ഡോക്ടറുടെ കൊലപാതകം പ്രതികാരം എന്ന വാര്‍ത്ത അടിസ്ഥാന രഹിതം : ആശുപത്രി മാനേജ് മെന്‍റ്

November 5th, 2012

dr-rajan-danial-ahalya-hospital-ePathram
അബുദാബി : അഹല്യ ആശുപത്രി യിലെ യൂറോളജിസ്റ്റും മലയാളി യുമായ ഡോ. രാജന്‍ ഡാനിയേലിന്റെ കൊലപാതകം ചികിത്സാ പിഴവിനുള്ള പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

കൊലപാതക ത്തിന്റെ കാരണം എന്താണെന്ന് അറിയില്ല എന്ന് വ്യക്തമാക്കിയ മാനേജ്മെന്‍റ്, കൊല നടത്തിയ ആളുടെ ബന്ധുവിന് ഡോക്ടര്‍ തെറ്റായ ചികിത്സ നല്‍കി യതിന്റെയോ ശസ്ത്രക്രിയ നടത്തിയ തിന്റെയോ പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്ന് ചൂണ്ടിക്കാട്ടി.

കൊലപാതക ത്തിന് ശേഷം പൊലീസ് പിടിയില്‍ ആയ മുഹമ്മദ് ജാമില്‍ അബ്ദുല്‍ റഷീദ്, ഡോ. രാജന്‍ ഡാനിയേലിന്റെ ചികിത്സയില്‍ ആയിരുന്നു എന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ നല്‍കിയ വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

മുമ്പും ഇയാള്‍ ആശുപത്രി യില്‍ വന്നിട്ടുണ്ട്. ഇതിന് മുമ്പ് ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പി ക്കുകയോ സംശയാസ്പദമായ സാഹചര്യത്തില്‍ പെരുമാറുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന വ്യാഴാഴ്ച വൈകീട്ട് ഇയാള്‍ പതിവു പോലെ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ എത്തുക യായിരുന്നു.

കുറച്ചു സമയം കഴിഞ്ഞ് ഇയാള്‍ രക്തം പുരണ്ട കത്തിയുമായി ചോരയില്‍ കുളിച്ച് ഓടി രക്ഷപ്പെടുന്നതാണ് വെളിയില്‍ കാത്തിരുന്ന മറ്റ് രോഗികള്‍ കണ്ടത്. ഓടി ആശുപത്രിയിലെ അത്യാഹിത വിഭാഗ ത്തില്‍ എത്തിയ ഇയാളെ ആശുപത്രി ജീവനക്കാര്‍ കീഴടക്കി പൊലീസില്‍ വിവരം അറിയിക്കുക യായിരുന്നു.

2007 മേയ് മുതല്‍ അഹല്യ യില്‍ ജോലി ചെയ്യുന്ന ഡോ. രാജന്‍ ഡാനിയേല്‍ രോഗികളെ പരിചരി ക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്റെ കൊലപാതക ത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്രയും വേഗം കണ്ടെത്തേണ്ടത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ യു. എ. ഇ. യിലെ മെഡിക്കല്‍ സമൂഹത്തിന് കഴിയും.

നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡോക്ടറുടെ മൃതദേഹം എത്രയും വേഗം ജന്മദേശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോലീസ്‌ ചമഞ്ഞ് ഫ്ലാറ്റില്‍ മോഷണം

October 24th, 2012

dubai-police-visit-raheena-puratheel-ePathram
അബുദാബി : പോലീസ് ആണെന്നും പരിശോധനക്ക് വന്നതാണെന്നും പറഞ്ഞു കഴിഞ്ഞ വ്യാഴാഴ്ച ദുബായ് അല്‍ഖൂസില്‍ മലയാളി കുടുംബം താമസിക്കുന്ന ഫ്ലാറ്റില്‍ കയറി വീട്ടുകാരിയെ കത്തി കാണിച്ചു കവര്‍ച്ച നടത്തിയവര്‍ പാകിസ്ഥാന്‍ സ്വദേശികള്‍ ആണെന്ന് ദുബായ്‌ പോലിസ്‌ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ അല്‍മന്‍സൂരി പറഞ്ഞു.

പോലീസിനു പ്രതികളെ പിടിക്കാന്‍ കഴിയും വിധം വ്യക്തമായ വിവരങ്ങള്‍ കൃത്യ സമയത്ത് നല്‍കിയ കണ്ണൂര്‍ പുറത്തീല്‍ സ്വദേശിനി റഹീന യെയും കുട്ടികളെയും അനുമോദിക്കാന്‍ പൂവും മധുരവുമായി ദുബായ്‌ പോലിസ്‌ വനിതാ വിഭാഗം അല്‍ഖൂസിലെ ഇവരുടെ വീട്ടില്‍ എത്തി. കെട്ടിട ത്തിലെ കാവല്‍ക്കാരനെയും കെട്ടിട ത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ജീവന ക്കാരെയും പോലിസ്‌ ചോദ്യംചെയ്തു.

പുതുതായി ആരെങ്കിലും കെട്ടിട ങ്ങളില്‍ കയറി വരുമ്പോള്‍ സംശയം തോന്നിയാല്‍ അവരെ അന്വേഷണ ത്തിന് ശേഷം മാത്രം കടത്തി വിടേണ്ടതുള്ളു എന്ന് പോലീസ് പറഞ്ഞു. കേസ് പബ്ലിക്‌ പ്രോസിക്യൂഷനു കൈ മാറിയതായി അഹമ്മദ്‌ അല്‍മരിഹ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11:30 ഓടെ പോലീസ് എന്ന വ്യാജേന യാണ് രണ്ടു പാകിസ്ഥാനികള്‍ അല് ഖൂസിലെ വീട്ടില്‍ എത്തുന്നത്. എ. സി. ശരിയാക്കാന്‍ രണ്ടു ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയ ടെക്നീഷ്യന്‍ ആയിരിക്കും എന്ന് കരുതി റഹീന വാതില്‍ തുറന്നപ്പോള്‍ തങ്ങള്‍ പോലീസ് ആണെന്നും ഈ ഫ്ലാറ്റില്‍ മറ്റുള്ളവരെയും ഷെയറിന് വെച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞ ഇവര്‍ അകത്ത് കയറി ഉടന്‍ വാതില്‍ പൂട്ടുകയായിരുന്നു.

കത്തി കാട്ടി റൂമുകളിലുള്ള അലമാരകള്‍ തുറപ്പിച്ചു ബാഗില്‍ കരുതിയിരുന്ന അയ്യായിരം ദിര്‍ഹംസും ആഭരണങ്ങള്‍ അടക്കം ഉള്ളതെല്ലാം കൈകലാക്കുക യായിരുന്നു എന്ന് ദുബായ്‌ പോലീസിലെ കുറ്റാന്വേഷണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ്‌ അല്‍മര്‍ഹി പറഞ്ഞു.

പാസ്പോര്‍ട്ടുകളും റഹീന ഉപയോഗിക്കുന്ന മൊബൈലും കൈക്കലാക്കി. അതിനിടയില്‍ അലമാരയില്‍ അഴിച്ചു വെച്ച വളകള്‍ ഇവര്‍ പരിശോധിക്കുന്ന തിനിടയില്‍ റഹീന കൈ കൊണ്ട് തട്ടി മാറ്റിയതിനാല്‍ അത് ബാക്കിയായി. പുറത്തു നിന്നും പ്രധാന വാതിലും പൂട്ടി അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു.

ബാല്‍ക്കണി യില്‍ ഉള്ള ജനലിലൂടെ അടുത്തുള്ളവരെ വിവരം അറിയിക്കുകയും ഭര്‍ത്താവ് എത്തിയ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ സമയത്താണ് അക്രമി കളില്‍ ഒരാള്‍ റഹീന യുടെ നമ്പറില്‍ നിന്നും ഭര്‍ത്താവ് ഷറഫുദ്ധീന്‍റെ മൊബൈലില്‍ വിളിച്ചത്.

പോലിസ്‌ പറഞ്ഞതു പ്രകാരം നീങ്ങിയ ഷറഫുദ്ധീന്‍ പോലീസിനും രഹസ്യാന്വേഷണ വിഭാഗ ത്തിനും മുന്നില്‍ നാടകീയമായി പ്രതികളെ എത്തിക്കുക യായിരുന്നു. അപ്രതീക്ഷിതമായി നടന്ന ഞെട്ടിക്കുന്ന അനുഭവ ത്തിന്‍റെ ഷോക്ക് ഇനിയും റഹീനയെ വിട്ടു മാറിയിട്ടില്ല എന്ന് അമ്മാവന്‍ ഗഫൂര്‍ അബുദാബി യില്‍ പറഞ്ഞു.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒമാനില്‍ അനധികൃത താമസക്കാര്‍ പിടിയില്‍

October 23rd, 2012

മസ്കറ്റ്‌ : ഒമാന്‍ റോയല്‍ പോലീസും മിലിട്ടറി സുരക്ഷ വിഭാഗവും സംയുക്തമായി കഴിഞ്ഞ ആഴ്ച നടത്തിയ തിരച്ചിലില്‍ 194 അനധികൃത താമസക്കാര്‍ പിടിയിലായി.

ഇതില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 54 പേരെ അതാത് എംബസി കളുടെ സഹായ ത്തോടെ സ്വദേശത്തേക്ക് തിരിച്ചയച്ചു. മസ്കത്തിലും ഉള്‍പ്രദേശത്തും മോഷണ ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തല ത്തില്‍ ആണ് അധികൃതര്‍ അന്വഷണം ശക്തമാക്കിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രേഖകള്‍ ഇല്ലാതെ കൊണ്ടു പോയ റിയാല്‍ പിടിച്ചെടുത്തു

October 23rd, 2012

അബൂദാബി : അതിര്‍ത്തി വഴി രേഖകള്‍ ഇല്ലാതെ കടത്തുക യായിരുന്ന 13 ദശ ലക്ഷം സഊദി റിയാല്‍ അബൂദാബി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സഊദി – യു. എ. ഇ. അതിര്‍ത്തി പങ്കിടുന്ന ഗുവൈഫാത്ത് വഴി കരമാര്‍ഗം എത്തിച്ച തുകയാണ് പിടികൂടിയത്. അതിര്‍ത്തി യില്‍ പതിവു പരിശോധന ക്കിടെ 39 കാരനായ ആഫ്രിക്കന്‍ വംശജന്‍ ഓടിച്ച കാറിനുള്ളില്‍ വന്‍ തോതില്‍ പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു.

സീറ്റുകള്‍ക്കടി യിലും അറകള്‍ക്കുള്ളിലു മായിരുന്നു തുകയുണ്ടായിരുന്നത്. പണം എണ്ണി ത്തിട്ടപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണ ത്തിനായി പ്രതിയെയും വാഹന ത്തിലുണ്ടായിരുന്ന കൂട്ടാളിയെയും പബ്‌ളിക് പ്രോസിക്യൂഷനു കൈമാറി.

വിദേശത്തു നിന്ന് രാജ്യത്ത്‌ എത്തുന്നവര്‍ക്കും പോകുന്നവര്‍ക്കും പരമാവധി പണമായി കൈവശം വെക്കാവുന്ന തുക ഒരു ലക്ഷം ദിര്‍ഹമായി യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പരിമിത പ്പെടുത്തിയിരുന്നു. ഇതില്‍ കവിഞ്ഞ തുക കരുതുന്നവര്‍ കൃത്യമായ രേഖ സഹിതം മുന്‍കൂര്‍ അനുമതി യോടെ മാത്രമേ കൊണ്ടുവരാവൂ.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലഹരി മരുന്ന് വിഴുങ്ങി കടത്താന്‍ ശ്രമിച്ചയാള്‍ ഒമാനില്‍ അറസ്റ്റില്‍

August 3rd, 2012

മസ്കറ്റ് : ലഹരി മരുന്ന് നിറച്ച കാപ്സ്യൂളുകള്‍ വിഴുങ്ങി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഷ്യന്‍ സ്വദേശിയെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. ഇയാളുടെ വയറ്റില്‍ നിന്ന് 85 കാപ്സ്യൂളുകള്‍ പുറത്തെടുത്തു. വിമാനമിറങ്ങിയ ഇയാളുടെ പെരുമാറ്റ ത്തില്‍ സംശയം തോന്നിയ പൊലീസ്, കസ്റ്റംസ് അധികൃതര്‍ ഇയാളെ പരിശോധന ക്കായി ആശുപത്രിയില്‍ എത്തിക്കുക യായിരുന്നു.

എക്സ്റേയില്‍ ഇയാളുടെ വയറ്റില്‍ ലഹരി മരുന്ന് കാപ്സ്യൂളുകള്‍ ഉണ്ടെന്ന് കണ്ടെത്തി. സമാനമായ രീതിയില്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച ഡസന്‍ കണക്കിന് പേരാണ് ഈവര്‍ഷം മസ്കത്ത് വിമാന ത്താവളത്തില്‍ പിടിയില്‍ ആയത്. എന്നിട്ടും ഈ പ്രവണത തുടരുക യാണ്.

മയക്കു മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ 9999 എന്ന നമ്പറിലോ, 1444 എന്ന നമ്പറിലോ പൊലീസിനെ വിവരമറിയിക്കണം എന്നും പൊലീസ് അധികാരികള്‍ പറഞ്ഞു.

-അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 of 14101112»|

« Previous Page« Previous « റമദാന്‍ റിലീഫ്‌ ഉദ്ഘാടനം
Next »Next Page » കൈരളി ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine