പൃഥ്‌വിരാജിന് നിര്‍മ്മാതാക്കളുടെ വിലക്ക്

January 21st, 2013

കൊച്ചി: യുവ നടന്‍ പൃഥ്‌വിരാജിന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. ഫെഫ്ക, തീയെറ്റര്‍ ഉടമകളുടെ സംഘടനകള്‍, ഔട്ട് ഡോര്‍ യൂണിറ്റ് ഉടമകള്‍ തുടങ്ങിയവര്‍ക്ക് പൃഥ്‌വിരാജ് നായകനായി അഭിനയിക്കുന്ന സിനിമകളുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ കത്തു നല്‍കി. പൃഥ്‌വി നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പോലീസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്‌വിരാജ് നായകനായി അഭിനയിച്ച രഘുപതി രാഘവ രാജാറാം എന്ന സിനിമ പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ തൃപ്തനായിരുന്നില്ല എന്നാണ് കാരണമായി പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രോഡ്യൂസേഴ്സ് അസോസിയേഷനെ സമീപിക്കുകയാ‍യിരുന്നു. നിര്‍മ്മാതാവിനു നഷ്ടം ഉണ്ടാകാതെ മറ്റൊരു ചിത്രം തങ്ങള്‍ സഹകരിക്കാമെന്ന് ഷാജിയും പൃഥ്‌വിയും സമ്മതിച്ചതായിരുന്നു എന്നും പിന്നീട് ഇവര്‍ വാക്കു പാലിച്ചില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന ആരോപിക്കുന്നത്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് ഉണ്ടായ തുടര്‍ പരാജയങ്ങളാണ് സംവിധായകനെന്ന നിലയില്‍ ഷാജി കൈലാസിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്‌വിരാജിനെ നായകനായ സിംഹാസനവും ജയറാമിന്റെ മദിരാശിയുമാണ് ഏറ്റവും അവസാനം പരാജയപ്പെട്ട ഷാജി കൈലാസ് ചിത്രങ്ങള്‍.രണ്ടു ചിത്രങ്ങളും റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഹോള്‍ഡോവര്‍ ആയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാഡ് ഡാഡ് എത്തി

January 16th, 2013

mad-dad-epathram

രേവതി എസ്. വർമ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങൾ ഒരുക്കിയ രേവതി എസ്. വർമ്മ മലയാളത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ തുടക്കമാണ് മാഡ് ഡാഡ്. പി. എൻ. വി. അസോസിയേറ്റ്സിന്റെ ബാനറിൽ പി. എൻ. വേണുഗോപാൽ നിർമ്മിച്ച ചിത്രത്തിൽ ലാൽ, നസറിയ നസീം, മേഘ്നാ രാജ്, ശ്രീജിത്ത് വിജയ്, പത്മപ്രിയ, ജനാർദ്ദനൻ, വിജയരാഘവൻ, സലീം കുമാർ എന്നിവർ അഭിനയിക്കുന്നു. സന്തോഷ് വർമ്മ, രേവതി എസ്. വർമ്മ എന്നിവരുടെ വരികൾക്ക് അലക്സ് പോൾ സംഗീതം നൽകിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3ഡി ഡ്രാക്കുളയുമായി വിനയന്‍ വരുന്നു

January 15th, 2013

സംവിധായകന്‍ വിനയന്റെ പുതിയ ചിത്രം ഡ്രാക്കുള 2012 റിലീസിങ്ങിന് ഒരുങ്ങുന്നു. മലയാളം,തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളില്‍ കൂടാതെ ഇംഗ്ലീഷിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ഡ്രാക്കുള 2012 ത്രിഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ വിതരണക്കാരായ യൂണിവേഴ്സല്‍ പിക്‍ചേഴ്സ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തതായി വിനയന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഗ്രാഫിക്സിനു പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തിന്റെ മിസ്കിങ്ങ് ഉള്‍പ്പെടെ ഉ ള്ള ജോലികള്‍ പൂര്‍ത്തിയായി.

ഡ്രാക്കുളയുടെ കൊട്ടാരം സന്ദര്‍ശിക്കുവാന്‍ എത്തുന്ന ഇന്ത്യന്‍ ദമ്പതികളും തുടര്‍ന്ന് അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യോഗ ഇന്ത്യന്‍ മിഥോളജി എന്നിവയും ഡ്രാക്കുളയുടെ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി മന്ത്രവാദ-ഹോറര്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വിനയന്റെ യക്ഷിയും ഞാനും ആയിരുന്നു ഈ ശ്രേണിയില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു എങ്കിലും സാങ്കേതികമായ പോരായ്മകള്‍ ധാരാളമായി ഉണ്ടായിരുന്നു. ചിത്രം പരാജയമായിരുന്നു എങ്കിലും യക്ഷിയായി അഭിനയിച്ച മേഘ്ന രാജ് പുതു തലമുറ നായികമാരില്‍ ഏറെ തിരക്കുള്ള നടിയായി മാറി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടിക്ക് ബാവൂട്ടിയും രഞ്ജിത്തും രക്ഷകരാകുന്നു

December 22nd, 2012

തുടര്‍ച്ചയായി പതിനൊന്നു സിനിമകളുടെ പരാജയത്തിനു ശേഷം ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം മമ്മൂട്ടിയ്ക്ക് രക്ഷയാകുന്നു. രഞ്ജിത് തിരക്കഥയെഴുതി നിര്‍മ്മിച്ച ചിത്രം ജി.എസ്.വിജയന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കുടുമ്പ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് രഞ്ജിത് ഒരുക്കിയ തിരക്കഥ മനോഹരമാണ്. അസ്ലീലമോ ദ്വയാര്‍ഥപ്രയോഗങ്ങളൊ ഇല്ലത്ത കുടുമ്പ സമേതം കാണാവുന്ന ചിത്രം. സാധാരണക്കാരനായ ബാവൂട്ടിയിലൂടെ നമ്മുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളേയും പറ്റി ഇതില്‍ അവതരിപ്പിക്കുന്നു. എ.കെ.ലോഹിതദാസിന്റെ രചകളിലെ പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്. അതിനാല്‍ തന്നെ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. റിലീസിങ്ങ് കേന്ദ്രങ്ങളില്‍ എല്ലാം വന്‍ ജനക്കൂട്ടമാണ് ബാവൂട്ടിയെ കാണുവാന്‍ എത്തുന്നത്. പ്രാഞ്ചിയേട്ടനും കയ്യൊപ്പുമെല്ലാം മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിന്നും വന്ന നല്ല സൃഷ്ടികളാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ബാവൂട്ടിയും എത്തിയിരിക്കുന്നത്.

ഇതിനു തൊട്ട് മുമ്പ് ഇറങ്ങിയ ഫേസ് ടു ഫേസ് എന്ന മമ്മൂട്ടി ചിത്രം ഒരാഴ്ചപോലും തികയ്ക്കാതെ തീയേറ്ററുകളില്‍ നിന്നും മടങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത്തരം അവസ്ഥയ്ക്ക് കാരണം മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിന്റെ കുഴപ്പമല്ല മറിച്ച് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നവരുടെ കുഴപ്പമാണെന്ന് പറയാതെ വയ്യ. ഷാജികൈലാസും-രണ്‍ജിപണിക്കരും കൈകോര്‍ത്തപ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. മമ്മൂട്ടി നായകനായ കിങ് എന്ന ചിത്രത്തിലെയും സുരേഷ് ഗോപി നായകനായ കമ്മീഷണറിലേയും നായകര്‍ ഒത്തു ചേര്‍ന്ന കിങ്ങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രം റിലീസിങ്ങിനു മുമ്പ് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയതെങ്കിലും ദുര്‍ബലമായ തിര്‍ക്കഥയുടെ ഫലമായി ചിത്രം വന്‍ പരാജയമായിരുന്നു. ഡബിള്‍സ് പോലുള്ള ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു. ഇത്തരത്തില്‍ പതിനൊന്നോളം ചിത്രങ്ങള്‍. ഇവയ്ക്കൊടുവില്‍ വന്ന ബാവൂട്ടിയാകട്ടെ ഇതിനെല്ലാം പ്രാശ്ചിത്തമായി മാറിക്കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.
ആദ്യ ദിവസത്തെ പ്രേക്ഷകരുടെ ആവേശം കണ്ടിട്ട് ഈ ചിത്രം മുമ്പ് വിജയിച്ച മമ്മൂട്ടി ചിത്രങ്ങളുടെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ബേധിക്കും എന്നാണ് സൂചന.വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജി.എസ്.വിജയന് ഒരു തിരിച്ചു വരവിനും ബാവൂട്ടി കാരണക്കാരനായി.

കനിഹ,കാവ്യാമാധവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, വിനീത്, സുധീഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മമ്മൂട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കാസര്‍ഗോട്ടെയും, മലപ്പുറത്തേയും പ്രാദേശിക ഭാഷയുടെ സൌന്ദര്യവും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. പ്രാഞ്ചിയേട്ടന്റെ തൃശ്ശൂര്‍ ഭാഷയില്‍ നിന്നും മമ്മൂട്ടി അനായാസം മലപ്പുറം ഭാഷയിലേക്ക് ചുവടു മാറുന്നു. കാവ്യാമാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രം നീലേശ്വരം ഭാഷയാണ് സംസാരിക്കുന്നത്. പ്രാഞ്ചിയേട്ടനു ശേഷം മലയാള പ്രേക്ഷകര്‍ അറിഞ്ഞാസ്വദിക്കുന്ന ഒരു മമ്മൂട്ടി ചിത്രമായി ആദ്യ ദിവസം തന്നെ ബാവൂട്ടിയുടെ നാമത്തില്‍ മാറിക്കഴിഞ്ഞു. സാറ്റ്‌ലൈറ്റ് റേറ്റു നോക്കി ചിത്രങ്ങള്‍ പലതും പരാജയമല്ലെന്ന ന്യായം നിരത്തുന്നവര്‍ ഉണ്ടാകാം. എന്നാല്‍ പ്രേക്ഷക സ്വീകാര്യത നല്‍കുന്ന വിജയം ഒരു താരത്തെ സംബന്ധിച്ച് പ്രധാനമാണ്. പതിനൊന്നു പരാജയ ചിത്രങ്ങള്‍ക്കൊടുവില്‍ ബാവൂട്ടിയും രഞ്ജിത്തും മമ്മൂട്ടിയുടെ രക്ഷകരായി മാറിയെന്ന് ഉറപ്പിച്ച് തന്നെ പറയാം.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

മോഹൻലാൽ തിരക്കഥ എഴുതുന്നു

December 18th, 2012

mohanlal-pranayam-epathram

ഒട്ടേറെ സിനിമകളിൽ പത്രപ്രവർത്തകനായും എഴുത്തുകാരനായും പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഹൻ ലാൽ തിരക്കഥ എഴുതുന്നതായി സൂചന. മുൻപ് ഒരു സിനിമ എടുക്കാൻ ഒരുമ്പെട്ട് പരാജയപ്പെട്ടതായി വാർത്തകൾ വന്നിരുന്ന അദ്ദേഹം ഇത്തവണ തന്റെ പുതിയ സംരംഭം പൂർത്തിയാക്കും എന്ന വാശിയിലാണ്. വൈദ്യശാസ്ത്രവും ആശുപത്രിയും മറ്റും ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത് എന്നാണ് സൂചന. താരത്തിന്റെ അടുത്ത സുഹൃത്ത് തന്നെയായിരിക്കും ചിത്രം സവിധാനം ചെയ്യുന്നത്. 2013 അവസാനത്തോടെ ചിത്രം പുറത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

19 of 38« First...10...181920...30...Last »

« Previous Page« Previous « ആകാശത്തിന്റെ നിറം ഓസ്കര്‍ പുരസ്കാരത്തിന്റെ പട്ടികയില്‍
Next »Next Page » ഉമ്മച്ചിക്കുട്ടി തിരിച്ചെത്തി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine