മലേഷ്യ വാസുദേവന്‍ അന്തരിച്ചു

February 20th, 2011

malaysia-vasudevan-epathram

ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായകന്‍ മലേഷ്യ വാസുദേവന്‍ ചെന്നൈയില്‍ അന്തരിച്ചു. മലയാളിയായ അച്ഛനും അമ്മയ്ക്കും മലേഷ്യയില്‍ ജനിച്ച ഇദ്ദേഹം 8000 ല്‍ അധികം തമിഴ്‌ ഗാനങ്ങളും 4000 ല്‍ പരം ഗാനങ്ങള്‍ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്.

1972 ല്‍ പുറത്തിറങ്ങിയ ‘ഡല്‍ഹി ടു മദ്രാസ്‌’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി പിന്നണി പാടിയത്. 85 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ ‘ഒരു മറവത്തൂര്‍ കനവ് ‘ എന്ന ചിത്രത്തിലെ ‘സുന്ദരിയേ… സുന്ദരിയേ…’ എന്ന ഗാനം ഇദ്ദേഹമാണ് ആലപിച്ചത്. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ്‌. മകളായ പ്രശാന്തിനി തമിഴ്‌ ചലച്ചിത്ര പിന്നണി ഗായികയാണ്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

February 10th, 2011

gireesh-puthenchery-epathram

ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച ഗാന രചയിതാവിന്റെ സ്മരണക്ക് ഇന്ന് ഒരു വയസ്സ്. അസാധാരണമായ കാവ്യ സിദ്ധി കൊണ്ട് അനുഗ്രഹീത നായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്‍വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തി നുണ്ടായിരുന്നു. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതല്‍, ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ശ്രദ്ധേയമായ ആദ്യത്തെ ഗാനം മുതല്‍ ഹിറ്റുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു മുതല്‍ ഒടുവിലത്തെ രചന വരെ ഓരോന്നും ഈ വരദാനത്തിന്റെ സ്പഷ്ടമായ അടയാളങ്ങളാണ്.

കഥാ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ എഴുതാനുള്ള സാമര്‍ഥ്യവും ചാരുതയും എന്നതു പോലെ തന്നെ ഈണത്തിനനുസരിച്ച് വരികളെഴുതുക എന്ന സമ്പ്രദായത്തിന്റെ അതിരുകള്‍ക്കുള്ളിലും ഈ പുത്തഞ്ചേരി ക്കാരന്റെ വാക്കുകള്‍ക്ക് വല്ലാത്തൊരു കാവ്യ ഭംഗി യുണ്ടായി രുന്നുവെന്നതും ശ്രദ്ധേയം. പാട്ടിന്റെ കഥയെഴുത്തു കാരനായി അദ്ദേഹം വിജയ സോപാനങ്ങള്‍ പതിയെ കയറി. ആഴവും പരപ്പുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. വല്ലാത്തൊരു വശ്യതയും അവയ്ക്കു സ്വന്തം. അകതാരില്‍ ആവര്‍ത്തനത്തിന്റെ ആനന്ദം വിരിയിക്കുന്ന സൗമ്യഭാവം. ആകാശ വാണിക്കായി ലളിത ഗാനങ്ങള്‍ രചിച്ചായിരുന്നു ഗാന രചനാ രംഗത്തേയ്ക്ക് ഗിരീഷിന്റെ പ്രവേശം. ചലച്ചിത്ര ഗാന മേഖലയിലേയ്ക്ക് കാലം തെറ്റിയാണ് തന്റെ വരവെന്ന് പലപ്പോഴും വിശ്വസിച്ചിരുന്ന ഗിരീഷ് പക്ഷെ, രണ്ടു ദശകങ്ങള്‍ കൊണ്ട് മലയാളത്തിനും മലയാളിക്കും അഭിമാനമായി മാറി.

ഏഴു പ്രാവശ്യം മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അഗ്നിദേവന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൗരീശങ്കരം, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് ഗിരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്- മായാമയൂരം, ഹരിമുരളീരവം- ആറാം തമ്പുരാന്‍, ഗോപികേ ഹൃദയമൊരു വെണ്‍ശംഖുപോലെ -നന്ദനം, ഒരു രാത്രി കൂടി -സമ്മര്‍ ഇന്‍ ബത്‌ലഹേം, കരിമിഴിക്കുരുവിയെ കണ്ടില്ല -മീശ മാധവന്‍, കണ്ണാടിക്കൂടും കൂട്ടി… (പ്രണയവര്‍ണങ്ങള്‍), ആരൊരാള്‍ പുലര്‍മഴയില്‍ (പട്ടാളം), എന്റെ എല്ലാമെല്ലാം അല്ലേ (മീശമാധവന്‍), തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി (രസികന്‍), ജൂണിലെ നിലാമഴയില്‍- നമ്മള്‍ തമ്മില്‍, ചാന്തുതൊട്ടില്ലേ ചന്ദനപ്പൊട്ടില്ലേ (ബനാറസ്) എനിക്കു പാടാന്‍- ഇവര്‍ വിവാഹിതരായാല്‍… പ്രണയത്തിന്റെ കൈലാസത്തിലേയ്ക്കുള്ള തീര്‍ഥയാത്രയിലെ സഹയാത്രികരായി വരികള്‍.

വിഷാദത്തിന്റെ കണ്ണീര്‍നനവ് ആര്‍ദ്രമായി അവശേഷിപ്പിക്കുന്ന ഗാനങ്ങളും ഈ തൂലികയില്‍ നിന്നും കടലാസിലേയ്ക്ക് പകര്‍ന്നു. ഇന്നലെ എന്റെ നെഞ്ചിലെ- ബാലേട്ടന്‍, അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു- മാടമ്പി. ഏതു വികാരം അടങ്ങിയതായാലും, ഗിരീഷിന്റെ പാട്ടുകള്‍ എന്തുകൊണ്ട് ജനങ്ങളേറ്റു പാടി എന്നതിനു ഒരുത്തരമേയുള്ളൂ. തലമുറകള്‍ക്കതീതമായി ഓരോരുത്തരും അവയെ ഇഷ്ടപ്പെട്ടു. അര്‍ഥഗര്‍ഭമായ വരികള്‍ കാല്‍പ്പനികതയുടെ ഭാവുകത്വത്തിന്റെയും ആസ്വാദകര്‍ക്ക് ഈ ഗാനങ്ങളോടുള്ള ആകര്‍ഷണീയതയുടെയും അളവു കൂട്ടിയെന്നതും വാസ്തവം. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ -കന്മദം, ഒരു കിളി പാട്ടു മൂളവേ- വടക്കുംനാഥന്‍, തികച്ചും ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്‌കളങ്കതയുടെ പര്യായങ്ങളായി എത്രയോ പാട്ടുകള്‍…

കാല്‍പ്പനിക ലോകത്ത് തീര്‍ത്തും സ്വതന്ത്രനായി വിഹരിച്ച ഈ കവി ഭഗവാനായി അര്‍പ്പിച്ചത് കളഭവും തന്റെ മനസും കൂടിയാണ്. സൂര്യപ്രഭയും നീലനിലാവും ഒരുപോലെ സ്വായത്തമായിരുന്ന കവിക്ക് പ്രണയത്തിന്റെ സംഗീതം ഹൃദയങ്ങളിലെത്തിക്കാന്‍ സാധിച്ചു. നിലാവിനെയും മേഘത്തെയും മഴയെയും വെയിലിനെയും കിളിയെയും കാറ്റിനെയുമൊക്കെ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങള്‍ ഇന്നും മലയാളികളില്‍ അസ്തമിക്കാതെ നിലകൊള്ളുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിന്നണി ഗായിക ശ്വേതാ മോഹന്‍ വിവാഹിതയായി

January 17th, 2011

singer-swetha-wedding-epathram

കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക  ശ്വേതാ മോഹനും അശ്വിനും വിവാഹിതരായി. പ്രശസ്ത പിന്നണി ഗായിക സുജാത യുടെയും ഡോക്ടര്‍ മോഹന്‍റെ യും മകളാണ് ശ്വേതാ മോഹന്‍. ചെന്നൈ അണ്ണാനഗറിലെ ഡോ. ശശി യുടെയും ഡോ. പത്മജ ശശി യുടെയും മകനാണ് അശ്വിന്‍.  
 
സംഗീത സംവിധായകന്‍ വി. ദക്ഷിണാ മൂര്‍ത്തി, കവിയും ഗാന രചയിതാ വുമായ  ഒ. എന്‍. വി. കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, ഗാന ഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസ്, ഭാര്യ പ്രഭാ യേശുദാസ്, ഗായക രായ പി. ജയചന്ദ്രന്‍,  ഉണ്ണി മേനോന്‍, ഉണ്ണി കൃഷ്ണന്‍, വിജയ് യേശുദാസ്,  ശ്രീനിവാസ്, ചിത്രാ അയ്യര്‍, മിന്‍മിനി, സംഗീതജ്ഞ രായ  ഡോ. ഓമനക്കുട്ടി, അര്‍ജുനന്‍ മാസ്റ്റര്‍, വിദ്യാധരന്‍ മാസ്റ്റര്‍, രമേഷ് നാരായണന്‍, എം. ജയചന്ദ്രന്‍, സംവിധായ കരായ കെ. ജി. ജോര്‍ജ്, ഫാസില്‍, കമല്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍  പി. വി. ഗംഗാധരന്‍, ഗോകുലം ഗോപാലന്‍,  താരങ്ങളായ ശ്രീനിവാസന്‍, മുകേഷ്,  ഭാവന,  കെ. പി. എ. സി. ലളിത,  മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ,  ലക്ഷ്മി ഗോപാല സ്വാമി, തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി ലേ മെറിഡിയനില്‍ ആയിരുന്നു വിവാഹവേദി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിത യായി

December 27th, 2010

jyothsna-wedding-epathramഗുരുവായൂര്‍ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിത യായി.  തൃശൂര്‍ കിഴക്കുംപാട്ടു കര കോസ്മോ ലൈന്‍ ‘സ്വപ്ന’ ത്തില്‍ രാധാകൃഷ്ണന്‍ – ഗിരിജ ദമ്പതി കളുടെ മകളാണ്  ജ്യോത്സ്‌ന.  ഇന്നലെ (ഞായറാഴ്ച) ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് എറണാകുളം സ്വദേശി ശ്രീകാന്താണ് ജ്യോത്സന യുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകനായ  ശ്രീകാന്ത് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം ഏറെ നാള്‍ മുമ്പ് തന്നെ കഴിഞ്ഞിരുന്നു.

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍,  ഗായകരായ കെ. എസ്. ചിത്ര, ജി. വേണുഗോപാല്‍,  വിധുപ്രതാപ്, ചിത്ര അയ്യര്‍, അഫ്സല്‍, ഗായത്രി തുടങ്ങിയവരും സിനിമാ താരങ്ങളായ കെ. പി. എ. സി. ലളിത,  ഭാവന, രമ്യ നമ്പീശന്‍, സിദ്ധാര്‍ഥ്, ജയരാജ് വാര്യര്‍ തുടങ്ങിയവരും വിവാഹ സത്കാരത്തില്‍ പങ്കെടുത്തു.

2002 – ല്‍ ‘പ്രണയമണിത്തൂവല്‍’ എന്നീ ചിത്രത്തിലൂടെ പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ച ജ്യോത്സന യെ പ്രശസ്ത യാക്കിയത് ‘നമ്മള്‍’ എന്ന ചിത്രത്തിലെ ‘എന്തു സുഖമാണീ നിലാവ്’ എന്ന ഗാന മായിരുന്നു. ഏഴ് വര്‍ഷ ത്തിനുള്ളില്‍ തമിഴിലും മലയാള ത്തിലുമായി 130 – ല്‍ അധികം  സിനിമ കളില്‍ ജ്യോത്സന പാടിയിട്ടുണ്ട്.

- pma

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ചു

September 13th, 2010

swarnalatha-singer-epathramചെന്നൈ: പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത (37) ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പാലക്കാട് ചിറ്റൂരിലെ കെ. സി. ചെറുകുട്ടി യുടേയും കല്യാണി യുടെയും മകളായ സ്വര്‍ണ്ണലത പ്രശസ്ത സംഗീത സംവിധാകന്‍ എം. എസ്. വിശ്വനാഥന്‍ വഴിയാണ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്.

ആദ്യ ഗാനമായ “ചിന്നഞ്ചിറു കിളിയേ കണ്ണമ്മാ” വളരെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഇളയരാജ യുടേയും എ. ആര്‍. റഹ്മാന്റേയും അടക്കം പ്രശസ്ത സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് വേണ്ടി സ്വര്‍ണ്ണലത പാടി.  മുക്കാല മുക്കാബ്‌ലാ (കാതലന്‍), കുച്ച് കുച്ച് രാക്കമ്മാ പൊണ്ണു വേണം (ബോംബെ), മായാ മച്ചിന്റ്രാ (ഇന്ത്യന്‍), റാക്കമ്മാ കയ്യത്തട്ട് (ദളപതി), ഉസിലാം പെട്ടി പെണ്‍കുട്ടീ (ജെന്റില്‍മാന്‍), ഹായ് റാമാ (രംഗീല) തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചവയാണ്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി പുരസ്കാരങ്ങളും സ്വര്‍ണ്ണലതയെ തേടിയെത്തിയിട്ടുണ്ട്.  കറുത്തമ്മ എന്ന ചിത്രത്തിലെ പോറാള പൊന്നുത്തായ എന്ന ഗാനത്തിനു 1994-ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. ചിന്നത്തമ്പിയിലെ “പോവോമാ ഊര്‍ക്കോലം” എന്ന ഗാനത്തിനു 1991-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും സ്വര്‍ണ്ണലതയ്ക്ക് ലഭിച്ചിരുന്നു.

മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും തമിഴ് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് അധികവും പാടിയിട്ടുള്ളത്. രാവണപ്രഭു, പഞ്ചാബി ഹൌസ്, തെങ്കാശിപ്പട്ടണം, സാദരം, ഹൈവേ, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ തുടങ്ങി ചില മലയാള ചിത്രങ്ങളിലും സ്വര്‍ണ്ണലത പാടിയിട്ടുണ്ട്. അടുത്തയിടെ ഒരു മലയാളം ആല്‍ബത്തിലും പാടിയിട്ടുണ്ട്. ചെന്നൈയ്യില്‍ ആയിരുന്നു  താ‍മസം.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

7 of 9« First...678...Last »

« Previous Page« Previous « വേണു നാഗവള്ളി അന്തരിച്ചു
Next »Next Page » ഫ്രഞ്ച് സംവിധായകന്‍ ക്ലോദ് ഷാബ്രോള്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine