എന്നിട്ടും

April 5th, 2008

– jaYesh

നിന്നെക്കുറിച്ചും
മഴയെക്കുറിച്ചുമല്ലാതെ
ഞാനിത്രയും ചിന്തിച്ചിട്ടില്ല

ആത്മാവില്‍
‍സിരകളില്‍
ശ്വാസത്തില്‍
‍എന്തിനേറെ,
ഓരോരോ കാല്‍ വയ്പ്പില്‍ പോലും
നിന്നോടടുക്കുന്നെന്ന
അനുഭൂതിയെനിക്ക്

നീ വരുമ്പോള്‍
‍മുന്‍ കൂട്ടിയറിയുന്നു
പൂക്കള്‍ വിരിയുന്നതായും
പരിമളം പുശിയ കാറ്റ്
ജനല്‍ കടന്നെത്തുന്നതായും
നിലാവ് വിരിച്ചിട്ട മുറ്റത്ത്
ആലിപ്പഴങ്ങള്‍ ഉരുകുന്നതായും …

എന്നിട്ടും
നിന്നോടത് പറയാനാകുന്നില്ലല്ലോ
എനിക്കിന്നും !!

കവിയൂടെ ബ്ലോഗ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തെളിഞ്ഞ ആകാശത്തിന്റെ വേരുകള്‍

February 22nd, 2008

അനീഷ്
http://www.maruvaakk.blogspot.com/

ഒരു പാളി തുറന്നിട്ട
ജനലില്‍ കൂടി ഞാനൊരു
കാട് കാണുന്നു
ആദ്യമേ മരത്തിന്റെ
തുടുത്ത കടിത്തടവും
ആരാനും ചീന്തിയെടുത്ത
തൊലിക്ക് താഴെ
പഴുത്ത മാംസവും
കാണുന്നു

പഴുപ്പിലെ ഈച്ചയാട്ടി,
കട്ട പിടിച്ച
പഴയ ചോരയുടെ
മണത്തിലേക്ക്
മൂക്ക് തിരിച്ച്,
വിയര്‍പ്പില്‍ ചീഞ്ഞ്,
നിയോഗങ്ങള്‍
‍കരണ്ടു തീര്‍ക്കുന്നതു വരെ
അല്ലെങ്കില്‍
‍താനെ മുറിയുന്നതും കാത്ത്

അവസാനം വരെ
പൊരുതിയിട്ടും
കാതല്‍ ജീര്‍ണ്ണിച്ച
പോയ ജീവന്റെ
വാതില്‍ താക്കോല്‍
‍തിരികെ തന്നാല്‍
‍നിനക്കെടുക്കാം
കിളികള്‍
‍ആവര്‍ത്തിച്ച് പാടുന്ന
പച്ചിലകള്‍ കൊരുത്തിട്ട
വള്ളിച്ചെടികളുള്ള
അയല്‍ മരം

അതിനു താഴെ,
സമ്മതിക്കുമെങ്കില്‍
‍ഒരിക്കലും
കൂട്ടിമുട്ടിയിട്ടില്ലാത്ത
വിരല്‍ത്തുമ്പുകള്‍
‍ആരും കാണാതെ
നമുക്ക് തൊട്ടിരിക്കാം

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗ്രഹണം

February 16th, 2008

– ടി.പി.അനില്കുമാര്

അവന്
നിന്നോടുള്ള പ്രണയവും
നീയും, ദൈവവും
ഒരു നേര്രേഖയില്
നില്ക്കുന്നനാള്,
പകല് തീര്ന്നെന്നു കരുതി
പക്ഷികള് നേരത്തേ
ചേക്കേറുന്ന ദിവസം
അന്ന്
ഇലകള്ക്കിടിയിലിരുന്ന്
രാത്രിയുടെ പാട്ടുകാര്
വാദ്യങ്ങള് മുറുക്കും

അപ്പോഴാണ്
വിഷസഞ്ചികളില്
തേന് നിറഞ്ഞ്
പാമ്പുകള് സംഭ്രമത്തോടെ
മാളങ്ങള് വിട്ടു പുറത്തുവരിക

അവയുടെ
മധുര ദംശനത്താല്
ഇളംചെടികള് പൂവിടും

എണ്ണവിളക്കുകളുടെ
തീയിലേയ്ക്കു പറക്കാതെ
രാത്രിത്തുമ്പികള്
പൂക്കളിലേയ്ക്കു
വിരുന്നു പാര്ക്കാന്
യാത്രയാകുന്ന നേരം
അതീന്ദ്രിയസ്വരത്തില്
പാട്ടുയരും

അപ്പോള്
അവന്റെ പ്രണയത്തിലൂടെ
ദൈവം
നിന്നെക്കാണും

കവിയുടെ ബ്ലോഗ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അടുക്കല്‍

February 16th, 2008

– വിഷ്ണുപ്രസാദ്

അടുക്കല് വന്നിട്ടും
നിന്നെ സ്നേഹിക്കുന്നുവെന്ന്
പറയാന് വായയില്ലാഞ്ഞ
എല്ലാ മരങ്ങളും
ഞാനായിരുന്നു.

എത്ര ഉല്ക്കടമായൊരു
പ്രണയത്തെയാണ്
അത്രയും ഉയരത്തില്
നിശ്ശബ്ദമായി ഞാന്
പേറി നിന്നിരുന്നതെന്ന്
നീ അറിയില്ലല്ലോ.

നിന്റെ മുടിയിഴകളെ
ഇളക്കാന് ഒരു
കാറ്റിനെപ്പോലും
ഞാന് പറഞ്ഞയച്ചില്ല.
എന്റെയീ നിഴലിനെ ചവിട്ടിയുള്ള
നിന്റെ പോക്കുവരവു പോലും
എനിക്ക് അനര്ഘ നിമിഷങ്ങളാണ്.

കവിയുടെ ബ്ലോഗ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പുതിയ തലമുറയിലെ രണ്ട് കവികള്‍ ‍ഒരു മുഴുപ്രണയിയുടെ ചോദ്യങ്ങളെ നേരിടുന്നു

February 14th, 2008

ചോദ്യങ്ങള്‍ : ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്
മറുപടി : ടി.പി.അനില്‍കുമാര്‍, കുഴൂര്‍ വിത്സണ്‍

(പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന കുഴൂര്‍ വിത്സന്റെ ആദ്യം മരിച്ചാല്‍ ‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം, ആരെല്ലാം നോക്കുമെന്നായിരുന്നു എന്ന ഒരു നഗരപ്രണയകാവ്യത്തിലെ അനുബന്ധം)

ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് : പ്രണയം എങ്ങനെ രൂപപ്പെടുന്നു ? പൌര്‍ണ്ണമിയിലോ സുനാമിയിലോ ?

ടി.പി.അനില്‍കുമാര്‍ : ഏകാന്തവും അപരിചിതവുമായ ഒരിടത്ത് തടവിലാക്കപ്പെടുമ്പോള്‍ മനസ്സുകള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനമായാണ് പ്രണയം ഞാന്‍ അനുഭവിച്ചിട്ടുള്ളത്. രണ്ടു പേര്‍ക്കു മാത്രമുള്ള ഇടമായി ലോകം പുന:സൃഷ്ടിക്കപ്പെടുകയും രണ്ടുപേര്‍ക്കു മാത്രം വിനിമയം ചെയ്യുവാനുള്ള ഭാഷ രൂപപ്പെടുകയുമൊക്കെ ചെയ്യും അക്കാലത്ത്. ഒരാള്‍ക്ക് മറ്റൊരാള്‍ തന്റെ പ്രകൃതിയും കവിതയും കാമവുമൊക്കെയായി മാറും. നിലാവിന്റെ കാല്പനികതയേക്കാള്‍ അപ്രതീക്ഷിതമായ കടലാക്രമണങ്ങളുടെ കഥയാണതിനു പറയുവാനുള്ളത്.

കുഴൂര്‍ വിത്സണ്‍ :മരണം എങ്ങനെയുണ്ടാകുന്നു എന്നത് പോലെ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ് എനിക്കിത്. വയസ്സായി കുറെക്കാലം കിടന്ന് ഒരു മരണം വരുമ്പോള്‍ അത് മരണമായി തോന്നിയിട്ടില്ല. എന്നാലോ ആര്‍ത്തുല്ലസിച്ച് വിനോദയാത്രക്ക് പോകുന്ന ചെറുപ്പക്കാരില്‍ രണ്ട് പേര്‍ ബൈക്കപകടത്തില്‍ ഇല്ലാതാകുമ്പോള്‍, വീട്ടിലേക്ക് സാമാനങ്ങളുമായി വൈകുന്നേരം മടങ്ങുന്ന വീട്ടുകാരന്‍ വഴിയരികില്‍ വച്ച് ഹ്യദയം പൊട്ടിമരിക്കുമ്പോള്‍ മരണം അതിന്റെ എല്ലാ ആഴത്തോട് കൂടിയും തേടിയെത്തിയിട്ടുണ്ട്.

എന്തായാലും ഊണും ഉറക്കവും കഴിഞ്ഞ് വളരെ പ്രശാന്തമായ ഒരു സന്ധ്യയുടെ പ്രകാശത്തില്‍ വളരെ സ്വച്ഛന്ദമായി നടക്കുന്ന വേളയില്‍ എന്തെങ്കിലും ചെയ്ത് കളയാം എന്ന് നിനയ്ക്കുമ്പോള്‍ എന്നാല്‍ അത് പ്രണയമാകട്ടെ എന്ന രീതി ഇന്നോളം എനിക്കുണ്ടായിട്ടില്ല.. ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് അപ്പന്റെ പാടത്തെ തെങ്ങുകളോടും , മരങ്ങളോടും, നെല്‍ച്ചെടികളോടുമാണ്.പിന്നെ വീട്ടുകാരുടെ ഇറച്ചിവെട്ടുകടയിലേക്ക് അറുക്കാനായി കൊണ്ടുവന്നിരുന്ന പശുക്കളോടും പോത്തുകളോടും. ബാല്യകൌമാരങ്ങളുടെ സുതാര്യമായ മനസ്സിലേക്ക് ഏറെ പതിഞ്ഞതു കൊണ്ടാകണം ഇപ്പോള്‍ മരങ്ങളെ കാണുമ്പോള്‍ ഒരു തരം വെമ്പല്‍. അതിന്റെ ഇലകള്‍, തടി, വേരുകള്‍, തണല്‍ എല്ലാം എല്ലാം മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. അത് പോലെ തന്നെ മ്യഗങ്ങളും. സ്നേഹവും സങ്കടവും ഒരു പോലെ.

പശുവിനെ അറുക്കാനായി പിടിച്ച് കൊടുക്കുമ്പോള്‍ അനുഭവിച്ച വേദന ഇപ്പോഴാണ് ശരിക്കും ത്രീവമാകുന്നത്. എന്റെ ആദ്യപ്രണയങ്ങള്‍. ചെടികള്‍, മരങ്ങള്‍, നെല്‍പ്പാടങ്ങള്‍. അറുക്കാന്‍ കൊണ്ടുവന്ന മ്യഗങ്ങള്‍. ഇവ രണ്ടും പിന്നെ പ്രണയത്തിലും അനുഭവിച്ചിട്ടുണ്ട്. അത് കൊണ്ട് പൌര്‍ണ്ണമിയും സുനാമിയും ഇക്കാര്യത്തില്‍ നേരിട്ട് എന്റെ വിഷയമാകുന്നില്ല. പട്ടുപോയാലും ഓര്‍മ്മയുടെ വേരുകള്‍ ആഴത്തില്‍ സൂക്ഷിക്കുന്ന മരമോ, കഴുത്തറുക്കുമ്പോഴും കാരുണ്യത്തോടെ വെട്ടുകാരന്റെ കണ്ണുകളിലേക്ക് നോക്കുന്ന മ്യഗമോ ആണ് എന്റെ പ്രണയം

പൊയ്ത്തും കടവ് : ഏകപക്ഷീയമായി മാത്രം പ്രണയിക്കാമോ ?

ടി.പി.അനില്‍കുമാര്‍ : കഴിയുമോ?എനിയ്ക്കു തോന്നുന്നില്ല. കൊടുക്കല്‍ വാങ്ങലുകളില്ലാതെ എന്തു പ്രണയം? ശരീരത്തിന്റെ ചൂടും തണ

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

9 of 9« First...789

« Previous Page
Next » അടുക്കല്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine