സ്പോര്‍ട്ട്സ് ഭൂമിയില്‍ ‘രാജകുമാരി’

June 26th, 2009

google-malayalam-newsഗൂഗിള്‍ മലയാളം വാര്‍ത്തയുടെ സ്പോര്‍ട്ട്സ് പേജില്‍ രാജകുമാരി ഭൂമി ഇടപാടിന്റെ റിപ്പോര്‍ട്ടാണ് ഒന്നാമത്തെ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരി ഭൂമി ഇടപാട് എങ്ങനെയാ സ്പോര്‍ട്ട്സ് ആവുന്നത് എന്ന് അവള്‍ ചോദിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഓര്‍ത്തത്. ഇത്തരം സ്ഥാനം തെറ്റിയുള്ള വാര്‍ത്തകള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാവും ഇത്രയും നാള്‍ ഇത് ശ്രദ്ധിക്കാതെ പോയത്.
 

Click to enlarge

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഗൂഗിള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി ഓട്ടോമാറ്റിക് ആയിട്ടാണ് വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് എന്ന് പേജിന്റെ അടിയില്‍ എഴുതി വെച്ചിട്ടുമുണ്ട്.
 

Click to enlarge

 
കീ വേഡുകള്‍ അടിസ്ഥാനം ആക്കിയാവണം വാര്‍ത്തകള്‍ വിവിധ തലക്കെട്ടുകള്‍ക്ക് കീഴെ ഗൂഗിള്‍ അണി നിരത്തുന്നത്. അതു കൊണ്ട് തന്നെ ഇത്തരം തെറ്റുകള്‍ സ്വാഭാവികവുമാണ്. ക്ഷമി. രാജകുമാരിയെ ആശ്വസിപ്പിച്ചു. ഗൂഗിളിനെ സംരക്ഷിക്കാനുള്ള എന്റെ തിടുക്കം കണ്ടിട്ടാവണം രാജകുമാരി പുഞ്ചിരിച്ചു. മോണാലിസയെ പോലെ.
 
ഗൂഗിള്‍ വാര്‍ത്തകള്‍ മലയാളത്തില്‍ ലഭ്യമായതോടെ മലയാളികള്‍ക്ക് വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരു പുതിയ സാധ്യതയാണ് തുറന്നു കിട്ടിയത്. ഇതിന് ഗൂഗിളിന് സഹായകമായത് യൂണികോഡ് ഫോണ്ട് എന്‍‌കോഡിങ് സംവിധാനവും.
 
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഫോണ്ട് സംവിധാനത്തിന് ഒരു ഏകീകൃത രൂപം ഇല്ലാത്തത്. ആസ്കി (ASCII) സംവിധാനവും യൂണികോഡ് (Unicode) സംവിധാനവും തമ്മില്‍ നടന്ന യുദ്ധത്തില്‍ അവസാന വിജയം യൂണികോഡിനു തന്നെയായിരുന്നു. യൂണികോഡ് തങ്ങളുടെ തിരച്ചില്‍ യന്ത്രത്തിന്റെ അടിസ്ഥാനം ആക്കിയത് ഗൂഗിളിനെ ഇന്നത്തെ നിലയില്‍ വിജയകരം ആക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്.
 
പ്രചാരത്തില്‍ ഉണ്ടായിരുന്ന ആസ്കി (ASCII) സംവിധാനത്തിന് വെറും 256 അക്ഷരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. ടൈപ് റൈറ്ററിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുക എന്ന പ്രാഥമിക ധര്‍മ്മം മാത്രമാണ് ആസ്കി സംവിധാനത്തിന് ചെയ്യുവാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒക്കെ ഉള്ള മലയാളം പോലുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ആസ്കി ഏറെ ബുദ്ധിമുട്ടി. ഒരു ഏകീകൃത ഘടന ഒന്നും ഇല്ലാതെ ആസ്കിയില്‍ മലയാളം അക്ഷരങ്ങള്‍ ആവശ്യാനുസരണം ഉണ്ടാക്കി എടുത്തത് മൂലം ഓരോരുത്തര്‍ വികസിപ്പിച്ച് എടുത്ത ഫോണ്ടും ഒന്നിനൊന്നു വ്യത്യസ്തങ്ങള്‍ ആയി തീര്‍ന്നു. ഓരോ ഫോണ്ടും തങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രമേ ഇത്തരം ഫോണ്ടുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ വായനക്കാരന് വായിക്കാന്‍ കഴിയൂ.
 
എന്നാല്‍ വായനക്കാരന്‍ പോലും അറിയാതെ വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് തങ്ങളുടെ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യിപ്പിക്കുന്ന ഒരു രീതിയാണ് ഈ പ്രശ്നത്തെ മറി കടക്കാന്‍ മൈക്രോസോഫ്റ്റ് തന്നെ വികസിപ്പിച്ച് എടുത്തത്. ഇതാവട്ടെ മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നം ആയ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ മാത്രമേ സാധിക്കുകയുമുള്ളൂ. അത് കൊണ്ടാണ് ഇത്തരം കുത്തക ഫോണ്ട് ഉപയോഗിക്കുന്ന മലയാള മനോരമ പോലുള്ള സൈറ്റുകള്‍ വായിക്കാന്‍ ഫയര്‍ ഫോക്സ് പോലുള്ള മികച്ച ബ്രൌസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വെബ് സൈറ്റില്‍ ന

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍

June 3rd, 2009

wikipedia-malayalamഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കി പീഡിയയുടെ മലയാളം പതിപ്പ് 10,000 ലേഖനങ്ങള്‍ പിന്നിട്ടു. 2009 ജൂണ്‍ 1 നാണ് മലയാളം വിക്കി പീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛ യില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിര ത്തിലേറെ വരുന്ന ഉപയോക്താ ക്കളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് വിക്കി പീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കി പീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കി പീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കി പീഡിയകള്‍ തെലുങ്ക്‌, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴ് എന്നിവയാണ്.

2009 ജൂണ്‍ 1ലെ കണക്ക നുസരിച്ച് 10,574 രജിസ്റ്റര്‍ ചെയ്ത ഉപയോക്താ ക്കളാണുള്ളത്. ഇതില്‍ 13 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.

എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാന കോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ്‌ വിക്കി പീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌.

2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കി പീഡിയ ആറര വര്‍ഷത്തി നുള്ളില്‍ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കു തന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കി പീഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കാറുണ്ട്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വലിയൊരു ഉപയോക്തൃ വൃന്ദം ഈ സ്വതന്ത്ര സംരംഭത്തില്‍ പങ്കാളിയാകുക യാണെങ്കില്‍ വിക്കി പീഡിയയുടെ വളര്‍ച്ച ഇനിയും അതിവേഗത്തി ലാകാന്‍ സാധ്യത യുണ്ടെന്ന് മലയാളം വിക്കി പീഡിയയുടെ സജീവ പ്രവര്‍ത്തകര്‍ പറയുന്നു.

മലയാളം വിക്കി പീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തു യര്‍ത്തി യിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കി പീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തി ലൊഴിച്ചു് മറ്റു് പല മാനദണ്ഡ ങ്ങളിലും മലയാളം വിക്കി പീഡിയ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.

  • ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
  • ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
  • ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു്‌ നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
  • ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്ക ത്തിന്റെ കാര്യത്തില്‍,

തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കി പീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കി വായന ശാല, വിക്കി നിഘണ്ടു തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കി പീഡിയകളെ അപേക്ഷിച്ച് വളരെ യധികം മുന്‍പിലാണ്. റജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഈയടുത്ത കാലത്തു് ഹിന്ദി വിക്കി പീഡിയ മലയാളം വിക്കി പീഡിയയെ മറി കടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രെജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയയും മലയാളം വിക്കി പീഡിയ ആയിരുന്നു.

ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കി പീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണ നിലവാരമുള്ള ഉള്ളടക്കമാണ് മലയാളം വിക്കി പീഡിയയിലുള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളത്തില്‍ കാപ്ച

February 14th, 2009

കമ്പ്യൂട്ടര്‍ മനുഷ്യനെ എല്ലാ കാര്യത്തിലും പിന്തള്ളുവാന്‍ ഉള്ള ശ്രമത്തില്‍ മുന്നേറുമ്പോള്‍ മനുഷ്യന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ തന്നെ തടുക്കുവാന്‍ ഉള്ള ഒരു ശ്രമം ആണ് കാപ്ച. പേരു വിവരങ്ങള്‍ നല്‍കി റെജിസ്റ്റര്‍ ചെയ്യേണ്ട പല വെബ് സൈറ്റുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ വിവരങ്ങള്‍ നല്‍കി റെജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കുന്ന വിരുതന്മാരുണ്ട്. മനുഷ്യന്‍ നല്‍കേണ്ട വിവരങ്ങള്‍ ഇത്തരത്തില്‍ കമ്പ്യൂട്ടര്‍ തന്നെ നല്‍കുമ്പോള്‍ നിരവധി വ്യാജ റെജിസ്റ്ററേഷനുകളും മറ്റും ഉണ്ടാവുന്നു. കമന്റുകളും മറ്റും നല്‍കുവാന്‍ ഉള്ള സംവിധാനം ഉള്ള വെബ് സൈറ്റുകളില്‍ തങ്ങളുടെ പരസ്യങ്ങളും മറ്റും നല്‍കുവാന്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത്തരം കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള യന്ത്രവല്‍കൃത വെബ് സൈറ്റ് ഉപയോഗം വെബ് സൈറ്റ് നിര്‍മ്മിക്കുന്നവരുടേയും അവ നടത്തുന്നവരുടേയും ഒരു വിട്ടു മാറാത്ത തലവേദന ആണ്. ഇതിനെതിരെ ഉണ്ടാക്കിയ ഒരു സംവിധാനം ആണ് കാ‍പ്ച.

വെബ് സെര്‍വറില്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനു മാത്രം മനസ്സിലാവുന്ന ഒരു പദ്ധതി പ്രകാരം തയ്യാറാക്കിയ ഒരു ചോദ്യം സൈറ്റ് ഉപയോക്താവിനോട് ചോദിക്കുന്നു. ഇതിനുള്ള മറുപടി ഒരു മനുഷ്യന് തന്റെ ബുദ്ധിയും, യുക്തിയും, ഇന്ദ്രിയങ്ങളുടെ സഹായത്തോടേയും മാത്രം കണ്ടു പിടിക്കാന്‍ ആവുന്നത് ആയിരിക്കും. ഈ മറുപടി അത് കൊണ്ട് തന്നെ ഒരു കമ്പ്യൂട്ടറിനും കണ്ടു പിടിക്കാനും കഴിയില്ല എന്നതാണ് ഇത്തരം കാപ്ച സംവിധാനത്തിന്റെ തത്വം.

ഏറെ പ്രചാരത്തില്‍ ഉള്ള ഒരു കാപ്ച സംവിധാനം ആണ് അക്ഷരങ്ങളെ ഒരല്‍പ്പം വളച്ചൊടിച്ച് ചിത്രങ്ങള്‍ ആക്കി ഉപയോക്താവിന്റെ മുന്‍പില്‍ എത്തിക്കുന്ന രീതി. ഇങ്ങനെ വളച്ചൊടിച്ച അക്ഷരങ്ങളെ ഓപ്ടിക്കല്‍ റെക്കഗ്നിഷന്‍ പ്രോഗ്രാമുകള്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഈ അക്ഷരങ്ങള്‍ ഏതെന്നു മനസ്സിലാക്കി അത് വെബ് സൈറ്റില്‍ ടൈപ്പ് ചെയ്ത് മുന്‍പില്‍ ഉള്ളത് ഒരു മനുഷ്യന്‍ തന്നെയാണ് എന്ന് വെബ് സൈറ്റിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എന്നാല്‍ മാത്രമെ സൈറ്റ് നമ്മള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യം ആക്കുകയുള്ളൂ.

ഇത്തരം കാപ്ച സംവിധാനം ഇത്രയും നാള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യം ആയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇത് മലയാളത്തിലും ലഭ്യം ആക്കിയിരിക്കുകയാണ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ആയ യാസിര്‍ കുറ്റ്യാടി. താന്‍ നിര്‍മ്മിച്ച മലയാളം കാപ്ച സംവിധാനം എല്ലാവര്‍ക്കും തങ്ങളുടെ വെബ് സൈറ്റുകളില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന വിധം ഇദ്ദേഹം തന്റെ സൈറ്റില്‍ അതിന്റെ കോഡും പ്രവര്‍ത്തന രീതിയും വിശദീകരിച്ചിട്ടുമുണ്ട്. ഇത്തരം ഒരു ഉദ്യമം തീര്‍ച്ചയായും പ്രോത്സാഹനവും അഭിനന്ദനവും അര്‍ഹിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് ലോകത്തിനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിനും ഏറെ സഹായകരമായ ഈ സംവിധാനം ആവിഷ്കരിച്ചിരിക്കുന്ന യാസിര്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. വെബ് ഡെവലപ്മെന്റ് തന്റെ ഒരു സീരിയസ് ഹോബി ആണെന്ന് പറയുന്ന ഇദ്ദേഹം ഇപ്പോള്‍ ദോഹയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ഇദ്ദേഹം നിര്‍മ്മിച്ച ഈ നൂതന സംവിധാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « കനല്‍ കട്ടയില്‍ ഉറുമ്പ് അരിക്കുകയോ?
Next » തൊടുത്ത ശരവും പറഞ്ഞ വാക്കും തിരിച്ചെടുക്കാം »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010