Thursday, April 1st, 2010

ഷാര്‍ജ എമിഗ്രേഷന് വകുപ്പിന്റെ കാരുണ്യം; ഭര്‍ത്താവിന്റെ മൃതദേഹവുമയി ലതിക നാട്ടിലേക്ക്

എമിഗ്രേഷന് വകുപ്പിന്റെ കാരുണ്യത്താല് ഭര്ത്താവിന്റെ മൃതദേഹവുമായി ലതികയ്ക്കു ജന്മനാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കു അനുമതി ലഭിച്ചു.

കഴിഞ്ഞ മാര്ച്ച് 8ന് ഭര്ത്തവ് മരിച്ചിട്ടും നിയമകുരുക്കുകള് കൊണ്ട് നാട്ടിലേക്ക് മടങ്ങാന് കഴിയാതിരുന്ന ലതികയ്ക്കു തുണയായത് യു.എ.ഇ യിലെ മലയാളി മാധ്യമങ്ങളും കരുണവറ്റാത്ത മനുഷ്യസ്നേഹികളുടെ സഹായവും ഷാര്ജ യുണൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ രാപ്പകലില്ലത്ത അദ്ധ്വാനവുമാണ്.

മലയാളിയായ കമ്പനിയുടമയുടെ സ്വകാര്യാവശ്യത്തിനായി പാസ്സ്പോര്ട്ട് ജാമ്യം വെച്ചതുമൂലംരോഗിയായിത്തീര്‍ന്നിട്ടും നട്ടിലേക്ക് മടങ്ങനാവാതെ ഇരു വൃക്കകളും തകരാറിലായി ഷാര്ജ അല് ഖസിമി ഹോസ്പിറ്റലില് സൌജന്യമായി നാലു വര്‍ഷക്കാലമായി ഡയാലിസ്സിസ്സിന് വിധേയനായിക്കൊണ്ടിരുന്ന തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ്` ശശാങ്കന്. ഭര്‍ത്താവിന്‍റെ മൃതദേഹവുമായി നട്ടിലേക്ക് മടങ്ങനാവാതെ വിലപിക്കുന്ന ലതികയുടെ ദുഃഖകഥ ഏഷ്യാനെറ്റ് റേഡിയോയിലൂടെ പുറത്തുവന്നപ്പോള് ഉദാരമതികളായ മനുഷ്യസ്നേഹികള് സഹായഹസ്തവുമായി മുന്നോട്ടു വന്നു.ശശാങ്കന്‍റെ മരണത്തോടെ ഒരു കുടുംബത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദുരന്തകഥയാണ് പുറത്തുവന്നത്. പത്തനംതിട്ട സ്വദേശി രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ഖലീഫ ബിന് ആരാം ട്രേഡിംഗ് കമ്പനിയില് ഫോര്‍മാനായി ജോലിനൊക്കവെ 2005ലണ് കമ്പനിയുടമയുടെ ചെക്കു കേസ്സുകള്‍ക്ക് ജാമ്യമായി ശശാങ്കന്‍റെ പസ്സ്‌പോര്‍ട്ട് സമര്‍പ്പിച്ചത്.

പസ്സ്‌പോര്‍ട്ട്` തിരികെ നല്‍കാനോ,വിസ റദ്ദാക്കി നാട്ടിലയയ്ക്കാനോ കമ്പനിയുടമ തയ്യാറായില്ല. ശശാങ്കന് (80000)എണ്‍പതിനായിരത്തിലധികം ദിര്‍ഹംസ് ശമ്പളക്കുടിശ്ശികയായി ലഭിയ്ക്കാനുമുണ്ട്.തയ്യല് ജോലി ചെയ്താണ് ലതിക രോഗിയായ ഭര്‍ത്താവിനെ പരിചരിച്ചിരുന്നത്.യുണൈറ്റഡ് അഡ്വക്കേറ്റ്‌സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ സൌജന്യ നിയമ സഹായത്തോടെ മൃതദേഹം നാട്ടിലയയ്ക്കാനുള്ള നടപടി ക്രമങ്ങള് പൂര്‍ത്തിയായിരുന്നു. വിസ കാലാവധി കഴിഞ്ഞ് രണ്ടു വര്‍ഷത്തിലധികമായി യു.എ.ഇ യില് തുടര്‍ന്ന ലതികയ്ക്ക് ജയില് വാസവും അജീവനാന്ത വിലക്കും (40000)നാല്‍പ്പതിനായിരം ദിര്‍ഹംസ് പിഴയും നല്‍കിയാല് മാത്രമേ മൃതദേഹത്തോടൊപ്പം ജന്മനാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരമൊരുങ്ങുകയുള്ളുവെന്ന സ്ഥിതിയിലായിരുന്നു.

ഭര്‍ത്താവിന്‍റെ മരണത്തോടെ ജീവിതം വഴിമുട്ടിയ ലതികയ്ക്ക് നാട്ടില് ഒന്‍പതാം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള് ഉണ്ടെന്നും,അവരുടെ തുടര് വിദ്യഭ്യാസത്തിനായി യു.എ.ഇ യില് തിരിച്ചെത്തി ജോലി ചെയ്യാന് അവസരമൊരുക്കണമെന്നും,പിഴ ഈടാക്കാതെ ജയില് വാസത്തില് നിന്നും ആജീവനാന്ത വിലക്കില് നിന്നും തന്നെ ഒഴിവാക്കണമെന്നും നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഷാര്ജ എമിഗ്രേഷന് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയില് ലതിക അഭ്യര്‍ത്ഥിച്ചിരുന്നു. നിരാലംബയായ ഒരു സ്ത്രീ നല്‍കിയ അപേക്ഷയുടെ ഗൌരവം മനസ്സിലക്കിയ ഷാര്ജ എമിഗ്രേഷന് വകുപ്പ് പിഴയുമ്, ജയില് വാസവും, ആജീവനാന്ത വിലക്കും ഒഴിവാക്കി ഒരു വര്‍ഷക്കാലത്തെ വിലക്കേര്‍പ്പെടുത്തി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം അതിവേഗം പൂര്‍ത്തിയക്കുകയാണുണ്ടായത്.

എമിഗ്രേഷന് വകുപ്പിനും,ഏഷ്യാനെറ്റ് റേഡിയോയ്ക്കും,സലാം പാപ്പിനിശ്ശേരിക്കും,സഹായിക്കന് മുന്നോട്ടു വന്ന മനുഷ്യസ്നേഹികള്‍ക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞു കൊണ്ട്,ഒരു വര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം യു.എ.ഇ യെന്ന പുണ്ണ്യഭൂമിയില് വീണ്ടും തിരിച്ചെത്താമെന്ന പ്രതീക്ഷയില് ഇന്ത്യന് എയര്‍ലൈന്‍സ് വിമാനത്തില് മൃതദേഹവുമായി ലതിക ഇന്നലെ യത്ര തിരച്ചു.

പ്രതീഷ് പ്രസാദ്

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine