ഗള്‍ഫ് സന്ദര്‍ശനത്തിനെത്തുന്ന വയലാര്‍ രവിക്കെതിരെ പ്രതിഷേധവുമായി പ്രവാസിസമൂഹം

November 8th, 2012
ദുബായ്: ഈ മാ‍സം 10 മുതല്‍ 16 വരെ ഗള്‍ഫ് സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസ കാര്യമന്ത്രി വയലാര്‍ രവിയ്ക്കെതിരെ
പ്രതിഷേധവുമായി പ്രവാസികള്‍. പ്രവാസികളുടെ പ്രശ്നങ്ങളില്‍ മന്ത്രി കാര്യമായി ഇടപെടുന്നില്ലെന്നതിന്റെ പേരില്‍ സോഷ്യല്‍
മീഡിയകളില്‍ വളരെ രൂക്ഷമായ രീതിയിലാണ് പ്രതിഷേധ പ്രചാരണങ്ങള്‍ നടക്കുന്നത്. അപ്രതീക്ഷിതമായി സര്‍വ്വീസ്
മുടക്കിയും, കനത്ത ചാര്‍ജ്ജ് ഈടാക്കിയും, മതിയായ സേവനം നല്‍കാതെയും  വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും
കേരളത്തിലേക്കുള്ള യാത്രക്കാരോട്  എയര്‍ ഇന്ത്യ തുടര്‍ച്ചയായി നടത്തുന്ന പീഢനങ്ങള്‍ ആയിരുന്നു  പതിവായി പ്രവാസികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്ന പരാതി. എന്നാല്‍ ഇത്തവണ അത് ഒരു പടികൂടെ മുകളിലേക്ക് കയറി പാതിവഴിയില്‍
സര്‍വ്വീസ് നിര്‍ത്തിയത് ചോദ്യം ചെയ്ത യാത്രക്കാരെ ‘വിമാന റാഞ്ചികളായി’ ചിത്രീകരിച്ച് പീഢിപ്പിച്ചതാണ്
പ്രകോപനത്തിന്റെ പ്രധാന കാരണം. ഈ വിഷയത്തില്‍ വയലാര്‍ രവി മൌനം പാലിച്ചുവെന്നും പ്രതിഷേധിച്ചതിന്റെ പേരില്‍
ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന യാത്രക്കാരെ സംരക്ഷിക്കുവാന്‍ ആവശ്യമായ നിലപാട് സ്വീകരിച്ചില്ലെന്നുമാണ്
ആരോപണം. വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്തും എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുള്ള സര്‍വ്വീസുകളിലെ
പോരായ്മകള്‍ പരിഹരിക്കുന്നതില്‍ വയലാര്‍ രവിക്ക് കാര്യമായി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. പ്രവാസി വോട്ടവകാശമല്ല
വര്‍ഷത്തിലൊരിക്കല്‍ എങ്കിലും കുറഞ്ഞ ചിലവില്‍ സമാധാനപരമായി നാട്ടില്‍ എത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും
കണ്ട് തിരിച്ചു പോരുവാന്‍ ഉള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അവിചാരിതമായി
ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതു മൂലം  അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ വരുന്ന പലര്‍ക്കും ജോലിയില്‍
പ്രവേശിക്കുവാന്‍ സാധിക്കാതെ വരുന്നതും സമയ മാറ്റം ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ
സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും  പലവിധത്തിലുള്ള അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുമായി ഒറ്റയ്ക്ക് യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  മന്ത്രിക്കെതിരെ മാത്രമല്ല മന്ത്രിയെ
അനുകൂലിക്കുന്ന പ്രവാസി സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ക്കു നേരെയും രൂക്ഷമായ വിമര്‍ശനമാണ് ഓണ്‍ലൈന്‍
ചര്‍ച്ചകളില്‍ ഉയരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

പോലീസ്‌ ചമഞ്ഞ് ഫ്ലാറ്റില്‍ മോഷണം

October 24th, 2012

dubai-police-visit-raheena-puratheel-ePathram
അബുദാബി : പോലീസ് ആണെന്നും പരിശോധനക്ക് വന്നതാണെന്നും പറഞ്ഞു കഴിഞ്ഞ വ്യാഴാഴ്ച ദുബായ് അല്‍ഖൂസില്‍ മലയാളി കുടുംബം താമസിക്കുന്ന ഫ്ലാറ്റില്‍ കയറി വീട്ടുകാരിയെ കത്തി കാണിച്ചു കവര്‍ച്ച നടത്തിയവര്‍ പാകിസ്ഥാന്‍ സ്വദേശികള്‍ ആണെന്ന് ദുബായ്‌ പോലിസ്‌ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ അല്‍മന്‍സൂരി പറഞ്ഞു.

പോലീസിനു പ്രതികളെ പിടിക്കാന്‍ കഴിയും വിധം വ്യക്തമായ വിവരങ്ങള്‍ കൃത്യ സമയത്ത് നല്‍കിയ കണ്ണൂര്‍ പുറത്തീല്‍ സ്വദേശിനി റഹീന യെയും കുട്ടികളെയും അനുമോദിക്കാന്‍ പൂവും മധുരവുമായി ദുബായ്‌ പോലിസ്‌ വനിതാ വിഭാഗം അല്‍ഖൂസിലെ ഇവരുടെ വീട്ടില്‍ എത്തി. കെട്ടിട ത്തിലെ കാവല്‍ക്കാരനെയും കെട്ടിട ത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ജീവന ക്കാരെയും പോലിസ്‌ ചോദ്യംചെയ്തു.

പുതുതായി ആരെങ്കിലും കെട്ടിട ങ്ങളില്‍ കയറി വരുമ്പോള്‍ സംശയം തോന്നിയാല്‍ അവരെ അന്വേഷണ ത്തിന് ശേഷം മാത്രം കടത്തി വിടേണ്ടതുള്ളു എന്ന് പോലീസ് പറഞ്ഞു. കേസ് പബ്ലിക്‌ പ്രോസിക്യൂഷനു കൈ മാറിയതായി അഹമ്മദ്‌ അല്‍മരിഹ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11:30 ഓടെ പോലീസ് എന്ന വ്യാജേന യാണ് രണ്ടു പാകിസ്ഥാനികള്‍ അല് ഖൂസിലെ വീട്ടില്‍ എത്തുന്നത്. എ. സി. ശരിയാക്കാന്‍ രണ്ടു ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയ ടെക്നീഷ്യന്‍ ആയിരിക്കും എന്ന് കരുതി റഹീന വാതില്‍ തുറന്നപ്പോള്‍ തങ്ങള്‍ പോലീസ് ആണെന്നും ഈ ഫ്ലാറ്റില്‍ മറ്റുള്ളവരെയും ഷെയറിന് വെച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞ ഇവര്‍ അകത്ത് കയറി ഉടന്‍ വാതില്‍ പൂട്ടുകയായിരുന്നു.

കത്തി കാട്ടി റൂമുകളിലുള്ള അലമാരകള്‍ തുറപ്പിച്ചു ബാഗില്‍ കരുതിയിരുന്ന അയ്യായിരം ദിര്‍ഹംസും ആഭരണങ്ങള്‍ അടക്കം ഉള്ളതെല്ലാം കൈകലാക്കുക യായിരുന്നു എന്ന് ദുബായ്‌ പോലീസിലെ കുറ്റാന്വേഷണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ്‌ അല്‍മര്‍ഹി പറഞ്ഞു.

പാസ്പോര്‍ട്ടുകളും റഹീന ഉപയോഗിക്കുന്ന മൊബൈലും കൈക്കലാക്കി. അതിനിടയില്‍ അലമാരയില്‍ അഴിച്ചു വെച്ച വളകള്‍ ഇവര്‍ പരിശോധിക്കുന്ന തിനിടയില്‍ റഹീന കൈ കൊണ്ട് തട്ടി മാറ്റിയതിനാല്‍ അത് ബാക്കിയായി. പുറത്തു നിന്നും പ്രധാന വാതിലും പൂട്ടി അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു.

ബാല്‍ക്കണി യില്‍ ഉള്ള ജനലിലൂടെ അടുത്തുള്ളവരെ വിവരം അറിയിക്കുകയും ഭര്‍ത്താവ് എത്തിയ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ സമയത്താണ് അക്രമി കളില്‍ ഒരാള്‍ റഹീന യുടെ നമ്പറില്‍ നിന്നും ഭര്‍ത്താവ് ഷറഫുദ്ധീന്‍റെ മൊബൈലില്‍ വിളിച്ചത്.

പോലിസ്‌ പറഞ്ഞതു പ്രകാരം നീങ്ങിയ ഷറഫുദ്ധീന്‍ പോലീസിനും രഹസ്യാന്വേഷണ വിഭാഗ ത്തിനും മുന്നില്‍ നാടകീയമായി പ്രതികളെ എത്തിക്കുക യായിരുന്നു. അപ്രതീക്ഷിതമായി നടന്ന ഞെട്ടിക്കുന്ന അനുഭവ ത്തിന്‍റെ ഷോക്ക് ഇനിയും റഹീനയെ വിട്ടു മാറിയിട്ടില്ല എന്ന് അമ്മാവന്‍ ഗഫൂര്‍ അബുദാബി യില്‍ പറഞ്ഞു.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മത സൗഹാര്‍ദ്ദത്തിനു യു എ ഇ മലയാളി സമൂഹം മാതൃക : വെള്ളാപ്പള്ളി നടേശന്‍

October 21st, 2012

ma-yousuf-ali-at-sevanolsavam-2012-ePathram
ദുബായ് : ഭൂരിപക്ഷ – ന്യൂനപക്ഷ വ്യത്യാസ മില്ലാതെ സമുദായ സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതിന് യു എ ഇ യിലെ മലയാളി സമൂഹം മാതൃക യാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

പദ്മശ്രി. എം എ യൂസുഫലി നേതൃത്വം നല്‍കുന്ന യു എ ഇ യി യിലെ പ്രവാസി സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. സേവനം ദുബായ് യുണിറ്റിന്റെ ആഭിമുഖ്യ ത്തില്‍ നടന്ന ഓണം – ഈദ്‌ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു വെള്ളാപ്പള്ളി നടേശന്‍. കേരള ത്തില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന സാമുദായിക പ്രശ്ന ങ്ങളില്‍ സാമൂഹിക നീതി ഉറപ്പാക്കുക എന്ന നിലപാടാണ്‌ എസ് എന്‍ ഡി പി യോഗ ത്തിന്റെത് എന്നു വെള്ളാപ്പള്ളി കൂട്ടി ചേര്‍ത്തു.

പദ്മശ്രി. എം എ യൂസുഫ‌ലി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ഇസ്മില്‍ റാവുത്തര്‍, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, എം. കെ. രാജന്‍, വാചസ്പതി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

സേവനം ദുബായ് യുണിയന്‍ പ്രസിഡന്റ് പി. ജി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സേവനം ദുബായ് യുണിയന്‍ സെക്രട്ടറി കായിക്കര റെജി സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീപ് കൃതജ്ഞതയും രേഖപ്പെടുത്തി.

sevanam-dubai-sevanolsavam-2012-ePathram

2012 ലെ ഗുരുദേവ ബിസിനസ്‌ എക്സെലന്‍സി അവാര്‍ഡ്‌ നേടിയ നൂര്‍ ആലം ചൌധരി, സാമൂഹിക സേവന ത്തിനുള്ള ഈ വര്‍ഷത്തെ സേവനരത്ന അവാര്‍ഡ്‌ നേടിയ മുരളീധര പണിക്കര്‍, എന്ജിനീയറിംഗില്‍ ഗോള്‍ഡ്‌ മെഡല്‍ നേടിയ യു. എ യി യില്‍ നിന്നുള്ള വിദ്യാര്‍‍ത്ഥി കിരണ്‍ പ്രേം എന്നിവരെ സേവനോത്സവം വേദിയില്‍ ആദരിച്ചു.

പൊതു സമ്മേളന ത്തിന് മുന്നോടിയായി അത്തപൂക്കളം, താലപ്പൊലി, ചെണ്ടമേളം എന്നിവയോടെ യാണ് വിശിഷ്ട അതിഥി കളെ വേദിയിലേക്ക് ആനയിച്ചത്. വിഭവ സമൃദ്ധമായ ഓണസദ്യയും സംഗീത സംവിധായകന്‍ ശരത് നയിച്ച സംഗീത സദ്യയും സേവനോല്‍സവ ത്തെ ആകര്‍ഷകമാക്കി.

ഗാനമേള യില്‍ വിദ്യാശങ്കര്‍, അഭിരാമി, ലേഖ, മിഥുന്‍ എന്നിവര്‍ പങ്കെടുത്തു. രമേശ്‌ പിഷാരടിയും ധര്‍മജനും നടത്തിയ കോമഡി ഷോയും സേവനം കുടുംബംഗങ്ങള്‍ നടത്തിയ വിവിധ കലാപരിപാടി കളും വേറിട്ട അനുഭവമായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായ് ആനപ്രേമി സംഘം ഓണം ഈദ് ആഘോഷിച്ചു

October 6th, 2012
ദുബായ്: യു.എ.ഈയിലെ ആനപ്രേമികളുടെ സംഘടനയായ ദുബായ് ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍  ഓണം ഈദ് ആഘോഷിച്ചു.  മണ്‍കൂള്‍ മാന്‍‌ഹട്ടന്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങ് പ്രമുഖ വ്യവസായിയും ആനയുടമയുമായ ശ്രീ സുന്ദര്‍മേനോന്‍ നിര്‍വ്വഹിച്ചു. പ്രമുഖ വ്യവാസായിയും ആനപ്രേമി സംഘത്തിന്റെ മുതിര്‍ന്ന അംഗവുമായ അയ്യപ്പനെ  ചടങ്ങില്‍ മുരളി പറാടത്ത് പൊന്നാടയണിച്ച് ആദരിച്ചു. പൊന്നാടയണിച്ച് ആദരിച്ചു.  യുവ വ്യവസായിയും ആനയുടമയുമായ അര്‍ജ്ജുന്‍ മേനോന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ദുബായ് ആനപ്രേമി സംഘം പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് അധ്യക്ഷനായിരുന്നു. യോഗത്തിന് സംഘടനയുടെ സെക്രട്ടറി പി.ജി ഗോവിന്ദ് മേനോണ്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി വേണുഗോപാല്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍‌വീനര്‍ അനീഷ് തലേക്കര നന്ദി പറഞ്ഞു.
ആനപ്രേമി സംഘം എന്ന പേരില്‍ ചില സംഘടനകള്‍ നാട്ടിലുണ്ടെന്നും എന്നാല്‍ ആനകളുടെയും അവയെ വഴിനടത്തുന്നവരുടേയും കാര്യങ്ങള്‍ മനസ്സിലാക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിക്കുന്നത് ദുബായ് ആനപ്രേമി സംഘമാണെന്ന് സുന്ദര്‍ മേനോന്‍ പറഞ്ഞു. തൃശ്ശൂരില്‍ കഴിഞ്ഞ മാസം സംഘടിടിപ്പിച്ച ചടങ്ങില്‍ ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട പാപ്പാന്റെ അമ്മയ്ക്ക് ദുബായ് ആനപ്രേമി സംഘം  സഹായ ധനം നല്‍കിയത് അദ്ദേഹം എടുത്തു പറഞ്ഞു.
വ്യത്യസ്ഥ മേഘലകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും ദുബായ് ആനപ്രേമി സംഘം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നതായി അയ്യപ്പന്‍ പറഞ്ഞു.  യദാര്‍ഥ പ്രവര്‍ത്തനങ്ങള്‍ ആനകളെ കാണുന്നതും പാപ്പാന്മാര്‍ക്കൊപ്പം സൌഹൃദം പങ്കിടുന്നതും മാത്രമല്ല അതിനപ്പുറം അവയുടെ നിലനില്പിനും അവയെ പരിചരിക്കുന്ന പാപ്പാന്മാര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിലുമാണ് യദാര്‍ഥ ആനസ്നേഹം ഉള്ളതെന്ന് സംഘടനയുടെ പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് പറഞ്ഞു.
രാവിലെ പതിനൊന്നു മണിയോടെ ആനകളെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അംഗങ്ങള്‍ തങ്ങളുടെ ആനയനുഭവങ്ങള്‍ പങ്കുവെച്ചു. ആനകളുടെ ലക്ഷണങ്ങളെ കുറിച്ച് ഗോവിന്ദ് മേനോന്‍ ക്ലാസെടുത്തു. ആനകള്‍ ഇടഞ്ഞോടി ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ഫേസ് ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും മറ്റും പങ്കുവെക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സതീഷ് കുമാര്‍ പറഞ്ഞു.  ആനകളെ സംബന്ധിച്ചുള്ള ക്വിസ് പരിപാടിയും ഉണ്ടായിരുന്നു. ഉച്ചക്ക് 2 മണിക്ക് ഷാര്‍ജ ഭരതം കലാകേന്ദ്രത്തിലെ കലാകാരന്മാരുടെ ചെണ്ടമേളം ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന  വൈകീട്ട് വിവിധ കലാപരിപാടികള്‍ക്ക് ശേഷം അഞ്ചു മണിയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുബായ് ആനപ്രേമി സംഘം (ദാസ്) വാര്‍ഷികവും ഓണാഘോഷവും ഒക്ടോബര്‍ 5 ന്

October 4th, 2012
ദുബായ് :യു.എ.ഈയിലെ ആനപ്രേമികളുടെ സംഘടനയായ ദുബായ് ആനപ്രേമി സംഘത്തിന്റെ വാര്‍ഷിക ആഘോഷം 5- ഒക്ടോബര്‍-2012 നു കരാമ മങ്കൂളില്‍ ഉള്ള മന്‍‌ഹട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തുന്നു. രാവിലെ 11 മണിയോടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ആരംഭിക്കും. ഉച്ചക്ക് ഓണ സദ്യ. രണ്ടു മണിക്ക് പ്രമുഖരായ ആനയുടമകളും, ആനപ്രേമികളും പങ്കെടുക്കുന്ന  പൊതു യോഗം. തുടര്‍ന്ന് ആനകളും ഉത്സവങ്ങളും  എന്ന വിഷയവുമായി ബന്ധപ്പെട്ട്  ചര്‍ച്ചയും  ഉണ്ടായിരിക്കുന്നതാണ്.
ഫേസ് ബുക്കിലും ഉത്സവപ്പറമ്പുകളിലും കണ്ടു മുട്ടി ആനവിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച ദുബായ് ആനപ്രേമി സംഘം    പ്രശസ്ത എഴുത്തുകാരനും നടനുമായ  മാടമ്പ് കുഞ്ഞു കുട്ടന്‍  2011 ഒക്ടോബര്‍ 15 ന് ദുബായില്‍ വച്ച് ഉദ്‌ഘാടനം ചെയ്തു. ഗുരുവായൂര്‍ സ്വദേശി ശിവകുമാര്‍ പോലിയത്താണ് സംഘടനയുടെ പ്രസിഡണ്ട്. ആനകളെ കുറിച്ചുള്ള അറിവുകളും ചിത്രങ്ങളും പങ്കുവെക്കുകയും ഒപ്പം  ആനകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും ഒപ്പം തന്നെ അപകടം പറ്റി മരിക്കുകയോ  അസുഖം ബാധിച്ചോ അവശതയനുഭവിക്കുകയോ ചെയ്യുന്ന  ആനപാപ്പാന്മാരെ സാമ്പത്തികമായും സഹായിക്കുകയും ചെയ്തു വരുന്നു ദുബായ് ആനപ്രേമി സംഘം.   ആന ഗവേഷണപഠന  കേന്ദ്രം ഡയറക്ടറും ആനത്തൊഴിലാളികള്‍ക്കിടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വ്യക്തിയുമായ ഡോ. ടി.എസ്.രാജീവ്  ആണ്‍` ദാസ് ദുബായിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസികളും അവസാനിക്കാത്ത യാത്രാ ദുരിതവും : ചര്‍ച്ച
Next »Next Page » പ്രലോഭനങ്ങളെ അതിജയിക്കണം : ജാഗ്രതാ സംഗമം വ്യാഴാഴ്ച »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine