Sunday, July 5th, 2009

പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍

പ്രണയത്തിന്‍ സ്മാരക ശില
പ്രതാപത്തിന്‍ ആഗ്നേയ ശില
പ്രളയത്തില്‍ ഇളകാ ശില
പ്രണയിനികള്‍ നെഞ്ചേറ്റും ശില.
 
സിംഹാസനങ്ങള്‍ മറന്ന
അടിയറവിന്റെ സ്മൃതി കുടീരം.
പിരമിഡുകളില്‍ ഒളിച്ച
ഫെറോവമാരുടെ
തലച്ചോറ് കയ്യിലൊതുക്കിയ
ബോധസുന്ദരികളുടെ പ്രണയം.
 
യൂസഫിനെ കാമിച്ച-
രാജപത്നിയുടെ പ്രണയം.
പ്രണയത്തിനാധാരം
വൈരൂപ്യമല്ലെന്നു-
കരാംഗുലികള്‍ മുറിച്ച്
മിസ്റിലെ ഹൂറികള്‍.
 
പ്രണയിനികള്‍
നാശ ചരിത്രത്തിലെ
തീരാ പ്രവാഹം, വായിച്ചു
തീരാത്ത പുസ്തകവും.
 
സൌന്ദര്യം അളവാകവേ
നശ്വരമീ പ്രണയം,
സൌന്ദര്യം നാന്ദിയാകവേ
പ്രണയം ഭൌതികം,
ഭോഗ സുഖങ്ങളിലോടുങ്ങവെ
പ്രണയം നൈമിഷകവും.
 
ഒരു ഭോഗത്തില്‍ മരിച്ചു്
മറു ഭോഗത്തിലേക്ക്
പുനര്‍ജനിക്കുന്ന പ്രണയം.
ലാസ്യ വിഭ്രമങ്ങളില്‍
ജ്വര തരള യാമങ്ങളില്‍
ചുടു നെടു ഞരമ്പുകളില്‍
അമ്ല വീര്യത്തില്‍
ത്രസിക്കുന്ന പ്രണയം.
 
അകലെയുള്ളപ്പോള്‍
കൊതിക്കുന്ന പ്രണയം
അരികിലുള്ളപ്പോള്‍
മടുക്കുന്ന പ്രണയം.
 
ആത്മീയമാകുമ്പോള്‍
പ്രണയം ദിവ്യമാണ്.
തത്പത്തില്‍ നിന്ന്
“ഹിറ”യിലേക്കും
ഭോഗശയ്യയില്‍ നിന്ന്
ബോധി വൃക്ഷത്തണലിലേക്കും
കുരിശിലെ പിടച്ചില്‍
ചിരിയിലേക്കും സംക്രമിക്കുമ്പോള്‍.
 
ആലങ്കാരികതയില്‍
പ്രണയം താജ് മഹല്‍ !
വെണ്മയില്‍ ചൂഷണം മറച്ച്
കമിതാക്കള്‍ക്ക് ഹത്യയുടെ ചോദനയായി
താജ് മഹലിന്റെ പ്രണയം!
 
സൈനുദ്ദീന്‍ ഖുറൈഷി
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine