യു.എ.ഇ.യുടെ പ്രിയ ഗായിക കൃഷ്ണപ്രിയ

August 2nd, 2010

krishnapriya-epathramചുരാ ലിയാ ഹൈ തുംനെ ജോ ദില്‍ കോ… യാദോം കീ ബാരാത്ത് എന്ന സിനിമയിലെ ഹൃദയ ഹാരിയായ ഈ ഗാനം കഴിഞ്ഞ ദിവസം അതി മനോഹരമായി ടെലിവിഷനില്‍ പാടി കേട്ട പലര്‍ക്കും അത് പാടിയ സുന്ദരിയായ ഗായികയുടെ ആദ്യത്തെ ടെലിവിഷന്‍ അവതരണമായിരുന്നു അതെന്ന് വിശ്വസിക്കാനായില്ല. അത്ര അയത്ന ലളിതമായിട്ടാണ് കൃഷ്ണപ്രിയ ആ ഗാനം ആലപിച്ചത്.

തികച്ചും ഒരു സംഗീത കുടുംബമാണ് കൃഷ്ണപ്രിയയുടെത്. ഷാര്‍ജ സിമെന്റ്സില്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ നന്ദകുമാര്‍ യു.എ.ഇ. യിലെ അറിയപ്പെടുന്ന സിത്താര്‍ കലാകാരനാണ്. അദ്ധ്യാപികയായ അമ്മ ലക്ഷ്മി മേനോന്‍ ഒരു തികഞ്ഞ ശാസ്ത്രീയ സംഗീത കലാകാരി കൂടിയാണ്. ഇങ്ങനെയൊരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കൃഷ്ണപ്രിയ ഒരു ഗായികയായത് സ്വാഭാവികം. വീട്ടില്‍ വെച്ചു സഹോദരന്‍ സഞ്ജയ്‌ കൃഷ്ണയോടൊപ്പം ചെറുപ്പം മുതല്‍ തന്നെ സംഗീതം അഭ്യസിച്ചു. നഗരത്തില്‍ നിന്നും ദൂരെ മാറി ഫാക്ടറിയോട് ചേര്‍ന്നുള്ള ടൌണ്‍ഷിപ്പില്‍ താമസിച്ചിരുന്നത് കൊണ്ട് അധിക നാള്‍ സംഗീത പഠനം തുടരാന്‍ സാധിച്ചില്ല. എന്നാല്‍ കാലക്രമേണ ഇവര്‍ സ്വന്തമായി തങ്ങളുടെ കലാ സപര്യ തുടര്‍ന്നു.

krishnapriya-singer-epathram

കൃഷ്ണപ്രിയ

സഞ്ജയ്‌ കൃഷ്ണ ഗിത്താറില്‍ വൈദഗ്ദ്ധ്യം നേടിയപ്പോള്‍ കൃഷ്ണപ്രിയ നൃത്തം അഭ്യസിച്ചു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഹിന്ദുസ്ഥാനി സംഗീത പരിശീലനം തുടര്‍ന്ന കൃഷ്ണപ്രിയ തിരുമുറ്റം, ദല എന്നീ സംഘടനകള്‍ നടത്തുന്ന വാര്‍ഷിക കലാ മല്‍സരങ്ങളില്‍ സ്ഥിരം വിജയിയായിരുന്നു.

അച്ഛനമ്മമാരുടെ പ്രോത്സാഹനവും, സഹോദരന്റെ സഹായവും കൂടി ആയതോടെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുത്ത കൃഷ്ണപ്രിയ വ്യത്യസ്ത സംഗീത സംവിധായകരുടെ ഗാനങ്ങള്‍ വ്യത്യസ്ത ശൈലികളില്‍ ആലപിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടി. ഹരിഹരനും എ. ആര്‍. റഹ്മാനും തന്റെ കാണപ്പെട്ട ദൈവങ്ങളാണെന്ന് പറയുന്നു കൃഷ്ണപ്രിയ.

അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഒരു സ്വകാര്യ സംഗീത ട്രൂപ്പിനോടൊപ്പം പാടി തുടങ്ങിയ കൃഷ്ണപ്രിയ പെട്ടെന്ന് തന്നെ യു.എ.ഇ. യിലെ സുഹൃദ്‌ സദസ്സുകള്‍ക്ക് പ്രിയങ്കരിയായി. ജയ്‌ ഹിന്ദ്‌ ടെലിവിഷന്‍ ചാനലിലെ മെമ്മറീസ് ആന്‍ഡ്‌ മെലഡീസ് എന്ന പരിപാടിയില്‍ പാടിയതോടെ കൃഷ്ണപ്രിയ മലയാളി സംഗീത പ്രേമികളുടെ ഇടയില്‍ ഏറെ ചര്‍ച്ചാ വിഷയവുമായി. അനായാസമായ ശൈലിയില്‍ ഇമ്പമാര്‍ന്ന ശബ്ദത്തില്‍ ആലപിച്ച ഹൃദ്യമായ ആ ഗാനം കൃഷ്ണപ്രിയയെ ലോകമെമ്പാടുമുള്ള മലയാളി ശ്രോതാക്കളുടെ പ്രിയങ്കരിയാക്കി.

ഇതേ തുടര്‍ന്ന് ഒട്ടേറെ അവസരങ്ങളാണ് കൃഷ്ണപ്രിയയെ തേടി വന്നത്. ഗാനമേളകള്‍, ആല്‍ബങ്ങള്‍, ചാനലുകളില്‍ അവതാരിക എന്നിങ്ങനെയുള്ള അവസരങ്ങള്‍ക്ക് പുറമേ നിരവധി സിനിമകളില്‍ പിന്നണി പാടുവാനുള്ള അവസരങ്ങളും കൃഷ്ണപ്രിയയെ തേടി വന്നു കൊണ്ടിരിക്കുന്നു.

സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണവും തനിക്ക്‌ ലഭിച്ചെങ്കിലും അഭിനയത്തിലേറെ തനിക്ക്‌ ഒരു ഗായികയാവാനാണ് ഇഷ്ടം എന്ന് ദുബായിലെ മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്നും മീഡിയ ആന്‍ഡ്‌ കമ്മ്യൂണിക്കേഷനില്‍ ബി. എ. ബിരുദം നേടിയ കൃഷ്ണപ്രിയ പറയുന്നു. ഒരിക്കലെങ്കിലും കൃഷ്ണപ്രിയയുടെ ഗാന നിര്ഝരിയുടെ മാധുര്യം അനുഭവിച്ചവര്‍ക്കാര്‍ക്കും വ്യത്യസ്തമായ ശബ്ദത്താല്‍ അനുഗ്രഹീതയായ യു.എ.ഇ. യുടെ ഈ പ്രിയ കലാകാരിയുടെ മോഹം പൂവണിയുമെന്നതില്‍ സംശയമുണ്ടാവില്ല.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എം.ജി. രാധാകൃഷ്ണന്‍ അന്തരിച്ചു

July 2nd, 2010

mg-radhakrishnan-epathramതിരുവനന്തപുരം : പ്രശസ്ത സംഗീത സംവിധാകന്‍ എം. ജി. രാധാകൃഷണന്‍ അന്തരിച്ചു. 73 വയസായിരുന്നു. കരള്‍ രോഗ ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിര്‍ത്തി യിരുന്നത്.  ഉച്ചക്ക് രണ്ടു മണിയോടെ ആണ് അന്ത്യം സംഭവിച്ചത്.

1940 ജൂലായ് 29ന് ഹരിപ്പാട് ആയിരുന്നു ജനനം. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സംഗീത വിദ്യാഭ്യാസം. സംഗീതത്തിലും, ലളിത ഗാനത്തിലും അദ്ദേഹത്തിനു അനിതര സാധാരണമായ കഴിവായിരുന്നു ഉണ്ടായിരുന്നത്. ലളിത ഗാനത്തെ ജനകീയ മാക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നു. ആകാശവാണിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം ജി. അരവിന്ദന്‍ 1978ല്‍ സംവിധാനം ചെയ്ത തമ്പിനു സംഗീതം നല്‍കിക്കൊണ്ട് ചലച്ചിത്ര രംഗത്തെക്ക് വന്നു. അട്ടഹാസം എന്ന ചിത്രത്തിലൂടെ കെ. എസ്. ചിത്രയെ ആദ്യമായി സിനിമാ ഗാന രംഗത്തേക്ക് കൊണ്ടു വന്നത് ഇദ്ദേഹം ആയിരുന്നു.

മണിച്ചിത്രത്താഴ്, തകര, ആരവം, അഗ്നിദേവന്‍, അദ്വൈതം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു.

സംഗീത സംവിധാകന്‍ എന്ന നിലയില്‍ മാത്രമല്ല, ഗായകന്‍ എന്ന നിലയിലും ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവാസുരത്തിലെ വന്ദേ മുകുന്ദ ഹരേ… എന്ന ഗിരീഷ് പുത്തഞ്ചേരി എഴുതിയ അഷ്ടപതി എം. ജി. രാധാകൃഷ്ണന്റെ ശബ്ദത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

2001-ല്‍ അച്ഛനെ യാണെനിക്കിഷ്ടം എന്ന ചിത്രത്തിനും, പിന്നീട് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത  അനന്ത ഭദ്രം എന്ന ചിത്രത്തിലെ തിര നുരയും ചൂരുള്‍ മുടിയില്‍ എന്ന ഗാനത്തിനു 2005-ലും സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ലഭിച്ചിരുന്നു.

ഡോ. ഓമനക്കുട്ടി, പ്രശസ്ത ഗായകന്‍ എം. ജി. ശ്രീകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിത്താറിന്‍റെ മാന്ത്രിക സംഗീത വുമായി അഹമ്മദ് ഇബ്രാഹിം

June 23rd, 2010

ahmed-ibrahim-profile-epathram“വിരലൊന്നു  തട്ടിയാല്‍
പൊട്ടിച്ചിരിക്കുന്ന
മണി വീണ ക്കമ്പികളേ….”
ഇതൊരു പഴയ സിനിമാ പ്പാട്ടിലെ വരികള്‍.
എന്നാല്‍ തന്‍റെ വീണ യില്‍ ശ്രുതി മീട്ടി,   ചിരിയും കരച്ചിലും മാത്രമല്ല എല്ലാ ഭാവങ്ങളും വിരിയിക്കുന്ന ഒരു കലാകാര നാണ് അഹമ്മദ് ഇബ്രാഹീം. 

വിരലുകള്‍ കൊണ്ട്  സിത്താറില്‍    മാന്ത്രിക സംഗീതം തീര്‍ക്കുന്ന അതുല്യ പ്രതിഭ. ഗള്‍ഫിലെ വേദികളില്‍  സംഗീത ത്തിന്‍റെ  മായ പ്രപഞ്ചം തീര്‍ത്ത്, സദസ്സ്യരെ അനുപമ മായ ഒരു അനുഭൂതി യിലേക്ക് ആനയിക്കുന്ന സിത്താര്‍ വാദനം കേട്ടവരില്‍,  പ്രൌഡ സദസ്സു കളിലെ പൌര പ്രമുഖര്‍ മുതല്‍ ലേബര്‍ ക്യാമ്പിലെ സംഗീതാസ്വാദകര്‍ വരെ.  അതുകൊണ്ട് തന്നെയാകാം ദേശ ഭാഷാ ഭേദമന്യേ നിരവധി പേരുടെ വലിയ സൌഹൃദ ത്തിനുടമ യാണ്  അഹമ്മദ് ഇബ്രാഹീം.  

പ്രശസ്തി  ഒരിക്കലും ആഗ്രഹിക്കാതെ തന്‍റെ സിത്താറുമായി വേദികളില്‍ നിന്നും വേദികളിലേക്ക് ഒരു തുടര്‍ചലനം കണക്കെ യാത്ര തുടരുന്ന സാധാരണ ക്കാരില്‍ സാധാരണ ക്കാരനായ  ഈ മനുഷ്യന്‍, അടുപ്പമുള്ളവര്‍ ഇബ്രാഹീം കുട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന അഹമദ്‌ ഇബ്രാഹി മിനെ  പ്രശസ്തി യുടെ  ആ ലോകം തേടി വരിക യായിരുന്നു.

ahmed-ibrahim-on stage-epathram

അഹമ്മദ് ഇബ്രാഹിം സിത്താര്‍ വാദനത്തില്‍

സിത്താര്‍ വാദനം ഒരു തപസ്യ യായി കൊണ്ടു നടക്കുന്ന ഇബ്രാഹീമിന്‍റെ ഈ മേഖലയി ലേക്കുള്ള വരവ് അത്ര സുഖകര മായിരുന്നില്ല. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത്‌ ചെറുവത്താനി എന്ന ഗ്രാമത്തില്‍ പടിക്ക പ്പറമ്പില്‍ അഹമ്മദ്‌  ഹാജി യുടെയും ബീവാത്തുമ്മ യുടെയും നാല് മക്കളില്‍ ഇളയവനായി 1960 ലാണ് ഈ പ്രതിഭയുടെ ജനനം.
ചെറുപ്പത്തില്‍, തന്‍റെ  നാട്ടിന്‍പുറത്തെ കപ്ലെങ്ങാട് ഭരണി ഉത്സവ ത്തിന് പോയപ്പോള്‍ ഒരു ബലൂണ്‍ വില്‍പ്പന ക്കാരനില്‍ നിന്നും കേട്ട ഓടക്കുഴല്‍ നാദത്തില്‍ നിന്നുമാണ് ഇബ്രാഹിമിന്‍റെ സംഗീത സപര്യയുടെ ആദ്യമുള പൊട്ടുന്നത്.  ആ ഓടക്കുഴലിന്‍റെ നാദം കേട്ട് അതില്‍ ആകൃഷ്ടനായി, അതിലൊന്ന് സ്വന്തമാക്കി വീട്ടില്‍ ആരും കാണാതെ ഒളിപ്പിച്ചു വെച്ചു.  കാരണം സംഗീതവും കലയും നിഷിദ്ധമായി കരുതിയിരുന്ന ഒരു യാഥാസ്ഥിതിക കുടുംബ ത്തിലായിരുന്നു ജനിച്ചു വളര്‍ന്നത്‌.
 

സ്കൂള്‍ വിട്ടുവന്ന വൈകുന്നേരങ്ങളില്‍ ആട്ടിന്‍കുട്ടികളെ പാടത്തേക്ക്‌ മേയാന്‍ വിട്ട് പാട വരമ്പത്തിരുന്ന് തന്‍റെ കളിപ്പാട്ടമായ ഓടക്കുഴലില്‍ നിന്നും വരുന്ന  ശബ്ദ വിത്യാസങ്ങളെ  അറിയുവാന്‍ ശ്രമിച്ചു അഹമ്മദ് ഇബ്രാഹീം എന്ന കൊച്ചു ബാലന്‍.  ഒരിക്കല്‍ അടുത്ത വീട്ടിലേക്ക് വന്ന പുള്ളുവന്‍റെ വീണ വായന കേട്ട്‌ പിന്നാലെ കൂടി. ഇത് എങ്ങിനെ യാണ് ഉണ്ടാക്കുക എന്ന് ചോദിച്ചപ്പോള്‍ “ആന ക്കൈതയുടെ വേര് ചതച്ച്‌ ഉണക്കി നാരെടുത്ത് മീട്ടിയാല്‍ മതി” എന്ന് പുള്ളുവന്‍ കളിയായി പറഞ്ഞപ്പോള്‍ ആന കൈതയുടെ വേര് അന്വേഷിച്ചു കണ്ടെത്തി  പുള്ളുവന്‍ പറഞ്ഞതു പോലെ ചെയ്തു പരാജയപ്പെട്ടത് ബാല കൌതുകങ്ങള്‍….!!!

ഹൈസ്കൂള്‍ കാലഘട്ടത്തില്‍ ബന്ധുവായ കൊച്ചന്നൂര്‍ കുന്നുകാട്ടില്‍  അബ്ദുല്‍ റഹിമാന്‍റെ (അബ്ദുല്‍ റഹിമാന്‍ ദീര്‍ഘകാലം അബുദാബിയില്‍  ജപ്പാന്‍ എംബസ്സിയില്‍ ജീവനക്കാരനായിരുന്നു) അടുത്ത് നിന്നും വളരെ പഴക്കമുള്ള  ‘ബുള്‍ബുള്‍’ എന്ന സംഗീതോപ കരണത്തില്‍ പഠനം ആരംഭിച്ചു.  കുന്നംകുളം M J D യില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ബുള്‍ബുള്‍ വായിച്ച് ബുള്‍ബുള്‍ താരമായി സ്കൂളില്‍ എല്ലാവരു ടെയും  ശ്രദ്ധ പിടിച്ചുപറ്റി.  പത്താം ക്ലാസിലെ പഠന സമയത്താണ്‌ ഗുരു പുഷ്പ്പന്‍റെ കീഴില്‍ ഗിറ്റാര്‍ പഠനം ആരംഭി ക്കുന്നത്.  വീട്ടിലെ ശക്തമായ എതിര്‍പ്പി നിടയിലും അദ്ദേഹം തന്‍റെ സംഗീത കാമന അനുസ്യൂതം തുടര്‍ന്നു.
 
പത്താം ക്ലാസിലെ പഠന ത്തിന് ശേഷം ടൈപ്പ്‌ റൈറ്റിംഗ് പഠിക്കാന്‍ എന്ന പേരില്‍ ഗിറ്റാര്‍ പഠന ത്തിന്ന് തുടര്‍ന്നും പോയി കൊണ്ടിരുന്നു.  അന്ന് സ്വന്തമാക്കിയ ചില കാസറ്റു കളില്‍ നിന്നും കേട്ട സിത്താറിന്‍റെ നാദം അദ്ദേഹത്തെ ആ മാന്ത്രിക ഉപകരണത്തി ലേക്ക് വലിച്ച ടുപ്പിച്ചിരുന്നു.  അയല്‍ ഗ്രാമമായ ചമ്മന്നൂരിലെ സ്റ്റുഡന്‍സ് ക്ലബ്ബിന്‍റെ ഗാന മേളക്ക് ഇബ്രാഹീമിനെ ക്ഷണിക്കുക യുണ്ടായി. ഗിറ്റാറിലെ തന്‍റെ മികവ് പ്രകടി പ്പിക്കാന്‍ കിട്ടിയ അവസരം ആ വേദിയില്‍ നന്നായി വിനിയോഗിച്ചു.  ഇതോടെ ഇബ്രാഹീം ഒരു കലാ കാരന്‍ എന്ന നിലയില്‍ നാട്ടിലാകെ പ്രശസ്‌തനായി.
 
ഇതോടെ വീട്ടുകാരു ടെയും തല മുതിര്‍ന്ന കാരണ വര്‍മാരുടെയും എതിര്‍പ്പിന്‍റെ ശക്തി പിന്നെയും കൂടി. ഈ കലാ പ്രവര്‍ത്തന ങ്ങളില്‍ നിന്നും ഇബ്രാഹീമിനെ പിന്തിരിപ്പിക്കാന്‍ വേണ്ടി ഒരു ജോലി കണ്ടെത്തുക യായിരുന്നു വീട്ടുകാര്‍.  അത് പ്രകാരം, ചെറുവത്താനി യില്‍ ഒരു ബന്ധു വിന്‍റെ ഉടമസ്ഥത യിലുള്ള  ട്രാവല്‍സി ന്‍റെ മുഴുവന്‍ ചുമതലയും ഇബ്രാഹിമിനെ ഏല്‍പ്പിച്ചു.
 
ജോലി ആവശ്യാര്‍ത്ഥം എറണാകുള ത്തേക്ക് പോകുമ്പോള്‍, വഴിയോരത്തെ പരസ്യ പ്പലകയില്‍ സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കറിന്‍റെ ഒരു പടം കാണുവാന്‍ ഇട യായി. സിത്താറിനെ മനസ്സില്‍ താലോലിച്ചിരുന്ന അഹമ്മദ്‌ ഇബ്രാഹീമിന്, ആ കാഴ്ച ജീവിതത്തിലെ ഒരു വഴി ത്തിരി വാകുക യായിരുന്നു.  കലാ പ്രവര്‍ത്തന ങ്ങളില്‍ ഇബ്രാഹീം  സജീവ മാകുന്ന തിനെ എതിര്‍പ്പുള്ള വീട്ടുകാര്‍, അദ്ദേഹത്തെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടി മാത്രം ഗള്‍ഫ്‌ എന്ന  സ്വപ്ന ഭൂമിക യിലേക്ക് പറഞ്ഞുവിട്ടു.  ആ യാത്രയിലും  തന്‍റെ  സന്തത സഹചാരിയായ ഗിറ്റാറും കൂടെ കരുതിയിരുന്നു.
 
ഗള്‍ഫിലെ വേദികളില്‍ സജീവ മാകുന്നതു കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മൂത്ത സഹോദരന്‍ കര്‍ശന മായി വിലക്കി എങ്കിലും, കലയോടുള്ള  ആത്മ സമര്‍പ്പണ ത്തിനു മുന്നില്‍ ആ വിലക്കുകളെ  ഇബ്രാഹീമിന് തള്ളി കളയേണ്ടി വന്നു. ഈ പ്രവാസ ഭൂമിയില്‍ വെച്ചാണ് സിത്താറിലെ തന്‍റെ  ആദ്യ ഗുരുവായ, ബംഗാളി സ്വദേശി നുമാന്‍ ചൌധരിയെ പരിചയ പ്പെടുന്നതും സിത്താറിന്‍റെ ആദ്യ പാഠങ്ങള്‍ മനസ്സിലാക്കുന്നതും.  അബുദാബി യിലെ ആദ്യകാല  മ്യൂസിക്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ‘ഒമര്‍ ഖയ്യാ’ മില്‍ വെച്ചായിരുന്നു അത്. ജോലിതേടി അലയുമ്പോഴും സിത്താറിന്‍റെ ശബ്ദ വ്യത്യാസങ്ങള്‍  മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.
 
സിത്താറിനോടുള്ള അതിയായ ഭ്രമം കാരണം ഗള്‍ഫിനെ ഒഴിവാക്കി ഇബ്രാഹീം നാട്ടിലേക്ക് തിരിച്ചു. സിത്താറില്‍ കൂടുതല്‍ പഠനം തുടരാന്‍ ആഗ്രഹിച്ച അദ്ദേഹത്തെ കൊണ്ടെത്തിച്ചത് തിരുവനന്തപുരത്തെ തരംഗണി യിലെ സിത്താറിസ്റ്റ്  സുബ്രഹ്മണ്യന്‍  മാഷുടെ (സംഗീത സംവിധായകന്‍ മോഹന്‍ സിത്താര യുടെ ജ്യേഷ്ഠന്‍)  അടുത്തേ ക്കായിരുന്നു.
 
പിന്നീട് വിന്‍സെന്‍റ് മാഷില്‍ നിന്നും ഹിന്ദുസ്ഥാനി ഗത്തുകള്‍ സ്വായത്ത മാക്കി നാട്ടിലെക്ക് തിരിച്ചു. നാട്ടില്‍ എത്തിയ ഇബ്രാഹീം തൃശൂര്‍, കുന്നംകുളം, ഗുരുവായൂര്‍, ഭാഗങ്ങളിലെ നാടക – ഗാനമേള  ട്രൂപ്പു കള്‍ക്ക് വേണ്ടി ഗിറ്റാറും സിത്താറും വായിച്ചിരുന്നു. ഇതിലൂടെയാണ് പ്രശസ്‌ത നടനായ T G രവിയെ പരിചയപ്പെടുന്നത്. ഇബ്രാഹീമിന് സിത്താറി നോടുള്ള താല്‍പ്പര്യം മനസ്സി ലാക്കിയ T G രവി, ഉസ്താദ് ബാലെ ഖാന്‍റെ ശിഷ്യനായിരുന്ന കൃഷ്ണ കുമാറിനെ പരിചയ പ്പെടുത്തി കൊടുത്തു. സിത്താറില്‍ കൂടുതല്‍ പഠനം ലക്ഷ്യമിട്ടിരുന്ന ഇബ്രാഹീമിന്‍റെ  താല്‍പ്പര്യം മനസ്സിലാക്കിയ  കൃഷ്ണ കുമാര്‍ തന്‍റെ ഗുരുവിന്‌ ഒരു കത്തയച്ചു.  ഉസ്താദിന്‍റെ മേല്‍വിലാസം കൃഷ്ണ കുമാറില്‍ നിന്നും സ്വന്തമാക്കി.

ആ കത്തിന്‍റെ ബലത്തില്‍  മാസങ്ങള്‍ക്ക്  ശേഷം, ഒരു രാത്രിയില്‍ കര്‍ണ്ണാടക യിലെ ധാര്‍വാഢി ലേക്ക് യാത്ര തിരിച്ചു.  ധാര്‍വാഢില്‍ എത്തി ഉസ്താദിനെ കണ്ടുമുട്ടിയ ആ  നിമിഷം ഇബ്രാഹീമിന്‍റെ വാക്കുകളിലൂടെ…

 
“പുലര്‍ച്ചെയാണ് ഞാന്‍ അവിടെ എത്തുന്നത്.  ഉസ്താദിന്‍റെ വീട് അന്വേഷിച്ച് കുറെ അലഞ്ഞു. റോഡില്‍ തിരക്കാ വുന്നതെ യുള്ളൂ.  തിരച്ചി ലിന്‍റെ അവസാനം വീട് കണ്ടു പിടിച്ചു. ഞാന്‍ വാതിലില്‍ മുട്ടി. ആരാണ് രാവിലെ തന്നെ വാതിലില്‍ മുട്ടുന്നത് എന്ന് വിചാരി ച്ചിട്ടാവണം ഉസ്താദ്‌ വാതില്‍ തുറന്നു.  മുന്നില്‍, ഫോട്ടോയില്‍ ഞാന്‍  കണ്ടിട്ടുള്ള അതേ രൂപം..! 

കണ്ട മാത്രയില്‍ ഉസ്താദ്‌ എന്നോട് ചോദിച്ചു:  ആരാ?  

ഞാന്‍ പറഞ്ഞു:  ഇബ്രാഹീം
ഒരു ദിവസത്തെ യാത്ര ക്ഷീണവും, സിത്താര്‍ പഠിക്കാനുള്ള അതിയായ മോഹവും,  ഉസ്താദിനെ കണ്ടെത്തി യതിലുള്ള ആഹ്ലാദവും, പിന്നെ എന്നെ തന്നെയും ഞാന്‍ ഉസ്താദിന് സമര്‍പ്പിച്ചുകൊണ്ട് അദേഹത്തിന്‍റെ കാല്‍ക്കല്‍ വീണു നമസ്ക്കരിച്ചു”                 

മൂന്ന് വര്‍ഷക്കാലം അഹമ്മദ് ഇബ്രാഹീം, സ്വയം തന്‍റെ ഗുരുവിന് സമര്‍പ്പിച്ചു.  ഉസ്താദ്‌ ബാലെഖാന്‍റെ കീഴിലുള്ള ഗുരുകുല വിദ്യാഭ്യാസം കൊണ്ട്  അഹമ്മദ്‌ ഇബ്രാഹീമി നെ മികച്ച ഒരു സിത്താര്‍ വാദക നാക്കി മാറ്റി.  ഇബ്രാഹീമിന്‍റെ  കല യോടുള്ള ഈ അര്‍പ്പണ മനോഭാവം ഓരോ സംഗീത വിദ്യാര്‍ത്ഥി യും  ഉള്‍ക്കൊ ള്ളേണ്ട തായ  വലിയ പാഠഭാഗം തന്നെയാണ്‌.
   
അദ്ദേഹത്തിന്‍റെ സിത്താറിലെ മികവ് കൂടുതല്‍ കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചത് പ്രവാസ ലോകത്തെ സംഗീതാ സ്വാദക ര്‍ക്കാണ്. വീണ്ടും ഗള്‍ഫില്‍ തിരിച്ചെത്തി യപ്പോള്‍ ഇവിടത്തെ വേദികളില്‍ സജീവമായി. സുഹൃത്തു ക്കളുമായി ചേര്‍ന്ന് രൂപം നല്‍കിയ ‘അക്കിന്‍സ്‌’ എന്നൊരു ഓര്‍ക്കസ്ട്രയില്‍ സജീവമായിരുന്നു. മാത്രമല്ല യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി ട്രൂപ്പുകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. ഇവിടത്തെ പല കമ്പനികളുടെയും ‘ആന്വല്‍ പാര്‍ട്ടി’ കളില്‍ വിവിധ രാജ്യക്കാര്‍ പങ്കെടുക്കുന്നത് കൊണ്ട്,  സിതാര്‍ സോളോ, ഫ്യൂഷന്‍, ജുഗല്‍ ബന്ധി,  അറബിക് പാറ്റേണ്‍, ഫോക്ക് ട്യൂണ്‍, ഹിന്ദി –  മലയാളം സിനിമാ പ്പാട്ടുകള്‍ എന്നിവ  കാണികളെയും ശ്രോതാക്കളുടെയും മനസ്സറിഞ്ഞ് അവതരിപ്പി ക്കുന്നതില്‍ ഇബ്രാഹിമിന് ഒരു പ്രത്യേക പ്രാവീണ്യമുണ്ട്.
 

ahamed-ibrahim-jugal bandhi-epathram

വയലിനിസ്റ്റ്‌ അബി വാഴപ്പിള്ളി, തബലിസ്റ്റ് മുജീബ്‌ എന്നിവരോടൊപ്പം ദുബായിലെ ഒരു വേദിയില്‍

മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി അദ്ദേഹം നാട്ടിലേക്ക്‌ യാത്ര യാവുന്നു എന്നറിഞ്ഞ പ്പോള്‍ യു. എ. ഇ. യിലെ സാംസ്കാരിക സംഘടനകളും പ്രാദേശിക ക്കൂട്ടായ്മകളും ഒരുക്കിയ നിരവധി യാത്ര യയപ്പുകള്‍ ഇബ്രാഹിം കുട്ടിക്ക്   ഏറ്റു വാങ്ങേണ്ടി വന്നു.  പ്രശസ്ത തബല വാദകന്‍ മുജീബ്‌, വയലിനിസ്റ്റ് അബി വാഴപ്പള്ളി, എന്നിവ രോടോപ്പം ചേര്‍ന്ന് ഇവിടെ എല്ലാം  അവതരിപ്പിച്ച  സംഗീത സന്ധ്യകള്‍ അവിസ്മരണീയ മായിരുന്നു.
 
ഇക്കഴിഞ്ഞ മാര്‍ച്ച് അവസാന വാരം  നാട്ടിലേക്ക്‌ മടങ്ങിയ അഹമ്മദ്‌ ഇബ്രാഹീമിന് നാട്ടിലെ നിരവധി സംഗീത ട്രൂപ്പു കളില്‍നിന്നും ക്ഷണമുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കളായ സംഗീതജ്ഞരുമായി ചേര്‍ന്ന് തന്‍റെ കലാസപര്യ തുടരാനാണ് തീരുമാനം .
 
ഭാര്യയും മൂന്ന്  കുട്ടികളുമടങ്ങുന്ന  ഇബ്രാഹീം കുടുംബ സമേതം ഇപ്പോള്‍, ഗുരുവായൂരി നടുത്ത അരിയന്നൂരില്‍ താമസിക്കുന്നു. പിതാവിന്‍റെ കലാ സപര്യ പിന്തുടരുന്ന ഇളയ മകന്‍ ഇര്‍ഷാദ് ഇപ്പോള്‍ വയലിന്‍ വിദ്യാര്‍ത്ഥിയാണ്.
 
ഫോണ്‍ : 0091 95 62 10 46 71

– സൈഫ്‌ പയ്യൂര്‍ , പി. എം. അബ്ദുള്‍ റഹിമാന്‍  എന്നിവര്‍ ചേര്‍ന്ന്  തയ്യാറാക്കിയത്‌

- pma

വായിക്കുക:

6 അഭിപ്രായങ്ങള്‍ »

ഗാനാ ഖസാനാ അബുദാബിയില്‍

November 28th, 2009

gana-khazanaഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ കുടുംബ സദസ്സുകള്‍ക്ക് സുപരിചിതരായ ഗായകരും അവതാരകരും പങ്കെടുക്കുന്ന സ്റ്റേജ് ഷോ ‘ഗാനാ ഖസാനാ’ ഇന്ന് അബുദാബിയില്‍ അരങ്ങേറും. രഞ്ജിനി ഹരിദാസ്, വിവേകാനന്ദ്, ഹിഷാം അബ്ദുല്‍ വഹാബ്, രാഹുല്‍ ലക്ഷ്മണ്‍, ടീനു ടെലെന്‍സ്, അഖില എന്നിവര്‍ക്കൊപ്പം സുപ്രസിദ്ധ പിന്നണി ഗായിക റിമി ടോമി യും ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്നും, ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ഹാസ്യ വിരുന്നും അരങ്ങേറും. അബുദാബിയിലെ സുപ്രീം ട്രാവല്‍സ് ഒരുക്കുന്ന ഈ സംഗീത ഹാസ്യ നൃത്ത വിരുന്ന്‌ ഇന്ന് (ശനിയാഴ്ച) രാത്രി ഏഴു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് അരങ്ങേറുക. പ്രവേശനം പാസ്സു മൂലം നിയന്ത്രി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി

October 30th, 2009

quraishiസംഗീത ആസ്വാദകരായ പ്രവാസികള്‍ ഈയിടെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച മാപ്പിള പ്പാട്ട് ആല്‍ബം ഏതെന്നു ചോദിച്ചാല്‍ എല്ലാവരും പറയും ‘മാശാ അല്ലാഹ്’. ഗള്‍ഫിലെ റേഡിയോ നിലയങ്ങളിലെ മാപ്പിള പ്പാട്ട് പരിപാടികളില്‍ എപ്പോഴും ഇതിലെ ഗാനങ്ങള്‍ ഉള്‍ക്കൊ ള്ളിച്ചിരുന്നു. ‘മാശാ അല്ലാഹ്’ എന്ന സംഗീത ആല്‍ബത്തിന് രചനയും സംഗീതവും നിര്‍വ്വഹിച്ചത് സൈനുദ്ധീന്‍ ഖുറൈഷിയാണ്.
 
ശ്രദ്ധേയനായ കവി കൂടിയായ ഖുറൈഷി, മാപ്പിള പ്പാട്ട് രചനയിലേക്ക് വന്നത് യാദൃശ്ചികമല്ല. മാപ്പിള ഗാന രംഗത്ത് ആദ്യമായി കൊളമ്പിയ റിക്കാര്‍ഡില്‍ പാടിയ പ്രശസ്ത സംഗീതജ്ഞനും പണ്ഡിതനും ആയിരുന്ന മര്‍ഹൂം ഗുല്‍ മുഹമ്മദ് ബാവയുടെ പേര മകനും, മാപ്പിള പ്പാട്ടിലെ തന്നെ മറ്റൊരു ഇതിഹാസവും, മാപ്പിള പ്പാട്ട് ഗാന ശാഖയിലെ പഴയ തലമുറക്കാരനും, സംഗീത ലോകത്ത് പുതിയ തലമുറക്ക് വഴി കാട്ടി യുമായി നിരവധി കലാ കാരന്‍മാരെ ഗാനാസ്വാ ദകര്‍ക്ക് പരിചയ പ്പെടുത്തുകയും ചെയ്തിട്ടുള്ള കെ. ജി. സത്താറിന്റെ അനന്തര വനുമായ സൈനുദ്ധീന്‍ ഖുറൈഷി, പാരമ്പര്യ ത്തിന്റെ മേന്‍മകള്‍ അവകാശ പ്പെടാവുന്ന ഒരു കവിയും എഴുത്തു കാരനുമാണ്.
 

 
കവിയെന്ന നിലയില്‍ ഖുറൈഷിയെ e പത്രം വായനക്കാര്‍ക്ക് പരിചയ പ്പെടുത്തേണ്ടതില്ല. e പത്രം അക്ഷര ലോകത്തില്‍ പ്രസിദ്ധീകരിച്ച ഖുറൈഷിയുടെ വേലികള്‍, മാവേലിയുടെ ഓണം, കടല്‍, പാവം..!, പ്രണയത്തിന്‍റെ കാണാപ്പുറങ്ങള്‍, ഭ്രാന്തിന്‍റെ പുരാവൃത്തം, ഉമ്മ, പുഴ, കാബൂളില്‍ നിന്ന് ഖേദപൂര്‍വ്വം എന്നീ കവിതകള്‍ക്ക് അസ്വാദകര്‍ ഏറെയാണ്.
 
കവിത മാത്രമല്ല കഥയും, നോവലൈറ്റും തനിക്ക് വഴങ്ങുമെന്ന് സൈനുദ്ധീന്‍ ഖുറൈഷി തെളിയിച്ചു കഴിഞ്ഞു. “സുഹറ”, “മീസാന്‍ കല്ലുകള്‍”, “റൂഹാനി” എന്നീ കഥകളും “അവന്റെ കഥ ആരുടെയൊക്കെയോ കഥ”, “ആദര്‍ശങ്ങളില്‍ നഷ്ടപ്പെടുന്നവര്‍” എന്നീ നോവലൈറ്റുകളും ഇതിന് ഉദാഹരണമാണ്. കലാ കൗമുദിയുടെ കഥ എന്ന പ്രസിദ്ധീ കരണത്തില്‍ അച്ചടിച്ചു വന്ന “അവന്റെ കഥ ആരുടെ യൊക്കെയോ കഥ” എന്ന നോവലെറ്റ് വളരെയേറെ ശ്രദ്ധിക്ക പ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ മറ്റു കവിതകളായ “യാത്രാ മൊഴി”, “സൊമാലിയ”, “കുരുത്തി”, “കടല്‍ കടന്നവര്‍”, “വിത്തു കാള”, “നിഴലുകള്‍”, “വഴികള്‍ മറന്നവരോട്”, “പഞ്ച നാദത്തിലെ മുത്തശ്ശി”, “അസ്തമയത്തിനു മുന്‍പ്” എന്നിവയും ഏറെ ശ്രദ്ധിക്കപെട്ടു.
 
മാപ്പിള പ്പാട്ടിലെ സ്ഥിരം ശൈലിയില്‍ നിന്നും മാറി, ശുദ്ധ സാഹിത്യവും സംഗീതവും എന്തു കൊണ്ട് ഉപയോഗിച്ചു കൂടാ എന്ന ചോദ്യവുമായി പുറത്തിറക്കിയ ‘മെഹ്റാന്‍’ എന്ന ആല്‍ബം വിദ്യാധരന്‍ മാസ്റ്ററാണു സംഗീതം ചെയ്തത്. വിജയ് യേശുദാസ് ആദ്യമായി മാപ്പിള പ്പാട്ട് ആല്‍ബത്തില്‍ പാടുന്നതും സൈനുദ്ധീനു വേണ്ടിയാണ് . മാപ്പിള പ്പാട്ടിലെ ‘ടിപ്പിക്കല്‍ സംഗതികള്‍’ എല്ലാം തന്നെ ഒഴിവാക്കി പുറത്തു വന്ന മെഹ്റാന്‍, സംഗീത രംഗത്ത് വളരെ ശ്രദ്ധിക്കപ്പെട്ടു.
 

poonilaa-thattam

 
പിന്നീട് നൌഷാദ് ചാവക്കാട് സംഗീതം നല്‍കി സൈനുദ്ധീന്‍ ഖുറൈഷി രചിച്ച ഗാനങ്ങള്‍ ‘പൂ നിലാത്തട്ടം’ എന്ന ആല്‍ബത്തിനെ സൂപ്പര്‍ ഹിറ്റാക്കി മാറ്റി.
 
മാര്‍ക്കോസ്‌ പാടിയ ആലം പടച്ച റബ്ബ് , അറിവിന്‍ വെളിച്ചമേ (കണ്ണൂര്‍ ഷരീഫ്‌, രഹന), കാല്‍ തളയിട്ടൊരു (കണ്ണൂര്‍ ഷരീഫ്‌), ഖല്‍ബിന്റെ ഉള്ളില്‍ (ശംസ് കുറ്റിപ്പുറം), അകതാരില്‍ നിറയുന്ന (അല്‍ക അജിത്ത് ) എന്നിവയായിരുന്നു പൂ നിലാത്തട്ട ത്തിലെ ശ്രദ്ധേയമായ പാട്ടുകള്‍.
 
തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനു സമീപം തിരുനെല്ലൂര്‍ സ്വദേശിയായ സൈനുദ്ധീന്‍ ഖുറൈഷി, വിദ്യാഭ്യാ സത്തിനു ശേഷം 1989 ല്‍ പ്രവാസ ജീവിത ത്തിലേക്ക് ചേക്കേറി.
 
സ്കൂള്‍ പഠന കാലം മുതല്‍ ചിത്ര രചനയില്‍ താത്പര്യം കാണിച്ച സൈനുദ്ധീന്‍ ഖുറൈഷി കവിത യിലേക്കും കഥയിലേക്കും ചുവടു മാറുന്നതിനു മുന്‍പേ നാടക രംഗത്ത് അല്‍പം സജീവ മായിരുന്നു. സ്കൂള്‍ കോളേജ് നാടകങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ അദ്ദേഹം എന്തു കൊണ്ടോ ആ രംഗത്ത് കൂടുതല്‍ നിന്നില്ല.
 
എട്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥി ആയിരി ക്കുമ്പോള്‍ , തൃശ്ശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു വന്നിരുന്ന എക്സ്സ് പ്രസ്സ് ദിനപ്പത്ര ത്തില്‍ ആദ്യ കഥ അച്ചടിച്ചു വന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപകര്‍, സൈനുദ്ധീനില്‍ വളരുന്ന സാഹിത്യ കാരനെ വീട്ടുകാര്‍ക്ക് പരിചയ പ്പെടുത്തു കയായിരുന്നു. ഇപ്പോള്‍ പ്രവാസ ജീവിതത്തിലെ തിരക്കു കള്‍ക്കിടയിലും എഴുത്തിനു വേണ്ടി സമയം കണ്ടെത്തുന്നു. ‘ബൂലോഗ’ ത്തും ഇദ്ദേഹത്തിനു ഒട്ടേറെ വായനക്കാര്‍ ഉണ്ട്. ശ്രദ്ധേയനാ‍യ ഒരു ബ്ലോഗ്ഗര്‍ കൂടിയാണ് സൈനുദ്ധീന്‍. അദ്ദേഹത്തിന്റെ ബ്ലോഗ് : മുല്ലപ്പൂക്കള്‍
 
സോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്തെ മലയാള ത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ കൂട്ടം ഡോട്ട് കോം, ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവയിലും ഇദ്ദേഹത്തിന്റെ ബ്ലോഗ്ഗുകള്‍ വായിക്കാം. കൂട്ടം ഡോട്ട് കോം യു. എ. ഇ. യിലെ മെംബര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച “കൂട്ടം യു.എ.ഇ. മീറ്റ്” അബുദാബിയില്‍ വന്‍ വിജയമായി തീ‍ര്‍ന്നതില്‍ സൈനുദ്ധീന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
 
സൈനുദ്ധീന്‍ ഖുറൈഷി രചനയും, സംഗീതവും നിര്‍വ്വഹിച്ച്, “വ്യത്യസ്ഥ മായ പ്രണയ ശീലുകളുമായി ഒരു മാപ്പിള പ്പാട്ട് ആല്‍ബം” എന്ന ആമുഖത്തോടെ ഈയിടെ ഈസ്റ്റ് കോസ്റ്റ് ആഡിയോസ് പുറത്തിറക്കിയ സൂപ്പര്‍ ഹിറ്റ് ആല്‍ബം ‘മാശാ അല്ലാഹ് ’ ഓഡിയോ വിതരണ രംഗത്ത് ചലനം സൃഷ്ടിച്ചു കഴിഞ്ഞു.
 
അന്‍വര്‍ സാദാത്ത്, വിധു പ്രതാപ് എന്നീ പ്രശസ്ത പിന്നണി ഗായകരോടൊപ്പം യു. എ. ഇ. യിലെ വേദികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച, പ്രശസ്ത കലാ കാരന്‍ മാരായ റാഫി പാവറട്ടി, കബീര്‍ തളിക്കുളം, ശംസ് കുറ്റിപ്പുറം, ഷഹീന്‍ ഫരീദ് എന്നിവരും പാട്ടുകള്‍ പാടിയിരിക്കുന്നു. തന്റെ പുതിയ സംരംഭത്തിലും പ്രവാസി കലാകാരന്‍ മാര്‍ക്ക് അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 
മുന്‍ കാല മുസ്ലിം ലീഗ് പ്രവര്‍ത്ത കനായ മര്‍ഹൂം കെ. വി.അബൂബക്കര്‍ – കെ. ജി. സൈനബാ ബായി ദമ്പതികളുടെ ഏറ്റവും ഇളയ മകനാണ് സൈനുദ്ധീന്‍ ഖുറൈഷി. സഹോദരന്‍ ഷംസുദ്ധീന്‍, സഹോദരിമാര്‍ നെജ്മ, ബഷീറ, സുഹറ എന്നിവര്‍.
 
ഭാര്യ ജാസ്മിന്‍, മകന്‍ സുഹൈല്‍, പെണ്മക്കള്‍ സര്‍മീന സൈനബ്, സുഹൈറ സൈനബ്. കഴിഞ്ഞ 19 വര്‍ഷങ്ങളായി കുടുംബ സമേതം അബുദാബിയില്‍ കഴിയുന്നു.
 
eMail: suhailzz3 at gmail dot com
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

7 അഭിപ്രായങ്ങള്‍ »

8 of 9« First...789

« Previous Page« Previous « “അമ്മ” പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
Next »Next Page » കാണി ചിത്ര പ്രദര്‍ശനം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine