സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം

May 1st, 2021

satyajit-ray-award-for-outstanding-contribution-ePathram
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് സത്യ ജിത് റേ സ്മാരക പുരസ്‌കാരം നല്‍കും. എല്ലാ വര്‍ഷവും ദേശീയ ചലച്ചിത്രമേള യോട് അനുബ ന്ധിച്ച് പുരസ്കാരം സമ്മാനിക്കും. പത്തു ലക്ഷം രൂപയും രജത മയൂരം ആലേഖനം ചെയ്ത മെഡലും അടങ്ങുന്നതായിരിക്കും  സത്യജിത് റേ സ്മാരക പുരസ്‌കാരം.

റേ യുടെ നൂറാം ജന്മ വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ത്യ യിലും വിദേശത്തു മായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിധം വിപുലമായ പരിപാടികളോടെ ആഘോഷിക്കു വാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റേ സിനിമ കളുടെ പ്രത്യേക പ്രദര്‍ശനങ്ങളും കാന്‍ ഫിലിം ഫെസ്റ്റി വലില്‍ സത്യജിത് റേ അനുസ്മരണ പ്രദര്‍ശനങ്ങളും ഒരുക്കും. എന്‍. എഫ്. ഡി. സി., സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചലച്ചി ത്രോത്സവ് ഡയറക്ടറേറ്റ്, ഫിലിം ആര്‍ക്കൈവ്സ് എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രജനീകാന്തിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

April 1st, 2021

RAJINI
ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് രജനീ കാന്തിന് സമ്മാനിക്കും. ചലച്ചിത്ര രംഗത്ത് നല്‍കിയ സംഭാവന കളെ മാനിച്ച് നല്‍കി വരുന്ന ഭാരത സര്‍ക്കാരിന്റെ ഉന്നത സിനിമാ പുരസ്‌കാരമാണ് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വിറ്റര്‍ പേജിലൂടെ യാണ് അവാര്‍ഡ് വിവരം അറിയിച്ചത്.

മോഹന്‍ ലാല്‍, ആശാ ഭോസ്‌ലെ, സുഭാഷ് ഘായ്, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ആയിരുന്നു ജൂറി അംഗങ്ങള്‍. തെന്നിന്ത്യന്‍ നടന്മാരിലേക്ക് ഏറ്റവും ഒടുവിലായി ഫാല്‍ക്കെ പുരസ്കാരം തേടി എത്തിയത് ശിവജി ഗണേശനെ (1996) ആയിരുന്നു.

ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന വിശേഷണം ഉള്ള ദാദാ സാഹെബ് ഫാല്‍ക്കെ യുടെ നൂറാം ജന്മ വാര്‍ഷികം (1969) മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരം  സമ്മാനിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചന്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

December 15th, 2020

national-award-winner-p-krishnamoorthy-ePathram പ്രശസ്ത കലാ സംവിധായ കനും സംസ്ഥാന – ദേശീയ പുരസ്കാര ജേതാവുമായ പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു.ഞായറാഴ്ച രാത്രി ചെന്നൈ യിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ കൃഷ്ണ മൂര്‍ത്തി, മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടി ബിരുദം കരസ്ഥമാക്കിയ ശേഷം ചിത്രകാരനായി കലാ ജീവിതം തുടങ്ങി.

നാടക ങ്ങള്‍ക്കും സംഗീത നൃത്ത ശില്പ്പങ്ങള്‍ക്കും കലാ സംവിധാനവും സെറ്റ് ഡിസൈനിംഗും ചെയ്തിരുന്നു. തുടര്‍ന്ന് 1975 ല്‍ ജി. വി. അയ്യരുടെ ഹംസ ഗീത എന്ന കന്നഡ സിനിമ യിലൂടെ യാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്.

സ്വാതി തിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീര ഗാഥ, പെരുന്തച്ചന്‍, രാജശില്‍പ്പി, പരിണയം, ഗസല്‍, കുലം എന്നിങ്ങനെ പതിനഞ്ചില്‍ അധികം മലയാള സിനിമ കളിലൂടെ കേരളത്തില്‍ പ്രശസ്തനാണ് പി. കൃഷ്ണ മൂര്‍ത്തി.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷ കളി ലായി അന്‍പതില്‍ അധികം ശ്രദ്ധേയ സിനിമ കളില്‍ കലാ സംവി ധാനവും വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു.

ഈ വിഭാഗ ങ്ങളില്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും കലൈമാ മണി പുരസ്‌കാരവും നേടി യിരുന്നു. മാത്രമല്ല ദേശീയ തലത്തില്‍ കലാ സംവിധാന ത്തിന് മൂന്നു തവണയും വസ്ത്രാലങ്കാര ത്തിന് രണ്ടു തവണയും അവാർഡ് നേടിയിരുന്നു.

2014 ല്‍ പുറത്തിറങ്ങിയ രാമാനുജന്‍ എന്ന തമിഴ് സിനിമ യിലാണ് അവസാനമായി അദ്ദേഹം പ്രവര്‍ത്തിച്ചത്.

(പി. കൃഷ്ണ മൂര്‍ത്തിയെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു എഴുതിയ ഹൃദയ ഹാരിയായ ഫേയ്സ് ബുക്ക് കുറിപ്പ് ഇവിടെ വായിക്കാം.)

പി. കൃഷ്ണ മൂര്‍ത്തി : WikiPedia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു 

November 15th, 2020

actor-soumitra-chatterjee-passed-away-ePathram
ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ച് അദ്ദേഹ ത്തെ ആശുപത്രി യിൽ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബർ ആറു മുതല്‍ തീവ്ര പരിചരണ വിഭാഗ ത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ ആയി രുന്നു ഇതു വരേയും.

ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സൗമിത്ര ചാറ്റർജി, സത്യജിത് റേ യുടെ സിനിമ കളിലെ നായകന്‍ എന്ന നില യിലും ഏറെ ശ്രദ്ധ നേടി. അഞ്ചു പതിറ്റാണ്ടില്‍ ഏറെ യായി ബംഗാളി സിനിമ യിലും കൊല്‍ക്കത്ത യുടെ കലാ- സാംസ്കാരിക രംഗ ത്തും അടയാളപ്പെടു ത്തിയ നാമം തന്നെ ആയിരുന്നു.

സത്യജിത് റേ യുടെ അപുർ സൻസാര്‍ (ദി വേൾഡ് ഓഫ് അപു-1959) എന്ന ചിത്ര ത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് അദ്ദേഹ ത്തിന്റെ തന്നെ പതിനഞ്ചോളം സിനിമ കളുടെ ഭാഗമായി. തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനി സങ്കേത്, സോനാർ കെല്ല, ഗണ ശത്രു തുടങ്ങി യവ യാണ് പ്രധാന ചിത്രങ്ങൾ.

പത്മഭൂഷൺ (2004), മികച്ച നടനുള്ള ദേശീയ പുരസ്കാരം (2006), ദാദാ സാഹേബ് ഫാൽക്കെ അവാർഡ് (2012) ജേതാവ് കൂടിയാണ് സൗമിത്ര ചാറ്റർജി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്

September 22nd, 2019

music-composer-jassie-gift-ePathram
ഗായകനും സംഗീത സംവിധായ കനുമായ ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടി. ഫിലോസഫി യിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയ ത്തിലാണ് കണ്ണൂര്‍ യൂണി വേഴ്സിറ്റി യില്‍ നിന്ന് ഡോക്ട റേറ്റ് ലഭിച്ചത്.

2003 ല്‍ ‘സാഫല്യം’ എന്ന ചിത്ര ത്തിന് സംഗീതം നല്‍കി ക്കൊണ്ടാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര രംഗ ത്തേക്ക് എത്തു ന്നത്. എന്നാല്‍ മൂന്നാമ ത്തെ സിനിമ യായ ‘ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്ര ത്തിലെ ഗാന ങ്ങളി ലൂടെ ജാസി ഗിഫ്റ്റ് ജന പ്രിയനായി മാറുക യായി രുന്നു. തുടര്‍ന്ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടുകയും സംഗീതം നല്‍കു കയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 20« First...234...1020...Last »

« Previous Page« Previous « സത്താര്‍ അന്തരിച്ചു
Next »Next Page » രജനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യര്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine