. അപ്പോള്‍ മുതല്‍ ഞാന്‍ മീരയോട്‌ ഇക്കാര്യം പറയാന്‍ തുടങ്ങിയതാണ്‌. എട്ടു ദിവസത്തെ ഡേറ്റ്‌ വേണമെന്നും അത്‌ പലപ്പോഴായി മതിയെന്നുമൊക്കെ വളരെ വിശദമായി സംസാരിക്കുകയും ചെയ്തതാണ്‌. വിളിക്കുമ്പോഴെല്ലാം പറയാം എന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയാണ്‌ മീര ചെയ്തത്‌. പിന്നീട്‌ ഫോണ്‍ ചെയ്താല്‍ എടുക്കാതെയായി. ഒടുവില്‍ മനസുമടുത്ത്‌ മീരയ്ക്ക്‌ മൊബൈല്‍ ഫോണില്‍ ഞാനൊരു മെസ്സേജ്‌ ഇട്ടു. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. ഇനി ഈ വിഷയം സംഘടനയ്ക്ക്‌ വിട്ടു കൊടുക്കുകയാണെന്നും മെസേജില്‍ ഞാന്‍ അറിയിച്ചിരുന്നു. എന്നിട്ടും മീരയുടെ മറുപടിയുണ്ടായില്ല. മുമ്പ്‌ അവര്‍ പല നിസാര പ്രശ്നങ്ങളില്‍പോലും എന്നെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ തുടര്‍ച്ചയായി വിളിക്കുമ്പോള്‍പോലും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല!

ഒരു കാര്യം മീര ഓര്‍ക്കണം. ഇത്‌ നമ്മുടെ സിനിമയാണ്‌. എല്ലാ നടീ നടന്മാരുടേയും നന്മയ്ക്കു വേണ്ടിയാണ്‌ ഈ സിനിമ. ഇതില്‍ സഹകരിച്ച എല്ലാവരും പല നേട്ടങ്ങളും വേണ്ടെന്ന് വെച്ചാണ്‌ അഭിനയിച്ചത്‌. മമ്മൂട്ടി ഒരു ഹിന്ദിസിനിമ പോലും ഉപേക്ഷിച്ചാണ്‌ ഇതില്‍ സഹകരിച്ചത്‌. സിദ്ധീഖ്‌ ഒരു തമിഴ്‌ സിനിമയില്‍ കൊടുത്ത ഡേറ്റ്‌ തെറ്റിച്ചാണ്‌ അമ്മയുടെ സിനിമയില്‍ സഹകരിക്കുന്നത്‌. അതിന്റെ പേരില്‍ കേസ്‌ വരെയുണ്ടായി. ദക്ഷിണേന്ത്യയില്‍ ഇന്നേറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നയന്‍താര അഞ്ചു ദിവസമാണ്‌ കൊച്ചിയില്‍ വന്ന് ഷൂട്ടിംഗില്‍ സഹകരിച്ചത്‌. മീരയുടെ തിരക്ക്‌ മനസ്സിലാക്കീ പരമാവധി അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലിനും ഒപ്പം കോമ്പിനേഷന്‍ സീനിനായിട്ട്‌ രണ്ടു ദിവസം ഇപ്പോള്‍ തന്നാല്‍ മതി, ബാക്കി ആറു ദിവസം മീരയുടെ സൗകര്യം നോക്കി തന്നാല്‍ മതി എന്നുവരെ പറഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ്‌ ആയ പ്രതികരണം ലഭിച്ചില്ല. അതേ തുടര്‍ന്ന്‌ അമ്മയിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് മീര ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ ഈ സിനിമ നിറുത്തിവെച്ചിരിക്കുകയാണ്‌. നായികയെ തീരുമാനിക്കാന്‍ കഴിയാത്തതുകൊണ്ട്‌ മാത്രമാണിത്‌. ഇത്രയും വലിയൊരു മഹത്‌ സംരംഭത്തിനാണ്‌ ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നതെന്ന് ഓര്‍ക്കണം.

മലയാളത്തിലുള്ള നായികമാരൊക്കെ ഈ ചിത്രത്തില്‍ റോളുകല്‍ ചെയ്തു കഴിഞ്ഞു. അല്ലെങ്കില്‍ ഒരാളെ മാറ്റി ഇനിയും റീ-ഷൂട്ട്‌ ചെയ്യണം. ഇതൊക്കെ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. അങ്ങനെയൊരു വിഷമവൃത്തത്തില്‍ നില്‍ക്കുമ്പോള്‍ ചിത്രത്തിന്‌ 20-25 ദിവസത്തെ ഡേറ്റ്‌ ചോദിച്ചുവെന്ന അടിസ്ഥാനരഹിതമായ വിശദീകരണം കൂടി കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല.
അടിസ്ഥാനപരമായി ഇത്തരമൊരു ചിത്രത്തില്‍ സഹകരിക്കണം എന്ന തോന്നല്‍ അവനവന്റെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്‌. ആരും നിര്‍ബന്ധിച്ചിട്ടല്ല ഒരു സംഘടനയുടെ വലിയ ഉദ്ധ്യേശ-ലക്ഷ്യങ്ങളുള്ള ഒരു സിനിമയില്‍ സഹകരിക്കേണ്ടത്‌. അത്തരമൊരു നന്മ മീരയുടെ മനസ്സില്‍ ഇല്ലാതെപോയതില്‍ ഞാന്‍ അല്‍ഭുതപ്പെടുകയാണ്‌.

മീര എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. അവരുടെ ആദ്യസിനിമയിലെ നായകന്‍ തന്നെ ഞാനായിരുന്നു. പിന്നീട്‌ കുറെയധികം സിനിമകളില്‍ വേഷമിട്ടു. അങ്ങനെയൊരു സുഹൃത്ത്‌ പറഞ്ഞ ചില വാക്കുകളാണ്‌ ഈ വിശദീകരണക്കുറിപ്പിന്‌ എന്നെ പ്രേരിപ്പിച്ചതെന്ന്‌ ദിലീപ്‌ അറിയിച്ചു. കണ്ണടച്ച്‌ ഇരുട്ടാക്കുന്ന, ഈ സിനിമയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന പ്രസ്താവനകള്‍.. ദയവു ചെയ്ത്‌ എന്റെ സുഹൃത്ത്‌ ഇങ്ങനെയൊന്നും പറയരുത്‌. ദിലീപ്‌ വ്യക്തമാക്കി.
Salih Kallada

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോവലിന്റെ ഗള്‍ഫ് പ്രീമിയര്‍ ഷാര്‍ജയില്‍

May 5th, 2008

വിജയന്‍ ഈസ്റ്റ് കോസ്റ്റ് സംവിധാനം ചെയ്ത നോവല്‍ എന്ന സിനിമയുടെ ഗള്‍ഫ് പ്രീമിയര്‍ ഷാര്‍ജയില്‍ നടക്കും. ഈ മാസം എട്ടിന് രാവിലെ ഒന്‍പതരയ്ക്ക് ഷാര്‍ജ കോണ്‍കോര്‍ഡ് സിനിമയിലാണ് പരിപാടി. ക്ഷണിതാക്കള്‍ അല്ലാത്തവര്‍ക്ക് ഗള്‍ഫ് പ്രീമിയര്‍ ടിക്കറ്റെടുത്ത് കാണാന്‍ അവസരമുണ്ടെന്ന് വിജയന്‍ ഈസ്റ്റ്കോസ്റ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗള്‍ഫ് പ്രീമിയറിനെക്കുറിച്ച് വിശദീകരിക്കാന്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മനോജ്, ഉണ്ണിത്താന്‍, ജയന്‍ എന്നിവരും പങ്കെടുത്തു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മൊണ്ടാഷ്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേള വിശേഷങ്ങള്‍

May 4th, 2008

2000 ആണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച മൊണ്ടാഷ്‌ മൂവി ക്ലബ്‌ അതിന്റെ എട്ടാം വാര്‍ഷികത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ 100 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഇവ എങ്ങനെ തരം തിരിച്ചു കാണിച്ചു എന്നത്‌ ശ്രദ്ധേയമാണ്‌.

സമകാലിക ലോക സിനിമ, മലയാള സിനിമ 2007, സമകാലിക ഇന്ത്യന്‍ സിനിമ, സമകാലിക മാസ്‌റ്റേഴ്‌സ്‌, ഇന്ത്യന്‍ ഡോക്യുമെന്ററി / ഹ്രസ്വ ചിത്രങ്ങള്‍, ആനിമേഷന്‍, മ്യൂസിക്‌ വീഡിയോ, ഹോമേജ്‌, റെട്രോസ്‌പെക്‍ടീവ്‌, വൈക്കം മുഹമ്മദ്‌ ബഷീര്‍ സെന്റിനറി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലായാണ്‌ മൂന്ന് വേദികളിലായി നാലു ദിവസമായി നടന്ന മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്‌.

മൈക്കലാഞ്ചലോ ആന്റോണിയോണി, ഇംഗ്‌മെര്‍ ബെര്‍ഗ്‌മാന്‍, ഭരത്‌ ഗോപി എന്നിവരുടെ രചനകള്‍ ഹോമേജ്‌ വിഭാഗത്തിലും പെദ്രോ അല്‍മദോവാര്‍, അകികുരിസ്‌മാക്കി, ലാര്‍സ്‌ വോണ്‍ട്രയര്‍, അലക്‍സാണ്ടര്‍ സുഖറോവ്‌, ടി.വി.ചന്ദ്രന്‍ എന്നിവരുടെ സിനിമകള്‍ സമകാലിക മാസ്‌റ്റേഴ്‌സ്‌ വിഭാഗത്തിലും കാണിച്ചു. ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്റെ സിനിമകള്‍, സ്പാനിഷ്‌ മാസ്‌റ്റര്‍ കാര്‍ലോസ്‌ സോറയുടെ സിനിമകള്‍ എന്നിവ റെട്രോസ്‌പെക്‍ടീവ്‌ വിഭാഗത്തിന്‌ ലോകോത്തര മികവാണ്‌ നല്‍കിയത്‌.

ലോക സിനിമയിലെ കുലപതികളുടെ നിരവധി രചനകള്‍ പല വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ചലച്ചിത്ര മേളയിലെ ഉല്‍ഘാടന ചിത്രം ‘പെര്‍ഫിയൂം-ദി സ്‌റ്റോറി ഓഫ്‌ എ മര്‍ഡറര്‍’ ആയിരുന്നു എന്നത്‌ ശ്രദ്ധേയമായി. ഡിജിറ്റല്‍ യുഗത്തില്‍ സിനിമ എന്തായിരിക്കും എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന്റെ മനോഹരമായ ഉത്തരമായ ‘റണ്‍ ലോല റണ്‍’ എന്ന പ്രസിദ്ധമായ സിനിമയുടെ സംവിധായകന്‍ ടോം ടയ്‌ഇകവറിന്റെ ഏറ്റവും പുതിയ ചിത്രമാണിത്‌. അതിനു തൊട്ടു മുന്‍പ്‌ പ്രദര്‍ശിപ്പിച്ച ഷാജഹാന്‍ എന്ന മലപ്പുറം ജില്ലക്കാരന്റെ ‘മോണിംഗ്‌ സണ്‍ഡെ’ എന്ന ഒരു മിനിറ്റ്‌ ആനിമേഷന്‍ ചിത്രം. ഇതൊക്കെ തന്നെ മൊണ്ടാഷ്‌ ചലച്ചിത്ര മേളയെ അവിസ്മരണീയമാക്കി.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നൂറാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ഒരുക്കിയ സിനിമകള്‍ ബഷീറിന്റെ സര്‍ഗ സൃഷ്‌ടികളുടെ അഭ്രാന്തരങ്ങളാല്‍ ബഷീര്‍ എന്ന മൗലിക സൃഷ്‌ടാവിനെ മാത്രമല്ല പച്ച മനുഷ്യനേയും വ്യക്തമാക്കുന്ന ഡോക്യുമെന്ററി കൊണ്ടും കാലോചിതമായ സ്മരണികയായി.

ബീനാപോള്‍, ഡോ. സി.എസ്‌. വെങ്കിടേശ്വരന്‍, ആര്‍.പി.അമുദന്‍ എന്നിവര്‍ ജൂറി അംഗങ്ങളായ മൊണ്ടാഷ്‌ ചലച്ചിത്ര മേളയില്‍ ഒരു ഫിലിം സൊസൈറ്റിയുടെ സ്‌പിരിറ്റ്‌ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നതെന്ന് പ്രത്യേകം അഭിപ്രായപ്പെട്ടിരുന്നു. 16 എം.എം. മെമ്മറീസ്‌, മൂവ്‌മന്റ്‌ ആന്റ്‌ എ മെഷീന്‍ (സംവിധാനം: കെ.ആര്‍.മനോജ്‌) മികച്ച ഡോക്യുമെന്ററിക്കും കളിയൊരുക്കം (സംവിധാനം: സുനില്‍) നല്ല ഹ്രസ്വ ചിത്രത്തിനും പുരസ്കാരങ്ങള്‍ നേടി. അഭിനേത്രി (എ.വി.ശശിധരന്‍), കാഴ്‌ചപ്പാടം (പി.പി.സലിം) എന്നിവ ഡോക്യുമെന്ററിക്കുള്ള രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവസാനത്തെ ഇല (ഷെറി), പ്ലാനിംഗ്‌ (സുദേവന്‍) എന്നിവ യഥാക്രമം ഹ്രസ്വ ചിത്രത്തിനുള്ള രണ്ട്‌, മൂന്ന് സ്ഥാനങ്ങള്‍ നേടി. സി.എന്‍.കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പം, കാഷ്‌ അവാര്‍ഡ്‌, പ്രശസ്തിപത്രം എന്നിവ ആയിരുന്നു അവാര്‍ഡ്‌.

നിലമ്പൂര്‍ ആയിഷ, കെ.ആര്‍.മോഹനന്‍, അവിറ റബേക്ക, ബാബു തിരുവല്ല, ജി.പി.രാമചന്ദ്രന്‍, ഷഹബാസ്‌ അമന്‍, എം.സി.രാജനാരായണന്‍, കെ.ജി.മോഹന്‍ കുമാര്‍, എസ്‌.സുരേഷ്‌ ബാബു, ഹ്രസ്വചിത്ര / ഡോക്യുമെന്ററി സംവിധായകര്‍ തുടങ്ങിയര്‍ നാലു ദിവസങ്ങളിലായി നടന്ന ഉദ്ഘാടന സമാപന സമ്മേളനങ്ങളിലും ഓപ്പണ്‍ ഫോറത്തിലും പങ്കെടുത്തു. തമിഴ്‌ ഡോക്യുമെന്ററി സംവിധായകന്‍ ആര്‍.പി.അമുദന്റെ ‘ദി റോഡ്’ അന്താരാഷ്‌ട്ര പ്രീമിയര്‍ മൊണ്ടാഷ്‌ മേളയില്‍ ആയത്‌ അഭിനന്ദനാര്‍ഹമാണ്‌.

തന്റെ അടുത്ത ഡോക്യുമെന്ററി കേരളത്തിലെ ജാതി വ്യവസ്ഥയെ കുറിച്ചായിരിക്കും എന്ന്‌ ഫെസ്‌റ്റിവല്‍ കഴിഞ്ഞ്‌ മഞ്ചേരി പ്രദേശ പരിസരങ്ങളില്‍ സഞ്ചരിച്ച ആര്‍.പി.അമുദന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിലെ അദൃശ്യമായ ജാതി സമ്പ്രദായത്തിന്റെ ഉള്ളറകളിലേക്കാണ്‌ അദ്ദേഹം ക്യാമറ കൊണ്ട്‌ പോകുന്നത്‌. ഇനിയും മൊണ്ടാഷ്‌ മേളയില്‍ അദ്ധേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന ചെറുപട്ടണം അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അടുത്ത വര്‍ഷവും മൊണ്ടാഷ്‌ മേള കൂടുതല്‍ പുതുമകളോടെ ലോക സിനിമാ പരീക്ഷണങ്ങളുടെ പരിഛേദമാകും എന്ന് പ്രതീക്ഷിക്കാം.

അയച്ചു തന്നത്: Salih Kallada

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

167 of 170« First...1020...166167168...170...Last »

« Previous Page« Previous « വിലക്ക് പ്രശ്നമില്ല – മീര
Next »Next Page » നോവലിന്റെ ഗള്‍ഫ് പ്രീമിയര്‍ ഷാര്‍ജയില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine