സിനിമയ്ക്കു വേണ്ടി നഗ്നയാകില്ല : പൂനം പാണ്ഡെ

April 17th, 2011

poonam-pandey-epathram

മുംബൈ : ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യ വിജയിച്ചാല്‍ നഗ്നയാകുമെന്ന് പ്രഖ്യാപിച്ച മോഡല്‍ പൂനം പാണ്ഡെ സിനിമയില്‍ നഗ്നയാകാന്‍ ഇല്ലെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ ടീം വിജയിച്ചാല്‍ നഗ്നയാകുമെന്ന വാര്‍ത്ത ഏറേ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പബ്ലിസിറ്റി മുതലെടുക്കുവാന്‍ ബോളിവുഡ് സിനിമകളില്‍ നിന്നും പൂനത്തെ തേടി ധാരാളം ഓഫറുകള്‍ വന്നിരുന്നു.
poonam-pandey-indian-team-epathram
എന്നാല്‍ സിനിമയില്‍ മറ്റു നടിമാരെ പോലെ മാത്രമേ താനും ശരീര പ്രദര്‍ശനം നടത്തൂ എന്ന് അവര്‍ വ്യക്തമാക്കി. പണത്തിനു വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണ് നഗ്നകാകുന്നത് എന്നായിരുന്നു പൂനത്തിന്റെ വിശദീകരണം.

പൂനത്തിനെതിരെ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പക്ഷെ, ഫൈനലില്‍ ഇന്ത്യ വിജയിച്ചെങ്കിലും പൂനം നഗ്നയായില്ല. അവര്‍ ആ സമയത്ത് ഓപ്പറേഷനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു എന്നും ടീമിനു വേണ്ടി ഇന്ത്യക്കു വെളിയില്‍ പാരീസിലോ മറ്റോ വച്ച് നഗ്നയാകുവാന്‍ പൂനം തയ്യാറാണെന്നും അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷക്കീല സെന്‍സര്‍ ബോര്‍ഡിലേക്ക്?

April 7th, 2011

shakeela-thejabhai-and-family-epathram

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ ഷക്കീല എത്തുമ്പോള്‍ അത് വാര്ത്തയാകുമെന്ന് ഉറപ്പ്‌. എന്നാല്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ഈ ചിത്രത്തിലെ ഷക്കീലയുടെ വേഷം സെന്‍സസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥ എന്നത് സെന്‍സര്‍ ബോര്‍ഡ്‌ അംഗം എന്ന് ആക്കി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും ഇപ്പോള്‍ വാര്‍ത്ത ആയിരിക്കുന്നു.

പൃഥ്വിരാജ് സിനിമയായ തേജാ ഭായ്‌ ആന്‍ഡ്‌ ഫാമിലി എന്ന ചിത്രത്തിലാണ് ഷക്കീല പതിവ്‌ ഗ്ലാമര്‍ റോളുകളില്‍ നിന്നും മാറി ഒരു വ്യത്യസ്ത റോളില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു സെന്‍സസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥയായി ഒരു പ്രധാന വേഷം തന്നെയാണ് ഷക്കീല ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. അഖില ശശിധരനാണ് നായിക.

ക്രേസി ഗോപാലന്‍, വിന്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലര്‍ ചിത്രമാണ് തേജാ ഭായി ആന്‍ഡ്‌ ഫാമിലി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീലയില്‍ നിന്നും ലാല്‍ പുറത്ത്‌, പകരം ശങ്കര്‍

April 5th, 2011

mohanlal-thinking-epathram

പ്രാഞ്ചിയേട്ടനു ശേഷം പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന “ലീല” എന്ന ചിത്രത്തില്‍ മോഹന്‍‌ലാലിനു പകരം രഞ്ജിത്തിന്റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന്‍ നായകനാകുമെന്ന് സൂചന.  ഉണ്ണി ആര്‍. രചിച്ച ലീല എന്ന ചെറുകഥയാണ് ചിത്രത്തിന്റെ മൂലകഥ. വിചിത്രമായ മാനസിക വ്യാപാരങ്ങള്‍ ഉള്ള ഒരു കഥാപാത്രമാണ് ഇതിലെ നായകന്‍. കുട്ടിയപ്പന്‍ എന്ന ഈ കോട്ടയം അച്ചായന്‍ കഥാപാത്ര ത്തിന്റെ കോട്ടയത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രയും, അതിനിടയില്‍ കണ്ടു മുട്ടുന്ന കഥാപാത്ര ങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.

പൃഥ്‌വി രാജ്, മമ്ത മോഹന്‍‌ദാസ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രം ഏപ്രില്‍ 25 ന് ഷൂട്ടിങ്ങ് ആരംഭിക്കുവാനാണ് രഞ്ജിത്തും സംഘവും ആലോചിക്കുന്നത്.

ഉറുമി എന്ന പൃഥ്‌വി രാജ് ചിത്രത്തിനു തിരക്കഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണന്‍  രഞ്ജിത്തിന്റെ കളരിയില്‍ നിന്നുമാണ്  തിരക്കഥാ രചനയിലേക്ക് വരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷക്കീല കോടതിയില്‍ ഹാജരായി

March 20th, 2011

shakeela-epathram

തിരുനെല്‍‌വേലി : അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് മുന്‍ തെന്നിന്ത്യന്‍ മാദക നടി ഷക്കീല കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. ഷക്കീല നായികയായി അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചിത്രം മെഗാ ഹിറ്റായിരുന്നു. ചുരുങ്ങിയ മുതല്‍ മുടക്കില്‍ തീര്‍ത്ത ചിത്രം കോടികള്‍ ലാഭമുണ്ടാക്കി. തുടര്‍ന്ന് ഇറങ്ങിയ ഷക്കീല ചിത്രങ്ങള്‍ മലയാള സിനിമയില്‍ വീണ്ടും നീല തരംഗത്തിനു തുടക്കമിട്ടു. ഈ സമയത്ത്  ഷക്കീല മലയാളത്തില്‍ അഭിനയിച്ച “നാലാം സിംഹം” എന്ന ചിത്രം പിന്നീട്  “ഇളമൈ കൊണ്ടാട്ടം” എന്ന പേരില്‍ തമിഴിലേക്ക് മൊഴി മാറ്റി. ഈ ചിത്രം പാളയം കോട്ടയിലെ ഒരു തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ചില അശ്ലീല ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നതിന്റെ പേരില്‍ 2003-ല്‍ പോലീസ് കേസെടുത്തു. ഷക്കീല, ദിനേഷ്, തീയേറ്റര്‍ ഉടമ തുടങ്ങി ഒമ്പതോളം പേര്‍ക്കെതിരെയായിരുന്നു കേസ്.

താന്‍ മലയാള സിനിമയില്‍ ആണ് അഭിനയിച്ചതെന്നും തമിഴിലേക്ക് ഡബ് ചെയ്തതപ്പോള്‍ അതില്‍ പിന്നീട് അശ്ലീല രംഗങ്ങള്‍ ചേര്‍ക്കുക യായിരുന്നു എന്നും ഷക്കീല കോടതിയില്‍ ബോധിപ്പിച്ചു. തിരുനെല്‍വേലി യില്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി യിലായിരുന്നു കേസ്. രാവിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും കേസ് വൈകീട്ടായിരുന്നു വിചാരണക്കെടുത്തത്. ഷക്കീല വരുന്നതായി അറിഞ്ഞ് ധാരാളം ആളുകള്‍ കോടതി പരിസരത്ത് തിങ്ങിക്കൂടിയിരുന്നു. കേസ് അടുത്ത മാസത്തേക്ക് നീട്ടി വച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്മ പുരസ്കാരം : കേരളം നല്‍കിയത് ഒ.എന്‍.വിയും തിരുമുല്‍പ്പാടും ജയറാമും ഇല്ലാത്ത പട്ടിക

February 12th, 2011

padmashree-award-epathram

തൃശ്ശൂര്‍: പത്മ പുരസ്കാരങ്ങള്‍ക്കായി കേരളം സമര്‍പ്പിച്ച 39 പേരുടെ പട്ടികയില്‍ അവാര്‍ഡുകള്‍ കിട്ടിയ കേരളീയരായ രാഘവന്‍ തിരുമുല്‍പ്പാട്, ഒ. എന്‍. വി., നടന്‍ ജയറാം, കലാമണ്ഡലം ക്ഷേമാവതി എന്നിവരുടെ പേരുകള്‍ ഇല്ലായിരുന്നതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ സ്വദേശി വി. കെ. വെങ്കിടാചലം വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു.

പട്ടികയിലെ പത്തോളം പേര്‍ മെഡിസിന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്‌. വ്യാപാരികളായ നാലോളം പേര്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ആര്‍ട്ട് വിഭാഗത്തില്‍ 10 പേരെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യ സമര സേനാനി, ശാസ്ത്രജ്ഞന്‍മാര്‍, സാഹിത്യകാരന്‍മാര്‍, കായിക രംഗത്തെ വ്യക്തികള്‍ തുടങ്ങിവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഭാരത രത്‌നയ്ക്കായി കേരളം ശുപാര്‍ശ ചെയ്തത് എം. എസ്. സ്വാമിനാഥനെയാണ്. പത്മവിഭൂഷനായി ഗായകന്‍ കെ. ജെ. യേശുദാസിനെയും പത്മഭൂഷനായി ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എസ്. ഗോപാലകൃഷ്ണന്‍, ശ്രീനാരായണ അക്കാദമി പ്രസിഡന്‍റ് വെള്ളായണി അര്‍ജ്ജുനന്‍, കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സി. ഇ. ഒ. സി. ജി. കൃഷ്ണന്‍ നായര്‍ തുടങ്ങിയവരെയാണ് ശുപാര്‍ശ ചെയ്തത്.

സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ സുന്ദര്‍ മേനോന്‍ ഇന്‍റസ്ട്രി ആന്‍റ് സോഷ്യല്‍ വര്‍ക്ക് ഗ്രൂപ്പില്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സ്‌പോര്‍ട്‌സ് മേഖലയില്‍ നിന്ന് ഐ. എം. വിജയനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. നടന്‍ മധു, കെ. പി. എ. സി. ലളിത, ആറന്‍മുള പൊന്നമ്മ, ഷാജി എന്‍. കരുണ്‍, ഗായകന്‍ പി. ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരെല്ലാം ആര്‍ട്ട് വിഭാഗത്തില്‍ സ്ഥാനം നേടിയിരുന്നു.

ടി. കെ. എം. കോളേജുകളുടെ ട്രസ്റ്റ് ചെയര്‍മാനായ ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പങ്കജ കസ്തൂരി ഹെര്‍ബല്‍സ് എം. ഡി. ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. എന്‍. പി. പി. നമ്പൂതിരി തുടങ്ങിയവരും ലിസ്റ്റില്‍ ഉണ്ട്. സ്വാതന്ത്ര്യ സമര സേനാനി വിഭാഗത്തില്‍ കെ. മാധവനും ലിസ്റ്റില്‍ ഉണ്ട്. അന്ന കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. സി. ജേക്കബ്, ഡോ. തോമസ് മാത്യു, ഡോ. ഷാജി പ്രഭാകരന്‍, അനന്തപുരി ആസ്​പത്രി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡം പിള്ള, പി. ഗോവിന്ദപ്പിള്ള തുടങ്ങിയവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു. മടവൂര്‍ വാസുദേവന്‍, ക്രിസ് ഗോപാല കൃഷണന്‍, ടി. ജെ. എസ്. ജോര്‍ജ്ജ്, പെരുവനം കുട്ടന്‍ മാരാര്‍, ഷാജി എന്‍. കരുണ്‍, ജി. ശങ്കര്‍, ജോസ് ചാക്കോ പെരിയപുറം തുടങ്ങിയവരാണ് പുരസ്കാരം നേടിയ മറ്റുള്ളവര്‍. പുരസ്കാരത്തിനായി ജയറാമിനെ നിര്‍ദ്ദേശിച്ചത് തമിഴ്‌നാടും ടി. ജെ. എസ്. ജോര്‍ജ്ജിനെയും ക്രിസ്സ്‌ ഗോപാല കൃഷ്ണനെയും നിര്‍ദ്ദേശിച്ചത് കര്‍ണ്ണാടക സര്‍ക്കാറുമാണെന്ന് മുമ്പു വാര്‍ത്ത വന്നിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

29 of 33« First...1020...282930...Last »

« Previous Page« Previous « ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം
Next »Next Page » വിപിന്‍ദാസ്‌ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine