ഓണത്തിന് ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ വീണ്ടും

July 24th, 2011

poster-my-dear-kuttichathan-ePathram
തിരുവനന്തപുരം : ഇന്ത്യന്‍ സിനിമ യിലെ അദ്ഭുതമായി മാറിയ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ത്രിഡി സിനിമ വീണ്ടും തിയ്യേറ്ററുകളില്‍ എത്തുന്നു. ഇപ്രാവശ്യം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആണ് കാണികളെ വിസ്മയിപ്പിക്കാന്‍ കുട്ടിച്ചാത്തനും കൂട്ടുകാരും എത്തുന്നത്.

aravind-soniya-in-kuttichathan-ePathram

മാസ്റ്റര്‍ മുകേഷ്‌, അരവിന്ദ്‌(കുട്ടിച്ചാത്തന്‍), സോണിയ

ദേശീയ അവാര്‍ഡ്‌ ജേതാക്കളായ ബാല താരങ്ങള്‍ അരവിന്ദ്‌, സോണിയ, എന്നിവരും സുരേഷ്, മുകേഷ്‌ എന്നീ ബാല താരങ്ങളും കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ആലുംമ്മൂടന്‍, ദിലീപ്‌ താഹില്‍  തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ജഗദീഷ്‌, സൈനുദ്ദീന്‍, രാജന്‍ പി. ദേവ് എന്നിവരുടെ ആദ്യകാല ചിത്രം കൂടിയാണ് കുട്ടിച്ചാത്തന്‍.

1984 ലാണ് 3ഡി യില്‍ ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ ആദ്യം പ്രദര്‍ശനത്തിന് എത്തിയത്. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി ചിത്രത്തെ സ്വീകരിച്ചു. പിന്നീട് 1997 ല്‍ ഡി. ടി. എസ്. സൗണ്ട് ട്രാക്ക്‌ ശബ്ദ വിന്യാസം മലയാളിക്ക് നല്‍കി കുട്ടിച്ചാത്തന്‍ വീണ്ടും ചരിത്രം എഴുതി.

രണ്ടാം വരവില്‍ ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി എന്നീ താരങ്ങളുടെ രംഗങ്ങളും പുതിയ ഗാനങ്ങളും അടക്കം പുതിയ കൂട്ടിച്ചേര്‍ക്കലു കളോടെ ആയിരുന്നു പ്രദര്‍ശിപ്പിച്ചത്.

prakash-raj-in-kuttichathan-ePathram

പ്രകാശ്‌ രാജ് പുതിയ പതിപ്പില്‍

പ്രകാശ്‌രാജ്, രംഗീല ഫെയിം ഊര്‍മ്മിള മധോന്‍കര്‍ തുടങ്ങിയ വരെ ഉള്‍പ്പെടുത്തി മുന്‍ പതിപ്പി നേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുള്ള മൂന്നാം പതിപ്പ്‌ ഓണത്തിന് കേരള ത്തില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്‌ നവോദയ അപ്പച്ചന്‍ അറിയിച്ചു.

മലയാള ത്തില്‍ റിലീസ് ചെയ്തതിന് ശേഷം മുന്‍പ് ചെയ്തിരുന്ന പോലെ മറ്റു ഭാഷകളി ലേയ്ക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.

രഘുനാഥ് പലേരി തിരക്കഥ എഴുതിയ കുട്ടിച്ചാത്തന് സംഗീതം നല്‍കിയത് ഇളയരാജാ. ഗാനരചന : ബിച്ചു തിരുമല. എഡിറ്റിംഗ് : ടി. ആര്‍. ശേഖര്‍. ക്യാമറ : ആശോക്‌ കുമാര്‍. സംവിധാനം ജിജോ. യൂണിവേഴ്‌സല്‍ മൂവി മേക്കേഴ്‌സ് റിലീസ്‌ ചെയ്യുന്നു.

- pma

വായിക്കുക:

1 അഭിപ്രായം »

മണി കൗള്‍ അന്തരിച്ചു

July 7th, 2011

mani-kaul-epathram

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ സിനിമയ്‌ക്കു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിഖ്യാത ഇന്ത്യന്‍ ചലച്ചിത്രകാരന്‍ മണി കൗള്‍ (66) അന്തരിച്ചു. ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. നവീന ആശയങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ കൊണ്ടു വരുന്നതില്‍ നിര്‍ണായ പങ്ക്‌ വഹിച്ചയാളായാണു കൗള്‍ അറിയപ്പെടുന്നത്‌. 1969-ല്‍ പുറത്തിറങ്ങിയ കന്നിച്ചിത്രമായ ‘ഉസ്‌കി റോട്ടി’ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ നേടി. ആഷാഡ്‌ കാ ഏക്‌ ദിന്‍, ദുവിധ, ഇഡിയറ്റ്‌ എന്നീ അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പുരസ്കാരങ്ങള്‍ കരസ്‌ഥമാക്കി. സിദ്ധേശ്വരി എന്ന ചിത്രം 1989ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ അവാര്‍ഡ്‌ നേടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ സാദ്ധ്യത

July 2nd, 2011

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവിയിലേക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ എത്തുമെന്ന് സൂചന. ചെയര്‍മാനാകാന്‍ പ്രിയന്‍ സമ്മതം മൂളിയെന്നാണ് അറിയുന്നത്. മന്ത്രി കെ ബി ഗണേഷ്കുമാര്‍ പ്രത്യേക താല്‍പ്പര്യമാണ് പ്രിയദര്‍ശനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. മോഹന്‍ലാലിനെ സമീപിച്ചു എങ്കിലും ഒരു ജൂനിയര്‍ താരത്തിന്റെ കീഴില്‍ ചെയര്‍മാന്‍ പദവി അലങ്കരിക്കുന്നതില്‍ ലാലിന് താല്പര്യമില്ല എന്നതാണ് പ്രിയദര്‍ശന്റെ പേര് പരിഗണിക്കാന്‍ കാരണം. സംവിധായകന്മാരായ ടി കെ രാജീവ് കുമാര്‍, രാജീവ് നാഥ് എന്നിവരും ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് വരാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രി ഗണേഷ്‌കുമാറിന്റെ പിന്തുണ പ്രിയദര്‍ശനാണ് അതിനാല്‍ രാജീവ് കുമാറും രാജീവ് നാഥും പിന്‍‌മാറാനാണ് സാധ്യത. പ്രിയദര്‍ശനെ പോലെ രാജ്യമെങ്ങും പ്രശസ്തനായ ഒരാള്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത് മലയാള സിനിമയ്ക്കും അക്കാദമിക്കും ഗുണം ചെയ്യുമെന്നാണ് ഗണേഷ് കുമാര്‍ വിലയിരുത്തുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ

June 28th, 2011

lohithadas-epathram

മലയാള സിനിമയിലെ ലോഹി സ്പര്‍ശം നിലച്ചിട്ട് രണ്ടു വര്‍ഷം തികയുന്നു. ജീവിത ഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെ കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. ജീവിതത്തെ അഭ്രപാളിയിലേക്ക്‌ തന്മയത്വത്തോടെ എഴുതി ചേര്‍ത്ത ലോഹിതദാസ് എന്ന സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാന രചയിതാവ്, നാടകകൃത്ത്‌… എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താന്‍ ആവാത്തതാണ്.

അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ്‌ എന്ന എ. കെ. ലോഹിതദാസ് 2009 ജൂണ്‍ 28 നാണ് നമ്മോട്‌ വിട പറഞ്ഞത്‌.

മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. പത്മരാജനും, ഭരതനും, എം. ടി. യ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാന രചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ. പി. എ. സി. ക്കു വേണ്ടി 1986-ല്‍ നാടക രചന നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം മലയാള നാടക വേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടക വേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചു പറ്റി. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവര്‍’ തുടങ്ങിയ നാടകങ്ങളും എഴുതി.

സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക്‌ കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. പിന്നീട് ലോഹി – സിബി മലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997-ല്‍ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിവയും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏകദിന സിനിമാ ശില്പ ശാല സംഘടിപ്പിച്ചു

June 23rd, 2011

raghunath-paleri-ePathram
അബുദാബി : അബുദാബി യിലെ സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ മലയാളി സോഷ്യല്‍ഫോറ ത്തിന്‍റെ സഹകരണ ത്തോടെ മലയാളി സമാജത്തില്‍ സംഘടിപ്പിച്ച ഏകദിന സിനിമാ ശില്പ ശാല യില്‍ പ്രശസ്ത കഥാകൃത്തും തിരക്കഥാ കൃത്തും സംവിധായകനുമായ രഘുനാഥ് പലേരി ക്ലാസ്സ്‌ എടുത്തു.

ഇന്ത്യയിലെ ആദ്യ 3ഡി സിനിമ യായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ തിരക്കഥ എഴുതിയ രഘുനാഥ് പലേരി തന്‍റെ സിനിമാ അനുഭവങ്ങള്‍ പങ്കു വെച്ചു. തിരക്കഥാ രചനയുടെ വിവിധ വശങ്ങളും ലളിതമായി വിവരിച്ചു. ക്ലാസ്സില്‍ പങ്കെടുത്ത വരില്‍ ഏറെക്കുറെ എല്ലാവരും സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചവര്‍ ആയിരുന്നു. സിനിമ എന്ന മായിക ലോകത്ത്‌ എത്തി കൈപൊള്ളിയ ചിലര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.

one-day-cinema-class-ePathram

‘ഏതു മേഖല യിലും എന്ന പോലെ സിനിമ യിലും ചിലര്‍ അവരവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തി ക്കുന്നവര്‍ കാണുമെങ്കിലും പരിശുദ്ധമായ ഒരു കലയാണ്‌ സിനിമ എന്നും അതു നാം തിരിച്ചറിയണം’ എന്നും അദ്ദേഹം പറഞ്ഞു.

താരത്തെ കണ്ട് കഥ ഉണ്ടാക്കാതെ കഥ പൂര്‍ത്തിയാക്കിയതിന് ശേഷം താരത്തെ നിശ്ചയിക്കുന്ന രീതിയാണ് പിന്തുടരേണ്ടത് എന്ന് അദ്ദേഹം ഉപദേശിച്ചു. മലയാള സിനിമ പുതുമകള്‍ തേടുന്ന കാലഘട്ടമാണ്. യുവ സംവിധായകര്‍ ധീരമായ പരീക്ഷണ ങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്. പുതിയ പ്രമേയ ങ്ങളും സംവിധാന ത്തിലെ പരീക്ഷണ ങ്ങളും ആസ്വാദകര്‍ സ്വീകരിക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമ യിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദര്‍ മലയാള സിനിമ യില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള ത്തിലെ ഇന്നത്തെ ഈ സാങ്കേതിക മുന്നേറ്റ ത്തിനു കാരണക്കാര്‍ നിര്‍മ്മാതാവും സംവിധായ കനുമായ നവോദയ അപ്പച്ചനും, മകന്‍ ജിജോ യും ആണെന്നും അവരെ മാറ്റി നിറുത്തി മലയാള സിനിമ യുടെ ചരിത്രം എഴുതാന്‍ കഴിയില്ല എന്നും തച്ചോളി അമ്പു, പടയോട്ടം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നീ സിനിമകളെ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ശില്പ ശാല ക്കു മുന്നോടിയായി നടന്ന സ്വീകരണ ചടങ്ങില്‍ മലയാളി സോഷ്യല്‍ഫോറം പ്രസിഡന്‍റ് വക്കം ജയലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഫൈന്‍‍ ആര്‍ട്സ്‌ ജോണി ആമുഖ പ്രസംഗം നടത്തി. പരിപാടി യുടെ കോഡിനേറ്റര്‍ ഷാജി സുരേഷ് സ്വാഗതം ആശംസിച്ചു. സോഷ്യല്‍ഫോറം ജനറല്‍ സെക്രട്ടറി നിസ്സാര്‍ കിളിമാനൂര്‍ നന്ദി പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

35 of 38« First...1020...343536...Last »

« Previous Page« Previous « “ഹാഫ്‌” ഹ്രസ്വ ചിത്രമേള
Next »Next Page » മോഹല്‍ലാല്‍ ചിത്രം ‘പ്രണയം’ ഓണത്തിനെത്തും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine