സംവിധാനം റസൂല്‍ പൂക്കുട്ടി, അഭിനയിക്കുന്നത് ബിഗ്ബി

August 30th, 2012

rasool-pookkutty-epathram
മലയാളിയായ ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു. ചിത്രത്തില്‍ പാക്കിസ്ഥാന്‍ പൌരന്റെ വേഷത്തില്‍  അമിതാഭ് ബച്ചന്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചാത്തല സംഗീതത്തിന് ഇന്ത്യയുടെ പേര് ലോകത്തിന്റെ  നെറുകയില്‍ എത്തിച്ച റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രമാണ് ഇത്. കഥാപാത്രത്തെക്കുറിച്ച് ബിഗ്ബിയുമായി സംസാരിച്ചു കഴിഞ്ഞുവെന്നും പൂക്കുട്ടിയെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കിടയിലെ കഥ പറയുന്ന ചിത്രം ഒരു രാഷ്ട്രീയ ചിത്രമല്ലെന്നും തികച്ചും വ്യത്യസ്തമായ ഒരു കഥ പറയാനാണ് ശ്രമിക്കുന്നതെന്നും റസൂല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ സുഹൃത്തായ അമിതാഭ് സിങ്ങിന്റെയാണ് തിരക്കഥ. മറ്റു കഥാപാത്രങ്ങള്‍ ആരോക്കെ ചെയ്യുന്നതെന്നും, ഏതെല്ലാം ഭാഷകളില്‍ എടുക്കുന്നു എന്നൊന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കിയില്ല.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on സംവിധാനം റസൂല്‍ പൂക്കുട്ടി, അഭിനയിക്കുന്നത് ബിഗ്ബി

റസൂല്‍ പൂക്കുട്ടിയുടെ ജീവിതം അഭ്രപാളിയിലേക്ക്

July 14th, 2011

rasool-pookkutty-epathram

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ജീവിതകഥയെ വെള്ളിത്തിരയില്‍ കൊണ്ടുവരുന്നു. ദുരിതങ്ങള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങള്‍ വെല്ലുവിളിയോടെ തരണം ചെയ്ത് ജീവിത വിജയം നേടിയ റസൂലിന്റെ ജീവിതം സിനിമയാക്കാനാണ് ആലോചിയ്ക്കുന്നത് എന്ന് ചിത്രം സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിക്‌ടേഴ്‌സ് ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ തിരുവനന്തപുരം സ്വദേശി വി.എന്‍.പ്രദീപ് പറഞ്ഞു. ‘മൈ എയ്ത്ത് വണ്ടര്‍’ (എന്റെ എ്ട്ടാം അദ്ഭുതം) എന്ന പേരിലുള്ള ചിത്രം റസൂല്‍ പൂക്കുട്ടിയുടെ ആത്മകഥയായ ‘ശബ്ദതാരാപഥ’ത്തെ ആസ്പദമാക്കിയാണെങ്കിലും തികച്ചും വേറിട്ട ഒരു ട്രീറ്റ്‌മെന്റാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ഒരു സാധാരണക്കാരനും ഓസ്‌കര്‍ ജേതാവും തമ്മിലുള്ള ആത്മബന്ധമാണ് കഥയില്‍ പരാമര്‍ശിക്കുന്നത്.

ഗ്രാഫിക് ഡിസൈനറായ പുനലൂര്‍ സ്വദേശി ഷനോജ് ശറഫിന്റെതാണ് തിരക്കഥ. റസൂലിനോടൊപ്പം പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച എസ്. ജി. രാമനാണ് കാമറ . മലയാളത്തിലോ ഹിന്ദിയിലോ ആയിരിക്കും സിനിമ. ഭാവിയില്‍ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റാനും ആലോചിക്കുന്നതായി സംവിധായകന്‍ പറഞ്ഞു. തിരക്കഥയുടെ ആദ്യ കരട് പൂര്‍ത്തിയായി. ചേരന്റെ ആദ്യചിത്രമായ ഭാരതി കണ്ണമ്മയില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പ്രദീപ് കെ. ജി ജോര്‍ജിന്റെ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ചരിത്രമാവാന്‍ യന്തിരന്‍ എത്തി

October 1st, 2010

rajani-aishwarya-rai-in-enthiran-epathram

സിനിമാ ലോകത്ത്‌ ചരിത്രം സൃഷ്ടിക്കാന്‍ ‘യന്തിരന്‍’ തിയ്യേറ്ററു കളില്‍ എത്തി. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ – ഐശ്വര്യ റായ്‌  ടീമിന്‍റെ ചിത്രം എന്ന നിലയിലും ഹിറ്റ്‌ മേക്കര്‍ ഷങ്കര്‍ ഒരുക്കുന്ന സിനിമ എന്ന നിലയിലും ഈ ചിത്രത്തെ ആകാംക്ഷ യോടെയാണ് സിനിമാ ലോകം കാത്തിരി ക്കുന്നത്. 165 കോടി ചെലവില്‍, ഇന്നുവരെ ലഭ്യമായ ഏറ്റവും പുതിയ സിനിമാ സങ്കേതങ്ങള്‍  എല്ലാം ഉള്‍പ്പെടുത്തി യാണ് യന്തിരന്‍ തയ്യാറാക്കിയത്. തമിഴ്‌ നാട്ടില്‍ 500 കേന്ദ്രങ്ങളിലും  കേരളത്തില്‍ 128 കേന്ദ്രങ്ങളിലും  യന്തിരന്‍ പ്രദര്‍ശന ത്തിനെത്തുന്നു.  കൊച്ചിന്‍ ഹനീഫ്‌, കലാഭവന്‍ മണി എന്നിവര്‍ മലയാള ത്തിന്‍റെ സാന്നിദ്ധ്യ മായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബോളിവുഡ് താരമായ ഡാനി ഡെന്‍‌സൊംഗപ്പ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നു.  ‘റോബോട്ട്’ എന്ന പേരില്‍ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഡബ്ബ് ചെയ്തു റിലീസ്‌ ചെയ്യുന്നു. തെലുങ്ക് പതിപ്പിന് മാത്രം നല്കിയത് 27 കോടി രൂപ. ഓസ്കാര്‍ ജേതാക്കളായ റസൂല്‍ പൂക്കുട്ടിയും  സംഗീത സംവിധായകന്‍  എ. ആര്‍. റഹ് മാനും യന്തിരന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആണെന്നത് ഈ ചിത്രത്തിന്‍റെ മാറ്റു കൂട്ടുന്നു.
 

aishwarya- rajani-in enthiran-epathram

ഹോളിവുഡ് സിനിമകളെക്കാള്‍ മികച്ചു നില്‍ക്കുന്ന  വിഷ്വല്‍ ഇഫക്ടസ് ആണ് ഈ ചിത്രത്തിനായി ഒരുക്കി യിരിക്കുന്നത്.  ഹോളിവുഡിലെ ജോര്‍ജ് ലൂക്കാസിന്‍റെ  ഇന്‍ഡസ്ട്രിയല്‍ ലൈറ്റ് ആന്‍ഡ് മാജിക് സാങ്കേതികത്വമാണ്  ക്ലൈമാക്‌സ് ഷോട്ടുകള്‍ തയ്യാറാക്കിയത്‌. മാട്രിക്‌സ് ഫെയിം യുവന്‍വൊപിംഗ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്‌ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

enthiran-rajani-aishwarya-epathram

മൂന്നു ഭാഷകളിലായി രണ്ടായിരത്തോളം കോപ്പികള്‍  ലോകമെമ്പാടും ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനു എത്തിച്ചു കൊണ്ടാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുന്നത്.

- pma

വായിക്കുക: , ,

1 അഭിപ്രായം »

കുട്ടിസ്രാങ്കിനും, പഴശ്ശിരാജയ്ക്കും ദേശീയ പുരസ്കാരം

September 16th, 2010

mammootty kuttysrank

ന്യൂഡല്‍ഹി : 2009 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച കുട്ടി സ്രാങ്കാണ്. “പാ“ എന്ന ചിത്രത്തിലെ അഭിനയത്തിനു അമിതാഭ് ബച്ചന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി ചിത്രമായ അബോഹൊമാനിലെ അഭിനയത്തിനു അനന്യ ചാറ്റര്‍ജി മികച്ച നടിയായി. ഇതേ ചിത്രത്തിന്റെ സംവിധായകന്‍ ഋതുപര്ണ്ണ ഘോഷ്‌ ആണ് മികച്ച സംവിധായകന്‍. മികച്ച സഹ നടന്‍ ഫാറൂഖ് ഷേക്ക് (ലാഹോര്‍), സഹനടി അരുന്ധതി നാഗ് (പാ) എന്നിവരാണ്. ജനപ്രീതി നേടിയ ചിത്രം ത്രീ ഇഡിയറ്റ്സ്.

ananya-chatterjee-epathram

മികച്ച നടി അനന്യ ചാറ്റര്‍ജി

ഛായാഗ്രഹണം (അഞ്ജലി ശുക്ല), വസ്ത്രാലങ്കാരം (ജയകുമാര്‍), തിരക്കഥ (പി. എഫ്. മാത്യൂസ്, ഹരികൃഷ്ണ) എന്നീ പുരസ്കാരങ്ങളും കുട്ടിസ്രാങ്കിനു ലഭിച്ചു.

മികച്ച നടനുള്ള മത്സരത്തില്‍ ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയുടേ പേരും പരിഗണി ക്കപ്പെട്ടിരുന്നു. എന്നാല്‍ “പാ” യിലെ 12 വയസ്സുകാരനെ അവതരിപ്പിച്ച അമിതാഭ് ബച്ചന്റെ അഭിനയ മികവിനു മുന്‍തൂക്കം ലഭിച്ചു.

pa-amitabh-bachchan-epathram

അമിതാഭ് 12 വയസുകാരനായി "പാ" യില്‍

ഹരിഹരന്‍ സംവിധാനം ചെയ്ത് ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച കേരള വര്‍മ്മ പഴശ്ശിരാജ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ശബ്ദ മിശ്രണം (റസൂല്‍ പൂക്കുട്ടി), എഡിറ്റിങ്ങ് (ശീകര്‍ പ്രസാദ്), പശ്ചാത്തല സംഗീതം (ഇളയ രാജ) എന്നീ പുരസ്കാരങ്ങളും ഈ ചിത്രത്തിനു ലഭിച്ചു.

കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ശിവന്‍ സംവിധാനം ചെയ്ത മലയാള ചിത്രം “കേശു”വും, കന്നട ചിത്രമായ ബുട്ടനിപ്പാ‍ര്‍ട്ടിയും പങ്കു വെച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “കേള്‍ക്കുന്നുണ്ടോ” എന്ന ചിത്രത്തിലെ അഭിനയത്തിനു ഹസ്ന യ്ക്ക് മികച്ച ബാല നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സി. എസ്. വെങ്കിടേശ്വരനാണ്.

ശബ്ദ മിശ്രണത്തിനു കഴിഞ്ഞ വര്‍ഷത്തെ മികച്ച ശബ്ദ ലേഖകനുള്ള ദേശീയ പുരസ്കാരം ലഭിച്ച റസൂല്‍ പൂക്കുട്ടിക്ക് പക്ഷെ ഈ ചിത്രത്തിലെ ശബ്ദ മിശ്രണത്തിനു സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ജൂറി പരിഗണിച്ചിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജൂറി സംഗീതവും ശബ്ദവും തിരിച്ചറിയാത്തവര്‍ – റസൂല്‍ പൂക്കുട്ടി

April 8th, 2010

സംഗീതം അറിയുന്നവന്‍ ബ്രഹ്മം അറിയുന്നവനാണ്. ബ്രഹ്മം അറിയുന്നവന്‍ ബ്രാഹ്മണന്‍. അപ്പോള്‍ സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍. ഇത് മലയാളിയെ പഠിപ്പിച്ചത് സിനിമയാണ്. അപ്പോള്‍ പിന്നെ സംഗീതവും ശബ്ദവും അറിയാത്തവരെ എന്ത് വിളിക്കണം? സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാത്ത വരാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം നടത്തിയത് എന്ന് ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി പറയുമ്പോള്‍ മലയാളി ചിന്തിക്കുന്നത് ഇങ്ങനെയാവും.

ഓസ്ക്കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിക്ക്‌ അവാര്‍ഡ്‌ നിരസിക്കാ നുണ്ടായ കാരണം പഴശ്ശി രാജയിലെ ശബ്ദ ലേഖനത്തില്‍ മലയാളിത്തം ഇല്ല എന്നതാണ്. മാത്രമല്ല, ഹംഗേറിയന്‍ സംഗീതം വരെ റസൂല്‍ പൂക്കുട്ടി ഉപയോഗി ച്ചിരിക്കുന്നതായും ജൂറി കമ്മറ്റി വിലയിരുത്തി.

ഇതിനെതിരെ റസൂല്‍ പൂക്കുട്ടി ശക്തമായി പ്രതികരിചത് സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാ ത്തവരാണ് ഇങ്ങനെ പറയുന്നത് എന്നാണ്.

ശബ്ദത്തിനും, സംഗീതത്തിനും, സിനിമയ്ക്കും സംവദിക്കാന്‍ ഭാഷ ഒരു പരിമിതി ആവുന്നില്ല എന്ന് ലോക സിനിമയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.

എന്നാല്‍ മലയാള സിനിമയുടെ നിലവാരം താഴേക്ക്‌ എന്നാണ് ജൂറിയുടെയും വിലയിരുത്തല്‍. വിവാദങ്ങളില്‍ കുരുങ്ങാത്ത പ്രഖ്യാപനം ഇനിയെങ്കിലും ഉണ്ടാകുമോ? മലയാള സിനിമയുടെ നിരവാരം ഉയരുമോ എന്ന ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ബേബി നിവേദിത : പ്രവാസ ലോകത്തെ പുരസ്കാര ജേതാവ്‌
Next Page » അഗ്നിപരീക്ഷ ഒരുങ്ങുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine