ജാഫര്‍ പനാഹിയെ ശിക്ഷിച്ചതിനോട് നജാദിനു യോജിപ്പില്ലായിരുന്നു

January 20th, 2011

jafar-panahi-epathram

ടെഹ്റാന്‍ : വിശ്രുത ഇറാനിയന്‍ ചലച്ചിത്രകാരനും ഗ്രീന്‍ മൂവ്മെന്റിന്റെ വക്താവുമായ ജാഫര്‍ പനാഹിയെ(49) ശിക്ഷിക്കുന്നതില്‍ പ്രസിഡണ്ട് അഹമ്മദി നെജാദിനു താല്പര്യം ഇല്ലായിരുന്നു വെന്ന് റിപ്പോര്‍ട്ട് . ഫാര്‍സ് ന്യൂസ് ഏജസിയെ ഉദ്ധരിച്ചാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇറാനിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും സിനിമകളില്‍ ഭരണകൂട ത്തിനെതിരായ നിലപാടുകളും സ്വീകരിച്ചതിനെ തുടര്‍ന്ന് ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയും ഇരുപതു വര്‍ഷത്തേക്ക് സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ വിലക്കും രാജ്യം വിട്ടു പോകുന്നതില്‍ നിയന്ത്രണവും കൂടാതെ അഭിമുഖം നല്‍കുന്നതില്‍ നിന്നും പനാഹിക്കു വിലക്കുമുണ്ട്. ലോകമെമ്പാടും പനാഹിയുടെ ചിത്രങ്ങള്‍ ആവേശപൂര്‍വ്വം സ്വീകരിക്ക പ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കലാ ജീവിതത്തിനു തടയിടുവാനുള്ള നീക്കത്തിനെതിരെ ശക്തമായ് എതിര്‍പ്പുകളാണ് ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. കാന്‍ മേളയില്‍ ഇറാന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഇതിനോടകം രേഖപ്പെടുത്തി ക്കഴിഞ്ഞു. മേളയില്‍ പനാഹിയ്ക്കായി ഒരു കസേര ഒഴിച്ചിട്ടിരുന്നു.

ഒരു മുന്‍ സൈനീകനായ പനാഹി “ദ വൈറ്റ് ബലൂണ്‍“ എന്ന ചിത്രത്തിലൂടെ സിനിമാ സംവിധായകനായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1995-ല്‍ “ദ വൈറ്റ് ബലൂണിനു“ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പുരസ്കാരം ലഭിച്ചിരുന്നു. “ദ സര്‍ക്കിള്‍“ എന്ന ചിത്രം 2000-ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരത്തിനു അര്‍ഹമായി. അഭിപ്രായ സ്വാതന്ത്രത്തിനുള്ള വിലക്കുകള്‍, വസ്ത്രധാരണത്തിലെ നിബന്ധനകള്‍, യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങി ഇറാനിലെ സ്തീകളുടെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ക്കൊണ്ടുള്ള ചിത്രമായിരുന്നു ഇത്. ഇതു കൂടാതെ ക്രിംസണ്‍ ഗോള്‍ഡ്, ഓഫ് സൈഡ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.

ഇറാനിലെ ഭരണ കൂടങ്ങള്‍ക്ക് എന്നും സിനിമകളോട് മതിപ്പുണ്ടായിരുന്നില്ല. 1979-ല്‍ സിനിമാ ശാല പുറത്തു നിന്നു പൂട്ടി തീ കൊടുത്ത സംഭവവും ഇറാനിന്റെ ചരിത്രത്തില്‍ ഉണ്ട്. അന്ന് നൂറു കണക്കിന് നിരപരാധികള്‍ ആ തീയേറ്ററിനകത്ത് ചുട്ടെരിക്കപ്പെട്ടു. എന്നാല്‍ പ്രതിസന്ധികള്‍ പുതിയ ഉണര്‍വ്വായിട്ടാണ് ഇറാനിയന്‍ ചലച്ചിത്രകാരന്മാര്‍ എടുക്കുന്നതെന്ന് അവരുടെ പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ലോക നിലവാരം പുലര്‍ത്തുന്ന ഇറാനിയന്‍ സിനിമകള്‍ കടുത്ത പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടാണ് നിര്‍മ്മിക്കപ്പെടുന്നത്. ചരിത്രത്തെയും സമകാലിക യാഥാര്‍ത്ഥ്യങ്ങളേയും ശരിയായ ദിശയില്‍ ഉള്‍ക്കൊണ്ടു കൊണ്ട് വിമര്‍ശനാത്മകമായും കാലഘട്ടത്തി നനുസൃതമായും നോക്കി ക്കാണുന്നതുമാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനില്‍ കലാകാരന്മാര്‍ പല തരത്തിലും പീഡിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത സെന്‍സര്‍ഷിപ്പും രാജ്യത്തിനകത്ത് സിനിമ നിരോധിക്കുന്നതും അടക്കം ഇറാനില്‍ സിനിമകള്‍ക്ക് കടുത്ത വെല്ലുവിളികള്‍ ഉണ്ടാകുമ്പോളും അന്തരാഷ്ട്ര തലത്തില്‍ ഏറെ പ്രശംസയും പുരസ്കാരങ്ങളും ഇറാനിയന്‍ സിനിമകള്‍ കരസ്ഥമാക്കുന്നത് യാഥാസ്ഥിതികരെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. പനാഹിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഒരു സിനിമ നിര്‍മ്മിച്ച മുഹമ്മദ് റസലോവിനേയും ആറു വര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉത്തേജക മരുന്നിന്‍റെ പരസ്യം: ശ്വേതാ മേനോന്‍ കോടതിയിലേക്ക്‌

December 8th, 2010

swetha-menon-kayam-epathram

കൊച്ചി : താന്‍ നായിക യായി അഭിനയിച്ച ‘കയം’ എന്ന സിനിമ യിലെ  തന്‍റെ ചിത്രം   മുസ്ലീ പവര്‍ എക്‌സ്ട്ര യുടെ പരസ്യത്തില്‍ ഉപയോഗിച്ചതിന് എതിരെ നടി ശ്വേതാ മേനോന്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന മരുന്നാണ് മുസ്ലി പവര്‍ എക്സ്ട്ര.
 
 
റിലീസിംഗിന് തയ്യാറായ കയം  എന്ന സിനിമ, സംവിധാനം ചെയ്തിരിക്കുന്നത് അനില്‍. നിര്‍മ്മാണം അനില സുഭാഷ്.  ശ്വേതയുടെ ചിത്ര ത്തിനോടൊപ്പം, ‘സന്തോഷകരമായ കുടുംബ ജീവിതത്തിന് മുസ്ലീപവര്‍ എക്‌സ്ട്ര’ എന്ന കാപ്ഷനോടു കൂടിയാണ് പരസ്യം വന്നത്. 
 
 

kayam-poster-epathram

ശ്വേതയുടെ ചിത്രമുള്ള കയം എന്ന സിനിമയുടെ പോസ്റ്റര്‍

തിരുവനന്ത പുരത്ത്, സെക്രട്ടറി യേറ്റിന് മുന്നില്‍ ഉയര്‍ത്തി യിരിക്കുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡി ലാണ് ശ്വേതാ മേനോന്‍റെ ചിത്ര ത്തിനൊപ്പം മുസ്ലി പവര്‍ എക്സ്ട്ര യുടെ പരസ്യവും നല്‍‌കി യിരിക്കുന്നത്.  മുണ്ടും ബ്ലൌസും മാത്രം ധരിച്ച് ഇരിക്കുന്ന ശ്വേതാ മേനോന്‍റെ അരികില്‍, ലൈംഗിക ഉത്തേജന മരുന്ന്‍ എന്ന് അവകാശ പ്പെടുന്ന മുസ്ലീ പവറിന്‍റെ  ചിത്രവും നല്‍‌കി യിരിക്കുകയാണ്.  ‘സിനിമയിലെ  പ്രമേയ ത്തിന് യോജിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണമാണ് നടത്തിയത്.

നല്ലൊരു ചിത്രത്തിന്‍റെ ഭാഗങ്ങള്‍ ചീപ്പ് പബ്ലിസിറ്റിക്ക് ഉപയോഗി ച്ചിരിക്കുക യാണ്.’ ശ്വേത പറയുന്നു. ഇക്കാര്യം സംവിധായകന്‍ അനിലി നെ അറിയിച്ചിരുന്നു. ഇതിനെ ക്കുറിച്ച് അന്വേഷിച്ച് പറയാം എന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ പ്രൊഡ്യൂസറുടെ അനുവാദം ഇല്ലാതെ ഇങ്ങനെ ചെയ്യില്ല എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവരുടെ അറിവോടു കൂടി തന്നെയാണ് ഇതു നടന്നിരിക്കുന്നത്. തന്‍റെ ചിത്രം ഇത്തരമൊരു ചീപ്പ് പബ്ലിസിറ്റി യ്ക്ക് ഉപയോഗിച്ച തിനെതിരെ ശക്തമായി പ്രതികരിക്കും എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. 
 

swetha-menon-kayam-poster-epathram

മരുന്നിന്‍റെ പരസ്യം ചേര്‍ത്ത കയം സിനിമയുടെ പോസ്റ്റര്‍

‘ജീവിതം ആസ്വാദ്യമാക്കാന്‍ മുസ്‌ലി പവര്‍ എക്‌സ്‌ട്ര ഉപയോഗിക്കൂ’ എന്നാണ്‌ പരസ്യ ത്തിലെ മറ്റൊരു വാചകം. ഇങ്ങിനെ ഒരു പരസ്യം വന്നത് തന്നെ അശ്ലീല ക്കാരിയാക്കുന്നതിന് തുല്യമാണ് എന്നും സ്‌ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടി യാണ്‌ ഇതെന്നും ശ്വേത ആരോപിക്കുന്നു. ഇതേ കുറിച്ചു പൊലീസിലും പരാതി നല്‍‌കി.

വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനൊപ്പം താര സംഘടന യായ അമ്മ യിലും ശ്വേതാ മേനോന്‍ പരാതി നല്‍‌കിയിട്ടുണ്ട്. സമ്മതം കൂടാതെയാണ് തന്‍റെ ചിത്ര ത്തിനൊപ്പം മരുന്നിന്‍റെ പരസ്യം ചേര്‍ത്തത് എന്ന് അവര്‍ പരാതിയില്‍ പറയുന്നു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

മലയാള സിനിമ മാഫിയകളുടെ കൈയ്യില്‍ : പ്രദീപ് ചൊക്ലി

September 22nd, 2010

pradeep-chokli-epathram

ദുബായ്‌ : കേരളത്തില്‍ ഇന്ന് നല്ല സിനിമക്ക് നിലനില്‍ക്കാനുള്ള സാഹചര്യം തന്നെ നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് പ്രശസ്ത മലയാളം സിനിമാ സംവിധായകന്‍ അഭിപ്രായപ്പെട്ടു. പ്രേരണ യു. എ. ഇ. ദയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരണവും ഓണാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാ തിയ്യറ്ററുകള്‍ തന്നെ നല്ല സിനിമ പ്രദര്‍ശിപ്പിക്കാനും കലാ മൂല്യമുള്ള സിനിമകളെ വളര്‍ത്താനുമുള്ള ഒരു സമീപനം മുന്നോട്ട് വെയ്ക്കുന്നില്ല. മലയാള സിനിമാ മേഖല ഇന്ന് മാഫിയകളുടെ കൈകളിലാണെന്നും സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇന്ന് നിലനില്‍ക്കുന്ന സംഘടനകള്‍ നല്ല സിനിമകളുടെ വളര്‍ച്ചയ്ക്ക്‌ വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും, പുതുതായി ഉയര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്‌ അനുകൂലമായ ഒരു സമീപനമല്ല അതൊന്നും മുന്നോട്ട് വയ്ക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലേക്ക് ലഗേജുമായി പോകുന്ന മലയാളികള്‍ തിരിച്ചു വരുമ്പോള്‍ നല്ല പുസ്തകങ്ങളും നല്ല കലാ മൂല്യമുള്ള സിനിമകളുടെ സിഡികളും തിരിച്ചു ലഗേജില്‍ കൊണ്ടു വരുന്ന ഒരു ശീലം വളര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഒരു ഭാഗത്ത് മലയാള സാഹിത്യത്തിനും മലയാള സിനിമക്കും ഗുണം ചെയ്യുന്നതോടൊപ്പം മലയാളി പ്രവാസി സമൂഹത്തിനു ബൃഹത്തായ ഒരു ലൈബ്രറി ഉണ്ടാക്കിയെടുക്കാനും അവന്റെ സാംസ്കാരിക സാമൂഹിക ഇടപെടലിനെ വികസിപ്പിക്കാനും സഹായിക്കും എന്ന് അദ്ദേഹം വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ പുരസ്കാര നിര്‍ണ്ണയം നിരാശാജനകം : ശ്വേതാ മേനോന്‍

September 17th, 2010

shwetha-menon-epathram

ദുബായ്‌ : സംസ്ഥാന പുരസ്കാരം ലഭിച്ച സിനിമകള്‍ ദേശീയ പുരസ്കാര നിര്‍ണ്ണയത്തില്‍ പോലും എത്തിയില്ല എന്നത് പുരസ്കാര നിര്‍ണ്ണയത്തിലെ അപാകത വ്യക്തമാക്കുന്നു എന്ന് മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ലഭിച്ച നടി ശ്വേതാ മേനോന്‍ പറഞ്ഞു. ഫെക്ക (Federation of Kerala Colleges Alumni – FEKCA) യുടെ ഓണം പെരുന്നാള്‍ ആഘോഷങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായി എത്തിയതായിരുന്നു ശ്വേത.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ആരെയും സന്തോഷിപ്പിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ശ്വേത അത് വിഡ്ഢികളുടെ പുരസ്കാരമാണ് എന്നും കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഒന്നും തന്നെ മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് ദേശീയ ജൂറിയുടെ പരിഗണനയ്ക്കായി അയക്കേണ്ട സമിതി അയച്ചില്ല എന്നാണ് താന്‍ അറിഞ്ഞത്. ചിലരുടെയൊക്കെ പുറം ചൊറിയാത്തത് കൊണ്ടാവും ഇത്. സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ദേശീയ പുരസ്കാരങ്ങള്‍ക്ക് നേരിട്ട് പരിഗണനയ്ക്കായി അയക്കണം എന്നാണ് തന്റെ അഭിപ്രായം. ചിത്രങ്ങള്‍ മികച്ചതായത് കൊണ്ടാണല്ലോ അവ സംസ്ഥാന പുരസ്കാര നിര്‍ണ്ണയ സമിതി തെരഞ്ഞെടുത്തത്. ആ നിലയ്ക്ക് ഈ ചിത്രങ്ങള്‍ നേരിട്ട് ദേശീയ പുരസ്കാരത്തിന് പരിഗണിക്ക പ്പെടേണ്ടതാണ് എന്നും ശ്വേത പറഞ്ഞു.

മമ്മുട്ടിയായാലും അമിതാഭ് ബച്ചന്‍ ആയാലും മികച്ച നടന്മാര്‍ തന്നെ. ഇതില്‍ ഏതെങ്കിലും ഒരാളെ മികച്ച നടനായി തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഏറ്റവും നല്ല നടന്‍ എന്നതിന് പകരം ഏറ്റവും നല്ല മൂന്ന് നടന്മാര്‍ എന്ന് പറഞ്ഞ് മൂന്ന് പേര്‍ക്കെങ്കിലും പുരസ്കാരം നല്‍കണം എന്നും താന്‍ കരുതുന്നു എന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

സംസ്ഥാന പുരസ്കാരം തനിക്ക്‌ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവതിയാണ് എന്നും ശ്വേത അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

കൈതപ്രം ചിത്രത്തില്‍ ‍നിന്നും ആസിഫിനെ ഒഴിവാക്കി

September 1st, 2010

kaithapram-muhammed-asif-epathram

കോഴ വിവാദത്തില്‍ കുടുങ്ങിയ പാക്ക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പ്രമേയമാക്കി കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത് ആസിഫിനെ ആയിരുന്നു. കൈതപ്രത്തിന്റെ പ്രഥമ സംവിധാന സംരഭമായ “മഴവില്ലിന്‍ അറ്റം വരെ” എന്ന ചിത്രത്തില്‍ കേരളം സന്ദര്‍ശിക്കുന്ന ഒരു പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരന്റെ റോളിലാണ് ആസിഫിനെ അഭിനയി പ്പിക്കുവാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്റെ പ്രഥമ ചിത്രം വിവാദങ്ങളില്‍ കുടുങ്ങുവാന്‍ സാഹചര്യം ഉണ്ടാകരുതെന്നും അതിനാലാണ് ആസിഫിനെ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആസിഫിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ പകരം പാക്കിസ്ഥാന്‍ സിനിമാ താരങ്ങളേയോ ക്രിക്കറ്റ് താരങ്ങളേയോ പരിഗണിക്കുമെന്നും കൈതപ്രം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

30 of 33« First...1020...293031...Last »

« Previous Page« Previous « ചലച്ചിത്ര നിര്‍മ്മാതാവ് എസ്. പാവമണി അന്തരിച്ചു
Next »Next Page » പത്മരാജന്‍ ചലച്ചിത്രോത്സവം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine