ശരത് ചന്ദ്രന്‍ അനുസ്മരണം നടത്തി

April 5th, 2011

kb-murali-saratchandran-epathram

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗവും ശരത് ചന്ദ്രന്റെ സുഹൃത്തുക്കളും ചേര്‍ന്ന് കെ. എസ്. സി. യില്‍ വെച്ച് അനുസ്മരണവും ശരത് ചന്ദ്രന്റെ ‘ഒരു മഴുവിന്റെ ദൂരം മാത്രം” എന്ന ഡോക്ക്യുമെന്ററിയുടെ പ്രദര്‍ശനവും നടത്തി. അനുസ്മരണ യോഗം കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു, കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.

faisal-bava-on-sarat-chandran-epathram

അജി രാധാകൃഷണന്‍ സ്വാഗതവും, ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും നടത്തി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശരത് ചന്ദ്രന്‍ അനുസ്മരണം

April 1st, 2011

saratchandran-epathram

അബുദാബി : പരിസ്ഥിതി പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ശരത് ചന്ദ്രന്‍ നമ്മെ വിട്ടു പോയിട്ട് ഒരു വര്ഷം തികയുന്നു. ഏറെ നഷ്ടം വരുത്തി വെച്ച ആ വിയോഗം ഇന്നും വേദനയോടെയാണ് സാംസ്കാരിക കേരളം ഓര്‍ക്കുന്നത്. കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗവും ശരത് ചന്ദ്രന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ശരത് ചന്ദ്രന്‍ അനുസ്മരണവും അദ്ദേഹത്തിന്റെ “ഒരു മഴുവിന്റെ ദൂരം മാത്രം” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഏപ്രില്‍ 3, ഞായറാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടത്തുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എര്‍ത്ത്‌ അവര്‍ : ദുബായില്‍ രണ്ടു ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭം

March 28th, 2011

burj-khalifa-earth-hour-2011-epathram

ദുബായ്‌ : മാര്‍ച്ച് 26നു ലോകമെമ്പാടും നടന്ന എര്‍ത്ത്‌ അവര്‍ ആചരണത്തിന്റെ ഫലമായി ദുബായില്‍ മാത്രം ലാഭിച്ചത്‌ രണ്ടു ലക്ഷത്തി നാലായിരം യൂണിറ്റ് വൈദ്യുതി ആണെന്ന് ദുബായ്‌ വൈദ്യുതി വകുപ്പ്‌ അറിയിച്ചു. ആഗോള താപനത്തിന്റെ ഭീഷണിയെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ എര്‍ത്ത്‌ അവര്‍ ആചരണത്തില്‍ ദുബായ്‌ നിവാസികളും വ്യാപാരി വ്യവസായി സമൂഹവും തങ്ങളുടെ പരിസ്ഥിതി പ്രതിബദ്ധത വെളിപ്പെടുത്തി കൊണ്ട് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെ വൈദ്യുതി വിളക്കുകള്‍ അണച്ചു പരിപാടിയില്‍ പങ്കെടുത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയോടൊപ്പം ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ്‌ ഖലീഫയും വിലക്കുകള്‍ അണച്ച് കൊണ്ട് എര്‍ത്ത്‌ അവര്‍ ആചരണത്തില്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒട്ടകങ്ങള്‍ക്കായി ഒരു മരുഭൂമി യാത്ര

March 20th, 2011

desert-cleanup-drive-epathram
ദുബായ്‌ : “മരുഭൂമി പ്ലാസ്റ്റിക്‌ വിമുക്തമാക്കൂ ഒട്ടകങ്ങളെ സംരക്ഷിക്കൂ” എന്ന സന്ദേശവുമായി ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ ദുബായില്‍ നടത്തിയ മരുഭൂമി വൃത്തിയാക്കല്‍ യാത്ര ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

e പത്രം പരിസ്ഥിതി ക്ലബ്‌, ഇമാരാത്ത് 4×4 ഓഫ്റോഡ്‌ ക്ലബ്‌, ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌, ഏസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്‌ എന്നീ കൂട്ടായ്മകളാണ് ദുബായ്‌ മുനിസിപ്പാലിറ്റി യുമായി സഹകരിച്ച് ഈ മരുഭൂമി വൃത്തിയാക്കല്‍ പരിപാടി സംഘടിപ്പിച്ചത്. ദുബായ്‌ വൈദ്യുതി വകുപ്പ്‌, അലെക്, ദുബായ്‌ വോളന്റിയേഴ്സ് എന്നിവരും പരിപാടിയുമായി സഹകരിക്കുവാന്‍ മുന്നോട്ട് വന്നു. പരിപാടിയെ കുറിച്ച് ദുബായിലെ ഏറ്റവും ജനപ്രിയ എഫ്. എം. റേഡിയോ നിലയമായ ഹിറ്റ്‌ എഫ്. എം. 96.7 നേരത്തെ തന്നെ ശ്രോതാക്കളെ അറിയിച്ചതിനാല്‍ ഒട്ടേറെ പരിസ്ഥിതി സ്നേഹികള്‍ കുടുംബ സമേതം തന്നെ ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നു.

desert-cleanup-drive-2-epathram

രാവിലെ ഏഴു മണിക്ക് ഡ്രാഗണ്‍ മോള്‍ പാര്‍ക്കിങ്ങിലായിരുന്നു മരുഭൂമി യാത്രയുടെ തുടക്കം. റെജിസ്ട്രേഷന്‍ നടത്തിയ 4×4 വാഹനങ്ങള്‍ക്ക്‌ നമ്പരുകള്‍ നല്‍കി പത്തു വാഹനങ്ങള്‍ അടങ്ങിയ വാഹന വ്യൂഹങ്ങള്‍ ആക്കി തിരിച്ചു. ഓരോ വാഹനത്തിലേക്കും വേണ്ട വെള്ളവും ഭക്ഷണവും പ്രത്യേകം നല്‍കി. മരുഭൂമിയില്‍ വാഹനം ഓടിക്കുന്നതില്‍ ഏറെ പരിചയമുള്ള മാര്‍ഷലുകളുടെ വാഹനങ്ങള്‍ ഓരോ വ്യൂഹത്തിലും ഉള്‍പ്പെടുത്തുകയും ചെയ്തു.

വാഹനങ്ങളുടെ കാര്യക്ഷമതയും മരുഭൂമി യാത്രയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. മരുഭൂമിയില്‍ യാത്ര ചെയ്യുവാന്‍ ചക്രത്തിലെ കാറ്റ് അഴിച്ചു വിട്ട് കാറ്റിന്റെ മര്‍ദ്ദം കുറയ്ക്കേണ്ടതായിട്ടുണ്ട്. പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ഡയനട്രേഡ്‌ കമ്പനിയുടെ പ്രത്യേക വാഹനത്തിന്റെ സഹായത്തോടെ ഓരോ വാഹനത്തിന്റെയും ചക്രങ്ങളുടെ കാറ്റിന്റെ മര്‍ദ്ദം അളക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു.

വാഹനങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി അവ മരുഭൂമിയില്‍ സഞ്ചരിക്കാന്‍ സജ്ജമാണെന്ന് മാര്‍ഷലുകള്‍ ഉറപ്പു വരുത്തിയതിനു ശേഷം വാഹന വ്യൂഹങ്ങള്‍ മാര്‍ഷലുകളുടെ വാഹനങ്ങളുടെ നേതൃത്വത്തില്‍ തന്നെ മരുഭൂമിയിലേക്ക് തിരിച്ചു.

അവീര്‍ മരുഭൂമിയില്‍ പ്രവേശിച്ച സംഘം പ്ലാസ്റ്റിക്‌ സഞ്ചികള്‍, പ്ലാസ്റ്റിക്‌ കുപ്പികള്‍ എന്നിവ മരുഭൂമിയില്‍ നിന്നും പെറുക്കി എടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ ദുബായ്‌ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളില്‍ നിക്ഷേപിക്കുകയും ഇവ പിന്നീട് മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക്‌ എത്തിക്കുകയും ചെയ്തു.

desert-cleanup-drive-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഈ പരിസ്ഥിതി യാത്ര എന്ന് പ്രശസ്ത മനുഷ്യാവകാശ സ്ത്രീ വിമോചന പ്രവര്‍ത്തക റൂഷ് മെഹര്‍ e പത്രത്തോട് പറഞ്ഞു. അബുദാബിയില്‍ നിന്നും കുടുംബ സമേതമാണ് തങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇത്തരം പരിപാടികള്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാന്‍ ഏറെ സഹായകരമാണ്.എന്നും റൂഷ് മെഹര്‍ അഭിപ്രായപ്പെട്ടു.

പ്രതീക്ഷിച്ചതിലും അധികം മാലിന്യങ്ങളാണ് തങ്ങള്‍ക്ക് മരുഭൂമിയില്‍ കാണുവാന്‍ കഴിഞ്ഞത് എന്ന് പ്രമുഖ പരിസ്ഥിതി ഫോട്ടോഗ്രാഫറും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ നിഷാദ്‌ കൈപ്പള്ളി e പത്രത്തോട് പറഞ്ഞു.  ഡെസേര്‍ട്ട് സഫാരി എന്നും പറഞ്ഞ് മരുഭൂമിയില്‍ വിനോദ യാത്ര പോകുന്നവര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികളും ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കുപ്പികളും പ്ലാസ്റ്റിക്‌ ഗ്ലാസുകളും മറ്റുമാണ് മരുഭൂമിയില്‍ ഏറെയും കാണപ്പെട്ടത്‌. ഈ പ്ലാസ്റ്റിക്‌ സഞ്ചികളില്‍ ഭക്ഷണത്തിന്റെ മണം ഉള്ളതിനാല്‍ ഇവ ഒട്ടകങ്ങള്‍ ഭക്ഷിക്കും. പ്ലാസ്റ്റിക്‌ ദഹിക്കാതെ ഒട്ടകങ്ങളുടെ വയറ്റില്‍ അടിഞ്ഞു കൂടുകയും ക്രമേണ ഒട്ടകത്തിന് ഭക്ഷണം കഴിക്കാന്‍ ആവാതെ ഇവ വേദനാജനകമായ അന്ത്യം നേരിടുകയും ചെയ്യുന്നു.

ഈ ക്രൂരതയ്ക്കെതിരെ വലിയ തോതില്‍ തന്നെ ബോധ വല്‍ക്കരണം ആവശ്യമാണ്‌. കാരണം യു.എ.ഇ. യില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌ മരുഭൂമിയില്‍ ചത്ത്‌ വീഴുന്ന ഒട്ടകങ്ങളില്‍ അന്‍പത് ശതമാനത്തില്‍ ഏറെ ഒട്ടകങ്ങള്‍ ഇങ്ങനെ പ്ലാസ്റ്റിക്‌ അകത്തു ചെന്നാണ് ചാവുന്നത് എന്നാണ് എന്ന് e പത്രം പരിസ്ഥിതി സംഘത്തെ നയിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍ക്കാരിന്റെ പരിസ്ഥിതി പുരസ്കാര ജേതാവുമായ ഫൈസല്‍ ബാവ പറഞ്ഞു.

വിനോദ യാത്രയ്ക്ക് വരുന്നവര്‍ പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിയുന്നത് നിയമം മൂലം തടയേണ്ടത് അത്യാവശ്യമാണ് എന്നാണ് തങ്ങള്‍ ശേഖരിച്ച വന്‍ മാലിന്യ ശേഖരം വ്യക്തമാക്കുന്നത് എന്ന് എസ്. എന്‍. എം. കോളജ്‌ ആലുംനായ്‌ ഗ്ലോബല്‍ അസോസിയേഷന്‍ (സാഗ) ജനറല്‍ സെക്രട്ടറി അനൂപ്‌ പ്രതാപ്‌ ചൂണ്ടിക്കാട്ടി. വന്‍ തോതിലുള്ള  പിഴ ഏര്‍പ്പെടുത്തുകയാണ് ഇത് തടയാനുള്ള മാര്‍ഗ്ഗം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരുഭൂമിയില്‍ ഇത്തരത്തില്‍ പ്ലാസ്റ്റിക്‌ വലിച്ചെറിയുന്നത് ഈ മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതയാണ് എന്ന് ദുബായ്‌ ഇന്ത്യന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കാരോളിന്‍ സാവിയോ e പത്രത്തോട്‌ പറഞ്ഞു. അച്ഛനോടും അനിയത്തിയോടുമൊപ്പം മരുഭൂമി വൃത്തിയാക്കാന്‍ വന്നതായിരുന്നു കാരോളിന്‍.

സാധാരണ ഇത്തരം മരുഭൂമി വൃത്തിയാക്കല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ ഉപയോഗ ശൂന്യമായ കട്ടി കടലാസില്‍ നിന്നും നിര്‍മ്മിച്ച കടലാസു സഞ്ചികളായിരുന്നു മാലിന്യ ശേഖരണത്തിനായി ഉപയോഗിച്ചത്‌ എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രതിനിധിയും ഒട്ടേറെ പരിസ്ഥിതി പോരാട്ടങ്ങളില്‍ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ സേതുമാധവന്‍ അറിയിച്ചു.

ഫോട്ടോ : കാരോളിന്‍, ആനന്ദ്‌, അനൂപ്‌

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

എന്‍ഡോസള്‍ഫാന്‍ : ദുരിതങ്ങളുടെ ഒരു പ്രകൃതി ദൃശ്യം

February 24th, 2011

endosulfan-abdul-nasser-epathram

ദുബായ്‌ : ദുബായില്‍ നിന്നും രണ്ടു യുവ ഫോട്ടോഗ്രാഫര്‍മാര്‍ കാസര്‍ക്കോട്ടേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കാനുള്ള ഉദ്യമം ഏറ്റെടുത്തപ്പോള്‍ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു യാത്രയാവും എന്ന് ഇവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ദുരിതം നേരിട്ട് കാണുകയും അവശത അനുഭവിക്കുന്നവരോട് അടുത്ത് ഇടപഴകുകയും ഇരകളോടൊപ്പം ദിന രാത്രങ്ങള്‍ പങ്കിടുകയും ചെയ്ത അവര്‍ തിരികെ വന്നത് തികച്ചും വ്യത്യസ്തരായിട്ടായിരുന്നു.

ലാഭക്കൊതി മാത്രം ലക്‌ഷ്യം വെച്ച് മനുഷ്യന്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തിന്റെ ഭീകരമായ മുഖം അടുത്തു നിന്ന് കണ്ട ഇവരുടെ മുന്‍പില്‍ ഇന്ന് ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. കഷ്ടത അനുഭവിക്കുന്ന ഈ അശരണര്‍ക്ക് സാന്ത്വനമേകാന്‍ എന്തെങ്കിലും ഉടനടി ചെയ്യണം. തങ്ങള്‍ അടുത്തറിഞ്ഞ ഈ കൊടും വിപത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തി ഈ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമത്തിലാണ് ഇവര്‍.

ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ദുബായില്‍ രൂപം നല്‍കിയ ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ മാര്‍ഗ്ഗദര്‍ശിയും അബുദാബിയില്‍ ആര്‍ട്ട്‌ ഡയറക്ടറുമായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ദുള്‍ നാസര്‍, ഷാര്‍ജയില്‍ സേഫ്റ്റി എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത്‌ എന്നിവരാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിനു വേണ്ടി ഈ ഉദ്യമം ഏറ്റെടുത്തത്.

sreejith-abdul-nasser-epathram

ശ്രീജിത്ത്, അബ്ദുള്‍ നാസര്‍

ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായ ജിനോയ്‌ വിശ്വനെ e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ചു സമീപിച്ച തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചു എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം യു.എ.ഇ. യിലെ അനേകം വേദികളില്‍ പ്രദര്‍ശിപ്പിച്ച e പത്രം പരിസ്ഥിതി ക്ലബ്‌ ഈ വിഷയത്തില്‍ കൂടുതല്‍ എന്ത് ചെയ്യാനാവും എന്ന അന്വേഷണത്തിന്റെ ഒടുവിലാണ് ഷട്ടര്‍ ബഗ്സ് ക്ലബ്ബുമായി ബന്ധപ്പെടാന്‍ ഇടയായത്. ഒരു നല്ല ഫോട്ടോഗ്രാഫര്‍ എന്നതിലുപരി ഒരു പരിസ്ഥിതി സ്നേഹിയും മനുഷ്യ സ്നേഹിയും കൂടിയായ ജിനോയ്‌ വിശ്വന്‍ ഷട്ടര്‍ ബഗ്സിന്റെ സേവനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിന് ഉതകുന്ന എന്ത് പ്രവര്‍ത്തനത്തിനും ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു. അങ്ങനെയെങ്കില്‍ കാസര്‍ക്കോട്‌ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍ നേരിട്ടെടുത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയും പ്രശ്നത്തിന്റെ ഗൌരവം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തുകയും ചെയ്യാം എന്ന e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ ആശയം ഷട്ടര്‍ ബഗ്സ് പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തു.

e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും കേരളത്തിലും യു.എ.ഇ. യിലും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, പ്രൊഫ. എം. എ. റഹ്മാന്‍, കാസര്‍ക്കോടുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിക്ക് നേതൃത്വം നല്‍കുന്ന ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെടുകയും ഇവരുടെ യാത്രയ്ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തു. കാസര്‍ക്കോട്ടെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കുമാരന്‍ എന്ന ഒരു സഹായിയെയും ഇവര്‍ ഏര്‍പ്പെടുത്തി കൊടുത്തു. ദുരിത ബാധിത പ്രദേശത്തെ പതിനഞ്ച് കുടുംബങ്ങളില്‍ കുമാരന്റെ സഹായത്തോടെ ചെന്നെത്തിയ ഇവര്‍ തങ്ങള്‍ അവിടെ കണ്ട ഭീകരത അനിര്‍വചനീയമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ മാധ്യമമായ ക്യാമറയില്‍ പല ചിത്രങ്ങളും ഒപ്പിയെടുക്കുവാന്‍ തങ്ങളുടെ മനസ് അനുവദിക്കാത്ത അത്രയും ദാരുണമായിരുന്നു പല കാഴ്ചകളും. പക്ഷെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രണ്ടു തലമുറകള്‍ അനുഭവിക്കുന്ന ഈ ദുരന്തം അവിടത്തുകാരെ നിസ്സംഗരാക്കിയിരുന്നു. തങ്ങളില്‍ ഒരാളെ ആസന്ന നിലയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ട് പോവുന്നത് നോക്കി ഇനി അയാള്‍ തിരിച്ചു വരില്ല എന്ന് തികച്ചും നിസ്സംഗമായി പറയുന്ന കാഴ്ച ഒരിക്കലും ഒരു ക്യാമറയിലും ഒപ്പിയെടുക്കുവാന്‍ കഴിയാത്തവണ്ണം തീവ്രമായിരുന്നു എന്ന് ഇവര്‍ ഓര്‍മ്മിക്കുന്നു.

ദുരിത ബാധിത കുടുംബങ്ങളോടൊപ്പം ദിവസങ്ങള്‍ ചിലവഴിച്ച ഇവര്‍ യു.എ.ഇ. യില്‍ തിരിച്ചെത്തിയത്‌ സുവ്യക്തമായ ഒരു ലക്ഷ്യത്തോടെയാണ്. തങ്ങള്‍ കണ്ട ദുരിതം ലോകത്തെ കാണിച്ച് നിസഹായരായ ഈ ജനതയ്ക്ക്‌ സന്മനസ്സുകളുടെ സഹായം ലഭ്യമാക്കുക എന്നതാണ് അത്. വിവിധ മാധ്യമ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ യു. എ. ഇ. യില്‍ രൂപം കൊണ്ട എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിക്കാനായി തങ്ങളുടെ ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും ഇവര്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി തിരഞ്ഞെടുത്ത ഫോട്ടോകളുടെ വലിയ പ്രിന്റുകള്‍ എടുത്ത് പ്രദര്‍ശനത്തിനായി സജ്ജമാക്കുന്ന തിരക്കിലാണ് ഇവര്‍. ചിലവേറിയ ഈ ഉദ്യമത്തില്‍ ഇവരോടൊപ്പം ചേര്‍ന്ന് സഹകരിക്കാനും സഹായ്ക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ വിളിച്ച് ബന്ധപ്പെടാവുന്നതാണ് : 0555814388. green at epathram dot com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

29 of 311020282930»|

« Previous Page« Previous « സീതിസാഹിബ് വിചാരവേദി : ക്വിസ് മത്സരം മാര്‍ച്ച് അഞ്ചിന്
Next »Next Page » സ്വരുമ ദുബായ് മെഡിക്കല്‍ ക്യാമ്പ്‌ നടത്തി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine