കൊല്ലം അജിത് അന്തരിച്ചു

April 5th, 2018

south-indian-actor-kollam-ajith-ePathram
കൊച്ചി : ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ യില്‍ ആയി രുന്നു.

ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. സ്വദേശ മായ കൊല്ലത്തേക്ക് മൃത ദേഹം കൊണ്ടു പോയി. പൊതു ദർശന ത്തിന് ശേഷം വൈകുന്നേരം ആറു മണിയോടെ കൊല്ലം കടപ്പാക്കട ശ്മശാന ത്തിൽ സംസ്കരിക്കും

1983 ല്‍ റിലീസ് ചെയ്ത പി. പത്മരാജന്റെ ‘പറന്നു പറന്നു പറന്ന്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തിയ അജിത്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി അഞ്ഞൂ റോളം സിനിമ കളിലും നിര വധി ടെലി വിഷന്‍ പരമ്പര കളിലും അഭിന യിച്ചു. 1989 ല്‍ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന സിനിമ യില്‍ നായകന്‍ ആയിരുന്നു.

actor-kollam-ajith-passes-away-ePathram

അപരൻ, നാടോടി ക്കാറ്റ്, മനു അങ്കിൾ, പൂവിന് പുതിയ പൂന്തെന്നൽ, നമ്പർ 20 മദ്രാസ് മെയിൽ, ലാല്‍ സലാം, നിര്‍ണ്ണയം, ആറാം തമ്പു രാൻ, വല്ല്യേട്ടൻ, ബാലേട്ടൻ, ഒളിമ്പ്യന്‍ അന്തോണി ആദം, പ്രജാപതി തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയമായ വേഷ ങ്ങള്‍ ചെയ്തു.

കോളിംഗ് ബെല്‍, പകല്‍ പോലെ എന്നീ രണ്ടു സിനിമകള്‍ കഥ തിരക്കഥ സംഭാഷണവും എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

കൊല്ലം റയിൽവേ സ്റ്റേഷൻ മാസ്റ്റര്‍ ആയിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതി യുടെയും മകനായ അജിത് ജനിച്ചത് കൊല്ലത്ത് ആയതു കൊണ്ട് അദ്ദേഹം പേരിനോടൊപ്പം കൊല്ലം എന്നു ചേര്‍ക്കുകയും ചെയ്തു. ഭാര്യ:പ്രമീള. മക്കള്‍ ഗായത്രി, ശ്രീഹരി എന്നിവര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി. ആര്‍. ശേഖര്‍ അന്തരിച്ചു

March 22nd, 2018

tr-sekhar-film-editor-ePathram
ചെന്നൈ : മലയാള ത്തിലെ നിരവധി ഹിറ്റ് സിനിമ കളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച ചിത്ര സംയോ ജകൻ ടി. ആര്‍. ശേഖര്‍ (81) അന്തരിച്ചു.

south-indian-film-editor-tr-sekhar-passes-away-ePathram

കഴിഞ്ഞ അമ്പത് വർഷ ത്തിനിടെ വിവിധ ഭാഷ കളി ലായി ഇരുന്നൂ റോളം സിനിമ കളിൽ പ്രവർത്തിച്ച ടി. ആര്‍. ശേഖര്‍, മലയാള ത്തിലെ ആദ്യ സിനിമാ സ്കോപ്പ് ചിത്രം ‘തച്ചോളി അമ്പു‘, ആദ്യ 70 എം. എം. ചിത്രം ‘പട യോട്ടം‘ ഇന്ത്യയിലെ ആദ്യ ത്രിമാന (3D) സിനിമ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍‘ എന്നിവ യുടെ ചിത്ര സംയോജ കനായി സിനിമ യുടെ ചരിത്ര ത്തില്‍ ഇടം പിടിച്ചു.

പ്രമുഖ സംവിധായ കരായ ഫാസിൽ, സിദ്ധീഖ് – ലാൽ തുടങ്ങി യവ രുടെ സ്ഥിരം എഡിറ്റർ ആയിരുന്നു ടി. ആര്‍. ശേഖര്‍. ‘വിസ്മയ ത്തുമ്പത്ത്’ ആണ് അവസാനം എഡിറ്റ് ചെയ്ത മലയാള സിനിമ.

സിദ്ദിഖ് സംവിധാനം ചെയ്ത ‘സാധു മിരണ്ട‘ എന്ന തമിഴ് സിനിമ യോടെ അദ്ദേഹം വിരമിച്ചു വിശ്രമ ജീവിതം നയിക്കുക യായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇതിഹാസ നായകന് ഓര്‍മ്മ പ്പൂക്കള്‍

November 16th, 2017

jayan-avathar-epathram
മലയാള സിനിമയിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’ എന്നു വിശേഷി പ്പിക്കാ വുന്ന ജയന്‍ എന്ന ഇതി ഹാസ നായകന്‍ കാല യവനിക ക്കു ള്ളി ലേക്ക് മറഞ്ഞിട്ട് 37 വര്‍ഷം.

1980 നവംബര്‍ 16 ന് ‘കോളി ളക്കം’ എന്ന സിനിമ യുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലി കോപ്റ്റര്‍ അപ കട ത്തി ലാ യിരുന്നു അദ്ദേഹ ത്തി ന്റെ അന്ത്യം.

actor-jayan-death-scene-in-kolilakkam-movie-ePathram

ജയന്‍ കോളിളക്കം ക്ലൈമാക്സ് രംഗത്തില്‍

ജയന്‍ എന്ന കലാകാരന് മുന്‍പേ വന്ന വര്‍ക്കും പിന്നീടു വന്നു മറഞ്ഞു പോയ വര്‍ക്കും ലഭിക്കാത്ത  ജന സ്വീ കാ ര്യത അദ്ദേഹ ത്തിനു ലഭിച്ചത് എല്ലാ തല മുറ യിലേ യും ഇഷ്ട നടനാ യി ജയന്‍ ഇന്നും നില നില്‍ക്കുന്നത് കൊണ്ടു തന്നെ യാണ്.

ചുരുങ്ങിയ കാല യള വിനുള്ളില്‍ ചെറുതും വലുതു മായ വേഷ ങ്ങളില്‍ 125 ഓളം സിനിമക ളില്‍ അഭിന യിച്ചു.  അദ്ദേഹം നായക നായി അഭി നയിച്ച് 1980 ഏപ്രില്‍ മാസ ത്തില്‍ റിലീസ് ചെയ്ത ഐ. വി. ശശി യുടെ ‘അങ്ങാടി’ സൂപ്പര്‍ ഹിറ്റ് ആയി തിയ്യേറ്ററു കളില്‍ നിറഞ്ഞ സദസ്സു കളില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് ‘ജയന്‍ മരണപ്പെട്ടു’ എന്ന വാര്‍ത്ത പുറത്തു വരുന്നത്.

ടി. ദാമോദരൻ തിരക്കഥ എഴുതി യ ‘അങ്ങാടി’ യിലെ പ്രശസ്തമായ ഡയലോഗ് സോഷ്യൽ മീഡിയ യിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നത് ഈ അഭി നേതാ വിനു ലഭി ച്ചി ട്ടുള്ള ജന പ്രീതി യാണ് കാണി ക്കുന്നത്.

What did you say  ?? Beggars  ???
Maybe we are poor… coolies… trolley pullers…
but we are not beggars !!!
You enjoy this status in life because of our sweat and blood
Let it be the last time..
If you dare to say that word once more, I will pull out your bloody tongue…!!!

അന്നും ഇന്നും ഈ ഡയലോഗ് കേട്ട് കയ്യടിക്കാത്ത പ്രേക്ഷ കർ ഇല്ലാ എന്നതാണ് സത്യം.

ഗോസിപ്പ് പേജു കളു മായി ഓൺ ലൈൻ മാധ്യമ ങ്ങൾ സൈബർ ഇട ങ്ങളിൽ നിറ യുന്നതിനു മുൻപേ സമഗ്ര മായ വാർത്താ വിശേഷ ങ്ങളു മായി ‘ഇ – പത്രം’ ഞങ്ങ ളുടെ ഇടം കൃത്യമായി രജിസ്റ്റർ ചെയ്തു കഴിഞ്ഞി രുന്നു.

ജയൻ എന്ന കലാകാരന്റെ 29 ആമതു ചരമ ദിന ത്തിൽ (നവംബർ16, 2009)  ‘ഇ – പത്രം’  പ്രസിദ്ധീ കരിച്ച ഓർമ്മ ക്കുറിപ്പ്, ആൻഡ്രോയിഡ് ഫോണു കളും ഫെയ്‌സ് ബുക്കും വാട്ട്സ് ആപ്പും ലോകം കീഴ ടക്കു ന്നതിനു മുൻപേ സൈബർ ലോകത്ത് ഏറെ ജനശ്രദ്ധ ആകർ ഷിക്കു കയും ചെയ്തിരുന്നു.

ഘന ഗാംഭീര്യ മാര്‍ന്ന ശബ്ദ ത്തില്‍ ആകര്‍ഷക മായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹ സിക രംഗ ങ്ങളിലെ മെയ് വഴക്ക വും പ്രേക്ഷ കര്‍, വിശിഷ്യാ യുവ ജന ങ്ങള്‍ ജയൻ എന്ന അഭി നേതാ വിനെ ഹൃദയ ത്തോട് ചേർത്ത് നിറുത്തി.

സംഘട്ടന രംഗ ങ്ങൾ മാത്രമല്ല ഗാന രംഗ ങ്ങളിലും തനതു ശൈലി യി ലൂടെ ജയൻ തന്റെ പ്രതിഭ തെളി യിച്ചു.

മനുഷ്യ മൃഗം, അങ്ങാടി, ലൗ ഇന്‍ സിംഗപ്പൂര്‍, നായാട്ട്, പ്രഭു,  ശക്തി, കരിമ്പന, കാന്ത വലയം, പുതിയ വെളിച്ചം,  തടവറ, ഏതോ ഒരു സ്വപ്നം, ചന്ദ്രഹാസം, തീ നാള ങ്ങള്‍, മാമാങ്കം, പാലാട്ടു കുഞ്ഞി ക്കണ്ണന്‍ തുട ങ്ങിയ ചിത്ര ങ്ങളിലെ ഗാന രംഗ ങ്ങൾ എടുത്തു പറയേ ണ്ടതാണ്.

മദ്രാസ്സിലെ (ചെന്നൈ) ഷോലാവരം എന്ന സ്ഥലത്ത് നടന്ന കോളിളക്കം സിനിമയുടെ ചിത്രീ കരണ ത്തില്‍ കൃഷി ക്ക് മരുന്നു തളി ക്കുന്ന ഒരു ഹെലി കോപ്റ്റര്‍ ആയിരുന്നു ഉപ യോഗിച്ചത് എന്നു പറയപ്പെടുന്നു.

വില്ലനായ ബാലന്‍ കെ. നായര്‍ ഇതില്‍ കയറി രക്ഷ പ്പെടുവാന്‍ ശ്രമി ക്കുമ്പോള്‍ പറന്നുയർന്ന ഹെലി കോപ്റ്റ റിൽ ജയൻ പിടിച്ചു കയറി വില്ലനെ കീഴ്പ്പെ ടുത്തു വാൻ ശ്രമി ക്കുന്ന തിനിടെ യാണ് അപകടം ഉണ്ടാ യതും ജയൻ കൊല്ല പ്പെടു ന്നതും.

അക്ഷരാർത്ഥത്തിൽ മലയാള സിനിമാ ലോകം നടുങ്ങി നിശ്ചല മായ ദിവസ മായി രുന്നു അന്ന്.

ജയൻ എന്ന നടന് പകരം വെക്കാൻ ആരും ഇല്ല. ജയന്റെ മരണ ശേഷം അദ്ദേഹ ത്തിന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗ ത്തേക്കു വന്നു. ജയന്റെ വേഷ വിധാന ങ്ങളോടെ ‘കാഹളം’ എന്ന സിനി മയില്‍, ഒരു രംഗത്തു പ്രത്യക്ഷ പ്പെട്ടി രുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗ സ്ഥനെ, ജയന്റെ ആരാധകര്‍ സ്വീക രിച്ചു.

പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകന്‍ ആയി അഭി നയിച്ചു പ്രശസ്തനായ രഘു ആയി രുന്നു അത്. ഭീമൻ രഘു വിന്റെ നേതൃത്വ ത്തിൽ കോളിളക്കം രണ്ടാം ഭാഗം സിനിമ ചിത്രീ കരിക്കും എന്നും കമ്പ്യൂ ട്ടര്‍ ഗ്രാഫി ക്‌സിന്‍റെ സഹായ ത്തോടെ ‘അവതാരം’ എന്ന സിനിമ യിലൂടെ സംവി ധായകന്‍ വിജീഷ് മണി ജയനെ വീണ്ടും രംഗത്ത് കൊണ്ടു വരും എന്നും വാര്‍ത്തകള്‍ ഉണ്ടാ യിരുന്നു. എങ്കിലും ഈ സംരംഭ ങ്ങൾ എവിടെയും എത്തി യില്ല.

ഇന്നും എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ യുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. ജയന് തുല്യം ജയൻ മാത്രം എന്ന ഓർമ്മ പ്പെടുത്ത ലോടെ.

– പി. എം. അബ്ദുൽ റഹിമാൻ, അബുദാബി.

 

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ ഐ. വി. ശശി അന്തരിച്ചു

October 24th, 2017

film-director-iv-sasi-ePathram
ചെന്നൈ : പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. ദേഹാസ്വാ സ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ യിലെ വീട്ടിൽ നിന്നും ആശു പത്രി യിലേക്ക് പോകു ന്നതിനിടെ രാവിലെ 11 മണി യോടെ യായി രുന്നു അന്ത്യം. ഭാര്യ സീമ യാണ് മരണ വിവരം മാധ്യമ ങ്ങളെ അറി യിച്ചത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി യായ ഐ. വി. ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്ര കല യില്‍ ഡിപ്ലോമ നേടിയ ശേഷ മാണ് 1968 ല്‍ എ. ബി. രാജിന്റെ ‘കളിയല്ല കല്ല്യാണ’ ത്തില്‍ കലാ സംവി ധായ കനായി സിനിമാ രംഗത്ത് എത്തുന്നത്. 1975 ല്‍ ഉമ്മര്‍ നായകന്‍ ആയി അഭിനയിച്ച ‘ഉത്സവം’ എന്ന സിനിമ യിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.

ദേശീയോദ്ഗ്രഥന ത്തിനുള്ള ദേശീയ അവാർഡ് നേടിയ ആരൂഢം (1982) അടക്കം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി 150 ല്‍ അധികം സിനിമ കൾ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാള ത്തിൽ ഏറ്റവും അധികം ഹിറ്റ് സിനിമ കള്‍ ഒരുക്കിയ സംവി ധായ കരിൽ ഒരാളാണ് ഐ. വി. ശശി. മലയാള സിനിമ ക്കു നല്‍കിയ സമഗ്ര സംഭാവന കളെ മാനിച്ചു കൊണ്ട് ജെ.സി. ഡാനിയൽ പുരസ്‌കാരം നൽകി ഐ. വി. ശശി യെ കേരളാ സർക്കാർ ആദരിച്ചു.

മികച്ച സംവി ധായ കനുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണ അദ്ദേഹത്തെ തേടി എത്തി. കൂടാതെ മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള അവാർഡ്, ജനപ്രീതി നേടിയ ചിത്ര ത്തിനുള്ള അവാർഡ് എന്നിവയും കരസ്ഥ മാക്കി. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ് മെന്റ് അടക്കം ആറു തവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചു.

പ്രമുഖ അഭിനേത്രി സീമ യാണ് പത്നി. മക്കൾ : അനു, അനി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബിജി ബാലിന്റെ ഭാര്യ ശാന്തി അന്തരിച്ചു

August 30th, 2017

bijibal-wife-dancer-santhi-mohandas-ePathram
കൊച്ചി : ചലച്ചിത്ര സംഗീത സംവിധായകന്‍ ബിജി ബാലി ന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയും നൃത്താദ്ധ്യാ പിക യും ഗായിക യുമായ ശാന്തി (36) അന്തരിച്ചു. ചൊവ്വാഴ്ച വൈകു ന്നേരം 4.10 ന് ആയി രുന്നു മരണം.

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശു പത്രി യില്‍ പ്രവേശി പ്പിച്ചി രുന്നു. തലച്ചോ റിലെ രക്ത്രസ്രാവ മാണ് മരണ കാരണം എന്നറി യുന്നു. ഒരാഴ്ച യായി ആശുപത്രി യിൽ ചികിത്സ യിലാ യി രുന്നു.

music-director-biji-pal-with-wife-santhi-ePathram

ബിജി ബാല്‍ ഒരുക്കിയ ‘കൈയൂരുള്ളൊരു സമര സഖാ വിന്’ എന്ന ആല്‍ബ ത്തില്‍ ശാന്തി പാടു കയും അഭി നയി ക്കുക യും ചെയ്തി ട്ടുണ്ട്. ബിജി ബാലിന്റെ സംഗീത ത്തില്‍ 2017  ജനുവരി യിൽ പുറത്തിറ ങ്ങിയ ‘സകല ദേവ നുതേ’ യിലെ നൃത്തം സംവിധാനം ചെയ്ത് അവ തരി പ്പിച്ചതും ശാന്തി ആയി രുന്നു.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘രാമന്റെ ഏദന്‍ തോട്ടം’ എന്ന ചിത്ര ത്തിന്റെ നൃത്ത സം വിധാനവും ശാന്തി യാണ് നിര്‍ വ്വ ഹിച്ചത്.

ദേവദത്ത്, ദയ എന്നിവര്‍ മക്കളാണ്. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 24« First...789...20...Last »

« Previous Page« Previous « നടി താര കല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു
Next »Next Page » കാവ്യയും മീനാക്ഷിയും ജയിലില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine