പി. ഗോപികുമാർ അന്തരിച്ചു

October 21st, 2020

film-director-p-gopi-kumar-ePathramസംഗീത പ്രേമികള്‍ എന്നും ഓർമ്മിക്കുന്ന നിരവധി ഹിറ്റു കള്‍ മലയാള ചലച്ചിത്ര ഗാന ശാഖ യിലേക്ക് സമ്മാനിച്ച ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ പി. ഗോപി കുമാർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശു പത്രി യില്‍ ചികിത്സ യില്‍ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി യായി രുന്നു അന്ത്യം.

മുഹമ്മദ് റഫി എന്ന ഇതിഹാസ ഗായകന്‍ പാടിയ ആദ്യ മലയാള സിനിമ തളിരിട്ട കിനാക്കള്‍ (1980) സംവിധാനം ചെയ്ത പ്രതിഭയാണ് പി. ഗോപി കുമാർ.

ഗാന രചയിതാവും സംവിധായകനു മായിരുന്ന പി. ഭാസ്കരന്റെ സഹായി യായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ നിരവധി സിനിമ കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1977 ല്‍ കമല്‍ ഹാസന്‍, വിധുബാല ജോഡികളെ അണി നിരത്തി ‘അഷ്ട മംഗല്യം’ എന്ന ചിത്ര ത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.

കെ. ജെ. യേശുദാസ് പാടി അഭിനയിച്ച (ആയിരം കാതം അകലെ യാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ) ‘ഹര്‍ഷ ബാഷ്പം'(1977) ശ്രദ്ധിക്കപ്പെട്ടു.

മനോരഥം, പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി, കണ്ണുകള്‍ (1979), തളിരിട്ട കിനാക്കള്‍, (1980), കാട്ടുപോത്ത്, അരയന്നം (1981) എന്നിവയായിരുന്നു പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍.

മനോരഥം, പിച്ചിപ്പൂ എന്നീ സിനിമ കളിൽ ഗുരുനാഥന്‍ കൂടി യായ പി. ഭാസ്കരൻ മാസ്റ്റർ അഭിനയി ക്കുകയും ചെയ്തിരുന്നു. സൌദാമിനി (2003) എന്ന സിനിമ യോടെ പി. ഗോപി കുമാർ ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്നു.

പ്രമുഖ സംവിധായകന്‍ പി. ചന്ദ്രകുമാര്‍, ക്യാമറാ മാനും സംവിധായകനു മായ പി. സുകുമാര്‍, പി. വിജയ കുമാർ (നടൻ), രാജ കുമാർ, പി. മോഹൻ കുമാർ എന്നിവര്‍ സഹോദരങ്ങളാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എസ്. പി. ബി. അന്തരിച്ചു

September 25th, 2020

s-p-balasubrahmanyam-spb-ePathram

ചലച്ചിത്ര ലോകത്തെ ഇതിഹാസ ഗായകനും സംഗീത സംവിധായകനും അഭിനേതാവുമായ എസ്. പി. ബാല സുബ്രഹ്‍മണ്യം (74) അന്തരിച്ചു. ചെന്നെയിൽ ചികിത്സ യിൽ ആയിരുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് 54 വർഷം നീണ്ടു നിന്ന സംഗീത സപര്യക്ക് ഉച്ചയ്ക്ക് (25 09 2020) ഒരു മണി യോടെ യാണ് അന്ത്യം കുറിച്ചത്‌.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ പതിനാല് ഇന്ത്യൻ പ്രാദേശിക ഭാഷ കളിലും നിരവധി വിദേശ ഭാഷകളി ലുമായി നാൽപതിനായിരത്തോളം പാട്ടുകൾ പാടി. ഏഴുപതോളം സിനിമ കൾക്ക് സംഗീത സംവിധാനം നിർവഹിച്ച ഈ ബഹുമുഖ പ്രതിഭ വിവിധ ഭാഷകളിലായി 45 സിനിമ കളിൽ അഭിനയിച്ചു.

കൊറോണ ബാധിച്ചു ചികിത്സയിൽ ആയിരുന്നു എങ്കിലും ഈ മാസം നെഗറ്റീവ് ആയി റിസൾട്ട് വന്നു. അതോടെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷ യില് ആയിരുന്നു ബന്ധുക്കളും ആരാധകരും.

കൊറോണ പ്രതിരോധ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം നൽകി വിവിധ ഭാഷ കളിൽ അദ്ദേഹം ആലപിച്ച ഗാന ങ്ങൾ സോഷ്യൽ മീഡിയ കളിൽ വൈറൽ ആയി മാറി യിരുന്നു.

ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ പാടിയ ഗായ കന്‍ എന്ന ബഹുമതി എസ്. പി. ബി. ക്കു സ്വന്തം. ഈ ബഹുമതിക്ക് അര്‍ഹയായ ഗായിക ലതാ മങ്കേഷ്ക റുടെ കൂടെ ഇദ്ദേഹം പാടിയ കമല്‍ ഹാസന്റെ ‘സത്യ’ എന്ന തമിഴ് സിനിമ യിലെ “വളയോസൈ…” എന്നു തുടങ്ങുന്ന ഗാനം സര്‍വ്വകാല ഹിറ്റ് ആയി മാറി.

* WikiPedia : SPB

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എസ്. പി. ബി. യുടെ രോഗ ശമന ത്തിന് വേണ്ടി കൂട്ട പ്രാർത്ഥന

August 20th, 2020

s-p-balasubrahmanyam-spb-ePathram
ചെന്നൈ : കൊവിഡ് രോഗ ബാധിതനായി അത്യാസന്ന നില യിൽ കഴിയുന്ന പ്രമുഖ ഗായ കൻ എസ്. പി. ബാല സുബ്രഹ്മണ്യ ത്തിന്റെ രോഗ ശമന ത്തിനും സുഖ പ്രാപ്തിക്കും വേണ്ടി കൂട്ട പ്രാർത്ഥന നടത്തുവാന്‍ ആഹ്വാനം.

ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് എസ്. പി. ബി. യുടെ പാട്ടു കൾ വെക്കു വാനും കൂട്ട പ്രാർത്ഥന നടത്തു വാനുമാണ് സംവിധായകന്‍ ഭാരതി രാജ ആവശ്യ പ്പെട്ടിരി ക്കുന്നത്.

ഇളയരാജ, എ. ആർ. റഹ്മാൻ, രജനി കാന്ത്, കമൽ ഹാസൻ, വൈര മുത്തു, നടീ നട ന്മാര്‍, സംവിധായകർ, നിർമ്മാതാക്കൾ, മറ്റു സിനിമാ പ്രവര്‍ത്തകര്‍, മാധ്യമ പ്രവർത്തകർ, ലോക മെമ്പാടുമുള്ള ലക്ഷ ക്കണക്കിന് എസ്. പി. ബി. ആരാധ കരും അതാത് സ്ഥലങ്ങ ളിൽ നിന്നും ഓണ്‍ ലൈന്‍ വഴി കൂട്ട പ്രാർത്ഥന യില്‍ പങ്കു ചേരും.

കൊവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് ആയിരുന്നു എസ്. പി. ബാല സുബ്ര മണ്യത്തെ ചെന്നൈ യിലെ എം. ജി. എം. ആശുപത്രിയിൽ പ്രവേശി പ്പിച്ചത്.

താന്‍ കൊവിഡ് ബാധിതന്‍ ആണെന്നുള്ള വിവരം എസ്. പി. ബി. തന്നെയാണ് ഫേയ്സ് ബുക്കി ലൂടെ അറിയിച്ചി രുന്നത്. പിന്നീട് രോഗം ഗുരുതരം ആയ തോടെ ജീവന്‍ രക്ഷാ ഉപ കരണ ങ്ങളുടെ സഹായ ത്തോടെ യാണ് വെൻറി ലേറ്റ റില്‍ കഴിയുന്നത്.

എന്നാല്‍ ആരോഗ്യ നില ഗുരുതര മായി തുടരുന്ന സാഹ ചര്യത്തിലും എസ്. പി. ബി. യുടെ മകന്‍ എസ്. പി. ചരണ്‍ ഫേയ്സ് ബുക്കിലൂടെ എല്ലാ ദിവസ വും അദ്ദേഹ ത്തി ന്റെ രോഗ വിവര ങ്ങള്‍ ആരാധ കരു മായി പങ്കു വെക്കു ന്നുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചുനക്കര രാമൻ കുട്ടി അന്തരിച്ചു

August 13th, 2020

poet-chunakkara-raman-kutty-passes-away-ePathram

തിരുവനന്തപുരം : കവിയും ഗാന രചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. തിരുമല രേണുകാ നിവാസില്‍ താമസിച്ചിരുന്ന ചുനക്കരയെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശി പ്പിച്ചി രുന്നു. ബുധനാഴ്ച രാത്രി പതിനൊന്നു മണി യോടെ ആയിരുന്നു അന്ത്യം. ആലപ്പുഴ ചുനക്കര യിലെ കാര്യാട്ടിൽ കുടുംബാംഗമാണ്.

നാടക ഗാനങ്ങളും ആകാശ വാണിയിലെ ലളിത ഗാന ങ്ങളും എഴുതി ശ്രദ്ധിക്ക പ്പെട്ടതിനു ശേഷമാണ് ആശ്രമം (1978) എന്ന സിനിമയിലെ ‘അപ്സര കന്യക’ എന്നു തുടങ്ങുന്ന ഗാനം രചിച്ചു കൊണ്ട് ചുനക്കര രാമൻകുട്ടി ചലച്ചിത്ര ഗാന രംഗത്ത് എത്തുന്നത്.

തുടര്‍ന്ന് എഴുപത്തി അഞ്ചോളം സിനിമ കളിലായി ഇരുനൂറോളം പാട്ടുകള്‍ എഴുതി. 2004 ൽ അഗ്നി സന്ധ്യ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. 2015ൽ സംഗീത നാടക അക്കാദമി ഗുരു ശ്രേഷ്ഠ പുരസ്കാരം ലഭിച്ചു.

സംഗീത സംവിധായകൻ ശ്യാമു മായി ഒത്തു ചേർന്ന് ഒരുക്കിയ നിരവധി രചനകൾ എൺപതു കളിൽ സംഗീത പ്രേമി കളുടെ ഇഷ്ട ഗാനങ്ങൾ ആയിരുന്നു. അരോമ മണി യുടെ ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഈ സിനിമ യിലെ ‘ദേവതാരു പൂത്തു എന്‍ മനസ്സില്‍ താഴ്വരയില്‍’ എന്ന ഗാനമാണ് സര്‍വ്വ കാല ഹിറ്റ്‌.

ശരത് കാല സന്ധ്യാ ചിരി തൂകി നിന്നു, സിന്ദൂര തിലക വുമായ് പുള്ളി ക്കുയിലേ, ചന്ദനക്കുറിയുമായി വാ സുകൃത വനിയിൽ, ശ്യാമ മേഘമേ നിൻ യദു കുല സ്‌നേഹ ദൂതു മായി വാ, നീ അറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നെന്ന്, ഹൃദയ വനി യിലെ ഗായികയോ… തുടങ്ങി ഹിറ്റ് ഗാന ങ്ങളി ലൂടെ ചുനക്കര സംഗീത പ്രേമി കളുടെ മനസ്സിൽ മായാതെ നിൽക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമ യുടെ ഡിജിറ്റൽ റിലീസ് തടയണം : മഹാ രാഷ്ട്ര സർക്കാർ

July 16th, 2020

majid-majidi-film-muhammad-the-messenger-of-god-ePathram

മുംബൈ : ഇറാനിയൻ ചലച്ചിത്രകാരന്‍ മാജിദ് മജീദി സംവിധാനം ചെയ്ത ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമയുടെ ഡിജിറ്റൽ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് കേന്ദ്ര സർക്കാറിനു കത്തയച്ചു.

ജൂലായ് 21 ന് സിനിമ ഓൺലൈനായി റിലീസ് ചെയ്യാൻ തീരുമാനിച്ച സാഹര്യത്തിലാണ് പ്രതിഷേധ വുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തു വന്നത്. പ്രവാചകന്‍ മുഹമ്മദ് നബി യുടെ കുട്ടിക്കാലം ചിത്രീകരിച്ച ഈ സിനിമ വിവാദത്തില്‍ പ്പെട്ടിരുന്നു. പ്രവാചകന്‍റെ 13 വയസ്സു വരെയുള്ള ജീവിത ത്തിലെ സംഭവങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

മാജിദ് മജീദി യുടെ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ എന്ന ചിത്രം 2015 ൽ റിലീസ് ചെയ്തപ്പോള്‍ തന്നെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് റാസ അക്കാഡമി രംഗത്തു വരികയും മാജിദ് മജീദിക്കും എ. ആര്‍. റഹ്മാനും എതിരെ ഇറക്കിയ ഫത്വയും വലിയ വിവാദം ഉണ്ടാക്കിയിരുന്നു.

ഒമര്‍ ലുലു വിന്റെ ഒരു ‘അഡാര്‍ ലവ്’ എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പ്രവാചക നെയും പത്നി യേയും അപമാനിച്ചു എന്നു പറഞ്ഞ് സംവിധായ കനും നായികക്കും എതിരെ റാസ അക്കാഡമി രംഗത്തു വന്നിരുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

2 of 9123...Last »

« Previous Page« Previous « കര്‍ണ്ണം മല്ലേശ്വരി യുടെ ജീവിത കഥ വെള്ളിത്തിര യിലേക്ക്
Next »Next Page » ചുനക്കര രാമൻ കുട്ടി അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine