ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു

December 15th, 2012

Norman-Joseph-Woodland-epathram

ചില്ലറ വ്യാപാര രംഗത്തും, ചരക്ക് ഗതാഗത രംഗത്തും മറ്റും വിപ്ലവകരമായ സാങ്കേതിക പുരോഗതിക്ക് കാരണമായ ബാർകോഡ് സമ്പ്രദായം വികസിപ്പിച്ചെടുത്ത നോർമൻ ജോസഫ് വുഡ്ലാൻഡ് അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ടാണ് മരണം. ന്യൂ ജേഴ്സിയിൽ അൽ ഷീമേഴ്സ് രോഗ ബാധിതനായി കഴിഞ്ഞിരുന്ന അദ്ദേഹം ഞായറാഴ്ച്ചയാണ് മരിച്ചത് എന്ന് മകൾ സൂസനാണ് ഇന്നലെ മാദ്ധ്യമങ്ങളെ അറിയിച്ചത്.

ഇന്ന് ലോകമെമ്പാടുമുള്ള ഏതൊരു ഉൽപ്പന്നത്തിന്റേയും മുകളിൽ കാണപ്പെടുന്ന ബാർകോഡ് അഗോള തലത്തിൽ തന്നെ വ്യവസായ വ്യാപാര രംഗത്തെ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിച്ച് സാമ്പത്തിക രംഗത്തെ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.

epathram-barcode

മെക്കാനിക്കൽ എഞ്ജിനിയറിങ്ങ് വിദ്യാർത്ഥി ആയിരിക്കെ ഒരു പലചരക്ക് വ്യാപാരി തന്റെ പ്രൊഫസറോട് സാധനങ്ങളുടെ വിലവിവരങ്ങൾ എളുപ്പം കൌണ്ടറിൽ ലഭിക്കാനുതകുന്ന എന്തെങ്കിലും വിദ്യയെ കുറിച്ച് ആരായുന്നത് വൂഡ്ലാൻഡ് കേട്ടതാണ് ബാർകോഡിന്റെ അവിർഭാവത്തിന് കാരണമായത്. എഞ്ജിനിയറിങ്ങ് ബിരുദം നേടിയ ശേഷം തുടർന്നുള്ള പഠനം വേണ്ടെന്ന് വെച്ച് അദ്ദേഹം ബാർകോഡ് എന്ന ആശയത്തെ കുറിച്ച് ഗവേഷണം നടത്താൻ തീരുമാനിച്ചു. തനിക്ക് ആകെ അറിയാമായിരുന കോഡ് കുത്തുകളും വരകളും അടങ്ങിയ മോഴ്സ് കോഡായിരുന്നു. ഒരു ദിവസം കടപ്പുറത്തെ മണലിൽ അലസമായി കുത്തുകളും വരകളും കൊണ്ട് മോഴ്സ് കോഡ് വരച്ച വുഡ്ലാൻഡിന്റെ വിരലുകൾ മണലിൽ തന്നെ പതിഞ്ഞു കിടന്നു. അൽപ്പ നേരം കഴിഞ്ഞ് മണലിൽ നോക്കിയപ്പോൾ വിരലുകൾ മണലിൽ ചലിച്ച് നീണ്ട വരകൾ രചിച്ചത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ഭുതകരമായ ഒരു പ്രചോദനത്തിന്റെ നിമിഷമായിരുന്നു അത്. കട്ടി കുറഞ്ഞതും കൂടിയതുമായ വരകൾ കൊണ്ട് കോഡ് നിർമ്മിക്കാനാവും എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആദ്യമായി നിർമ്മിച്ച ബാർകോഡ് വൃത്താകാരത്തിൽ ഉള്ളതായിരുന്നു. 1952ൽ ഇതിന് അദ്ദേഹം പേറ്റന്റും സമ്പാദിച്ചു. എന്നാൽ ഇത്തരം വരകളിലെ വിവരങ്ങളെ തിരികെ വായിച്ചെടുക്കാൻ സഹായിക്കുന്ന ലേസർ സാങ്കേതിക വിദ്യ അന്ന് ലഭ്യമായിരുന്നില്ല. ഇതിനായി നീണ്ട 20 വർഷങ്ങൾ അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. 1972ൽ ഐ. ബി. എമ്മിലെ അദ്ദേഹത്തിന്റെ ടീം ബാർകോഡുകൾ വായിച്ചെടുക്കാവുന്ന ഒരു ലേസർ സ്കാനർ വികസിപ്പിച്ചു. 1974ൽ ട്രോയിലെ ഒരു സൂപ്പർമാർക്കറ്റിൽ വിറ്റ ഒരു പാക്ക് റിഗ്ലീസ് ചൂയിങ്ങ് ഗമ്മാണ് ബാർകോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത് വിറ്റ ആദ്യ ഉൽപ്പന്നം എന്ന് ബാർകോഡ് രംഗത്തെ സ്റ്റാൻഡേർഡിന് രൂപം നൽകിയ യു.പി.സി. പറയുന്നു.

ഒരു പലചരക്ക് കടയിലെ കൌണ്ടറിലെ ബാർകോഡ് യന്ത്ര സജ്ജീകരണങ്ങൾ കണ്ട് കൌതുകം പൂണ്ട അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷ് 1992ൽ വുഡ്ലാൻഡിനെ സാങ്കേതിക വിദ്യയുടെ പുരോഗതിക്ക് അദ്ദേഹം നൽകിയ സംഭാവനയുടെ പേരിൽ ആദരിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്

July 1st, 2012

anu-sridharan-epathram

ജനോപകാരപ്രദമായ സാങ്കേതിക വിദ്യകൾ പലതുമുണ്ട്. എന്നാൽ ലഭ്യമായ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതും ഒരു കലയാണ്. ഇത്തരം ഒരു സംരംഭത്തിലൂടെ ജനനന്മയും ഒപ്പം ലാഭവും നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് നെക്സ്റ്റ് ഡ്രോപ്പ് എന്ന സംഘടന. കടുത്ത ജല ക്ഷാമം അനുഭവിക്കുന്ന കർണ്ണാടകയിലെ ഹുബ്ലി – ധാർവാഡ് പ്രദേശത്തെ ജനങ്ങൾക്കാണ് നെക്സ്റ്റ് ഡ്രോപ്പിന്റെ നൂതന ആശയം അനുഗ്രഹമായത്. അമേരിക്കയിൽ ജനിച്ചു വളർന്ന ഇന്ത്യൻ വംശജയായ അനു ശ്രീധരനാണ് നെക്സ്റ്റ് ഡ്രോപ്പിന്റെ സ്ഥാപക.

ജല ക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ജല വിതരണ വകുപ്പ് ശുദ്ധ ജല കുഴലുകൾ വഴിയെത്തിക്കുന്ന ജലം പലപ്പോഴും പ്രതിദിനം ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണ് ലഭിക്കുക. ഇതാവട്ടെ പലപ്പോഴും പല സമയത്തും. പഴകിയ വാൽവുകളും കാര്യക്ഷമമല്ലാത്ത വിതരണ സംവിധാനവും, കുഴലുകൾ പൊട്ടുന്നതും, വൈദ്യുതി നിലയ്ക്കുന്നതും, അറ്റകുറ്റപണികളും മൂലം കൃത്യ സമയത്ത് ജലം എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ജലം വരുന്ന സമയവും കാത്ത് വീട്ടുകാർ പലപ്പോഴും ജോലിയിൽ നിന്നും അവധി എടുത്തും ഉറക്കമിളച്ചും കാത്തിരിക്കുകയാണ് പതിവ്.

next-drop-epathram

ഇവിടെയാണ് നെക്സ്റ്റ് ഡ്രോപ്പ് എസ്. എം. എസ്. (ഷോർട്ട് മെസ്സേജിങ്ങ് സർവീസ്) സാങ്കേതിക വിദ്യ വഴി ഇതിന് ഒരു അറുതി വരുത്തിയത്. ജല വിതരണ വകുപ്പ് വഴി തങ്ങളുടെ സേവനം ആവശ്യപ്പെടുന്നവർക്ക് ജലം അതാത് പ്രദേശത്ത് എത്തുന്നതിന് മൂന്ന് മണിക്കൂർ മുൻപും ജല എത്തിയ ഉടനെയും അവരുടെ മൊബൈൽ ഫോണിൽ എസ്. എം. എസ്. സന്ദേശം ലഭിക്കും. വിവിധ പ്രദേശങ്ങളിലേക്ക് ജലം തുറന്നു വിടുന്ന ജല വകുപ്പിലെ ഉദ്യോഗസ്ഥർ നെക്സ്റ്റ് ഡ്രോപ്പിലേക്ക് അവർ തുറന്നു വിട്ട പ്രദേശം ഏതെന്ന് സന്ദേശം നൽകുന്നു. ഈ വിവരം നെക്സ്റ്റ് ഡ്രോപ്പ് ആ പ്രദേശത്തെ തങ്ങളുടെ ഉപയോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് അയക്കുന്നു. ഇതാണ് ഈ സംവിധാനത്തിന്റെ പ്രവർത്തന രീതി.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഒരു മാസം 5 രൂപയാണ് നെക്സ്റ്റ് ഡ്രോപ്പ് ഈടാക്കുന്നത്. ബാക്കിയുള്ളവരിൽ നിന്നും മാസം 10 രൂപയും. ജല വകുപ്പ് വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. എങ്കിലും ഇത് നിർബന്ധമല്ല. സേവനം ആവശ്യമുള്ളവർ മാത്രം ഇതിൽ ചേർന്നാൽ മതി എന്നാണെങ്കിലും ഇതിന്റെ ഉപയോഗയോഗ്യത മനസ്സിലാക്കിയവർ എല്ലാവരും തന്നെ ഈ സേവനം ഉപയോഗിക്കുന്നു. 2011 സെപ്റ്റെംബർ മാസത്തിൽ തുടങ്ങിയ ഈ സേവനത്തിന് ഇതു വരെ 25000ത്തിലേറെ വീട്ടുകാർ പങ്കു ചേർന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി

May 11th, 2012

tagtile-epathram

ഒരു കാപ്പി കുടിക്കാൻ കോഫി ഷോപ്പിൽ കയറിയ അഭീൿ ആനന്ദ് ഒരിക്കലും ഒരുനാൾ താൻ ഫേസ്ബുക്കിന്റെ പടി ചവിട്ടും എന്ന് കരുതിക്കാണില്ല. കാപ്പിക്ക് കാശ് കൊടുക്കുമ്പോഴാണ് ഒരു പുതിയ ആശയം അഭീക്കിന്റെ മനസ്സിൽ ഉദിച്ചത്. കാശ് കൊടുക്കുവാൻ ടാഗ് ടൈൽ എന്ന ഒരു പുതിയ സംവിധാനം അദ്ദേഹം ആവിഷ്ക്കരിച്ചു. ഒരു കാപ്പി കോപ്പയുടെ അത്രയുമുള്ള ഒരു ഉപകരണം കാപ്പി കുടിക്കുന്ന മേശയിൽ വെയ്ക്കുക. കാശ് കൊടുക്കുന്നതിന് പകരം കയ്യിലുള്ള മൊബൈൽ ഫോൺ അതിലൊന്ന് പതുക്കെ മുട്ടുക. ഫോണിന്റെ ഉടമ ആരെന്ന് മനസ്സിലാക്കി കാപ്പിയുടെ കാശ് ഈ സംവിധാനം ഫോൺ വഴി ഈടാക്കിക്കൊള്ളും. മാത്രമല്ല കാപ്പിക്കട ഉടമയ്ക്ക് തങ്ങളുടെ സ്ഥിരം സന്ദർശകരെ തിരിച്ചറിയാനും തങ്ങളുടെ സന്ദർശകർക്ക് പ്രത്യേക ഓഫറുകൾ നൽകാനും സന്ദർശകരുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനും ഒക്കെയുള്ള സാഹചര്യം ടാഗ് ടൈൽ ഒരുക്കിക്കൊടുക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുമൊക്കെ ബന്ധിപ്പിച്ച് കച്ചവടം വിപുലമാക്കാനും ടാഗ് ടൈൽ സ്ഥാപനം ഉടമകൾക്ക് അവസരം ഒരുക്കുന്നു.

ഈ പുതിയ ആശയം പ്രചാരത്തിൽ ആയതോടെ ഇതിന്റെ കച്ചവട സാദ്ധ്യത മനസ്സിലാക്കിയ ഫേസ്ബുക്ക് അഭീക്കിന്റെ സ്ഥാപനം മൊത്തമായി വിലക്കു വാങ്ങികയാണു ഉണ്ടായത്. സ്ഥാപനം ഫേസ്ബുക്ക് വാങ്ങിയതിൽ അഭീൿ സന്തുഷ്ടനാണ്. തന്റെ ആശയം താൻ പ്രതീക്ഷിച്ചതിലും കൂടുതൽ വളരാൻ ഇത് വഴി തെളിക്കും എന്ന് അഭീൿ പറയുന്നു.

ഇത്തരം ഇന്റർനെറ്റ് ബിസിനസ് സംരംഭങ്ങൾ വൻകിട സ്ഥാപനങ്ങൾ വിലക്ക് വാങ്ങുന്നത് അമേരിക്കയിൽ സാധാരണമാണെങ്കിലും ഒരു ഇന്ത്യൻ സംരംഭകനെ സംബന്ധിച്ചേടത്തോളം ഇതൊരു അപൂർവ്വ സാമ്പത്തിക നേട്ടമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐഫോണ്‍ കൊണ്ട് ആത്മരക്ഷ

February 29th, 2012

iphone-pepper-spray-case-epathram

ജോലി കഴിഞ്ഞ് രാത്രി ഏറെ വൈകി നിങ്ങള്‍ കാറിനടുത്തേക്ക് നടക്കുമ്പോള്‍ ഒരല്‍പം ഭയം തോന്നാറുണ്ടോ? കയ്യില്‍ എന്തെങ്കിലും ഒരു ആയുധം ഉണ്ടായിരുന്നെങ്കില്‍ ഒരല്‍പം ധൈര്യം കിട്ടുമായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഇനി നിങ്ങള്‍ കയ്യില്‍ ഒരു ഐഫോണും പ്രത്യേകമായ ഐഫോണ്‍ സ്മാര്‍ട്ട് ഗാര്‍ഡ്‌ കേസും കരുതിയാല്‍ മതി. ഈ കേസിനുള്ളില്‍ പ്രത്യേകമായി നിര്‍മ്മിച്ച ഒരു തരാം കുരുമുളക് സ്പ്രേ ഉണ്ട്. ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കാന്‍ വന്നാല്‍ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി. അര സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള ആറു കുരുമുളക് സ്പ്രേ വര്‍ഷം നിങ്ങള്‍ക്ക്‌ ചുറ്റും അഞ്ചടി വ്യാപ്തിയില്‍ പരക്കും. ഇതോടെ ആക്രമകാരി കണ്ണും പൊത്തി ഓടി രക്ഷപ്പെടുമെന്ന് തീര്‍ച്ച.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.

February 28th, 2012

bsnl-penta-tablets-epathram

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വില കുറഞ്ഞ കമ്പ്യൂട്ടര്‍ എന്ന പേരില്‍ പ്രശസ്തമായ ആകാശ്‌ ടാബ്ലറ്റ് കമ്പ്യൂട്ടറിനെ വെല്ലാന്‍ ഇന്ത്യയുടെ ടെലികോം കമ്പനിയായ ബി. എസ്. എന്‍. എല്‍. മൂന്നു പുതിയ ടാബ്ലറ്റ് മോഡലുകള്‍ വിപണിയില്‍ ഇറക്കുന്നു. ആന്‍ഡ്രോയ്ഡ് 2.3 ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഈ ടാബ്ലറ്റ് കമ്പ്യൂട്ടറുകളില്‍ രണ്ടെണ്ണത്തിന് 7 ഇഞ്ച്‌ സ്ക്രീനും ഒന്നിന് 8 ഇഞ്ച്‌ ടച്ച് സ്ക്രീനും ആണുള്ളത്. നോയ്ഡയിലെ പാന്‍ടെല്‍ കമ്പനി നിര്‍മ്മിച്ച ഈ ടാബ്ലറ്റുകള്‍ ബി. എസ്. എന്‍. എല്‍. ആദായ വിലയിലുള്ള ഡാറ്റാ പ്ലാനുകള്‍ സഹിതമാവും വില്‍പ്പനയ്ക്ക് വെയ്ക്കുക എന്നതായിരിക്കും ഇവയുടെ ഏറ്റവും പ്രധാന ആകര്‍ഷണം.

ഇതില്‍ ഏറ്റവും വില കുറഞ്ഞ മോഡലായ പാന്ട ടിപാഡ് ഐ. എസ്. 701 ആറിന്റെ വില 3250 രൂപയാണ്. എന്നാല്‍ ഇത് സാങ്കേതികമായി ആകാശിനേക്കാള്‍ മെച്ചപ്പെട്ടതാണ്. ഇതിന് 3 ജി സംവിധാനമില്ല. എന്നാല്‍ 3 ജി സംവിധാനമുള്ള രണ്ടാമത്തെ മോഡല്‍ 704സി യില്‍ ക്യാമറയും ജി. പി. എസും ഉണ്ട്. ഇതിന്റെ വില 10,999 രൂപയാണ്. ഏറ്റവും വിലകൂടിയ മോഡല്‍ 802സി യാണ്. 8 ഇഞ്ച്‌ കപ്പാസിറ്റിവ് സ്ക്രീന്‍ ഉള്ള ഈ മോഡലില്‍ 1.2 ഗിഗാ ഹെര്ട്ട്സ് വേഗതയുള്ള പ്രോസസറും 512 മെഗാ ബൈറ്റ്സ് റാമും (RAM) ഉണ്ട്. 4 ജി. ബി. ആന്തരിക മെമറി ഉള്ള ഈ ടാബ്ലറ്റില്‍ ക്യാമറയും, ജി. പി. എസും, ബ്ലൂടൂത്തും എല്ലാം 704 സി യെ പോലെ തന്നെയാണ്. വില 13,500 രൂപ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
Next Page » ഐഫോണ്‍ കൊണ്ട് ആത്മരക്ഷ »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010