Tuesday, August 5th, 2008

മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമോ?

കഴിഞ്ഞ ആഴ്ച വരെ ആണവ കരാറിന്റെയും അതു കഴിഞ്ഞ്‌ ബോംബു സ്ഫോടനങ്ങളുടേയും സജീവ ചർച്ചകളിൽ ആയിരുന്നു ഇന്ത്യയിലെ മാധ്യമങ്ങൾ ക്കൊപ്പം കേരളത്തിലെ മാധ്യമങ്ങളും. ഇതിനു തൊട്ടു മുമ്പു വരെ കേരളത്തിലെ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചാ വിഷയം ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠ പുസ്തകത്തെ സംബന്ധി ച്ചായിരുന്നു. പുസ്തകം കത്തിച്ചും പൊതു മുതൽ നശിപ്പിച്ചും മുന്നേറിയ സമരം ഒരു അധ്യാപകന്റെ മരണത്തിൽ കലാശിച്ച പ്പോൾ താൽക്കാലി കമായി നിർത്തി വച്ചു. വീണ്ടും ഇതാ ആണവ പ്രശനവും ബോംബു സ്ഫോടനവും വിട്ടു സജീവമായി ക്കൊണ്ടിരിക്കുന്നു. എത്രയൊക്കെ ശക്തമായ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും പാഠ പുസ്തക സമരത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഒരു വിധം എല്ലാ വർഗ്ഗീയ ശക്തികളും അവരെ പിൻ പറ്റി നില നിൽക്കുന്ന വർഗ്ഗീയ രാഷ്ടീയ പാർട്ടികളും ഒന്നിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

പ്രസ്തുത പുസ്തകം പിൻ വലിക്കണം എന്ന്‍ ആവശ്യപ്പെ ടുന്നവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം മതമില്ലാത്ത ജീവൻ എന്ന പാഠത്തിൽ മിശ്ര വിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകനെ സ്കൂളിൽ ചേർക്കുമ്പോൾ ഒരു മതത്തിലും ഉൾപ്പെടുത്തുന്നില്ല എന്നതാണ്‌. ഇന്ത്യ ഒരു മത രാഷ്ട്രമല്ല മതേതര രാഷ്ട്രമാണെന്ന് ഭരണ ഘടനയിൽ എഴുതി വച്ചിട്ടുണ്ട്‌. അതു പോലെ ഏതു മതത്തിലും വിശ്വസിക്കുവാനും വിശ്വസിക്കാ തിരിക്കുവാനും അന്യ മതത്തിൽ പെടുന്ന ഇണയെ തിരഞ്ഞെടു ക്കുവാനും സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൌരനും അവകാശവും ഉണ്ട്‌. (വ്യത്യസ്ഥ മതത്തിൽ പെട്ടവർ വിവാഹിതരായി അല്ലെങ്കിൽ പ്രണയിച്ചു പോയി എന്ന ഒറ്റ ക്കാരണത്താൽ നിരവധി പേർ വധിക്കപ്പെട്ടിട്ടുണ്ട്‌ എന്ന കറുത്ത സത്യത്തെ അവഗണിക്കുന്നില്ല.) ഇപ്രകാരം ഭരണ ഘടന ഉറപ്പു തരുന്ന അവകാശത്തെ അല്ലേ ഈ സമരക്കാർ എതിർക്കുന്നത്‌? വർഗ്ഗീയ ശക്തികളുടെ ഭീഷണിയും സമ്മർദ്ദവും വക വെയ്ക്കാതെ ഉറച്ച മനസ്സോടെ ജീവിക്കുന്ന മിശ്ര വിവാഹിതരെ അവഹേളിക്കുക കൂടിയാണ് ഈ സമരത്തിനു നേതൃ‌ത്വം നൽകുന്നവർ.

വർഷങ്ങളായി ബയോളജി പുസ്തകത്തിൽ ഡാർവിന്റെ പരിണാമ സിദ്ധാന്തം നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്‌. ഇതിനെതിരെ ആരെങ്കിലും സമരം ചെയ്തതായി അറിയില്ല. ആദം ഹൌവ്വ സങ്കൽ‌പ്പത്തിൽ വിശ്വസിക്കുന്ന അവരെ സംബന്ധിച്ചേ ടത്തോളം മനുഷ്യൻ കുരങ്ങിൽ നിന്നും ഉരുത്തിരിഞ്ഞു ണ്ടായതാണെന്ന ഡാർവ്വിന്റെ സിദ്ധാന്തം മത നിഷേധമല്ലേ? എന്തു കൊണ്ട്‌ പ്രസ്തുത പാഠ ഭാഗം പിൻവലിക്കണം എന്ന് പറഞ്ഞു കൊണ്ട്‌ മത മേലധ്യക്ഷന്മാർ സമരം ചെയ്തില്ല? ലൈംഗീകതയെ കുറിച്ച് സ്കൂളുകളിൽ പഠിപ്പിക്കുന്നില്ലേ? പ്രായപൂർത്തി യാകാത്തവരെ അതു പഠിപ്പിക്കാമോ? ഒരു മതാധിഷ്ഠിത രാജ്യമല്ലാത്ത ഇന്ത്യയിൽ, മതമില്ലാതെ ജീവിക്കുവാൻ അവകാശമുള്ള ഇന്ത്യയിൽ എന്തു കൊണ്ട്‌ മിശ്ര വിവാഹത്തെ ക്കുറിച്ചും അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മതമില്ലാതെ ജീവിക്കാം എന്നും പാഠ ഭാഗത്തിൽ ഉൾക്കൊള്ളിച്ചു കൂടാ? പ്രസ്തുത പാഠ ഭാഗത്തിൽ ഒരിടത്തും ഒരു മതവും മോശമാണെന്ന് പറയുന്നുമില്ല. പിന്നെ എന്തിനാണിവർ രോഷം കൊള്ളുന്നത്‌? ഇവിടെ ആണ് പതിയിരിക്കുന്ന അപകടത്തെ കുറിച്ച്‌ നാം തിരിച്ചറിയേണ്ടത്‌.

ഈ പാഠ ഭാഗത്തെ എതിർക്കുന്നവരുടെ വാദ മുഖങ്ങൾ നോക്കിയാൽ അവർ മിശ്ര വിവാത്തിനു എതിരാണ്‌ എന്നതാണ് സത്യം. മിശ്ര വിവാഹിതർ ധാരാളം ഉള്ള നമ്മുടെ നാട്ടിൽ ഇവർക്ക് ജനിച്ച മക്കൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്നുമുണ്ട്‌. വർഗ്ഗീയ വാദികളെ സംബന്ധിച്ച്‌ തങ്ങളുടെ വിഭാഗത്തിൽ മറ്റു മതക്കാരുടെ “രക്തത്തിൽ” പിറന്ന മക്കൾ ഉണ്ടാകരുത്‌ എന്നതാണ് മുഖ്യം. ഇനി അത്തരത്തിൽ ഏതെങ്കിലും സന്തതികൾ ഉണ്ടായാൽ അവരെ ഒറ്റപ്പെടുത്തണം, അഥവാ ഇനിയാരും ഇത്തരത്തിൽ മിശ്ര വിവാഹത്തിനു മുതിരരുത് എന്നല്ലേ ഇവരുടെ സമരം വെളിവാക്കുന്നത്‌. (ഹിറ്റ്ലറുടെ നാസിസത്തിന്റെ ഇന്ത്യൻ പതിപ്പോ?).

ഇന്ന് ഈ പാഠ പുസ്തകത്തെ എതിർക്കു ന്നവരുടെ മുമ്പിൽ സർക്കാർ മുട്ടു മടക്കിയാൽ ഒരു പക്ഷെ നാളെ ഇവർ മിശ്ര വിവാഹിതരുടെ മക്കൾക്ക്‌ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ടേക്കാം. കാരണം മത വിശ്വാസം ഇല്ലാത്ത ഇവരുമായി ചങ്ങാത്തം കൂടിയാൽ തങ്ങളുടെ കുട്ടികളുടെ മത വിശ്വാസത്തിൽ ഇടിവു തട്ടിയേക്കും എന്ന് ഈ അൽപ ബുദ്ധികൾ ഭയപ്പെടും. ഒരു പടി കൂടെ മുന്നോട്ടു പോയാൽ മിശ്ര വിവാഹിതരെ സമൂഹത്തിൽ നില നിർത്തിയാൽ അവരെ ഭാവിയിൽ ഈ കുഞുങ്ങൾ അനുകരിച്ചേക്കാം എന്നും പറയാനിടയുണ്ട്. ഒരു പക്ഷെ ജനാധിപത്യം (വിശ്വാസ പ്രമേയ വേളയിൽ പാർളമന്റിൽ അരങ്ങേറിയ വൃത്തി കെട്ട രംഗങ്ങൾ തൽക്കാലം ഒഴിവാക്കാം) ഇനിയും പാടെ നശിക്കാതെ നില നിൽക്കുന്നതു കൊണ്ടാകാം ഇക്കൂട്ടർ മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമെന്ന് ആവശ്യപ്പെടാത്തത്‌.

ഒരുവന്റെ സ്വകാര്യ വിശ്വാസം എന്നതിനപ്പുറം വ്യക്തിയുടെ സമൂഹ്യ ജീവിതത്തിൽ മതത്തിന്റെ അനാവശ്യമായ ഇടപെടൽ അപകടകരമാം വിധം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൗരോഹിത്വം തങ്ങളുടെ അധികാരം ഊട്ടിയുറ പ്പിക്കുവാൻ ആകുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ നീങ്ങി ക്കൊണ്ടിരിക്കുന്നു. സമൂഹത്തിൽ മതം പിടി മുറുക്കുമ്പോൾ അത്‌ ജനാധിപത്യം എന്ന വ്യവസ്ഥിതിയെ തന്നെ ഇല്ലാതാക്കും. എന്നാൽ ദൗർഭാഗ്യ വശാൽ ഏതു വിധേനയും അധികാത്തി ലെത്തുവാൻ ശ്രമിക്കുന്നവർ താൽക്കലിക ലാഭത്തിനു വേണ്ടി ഭവിഷ്യത്തുകളെ ഓർക്കാതെ ഇത്തരക്കാർക്ക്‌ പിൻതുണ പ്രഖ്യാപിക്കുന്നു.

കോൺഗ്രസ്സ്‌ പോലുള്ള ദേശീയ പാർട്ടികൾ വരെ അതിനെ പിൻതുണ ക്കുമ്പോൾ തങ്ങളുടെ പരമോന്നത ദേശീയ നേതാവ്‌ ശ്രീമതി സോണിയാ രാജീവ്‌ ഗാന്ധി ഒരു മിശ്ര വിവാഹിതയാണെന്ന് മറന്നു പോയോ? നെഹ്രു കുടുമ്പത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇന്ദിരാ ഗാന്ധി മുതൽ പ്രിയങ്കാ വധേര വരെ മിശ്ര വിവാഹിതരല്ലേ? ഇന്ദിരാ ഗാന്ധിക്ക്‌ മിശ്ര വിവഹം കഴിക്കാമെങ്കിൽ (അന്യ ജാതിക്കാരനായിരുന്ന ഫിറോഷിനെ ഇന്ദിരാ ഗാന്ധി വിവാഹം കഴിക്കുന്നതിനെ പലരും എതിർത്തു എന്നും ഒടുവിൽ ഫിറോഷിനെ ഗാന്ധി ദത്തെടുത്തു എന്നും അതു വഴിയാണ്‌ ഫിറോഷ്‌ ഗാന്ധിയായതെന്നും ആണ്‌ എന്റെ അറിവ്‌ അതൊരു പക്ഷെ തെറ്റാകാം) മിശ്ര വിവാഹിതരായ ഇന്ധിരാ ഗാന്ധിക്ക്‌ ജനിച്ച രാജീവ്‌ ഗാന്ധി കോൺഗ്രസ്സു കാരുടെ നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയും ആയിരുന്നപ്പോൾ ഒന്നും എന്തേ ഈ ജാതി ചിന്ത തോന്നിയില്ല. അതോ രാജീവും അദ്ദേഹത്തിന്റെ മക്കൾ രാഹുലും പ്രിയങ്കയും ഒക്കെ വല്യ തറവാട്ടുകാർ ആയതിനാൽ ഇതിൽ വല്ല ഇളവും ഉണ്ടോ?

അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും വക വെക്കാതെ മതത്തിന തീതമായി ചിന്തിക്കുകയും വിവാഹം കഴിച്ച്‌ സ്വന്തന്ത്രരായി ജീവിക്കുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌.

മിശ്ര വിവാഹത്തെ ഗവൺമന്റ്‌ അംഗീകരി ച്ചിട്ടുള്ളതും നിയമ സാധുത ഉള്ളതുമാണ്‌. ഇത്തരത്തിൽ വിവാഹിത രാകുന്നവരുടെ സന്തതികളെ അവർ തങ്ങൾ ക്കിഷ്ടമുള്ള മതത്തിൽ ചേർക്കുകയോ അല്ലെങ്കിൽ പ്രത്യേകിച്ച്‌ മത വിശ്വാസം ഒന്നും ഇല്ലാതെ വളരുവാൻ അനുവദിക്കുകയോ ചെയ്യുന്നു.

മത മൈത്രിയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും മൈക്കിനു മുമ്പിൽ മണിക്കൂറുകൾ പ്രസംഗിക്കുന്നവർ തന്നെ ഈ സമരത്തിൽ മുമ്പിൽ നിൽക്കുന്നതു കാണുമ്പൊൾ യഥാർത്ഥത്തിൽ ഇവരുടെ തനി നിറം എന്താണെന്ന് നമുക്ക്‌ വ്യക്തമായി. മിശ്ര വിവാഹത്തിലൂടെ സമൂഹത്തിൽ മത മൈത്രിക്ക്‌ അടിത്തറ യിടുകയാണ്‌ ചെയ്യുന്നത്‌. അന്യ മതക്കാരനെ ശത്രുവായി ക്കാണാതെ അവരെ സ്നേഹിക്കുവാനുള്ള പ്രഖ്യാപനമാണ്‌ ഓരോ മിശ്ര വിവാഹവും. മിശ്ര വിവാഹിതർ ക്കിടയിൽ സ്തീധന സമ്പ്രദായം തീരെ കുറവാണെന്നതും മതാചാര പ്രകാരം നടക്കുന്ന വിവാഹങ്ങളിൽ സ്ത്രീധന സമ്പ്രദായം അപകടകരമാം വിധം കൂടുതലാണെന്നതും നാം ഓർക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ സമൂഹത്തിലെ ഉച്ച നീചത്വങ്ങൾ ക്കെതിരെയുള്ള ശക്തമായ ഇത്തരം ബന്ധങ്ങളെ നാം പ്രോത്സാഹി പ്പിക്കുകയല്ലേ വേണ്ടത്‌? അതോ സങ്കുചിത താല്പര്യക്കാരുടെ ഭീഷണിക്കു മുമ്പിൽ ഭരണ ഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്രത്തെ അടിയറവു വെച്ച് ഒരു ആധുനിക സമൂഹത്തിനു ഒരിക്കലും ചേരാത്ത പിന്തിരിപ്പ ന്മാർക്കു മുമ്പിൽ സാഷ്ടാംഗം നമിക്കണോ?

S. Kumar (http://paarppidam.blogspot.com/)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine