എസ്. ജാനകിയമ്മ 82 ന്റെ നിറവിൽ

April 23rd, 2020

singer-s-janaki-ePathram
ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖ യിലെ ശബ്ദ സൗകുമാര്യ ത്തിനു 82 വയസ്സ്. നിത്യ ഹരിത ങ്ങളായ നിരവധി സുന്ദര ഗാനങ്ങൾ പാടുവാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വ ശബ്ദ മാധുര്യമാണ് ജാനകിയമ്മ യുടേത്. 1200 ൽ അധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകിയമ്മ ശബ്ദം പകർന്നിട്ടുണ്ട്.

ആന്ധ്ര പ്രദേശിൽ ഗുണ്ടൂർ ജില്ല യിലെ പള്ള പട്ടല യിൽ സിസ്തല ശ്രീരാമ മൂർത്തി – സത്യവതി ദമ്പതികളുടെ മകളായി 1938 ഏപ്രിൽ 23 ന്‌ എസ്. ജാനകി ജനിച്ചു. കുഞ്ഞു നാളിലെ സംഗീത വാസന പ്രകടി പ്പി ച്ചിരുന്നു.

എന്നാൽ ശാസ്ത്രീയമായി സംഗീത പഠന ത്തിനുള്ള സാഹച ര്യം അന്നുണ്ടാ യിരു ന്നില്ല. പിന്നീട് പത്താം വയസ്സിൽ പൈതി സ്വാമി യുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.

1956 ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിത ഗാന മത്സര ത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടി. അത് ജാനകിയുടെ സംഗീത ജീവിത ത്തിൽ വലിയ വഴി ത്തിരിവ് ഉണ്ടാക്കി.

1957 ൽ ‘വിധിയിൻ വിളയാട്ട്‌’ എന്ന തമിഴ്‌ സിനിമ യിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചു കൊണ്ട് എസ്‌. ജാനകി ചല ച്ചിത്ര പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ചു.

അതേ വർഷം തന്നെ ‘മിന്നുന്ന തെല്ലാം പൊന്നല്ല’ എന്ന സിനിമ യിലൂടെ മലയാള ത്തിലും പാടി. ഈ ചിത്രത്തി ലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വി ൽ..’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യവർഷം തന്നെ അഞ്ചു ഭാഷാ ചിത്ര ങ്ങളിൽ പാടുവാൻ ഭാഗ്യം ലഭിച്ചു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, കൊങ്ങിണി, തുളു എന്നിവ കൂടാതെ സംസ്‌കൃതം, മറാഠി, ഹിന്ദി, ബംഗാളി, ഒറിയ, സിംഹള, ഇംഗ്ലീഷ്‌, ജർമ്മൻ ഭാഷ കളിലും ആലാപന സാന്നിദ്ധ്യം അറി യിച്ചു.

നാൽപത്തിയൊന്ന് സംസ്ഥാന ചലച്ചിത്ര പുര സ്‌കാ രങ്ങൾ, നാലു ദേശീയ ചല ച്ചിത്ര പുര സ്കാര ങ്ങൾ, മറ്റു നിരവധി ചാനൽ – സാംസ്കാരിക കൂട്ടായ്മ കളുടെ പുരസ്കാരങ്ങൾ ജാനകിയമ്മ യെ തേടി എത്തി. ഏറ്റവും കൂടുതൽ (14 തവണ) സംസ്ഥാന അവാർഡു കൾ ലഭിച്ചത് മലയാള സിനിമ യിൽ നിന്നുമാണ്.

1976 ൽ പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ ‘സിന്ദൂര പൂവേ…’ എന്നു തുട ങ്ങുന്ന ഗാന ത്തിനാണ്‌ ആദ്യ മായി ദേശീയ പുരസ്‌കാരം ലഭിച്ചത്‌.

1980 ൽ ‘ഓപ്പോൾ’ എന്ന മലയാള ചിത്രത്തിലെ ‘ഏറ്റു മാനൂർ അമ്പല ത്തിൽ എഴുന്നെ ള്ളത്ത്…’ എന്ന ഗാന ത്തിനും 1984 ൽ തെലുങ്കു ചിത്രമായ `സിതാര’ യിൽ ‘വെന്നല്ലോ ഗോദാരി ആനന്ദം…’ എന്ന ഗാന ത്തിനും 1992 ൽ `തേവർ മകൻ’ എന്ന തമിഴ് സിനിമ യിലെ ‘ഇഞ്ചി ഇടുപ്പഴകാ…’എന്ന ഗാന ത്തിനും ദേശീയ  അവാര്‍ഡ് നേടി.

2017 ഒക്‌ടോബർ 28 ന് സിനിമയിലും പൊതു വേദി യിലും പാടുന്നത് അവസാ നിപ്പിച്ചു.  മൈസൂരു മാനസ ഗംഗോത്രി യിലെ ഓപ്പൺ‍ എയർ ഓഡി റ്റോറി യത്തിൽ തിങ്ങി നിറഞ്ഞ ആയിര ങ്ങളുടെ മുന്നില്‍ നാല്‍പതോളം ഗാന ങ്ങള്‍ ആലപിച്ചു കഴിഞ്ഞ തിനു ശേഷ മാണ് സ്വത സിദ്ധമായ ചിരി യോടെ ജാനകി യമ്മ താന്‍ പാട്ടു നിര്‍ത്തി യതായി പ്രഖ്യാപിച്ചത്.

(തയ്യാറാക്കിയത് : പി. എം. മുഹമ്മദ് മുസ്തഫ – മുത്തു)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

April 6th, 2020

musician-mk-arjuanan-passed-away-ePathram
കൊച്ചി : പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരം വസതി യില്‍ വെച്ച് ഇന്നു പുലര്‍ച്ചെ മൂന്നര മണിയോടെ ആയിരുന്നു അന്ത്യം.

നാടക ഗാനങ്ങളിലൂടെ സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968 ല്‍ ‘കറുത്ത പൗര്‍ണ്ണമി’ എന്ന ചിത്ര ത്തിനു സംഗീതം നല്‍കി ക്കൊണ്ട് മലയാള സിനിമ യില്‍ എത്തുന്നത്.

മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളില്‍ പലതും മാസ്റ്ററുടെ സംഭവനകളാണ്. ഇരു നൂറില്‍ അധികം ചിത്ര ങ്ങളിലായി അറു നൂറോളം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്

September 22nd, 2019

music-composer-jassie-gift-ePathram
ഗായകനും സംഗീത സംവിധായ കനുമായ ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടി. ഫിലോസഫി യിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയ ത്തിലാണ് കണ്ണൂര്‍ യൂണി വേഴ്സിറ്റി യില്‍ നിന്ന് ഡോക്ട റേറ്റ് ലഭിച്ചത്.

2003 ല്‍ ‘സാഫല്യം’ എന്ന ചിത്ര ത്തിന് സംഗീതം നല്‍കി ക്കൊണ്ടാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര രംഗ ത്തേക്ക് എത്തു ന്നത്. എന്നാല്‍ മൂന്നാമ ത്തെ സിനിമ യായ ‘ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്ര ത്തിലെ ഗാന ങ്ങളി ലൂടെ ജാസി ഗിഫ്റ്റ് ജന പ്രിയനായി മാറുക യായി രുന്നു. തുടര്‍ന്ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടുകയും സംഗീതം നല്‍കു കയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബറോസിൽ സംഗീതമൊരുക്കാൻ 13 വയസ്സുകാരൻ

June 14th, 2019

baros_epathram

മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ സംഗീതമൊരുക്കുനത് 13 വയസ്സുകാരൻ ലിഡിയൻ. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനായ ലിഡിയൻ കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് രാജ്യത്തിൻ്റെ ശ്രദ്ധയാകർഷിച്ചത്.

ഫൈനലിൽ കൊറിയയിൽ നിന്നുള്ള ടീമിനെ പരാജയപ്പെടുത്തി ഏഴു കോടി രൂപ സമ്മാനം കരസ്ഥമാക്കിയ ലിഡിയനെ പുകഴ്ത്തി എ ആർ റഹ്മാൻ രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ നിധിയെന്നാണ് ലിഡിയനെ റഹ്മാൻ വിശേഷിപ്പിച്ചത്. അച്ഛന്റെയും സഹോദരി അമൃതവര്‍ഷിണിയുടെയും പിന്തുണയിലാണ് രണ്ടാം വയസ്സുമുതല്‍ ലിഡിയൻ സംഗീതത്തിൻ്റെ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.

ഒന്‍പതാം വയസ്സിൽ പിയാനോ പഠനം ആരംഭിച്ചു. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ അഞ്ചാം ഗ്രേഡ് നേടിയ ലിഡിയൻ തബലയിലും മൃദംഗത്തിലും പ്രാവീണ്യം നേടി. ലിഡിയന്റെ സംഗീത മികവ് ശ്രദ്ധയില്‍പ്പെട്ടതോടെ എആര്‍ റഹ്മാന്‍ അവനെ തന്റെ കെഎം മ്യൂസിക് കണ്‍സര്‍വേറ്ററില്‍ അംഗമാക്കുകയും ചെയ്തു. കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളില്‍ വ്യത്യസ്ത നോട്ടുകള്‍ അവതരിപ്പിച്ചും ലിഡിയൻ മുൻപും വിസ്മയിപ്പിച്ചിട്ടുണ്ട്. ചന്ദ്രനില്‍ പോയി പിയാനോ വായിക്കുകയെന്നതാണ് ലിഡിയന്റെ മോഹം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഗീത സംവിധായകൻ ബാലഭാസ്‌കര്‍ അന്തരിച്ചു

October 2nd, 2018

music-director-and-violinist-balabhaskar-passed-away-ePathram തിരുവനന്തപുരം : പ്രശസ്ത സംഗീത സംവി ധായകന്‍ വയലിനിസ്റ്റ് ബാല ഭാസ്‌കര്‍ (40) അന്തരിച്ചു. വാഹന അപ കട ത്തില്‍ ഗുരു തര മായി പരി ക്കേറ്റ് ചികിത്സ യില്‍ ആയി രുന്നു ബാല ഭാസ്കര്‍. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെ യായിരുന്നു അന്ത്യം.

സെപ്റ്റംബര്‍ 25 ന് തിരു വനന്ത പുരം പള്ളി പ്പുറ ത്തിനു സമീപ മായി രുന്നു ബാല ഭാസ്‌ക റും ഭാര്യയും മകള്‍ തേജസ്വിനി ബാല യും സഞ്ച രിച്ച കാര്‍ അപ കട ത്തില്‍ പ്പെട്ടത്. മകള്‍ കഴിഞ്ഞ ദിവസം മരണ ത്തിനു കീഴടങ്ങി. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നി വർ ചികിൽസ യി ലാണ്.

violinist-balabhaskar-wife-lakshmi-daughter-thejaswini-ePathram

തിരുമല സ്വദേശി ചന്ദ്രൻ – ശാന്തകുമാരി ദമ്പതി കളുടെ മകനാണ് ബാലഭാസ്കര്‍. സഹോ ദരി : മീര.

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മൃത ദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം യൂണി വേഴ്‌ സിറ്റി കോളേ ജിൽ പൊതു ദർശന ത്തിനു വെച്ചു. ബുധനാഴ്ച രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാട ത്തിൽ സംസ്കരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 9« First...234...Last »

« Previous Page« Previous « ക്യാപ്റ്റന്‍ രാജു അന്തരിച്ചു
Next »Next Page » ചലച്ചിത്ര സംവി ധായ കന്‍ തമ്പി കണ്ണന്താനം അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine