മറുപടി കാത്ത് – സുനില്‍ രാജ് സത്യ

July 26th, 2008

മഴമേഘങ്ങള്‍ പോലെയാണ്
നിന്നെ ക്കുറിച്ചുള്ള ചിന്തകള്‍
എന്റെ മനസ്സില്‍ കാര്‍ മൂടിയിരിക്കുന്നത്…!
ഒരു ജല സംഭരണി പോലെ
നിന്റെ ഹൃദയം തുറന്നു വയ്കാമെങ്കില്‍
പ്രണയമായ് പെയ്തിറങ്ങാമായിരുന്നു..!
അഭ്രപാളിയിലെ പ്രണയ രംഗങ്ങള്‍ പോലെ
മരം ചുറ്റിയോടാനോ –
ലാന്റ് സ്കേപ്പിലൂ ടുരുളാനോ
ഞാനില്ല..!
കലാലയത്തിലേതു പോലെ
ഐസ്ക്രീം നുണയാനോ
ഗോവണി ച്ചോട്ടില്‍ മുറി പണിയാനോ
ഞാനില്ല..!
ബീച്ചിലെ ലവണ ലായനിയില്‍ കുളിച്ച്
നനഞ്ഞൊട്ടി നിന്ന്
പ്രണയം പ്രഖ്യാപിച്ച്
നാണം കെടാനും ഞാനില്ല..!
ഒരു കടലാസില്‍
‍എന്റെ വിചാരങ്ങള്‍ക്ക്
മറുപടി തരാമെങ്കില്‍
‍എന്റെ പ്രണയം നീ സ്വീകരിക്കു മെന്നര്‍ഥം.
അപ്പോള്‍,
നിന്റെ ഹൃദയ പാത്രത്തില്‍
‍എന്റെ പ്രണയ തീര്‍ഥം
പെയ്തു നല്‍കാം…!!

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

മഹിതജന്മം – ഷെര്‍ഷാ വര്‍ക്കല

July 20th, 2008
























-ഷെര്‍ഷാ വര്‍ക്കല



ഇതു വരെ യെവിടെ യായിരുന്നൂ നീ..
ജന്മാന്തര ങ്ങളായി ഞാനീ വീഥിയില്‍
നിന്നെ കാത്തു നിന്നതു ഒരു മാത്ര യെങ്കിലു മറിഞ്ഞില്ലെ

ആലിപ്പഴം പൊഴിയുന്ന നാള്‍വഴി കളിലെല്ലാം
നിന്നെ യൊര്‍ത്തു ഞാന്‍ കരയു മായിരുന്നു
ആര്‍ദ്ര ധനു മാസ രാവു കളിലാതിര
വന്നതും പൊയതും ഞാനൊട്ടു മറിഞ്ഞില്ല

ഏകാന്ത ജീവിത യാത്രയി ലൊരാളു-
മെനിയ്ക്ക് കൂട്ടിനി ല്ലായിരുന്നു
പൊന്നിന്‍ കിനാക്കള്‍ തിരയുന്ന
ദുഷ്ഫലമീ നര ജന്മത്തില്‍ നീ മാത്ര മെന്നുള്‍‍ ത്തുടിപ്പുകള്‍
പ്രഭാതം കൊതിച്ചു ഞാനൊ ത്തിരി നാളായി
ഒരു മാത്ര കണ്ടില്ല ഞാന്‍ തമസ്സല്ലാതെ……

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

രോഗിണിയോ…?

July 13th, 2008

– സുനില്‍ രാജ് സത്യ

ചുഴലി ബാധിച്ച പോലെയാണ്
കടല്‍ പെരുമാറുന്നത്…
പത തുപ്പുന്നു…
ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാതെ-
കീഴ്മേല്‍ മറിയുന്നു…
നോക്കി നില്ക്കാന്‍ ഭീതി!
അര്‍ദ്ധ നഗ്നരായ യുവാക്കളുടെ-
ശരീര വടിവുകളില്‍ ആര്‍ത്തി പൂണ്ട്,
അവള്‍…!!
ഒരു കാമാതുരയെ പ്പോലെ…
കാമിനിമാരുടെ
മാദകത്വങ്ങള്‍ ഉയര്‍ത്തി ക്കാട്ടി
അവള്‍ പുരുഷാരങ്ങളെ ,
പ്രണയത്തിന്റെ, കാമത്തിന്റെ..,
ലഹരിയുടെ…
ഗൂഢ സ്ഥലികളിലേയ്ക്ക്
നയിക്കുന്നു…
ഇവള്‍ക്ക്, രോഗമോ… പ്രണയമോ…?!

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രേമത്തിന്റെ ദേശീയ സസ്യം

July 2nd, 2008

– കുഴൂര്‍ വിത്സണ്‍

റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം

വേറൊരു പൂവും വിരിയരുത്
അവന്റെ പൂന്തോട്ടത്തില്‍

എന്തിന് ഒരു പൂന്തോട്ടത്തില്‍ വേറെ നാറികള്‍

ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാ‍ഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്‍ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്‍ത്തനം

മണ്ണ് വേര് വെള്ളം വെയില്‍
പൂക്കള്ളന്‍ ഇതള്‍ വണ്ട് വാട്ടം
എന്റമ്മേ അയാളുടെ കൈ തീര്‍ച്ചയായും വെട്ടിക്കളയണം

കരിങ്കണ്ണന്മാര്‍ നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം

ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ

കവിയുടെ ബ്ലോഗ്: http://www.vishakham.blogspot.com/

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

എനിക്കു നിന്നോട് പറയാനുള്ളത്

June 29th, 2008

ജയചന്ദ്രന്‍ നെടുവമ്പ്രം, റിയാദ്

പ്രണയം
വെള്ളം മൂടിയ ചതുപ്പ് പോലെയാണു.
അതിലിറങ്ങി നോക്കാന്‍
പ്രലോഭിപ്പിച്ചു കൊണ്ടേയിരിയ്കും
കര കയറാനാവാത്ത
കയങളിലേക്കു
താണു താണു പോകുമ്പോഴും
നിലവിളി തൊണ്ടയില്‍ കുരുങി
ശ്വാസം മുട്ടി
പിടയുമ്പോഴും പക്ഷേ,
ജീവന്റെ പച്ചയെ
സൂര്യന്റെ മഞ്ഞയെ
പ്രാവിന്റെ കുറുകലിനെ
വസന്ത രാവിന്റെ നേര്‍ത്ത തണുപ്പിനെ
കാറ്റിനെ, മഴയെ
കാടിനെ, കാട്ടാറിനെ
പൂക്കളെ, പുഴകളെ
സ്വപ്നത്തില്‍ നിറയ്ക്കും
മരണം
നാണിച്ച് വഴി മാറി നടക്കും.
പ്രണയം പ്രതിരോധമാണു
മരണത്തിനു മുന്നില്‍
കാലം പണിത വന്മതിലാണു
പ്രണയികള്‍ പോരാളികളാണു
ഹൃദയത്തില്‍ അമ്പു കൊണ്ടവന്റെ
ചുണ്ടിലെ പാട്ടിനു
ആദി മനുഷ്യന്റെ സ്വരമാണു
തെളി വെള്ളത്തിന്റെ വിശുദ്ധിയാണു
ഭൂമിയോളം ഭാരമുണ്ട്
പ്രണയിയുടെ മുതുകള്‍ക്ക്
ഭൂമിയില്‍ പ്രണയം തോല്‍ക്കുമ്പോള്‍
ഭാരം സ്വയം നഷ്ടപ്പെട്ട്
ഭ്രമണ പഥം തെറ്റി
ഭൂമി അതിന്റെ പാട്ടിനു പോകും
ദൈവം അനാഥനാകും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

7 of 9« First...678...Last »

« Previous Page« Previous « യാത്ര…
Next »Next Page » പ്രേമത്തിന്റെ ദേശീയ സസ്യം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine