അമേരിക്കയ്ക്ക് നേരെ യു.എസ്.ബി. ഡ്രൈവ്‌ വഴി ആക്രമണം

August 27th, 2010

usb-drive-epathramവാഷിംഗ്ടണ്‍ : അമേരിക്കന്‍ സൈനിക കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക്‌ ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ ആക്രമിച്ചു കടന്നതായി പെന്റഗന്‍ വെളിപ്പെടുത്തി. ഒരു മദ്ധ്യ പൂര്‍വേഷ്യന്‍ രാജ്യത്ത് വെച്ച് ഒരു സൈനിക ലാപ് ടോപ്പില്‍ കണക്റ്റ്‌ ചെയ്ത ഒരു യു. എസ്. ബി. ഫ്ലാഷ് ഡ്രൈവ്‌ വഴിയാണ് ചാര പ്രോഗ്രാം കടന്നു കയറിയത് എന്ന് പെന്റഗന്‍ പറയുന്നു. ഈ പ്രോഗ്രാം അതീവ രഹസ്യമായി മറ്റ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ പതുങ്ങി ഇരിക്കുകയും, ഈ ലാപ്‌ ടോപ്പ്‌ പിന്നീട് അമേരിക്കയുടെ സൈനിക ശൃംഖലയുമായി ബന്ധം സ്ഥാപിച്ച വേളയില്‍ മറ്റ് കമ്പ്യൂട്ടറുകളിലേക്ക് കൂടി കടന്നു കയറുകയും ചെയ്തു.

70 ലക്ഷത്തിലേറെ കമ്പ്യൂട്ടറുകളും 15000 തിലേറെ വ്യത്യസ്ത ശൃംഖലകളും അടങ്ങിയതാണ് അമേരിക്കന്‍ സൈനിക കമ്പ്യൂട്ടര്‍ വ്യവസ്ഥ.

സൈനിക കമ്പ്യൂട്ടറുകളില്‍ താവളം ഉറപ്പിച്ച ഈ രഹസ്യ പ്രോഗ്രാമിന് വിദേശ സെര്‍വറുകളിലേക്ക് സൈനിക രഹസ്യങ്ങള്‍ അയച്ചു കൊടുക്കുവാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാല്‍ എന്തെല്ലാം രഹസ്യങ്ങള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടു എന്ന് പെന്റഗന്‍ വെളിപ്പെടുത്തിയില്ല.

ഈ സംഭവം അമേരിക്കന്‍ സൈന്യത്തിന്റെ സൈബര്‍ യുദ്ധ തന്ത്രങ്ങളില്‍ വന്‍ അഴിച്ചു പണിക്ക് കാരണമായി. 2008 നവംബറില്‍ യു. എസ്. ബി. ഡ്രൈവുകളുടെ ഉപയോഗം സൈനിക കമ്പ്യൂട്ടറുകളില്‍ നിരോധിച്ചു. എന്നാല്‍ ഈ വര്ഷം യു. എസ്. ബി. ഡ്രൈവുകളുടെ നിയന്ത്രിതമായ ഉപയോഗം വീണ്ടും അനുവദിക്കപ്പെട്ടു.

ഒരു സംഘം ക്രാക്കര്മാര്‍ വിചാരിച്ചാല്‍ ഒരു ശൃംഖലയുടെ എന്തെങ്കിലും ഒരു ബലഹീനത കണ്ടെത്തിയാല്‍ ഏതൊരു ശൃംഖലയിലും എന്ന പോലെ അമേരിക്കന്‍ സൈനിക ശൃംഖലയിലും ആക്രമിച്ചു കയറാന്‍ കഴിയും. സൈനിക പദ്ധതികള്‍ മാത്രമല്ല ഇന്റലിജന്‍സ്‌ വിവരങ്ങളും, ഇന്റലിജന്‍സ്‌ സംവിധാനവും തകരാറിലാക്കാനും, അമേരിക്കന്‍ ആയുധങ്ങളുടെ ലക്‌ഷ്യം തെറ്റിക്കാനും പോലും ഇവര്‍ക്ക്‌ കഴിയും. ഇത് മനസ്സിലാക്കി പല വിദേശ സര്‍ക്കാരുകളും അമേരിക്കന്‍ സൈനിക ശൃംഖലകളെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിദിനം ലക്ഷക്കണക്കിന് ആക്രമണ ശ്രമങ്ങളാണ് തങ്ങളുടെ കമ്പ്യൂട്ടറുകള്‍ ഏറ്റുവാങ്ങുന്നത് എന്നും പെന്റഗന്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Put an end to Word attachments

August 13th, 2010

say-no-to-microsoft-word-epathram

Microsoft Word format is a secret proprietary format.

Sending people documents in Word format has bad effects, because that practice puts pressure on them to use Microsoft software. In effect, you become a buttress of the Microsoft monopoly. This specific problem is a major obstacle to the broader adoption of GNU/Linux. Would you please reconsider the use of Word format for communication with other people?

If you sent the attachment in Microsoft Word format, a secret proprietary format, it is hard for many to read. If you send plain text, HTML, or PDF, then they will read it.

Distributing documents in Word format is bad for you and for others. You can’t be sure what they will look like if someone views them with a different version of Word; they may not work at all.

Receiving Word documents is bad for you because they can carry viruses (see http://en.wikipedia.org/wiki/Macro_virus). Sending Word documents is bad for you, because a Word document normally includes hidden information about the author, enabling those in the know to pry into the author’s activities (maybe yours). Text that you think you deleted may still be embarrassingly present. See this for more info.

But above all, sending people Word documents puts pressure on them to use Microsoft software and helps to deny them any other choice. In effect, you become a buttress of the Microsoft monopoly. This pressure is a major obstacle to the broader adoption of free software. Would you please switch to a different way of sending files to other people, instead of Word format?

To convert the file to HTML using Word is simple. Open the document, click on File, then Save As, and in the Save As Type strip box at the bottom of the box, choose HTML Document or Web Page. Then choose Save. You can then attach the new HTML document instead of your Word document. Note that Word changes in inconsistent ways—if you see slightly different menu item names, please try them.

To convert to plain text is almost the same—instead of HTML Document, choose Text Only or Text Document as the Save As Type.

Your computer may also have a program to convert to pdf format. Select File => Print. Scroll through available printers and select the pdf converter. Click on the Print button and enter a name for the pdf file when requested.

You can also use a free online service to convert to pdf format. Send an email attaching your file to pdf@koolwire.com and you will get the converted pdf file as a reply from them.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും

February 15th, 2010

google-malayalamമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഏറ്റവും ജനപ്രിയമായ പ്രോഗ്രാം ആണ് മൊഴി കീമാന്‍. എന്നാല്‍ കീമാന്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഏറെ പേരുണ്ട്. അതിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവര്‍ക്കായി ഗൂഗിള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം പലര്‍ക്കും ഏറെ അനുഗ്രഹമായി. എന്നാല്‍ ഇത് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളപ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ അല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.

മാത്രവുമല്ല, പലയിടങ്ങളിലും ഈ ഓണ്‍ലൈന്‍ സംവിധാനം അടുത്തയിടെ പ്രവര്‍ത്തിക്കുന്നുമില്ല. ദുരുപയോഗം തടയാന്‍ വേണ്ടി ഗൂഗിള്‍ ചില ഐ.പി. അഡ്രസുകള്‍ ബ്ലോക്ക്‌ ചെയ്തതാണ് ഇത് ചില രാജ്യങ്ങളില്‍ പ്രവര്‍‍ത്തിക്കാതിരിക്കാന്‍ കാരണം.

ഇതിന് എല്ലാം ഒരു പരിഹാരമായി ഗൂഗിള്‍ ഈ സൗകര്യം ഓഫ് ലൈന്‍ ആയി ലഭിക്കാനുള്ള ഒരു സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് അത് ഡൌണ്‍ലോഡ് ചെയ്യുക.

മുകളിലെ ലിങ്ക് ക്ലിക്ക്‌ ചെയ്‌താല്‍ ഇങ്ങനെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.

google-malayalam-input-setup

Save File എന്ന ബട്ടന്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ സേവ് ആവും. സേവ് ആയ ഫയല്‍ ക്ലിക്ക്‌ ചെയ്ത് റണ്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം.

malayalam-language-bar

ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സ്ക്രീനിനു താഴെ വലതു വശത്തുള്ള സിസ്റ്റം ട്രെയുടെ അടുത്ത് കാണുന്ന ലാംഗ്വേജ് ബാറില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അവിടെ പുതിയതായി Malayalam (India) എന്ന് വന്നിരിക്കുന്നത് കാണാം. ഇത് സെലക്റ്റ്‌ ചെയ്യുക. അതോടെ താഴെ കാണുന്ന ഗൂഗിള്‍ മലയാളം ടൂള്‍ബാര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും.

google-malayalam-toolbar

ഇനി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ മലയാളത്തില്‍ ആക്കി തരും. ഇത് ഉപയോഗിച്ച് ഏതു പ്രോഗ്രാമിലും മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാനാവും. മാത്രവുമല്ല, ടൈപ്പ്‌ ചെയ്തു തുടങ്ങുമ്പോഴേ ഒരു മെനു പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ ടൈപ്പ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ഗൂഗിള്‍ കരുതുന്ന വാക്കുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

google-malayalam-typing-menu

അതില്‍ നിന്നും നിങ്ങള്‍ ഉദ്ദേശിച്ച വാക്ക്‌ തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിളിന്റെ ഡിക്ഷണറിയില്‍ നിന്നുള്ള പദങ്ങള്‍ ആണ് ഈ മെനുവില്‍ പ്രത്യക്ഷപെടുന്നത്. അതിനാല്‍ അക്ഷര തെറ്റ്‌ കൂടാതെ ടൈപ്പ്‌ ചെയ്യാനും ഇതിനാല്‍ സാധിക്കുന്നു എന്ന ഒരു മെച്ചവും ഈ രീതിയ്ക്കുണ്ട്.

ഗൂഗിള്‍ വെബ്സൈറ്റില്‍ കൂടുതല്‍ സഹായം ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

6 അഭിപ്രായങ്ങള്‍ »

ചൈനയില്‍ മനുഷ്യാവകാശം മുറുകെ പിടിച്ച ഗൂഗ്‌ള്‍

January 13th, 2010

google-chinaഗൂഗ്‌ള്‍ ചൈനയില്‍ നിന്നും പടി ഇറങ്ങാന്‍ തയ്യാറാവുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ചൈനയെ പിണക്കി ചൈനയില്‍ നിന്നും പിന്മാറാന്‍ തയ്യാറായതോടെ ഗൂഗ്‌ള്‍ തങ്ങളുടെ ലക്ഷക്കണക്കിന് ആരാധകരുടെ കയ്യടി വീണ്ടും നേടിയിരിക്കുന്നു. ഡിസംബര്‍ മധ്യത്തില്‍ തങ്ങളുടെ സെര്‍വറുകളില്‍ അതിക്രമിച്ചു കയറിയ ചൈന പ്രധാനമായും തിരഞ്ഞത് ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഈമെയില്‍ ഉള്ളടക്കങ്ങളാണ് എന്ന് ഗൂഗ്‌ള്‍ കണ്ടെത്തി. എന്നാല്‍ കേവലം രണ്ട് ഈമെയില്‍ അക്കൌണ്ടുകള്‍ മാത്രമേ ചൈനക്ക് അതിക്രമിച്ചു കയറാന്‍ കഴിഞ്ഞുള്ളൂ. അതില്‍ തന്നെ ഈമെയില്‍ വിലാസങ്ങളും അവയിലെ സബ്ജക്ട് ലൈനുകളുമല്ലാതെ ഉള്ളടക്കമൊന്നും വായിച്ചെടുക്കാന്‍ ചൈനക്ക് കഴിഞ്ഞതുമില്ല. വിവരങ്ങളുടെ സുരക്ഷയില്‍ അത്രയേറെ ശ്രദ്ധ ഗൂഗ്‌ള്‍ പുലര്‍ത്തിയിരുന്നു. എന്നാലും ചൈനയില്‍ നിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടായത് ഗൂഗ്‌ളിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഗൂഗ്‌ള്‍ തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ തങ്ങളുടെ സെര്‍വറിനു പുറമെ വേറെയും 20ഓളം കമ്പനികള്‍ ചൈനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
 
ഗൂഗ്‌ളിന്റെ ചൈനയിലെ സെര്‍വറിനു പുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജീമെയില്‍ ഉപയോക്താക്കളുടെ ഈമെയിലുകളും ചൈന വായിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ഈമെയില്‍ അഡ്രസുകള്‍ എല്ലാം ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആളുകളുടേതായിരുന്നു എന്നത് പ്രശ്നം ഗൌരവമുള്ളതാക്കി.
 
നേരത്തേ തന്നെ ഗൂഗ്‌ളിന്റെ സേര്‍ച്ച് റിസള്‍ട്ടുകള്‍ സെന്‍സര്‍ ചെയ്യാനുള്ള ചൈനയുടെ നീക്കത്തില്‍ ഗൂഗ്‌ള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യ ത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങളെ ഗൂഗ്‌ള്‍ എതിര്‍ത്തു എങ്കിലും ചൈനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരു പരിധി വരെ സെന്‍സര്‍ ചെയ്യുന്നതിന് ഇവര്‍ക്ക് വിധേയമാവേണ്ടി വന്നു. എന്നാല്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെ വന്‍ വിവര ശേഖരം ലഭ്യമാക്കാനുള്ള ദൌത്യം കണക്കിലെടുത്ത് ഈ നിയന്ത്രണത്തിന് ഗൂഗ്‌ള്‍ സ്വയം വഴങ്ങുകയായിരുന്നു എന്ന് കമ്പനി അന്ന് വ്യക്തമാക്കു കയുണ്ടായി. എന്നാല്‍ ചൈനയിലെ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ചൈനയില്‍ തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയാണെങ്കില്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ തുടരണമോ എന്ന കാര്യം പുനഃ പരിശോധിക്കും എന്നും അന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിരുന്നു.
 
കുറച്ചു നാള്‍ മുന്‍പ് യാഹുവിന്റെ സി.ഇ.ഓ. നടത്തിയ പ്രസ്താവന ഈ അവസരത്തില്‍ ഓര്‍ക്കുന്നത് രണ്ടു കമ്പനികളുടെയും നിലപാടുകളുടെ അന്തരം വ്യക്തമാക്കുന്നു. “മനുഷ്യാവകാശങ്ങളെ തങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാരിനെ നേര്‍ വഴിക്ക് നയിക്കുക എന്നതല്ല ഞങ്ങളുടെ ഓഹരി ഉടമകള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അത് കൊണ്ട് യാഹൂ ചൈനീസ് സര്‍ക്കാരിനെ നന്നാക്കാനൊന്നും ശ്രമിക്കില്ല.” ഇതാണ് യാഹുവിന്റെ സി. ഇ. ഓ. കാരള്‍ ബാര്‍ട്സ് പറഞ്ഞത്.
 
എന്നാല്‍ ഇനി മുതല്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലെ ചൈനയിലെ തങ്ങളുടെ സേര്‍ച്ച് റിസള്‍ട്ട് സെന്‍സര്‍ ചെയ്യില്ല എന്ന ധീരമായ തീരുമാനമാണ് ഗൂഗ്‌ള്‍ സ്വീകരിച്ചത്. സാര്‍വത്രികമായ മനുഷ്യാവകാശ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഇത്തരം നിലപാടുകള്‍ ലോകത്തില്‍ വിരളമായി കൊണ്ടിരിക്കവെയാണ് ഗൂഗ്‌ളിന്റെ ഈ തീരുമാനം എന്നത് ആശാവഹമാണ്.
 
തങ്ങളുടെ ഈമെയില്‍ അക്കൌണ്ടുകളില്‍ അതിക്രമിച്ച് കടന്നു കയറിയതോടെ ഗൂഗ്‌ള്‍ ചൈനയോട് വിട പറയുകയാണ് എന്നും

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ചൈന ഇന്റര്‍നെറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി

December 16th, 2009

internet-censorshipവ്യക്തിഗത വെബ് സൈറ്റുകള്‍ക്ക് അനുമതി നിഷേധിച്ചു കൊണ്ട് ചൈന ഇന്റര്‍നെറ്റ് നിയന്ത്രണം കര്‍ക്കശമാക്കി. ഇനി മുതല്‍ പുതിയ ഒരു വെബ് സൈറ്റിന്റെ പേര് റെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഒരു വ്യാപാര സ്ഥാപനത്തിന്റെ രേഖകള്‍ ഹാജരാക്കി സ്ഥാപനത്തിന്റെ പേരില്‍ മാത്രമേ വെബ് സൈറ്റ് റെജിസ്റ്റര്‍ ചെയ്യാനാവൂ എന്നതാണ് പുതുതായി ചൈന ഇറക്കിയ കരിനിയമം.
 
വെബ് ലോകത്തിന്റെ (world wide web) ഉപജ്ഞാതാവായ ടിം ബേണ്‍സ് ലീ 1980ല്‍ ആദ്യമായി ഹൈപ്പര്‍ ടെക്സ്റ്റ് സാങ്കേതിക വിദ്യ ആവിഷ്കാരം ചെയ്തതു മുതല്‍ വെബ് ലോകം വളര്‍ന്നത് സ്വകാര്യ വ്യക്തികളുടെ നിതാന്ത പരിശ്രമവും സഹകരണവും കൊണ്ടാണ്. ആദ്യ വെബ് ആവിഷ്കരിച്ച ലീ തന്റെ പദ്ധതി വിശദീകരിക്കാനായി ഒരുക്കിയ ലോകത്തെ ആദ്യ വെബ് പേജില്‍ ആവശ്യപ്പെട്ടത് അനുസരിച്ച്, സ്വന്തമായി വെബ് സൈറ്റുകള്‍ ഉണ്ടാക്കി വിവരങ്ങള്‍ ലഭ്യമാക്കി തുടങ്ങിയ അനേകാ യിരങ്ങളുടെ പരിശ്രമ ഫലമായി ഉയര്‍ന്നു വന്നതാണ് ഇന്ന് നമ്മള്‍ കാണുന്ന വേള്‍ഡ് വൈഡ് വെബ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ തള്ളിക്കളഞ്ഞ വ്യാപാര സ്ഥാപനങ്ങളല്ല, മറിച്ച് രാത്രി കാലങ്ങളില്‍ ഉറക്കമില്ലാതെ പ്രവര്‍ത്തന നിരതരായ ഒരു സംഘം ചെറുപ്പക്കാരുടെ പരിശ്രമത്തിന്റെ ഫലമായി തന്നെയാണ് ഇന്നത്തെ രൂപത്തിലേക്ക് വെബ് വളര്‍ന്നത്.
 
ലോകമെമ്പാടും ഉള്ള കണക്ക് നോക്കിയാല്‍ ഏറ്റവും അധികം വെബ് സൈറ്റുകള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യക്തികള്‍ തന്നെയാണെന്നു കാണാം. ചൈനയിലെ കാര്യവും വിഭിന്നമല്ല. എന്നാല്‍, സ്വകാര്യ സ്വത്ത് അടക്കം പല കാര്യങ്ങളിലും ആശയ പരമായ അവ്യക്തത നില നില്‍ക്കുന്ന ചൈനയില്‍ സ്വകാര്യ വെബ് സൈറ്റിന്റെ ഉടമസ്ഥതയുടെ കാര്യത്തിലും ഈ അവ്യക്തത നിലനില്‍ക്കുന്നു. രണ്ടു തവണ സ്വകാര്യ വെബ് സൈറ്റുകള്‍ നിരോധിക്കുന്ന കാര്യം ചൈന മുന്‍പ് ആലോചിച്ചി രുന്നുവെങ്കിലും, ഇന്റര്‍നെറ്റ് വഴി ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഒരു വെബ് സൈറ്റ് സ്വന്തമാക്കാന്‍ കഴിയുന്നത് മൂലം ഇത് ഫലപ്രദമായി തടയാന്‍ കഴിഞ്ഞിരുന്നില്ല.
 
സ്വകാര്യ ഉടമസ്ഥതയുടെ സൈദ്ധാന്തിക വൈരുദ്ധ്യ ങ്ങളേക്കാള്‍, പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളുടെ മേലുള്ള നിയന്ത്രണമി ല്ലായ്മയാണ് ചൈനീസ് സര്‍ക്കാരിനെ അലട്ടുന്നത്. എല്ലാ തരം മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് പക്ഷെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സേവനങ്ങളുടെ തള്ളിക്ക യറ്റത്തോടെ ഇതിനു കഴിയാതായി.
 
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്താല്‍ പല തലങ്ങളിലുള്ള സെന്‍സര്‍‌ഷിപ്പ് നിയമങ്ങള്‍ ചൈനയില്‍ നിലവിലുണ്ട്. എന്നാല്‍ വ്യക്തിഗത ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചതോടെ വ്യക്തിഗത പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിക്കുകയും, ഇത്തരം വിവരങ്ങള്‍ നിയന്ത്രിക്കുന്നത് സാധ്യമല്ലാ താവുകയും ചെയ്തു. കഴിഞ്ഞ ദിവസം ചൈന നിരവധി വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ അടച്ചു പൂട്ടുകയുണ്ടായി. പകര്‍പ്പവകാശ ലംഘനവും അശ്ലീലവും എല്ലാം കാരണമായി പറഞ്ഞായിരുന്നു ഇത്. മൂവായിര ത്തിലധികം പേരെ പോലീസ് ഇതിനോട നുബന്ധിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. യൂട്യൂബ്, ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവയെല്ലാം നേരത്തേ ചൈനയില്‍ നിരോധിക്കപ്പെട്ടതാണ്.
 
ചൈനയില്‍ ഇരുന്നൂറോളം പേരുടെ മരണത്തിന് ഇടയാക്കിയ വംശീയ കലാപങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നതും വിദൂരമായി അവ നിയന്ത്രിക്കപ്പെട്ടതും ഇന്റര്‍നെറ്റ് വഴിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
 
സര്‍ക്കാര്‍ ഇടപെടലുകളെ ഏറ്റവും അധികം ചെറുത്ത് നിന്ന് പ്രസിദ്
ധീകരിക്കുന്ന ചില ചൈനീസ് പത്രാധിപന്മാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സെന്‍സര്‍ ഷിപ്പ് സംബന്ധിച്ച പ്രശ്നങ്ങളില്‍ പെട്ട് ജോലി ഉപേക്ഷിക്കുകയും തരം താഴ്ത്തപ്പെടുകയും ചെയ്തു എന്നതും ഈ നീക്കങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

5 of 11« First...456...10...Last »

« Previous Page« Previous « ഐ.ടി. @ സ്‌ക്കൂള്‍ . കേരളം
Next »Next Page » ചൈനയില്‍ മനുഷ്യാവകാശം മുറുകെ പിടിച്ച ഗൂഗ്‌ള്‍ »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010