Sunday, April 5th, 2009

ടാക്സി മിനിമം നിരക്ക് വര്‍ദ്ധിപ്പിച്ചു

ദുബായ് : ദുബായില്‍ ഹ്രസ്വ ദൂര ടാക്സി യാത്രക്ക് ഇനി മുതല്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. പത്ത് ദിര്‍ഹമില്‍ കുറഞ്ഞ ഏത് യാത്രക്കും മിനിമം നിരക്കായി പത്ത് ദിര്‍ഹം നല്‍കേണ്ടി വരുമെന്നതാണ് കാരണം. ദുബായിലെ വിവിധ ടാക്സി കമ്പനികളാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്.
 
കഴിഞ്ഞ ദിവസം മുതല്‍ ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. മീറ്റര്‍ റീഡിംഗ് തുടങ്ങുന്നത് പഴയതു പോലെ, പകല്‍ മൂന്ന് ദിര്‍ഹവും രാത്രി മൂന്നര ദിര്‍ഹവും എന്ന നിരക്കില്‍ തന്നെയായിരിക്കും. എന്നാല്‍, യാത്രയുടെ അവസാനം പത്ത് ദിര്‍ഹമില്‍ കുറവാണ് തുകയെങ്കില്‍ ബില്ല് വരുമ്പോള്‍, പത്ത് ദിര്‍ഹം നല്‍കേണ്ടി വരും. ഉദാഹരണത്തിന്, ഏഴ് ദിര്‍ഹമാണ് മീറ്ററില്‍ കാണിക്കുന്നതെങ്കിലും പത്ത് ദിര്‍ഹം നല്‍കേണ്ടി വരുമെന്ന് ചുരുക്കം.
 
പത്ത് ദിര്‍ഹമില്‍ അധികമാണ് ബില്‍ തുകയെങ്കില്‍ ഇപ്പോഴുള്ള നിരക്കനുസരിച്ച് മീറ്ററില്‍ കാണിക്കുന്ന തുക നല്‍കിയാല്‍ മതിയാകും. ടാക്സി കമ്പനികളുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ടാക്സി കാറുകളുടെ മീറ്ററുകളില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ക്കൊണ്ടിരിക്കുകയാണ്. മീറ്ററില്‍ ഇതിന് മാറ്റം വരുത്തിയ കാറുകളില്‍ ഇതിനകം തന്നെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു തുടങ്ങി. ബാക്കിയുള്ള കാറുകളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഈ നിരക്ക് നിലവില്‍ വരുമെന്നാണ് ടാക്സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. നഗരത്തിനുള്ളിലെ ഗതാഗത ക്കുരുക്കില്‍ പെട്ട് നിശ്ചിത ‘ടാര്‍ഗറ്റ്’ തികക്കുന്നതിന് ബുദ്ധിമുട്ടു ന്നതിനാല്‍, പല ടാക്സി ഡ്രൈവര്‍മാരും കുറഞ്ഞ ദൂരത്തേക്കുള്ള ട്രിപ്പുകള്‍ എടുക്കാറില്ല.
 
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയാണെന്നോ, മെസേജ് ലഭിച്ചിട്ട് പോവുകയാണെന്നോ പറഞ്ഞ് ഹ്രസ്വദൂര ട്രിപ്പുകള്‍ ഒഴിവാക്കുകയാണ് പതിവ്. ഈ പ്രവണത അവസാനി പ്പിക്കുന്നതിന് ഉദ്ദേശിച്ചാണ് പുതിയ പരിഷ്കാരമെന്നാണ് സൂചന. എന്നാല്‍, കുറഞ്ഞ ദൂരത്തേക്ക് ടാക്സി വിളിച്ച് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ഇത് ഇരുട്ടടി ആയിരിക്കുകയാണ്. പലപ്പോഴും ബസ് കാത്തു നിന്ന് മടുക്കുന്ന സാധാരണക്കാരാണ് കുറഞ്ഞ ദൂരത്തേക്ക് ടാക്സി വിളിക്കുക. എന്നാല്‍, ഇനി മുതല്‍, ഇത്തരക്കാര്‍ നിലവിലുള്ള നിരക്കിന്റെ ഇരട്ടി വരെ നല്‍കേണ്ടി വരും.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine