നാലര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങളുമായി ഹംസാ ഹാജി കൊയിലാണ്ടി യിലേക്ക്

November 26th, 2020

abu-dhabi-police-fare-well-pk-hamza-haji-koyilandy -ePathram
അബുദാബി : അബുദാബി പൊലീസിലെ 45 വർഷത്തെ സേവന ത്തിനു ശേഷം കൊയിലാണ്ടി സ്വദേശി പി. കെ. ഹംസ ഹാജി പ്രവാസ ജീവിതം മതിയാക്കി നിറഞ്ഞ മനസ്സോടെ നാട്ടിലേക്ക് യാത്ര തിരിച്ചു. അബുദാബി പോലീസ് അസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരുക്കിയ ലളിതമായ ചടങ്ങില്‍ അധികാരികൾ ഹംസ ഹാജിയെ ആദരിച്ചു.

hamza-haji-quilandy-ePathram

പി. കെ. ഹംസ ഹാജി

ബോംബെ യിൽ നിന്നും 1975 മെയ് മാസ ത്തില്‍ കപ്പല്‍ കയറിയ നടേരി ചിറ്റാരി ക്കടവ് ദാറുല്‍ ഫലാഹ് വീട്ടിലെ പി. കെ. ഹംസ എന്ന 25 കാരന്‍ സ്വപ്ന ഭൂമി യായ ദുബായി ലാണ് ഇറങ്ങിയത്. തൊഴിൽ അന്വേഷിച്ച് തലസ്ഥാന നഗരമായ അബുദാബിയില്‍ എത്തുക യായി രുന്നു. അന്ന് ഇവിടെ ധാരാളം ജോലി സാധ്യ തകള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ തന്നെ അക്കാലത്ത് രാജ്യത്ത് എത്തുന്ന പ്രവാസി സമൂഹം ഏറിയ പേരും അബു ദാബിയി ലേക്ക് എത്തിയിരുന്നു എന്നും മഹാ നമസ്ക രായ ഭരണ കർത്താക്കളുടെ ദയയും കാരുണ്യ വും മലയാളി കൾ അടക്കമുള്ള പ്രവാസി സമൂഹത്തെ തുണച്ചിരുന്നു എന്നും ഹംസ ഹാജി ഓര്‍ക്കുന്നു.

1975 സെപ്റ്റംബറിൽ അബുദാബി പൊലീസിലെ ജോലി തരപ്പെടുകയും നാല് വർഷം തിക യു മ്പോഴേക്കും ജോലി ക്കയറ്റം കിട്ടുകയും ചെയ്തു. പ്രഗത്ഭ രായ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് കൂടെ ജോലി ചെയ്യാൻ ഈ നാലര പ്പതിറ്റാണ്ടിന്ന് ഉള്ളിൽ സാധിച്ചു.

ഒട്ടനവധി രാജ്യ ങ്ങളിലെ ഭരണ കർത്താക്കളെയും ഉന്നത പോലീസ് അധികാരി കളെയും നേരിൽ കാണാനും പരിചയ പ്പെടുവാനും സാധിച്ചു. എന്നാൽ തന്റെ ഈ എഴുപതാം വയസ്സിലും മറക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്നത് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന മഹാനു ഭാവനെ നേരിൽ കാണാൻ സാധിച്ചതും (1976, 1977 കാലഘട്ട ത്തിൽ)അടുത്ത് ഇട പഴകാനും കഴിഞ്ഞതാണ്.

ഇവിടുത്തെ ജനങ്ങളുടെ നന്മ നിറഞ്ഞ മനസ്സാണ് കേരളം പോലെയുള്ള ഒരു കൊച്ചു പ്രദേശ ത്തെ സമ്പന്നത യിലേക്ക് നയിച്ചത്. പ്രവാസി ഇന്ത്യക്കാരോട് വിശിഷ്യാ മലയാളി സമൂഹ ത്തോട് സ്വദേശി കൾക്കും ഭരണാധി കാരി കൾ ക്കും പ്രത്യേക മമതയും സ്നേഹവും ഉണ്ട് എന്ന് ഹംസാ ഹാജി സാക്ഷ്യപ്പെടു ത്തുന്നു.

ആ കാരുണ്യവും സ്നേഹ വായ്‌പും താൻ അടക്കമുള്ള മലയാളികൾ അനു ഭവിച്ച് അറി ഞ്ഞിട്ടുമുണ്ട്. അത് കൊണ്ടു തന്നെ നാട്ടിലെ മത – വിദ്യാ ഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക മേഖല യിലും തന്റെ കൈയൊപ്പ് പതിപ്പിക്കു വാൻ ഹംസാ ഹാജിക്ക് കഴിഞ്ഞിട്ടുണ്ട്.

hamza-haji-pma-rahiman-ePathram

ഇ – പത്രം പ്രതിനിധിയും ഹംസാ ഹാജിയും

നിരവധി പേർക്ക് വിവിധ ഇടങ്ങളിലായി ജോലി കണ്ടെത്തു വാൻ സഹാ യിച്ചതിൽ ഉള്ള ചാരിതാർത്ഥ്യം തൻറെ പ്രവാസ ജീവിത കാലത്തെ സമ്പുഷ്ട മാക്കുന്നു എന്ന് ഇ – പത്രം പ്രതിനിധി യുമായുള്ള കൂടികാഴ്ച യിൽ അഭിമാന ത്തോടെ ഇദ്ദേഹം പറഞ്ഞു.

എഴുപതാം വയസ്സിലും ചുറു ചുറു ക്കോടെ ജോലിയിൽ സജീവ മായിരുന്ന ഇദ്ദേഹത്തിന് ഇനിയും ഇവിടെ തുടരുവാൻ താല്പര്യം ഉണ്ടെങ്കിൽ അതി നുള്ള രേഖ കൾ തുടർന്നും നൽകുവാൻ മേലധികാരികൾ തയ്യാറായി രുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങി വിശ്രമ ജീവിതം ആഗ്രഹി ക്കുന്ന തിനാൽ ജോലി യിൽ നിന്നും വിരമിച്ചു. ലോക ത്തിന് മാതൃക യായ മഹാ ന്മാരായ ഭരണാധി കാരി കളുടെ കൂടെ പ്രവർത്തി ക്കാൻ സാധിച്ചതിൽ കൃതാർത്ഥനാണ്.

1971 ല്‍ ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് ഐക്യ അറബ് എമിറേറ്റ്സ് (യു. എ. ഇ.) രൂപീ കരി ച്ചതി ന്റെ നാലാം വര്‍ഷം രാജ്യത്ത് എത്തി. ഇപ്പോൾ 49 ആം ദേശീയ ദിന ആഘോഷ ങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങു ന്നത് യു. എ. ഇ. എന്ന മഹാ രാജ്യ ത്തിന്റെ വളർച്ച നേരിൽ കാണാൻ അവസരം കിട്ടിയ ചാരിതാർത്ഥ്യ ത്തിൽ തന്നെയാണ്.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി.  

സംഗീത പ്രതിഭകളെ ആദരിച്ചു

പ്രേക്ഷകശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടിലേക്ക്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗ്ലോറിയ-2020 : കൊയ്ത്തുത്സവം ആഘോഷിച്ചു

November 3rd, 2020

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവ ത്തിന് തുടക്കമായി. ‘ഗ്ലോറിയ-2020’ എന്ന പേരില്‍  വെര്‍ച്വലായി സംഘടിപ്പി ക്കുന്ന ‘കൊയ്ത്തുത്സവ’ ത്തിന്റെ ഉല്‍ഘാടനം ലുലു ഇന്റര്‍ നാഷണല്‍ എക്സ് ചേഞ്ച് എം. ഡി. അദീബ് അഹമ്മദ് നിര്‍വ്വഹിച്ചു.

എല്ലാ വിളവിന്റെയും ആദ്യ ഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ച്, ദൈവ ത്തിന് നന്ദി അറിയിക്കുന്നതാണ് കൊയ്ത്തുത്സവം.

സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രല്‍ അങ്ക ണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പതിറ്റാണ്ടു കളായി നടത്തി വന്നിരുന്ന ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ’ എന്ന കൊയ്ത്തുത്സവം ‘സർവ്വ ലോക ത്തിനും സൗഖ്യ വും യു. എ. ഇ. ക്ക് അനുഗ്രഹവും’ എന്ന ആപ്ത വാക്യത്തിൽ രണ്ടു മാസ ക്കാലം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞത്തോടെ യാണ് ‘ഗ്ലോറിയ-2020’ ക്കു തുടക്കമായത്.

മഹാമാരിയുടെ ഈ കാലത്ത് സർവ്വ ലോകത്തിനും നമ്മെ സംരക്ഷിക്കുന്ന ഈ രാജ്യത്തിനും ഇവിടുത്തെ ഭരണാധി കാരി കൾക്കും വേണ്ടി പ്രാർത്ഥി ക്കുന്നതി നായി ഈ വർഷത്തെ കൊയ്ത്തുത്സവത്തെ മാറ്റി യതിൽ അതിയായ സന്തോഷം എന്ന് ഉല്‍ഘാടന സന്ദേശ ത്തില്‍ അദീബ് അഹമ്മദ് പറഞ്ഞു.

സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി കത്തീഡ്രൽ നൽകുന്ന സേവനം മഹത്തരം എന്ന് മുഖ്യ പ്രഭാഷകൻ ശശി തരൂർ എം. പി. പറഞ്ഞു.

മഹാമാരിയിൽ ലോകം ഭീതിയിലാണ്ട് കഴിയുമ്പോൾ സർവ്വ ലോക സൗഖ്യ ത്തിനായി അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ നടത്തുന്ന പ്രാർത്ഥന കൾക്കും സ്തോത്രാ അർപ്പണങ്ങൾക്കും എല്ലാ വിധ വിജയ ങ്ങളും നന്മ കളും ഉണ്ടാകട്ടെ എന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിൽ പ്രളയങ്ങൾ അടക്കമുള്ള പ്രശ്നങ്ങള്‍ ജന ജീവിതത്തെ ബാധിക്കു മ്പോൾ എല്ലാം സഹായ ഹസ്ത വുമായി ഓടി വരുന്ന കത്തീഡ്രൽ സമൂഹ ത്തിന് മാതൃകയാണ് എന്ന് വീണാ ജോർജ് എം. എൽ. എ. പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെര്‍ച്വല്‍ (Zoom) പ്രോഗ്രാമു കളാണ് സംഘടിപ്പിച്ചത്.

സമൂഹ ത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ നയിക്കുന്ന വിവിധ പരിപാടി കള്‍ ഉള്‍ പ്പെടുത്തി ഒരുക്കുന്ന ‘ഗ്ലോറിയ-2020’ ഡിസംബര്‍ 25 നു സമാപനം ആവും.

കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനി യോസ് മെത്രാപ്പോലീത്ത പ്രാർത്ഥനാ സമ്മേളന ത്തിന്റെ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ ബെന്നി മാത്യു, കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്ജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നി വർ ഗ്ലോറിയ 2020-യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ : ബോധ വല്‍ക്കരണ വീഡിയോ ഹിറ്റ്

September 20th, 2020

quarantine-guidelines-for-arrivals-to-abu-dhabi-ePathram

അബുദാബി : കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിനു വേണ്ടി യാത്രി കര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശങ്ങളു മായി സോഷ്യല്‍ മീഡിയ കളിലൂടെ നടത്തുന്ന ബോധ വല്‍ക്കരണ വീഡിയോ വൈറല്‍. ഇംഗ്ലീഷ് ഭാഷയില്‍ വിവരങ്ങള്‍ വിശദീകരിക്കുന്ന ഈ വീഡിയൊ ഡൗണ്‍ ലോഡ് ചെയ്ത് മലയാളി വാട്സാപ്പ് കൂട്ടായ്മ കളിലും പ്രചരിച്ചു കഴിഞ്ഞു.

അബുദാബി യിൽ വിമാനം ഇറങ്ങുന്നവർക്ക് 14 ദിവസ ത്തെ സ്വയം നിരീക്ഷണം നിർബ്ബന്ധം എന്ന് പ്രത്യേകം തയ്യാറാക്കിയ വീഡിയോ യിലൂടെ അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

രാജ്യത്ത് എത്തുന്നവരെ ക്വാറന്റൈന്‍ സംവിധാന ത്തിൽ രജിസ്റ്റർ ചെയ്ത ശേഷം 14 ദിവസ ത്തേക്ക് കയ്യില്‍ റിസ്റ്റ് ബാൻഡ് ധരിപ്പിക്കും. 14 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ കൂടിയാണ് ഇത്. മാത്രമല്ല ഈ റിസ്റ്റ് ബാന്‍ഡ് വഴി ദിവസേന വ്യക്തി യുടെ ശരീര ഊഷ്മാവും രേഖപ്പെടുത്തും.

12 ദിവസം പിന്നിട്ടാൽ പി. സി. ആർ. പരിശോധന നടത്തു കയും കൊവിഡ് നെഗറ്റീവ് ഫലം ലഭി ച്ചാൽ 14 ദിവസ ത്തിനു ശേഷം റിസ്റ്റ് ബാൻഡ് ഒഴിവാക്കു കയും ചെയ്യാം.

അബുദാബി യിലേക്ക് എത്തുന്ന അന്താ രാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് എന്ന പോലെ ഇതര എമി റേറ്റുകളില്‍ നിന്നും വരുന്ന വര്‍ക്കും വ്യവസ്ഥകൾ ബാധകമാണ്.

അബുദാബിയിൽ ഇറങ്ങി മറ്റു എമിറേറ്റു കളി ലേക്ക് പോകേണ്ടവർക്ക് യാത്രയ്ക്ക് 96 മണി ക്കൂറി നുള്ളിൽ പി. സി. ആർ. പരി ശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം.

വിവിധ രാജ്യങ്ങളിൽ നിന്നും എത്തി 14 ദിവസ ത്തിൽ കൂടുതൽ മറ്റു എമിറേ റ്റിൽ കഴിഞ്ഞാൽ അബുദാബി യിലേക്ക് പ്രവേശി ക്കുന്നവർ ക്കുള്ള സ്വാഭാവിക നടപടി ക്രമ ങ്ങൾ പൂർത്തി യാക്കണം. മറ്റു എമിറേറ്റിൽ 14 ദിവസ ത്തിൽ താഴെ കഴിഞ്ഞവർ അബു ദാബി യിലേക്ക് പ്രവേശിച്ചാൽ ബാക്കി ദിവസ ങ്ങൾ ക്വറന്റൈൻ പൂർത്തിയാക്കണം.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ

September 16th, 2020

red-signal-new-law-abu-dhabi-police-traffic-department-ePathram
അബുദാബി : തലസ്ഥാന എമിറേറ്റില്‍ റോഡ് ഗതാ ഗത നിയമ ലംഘന ത്തിന് പിഴ ശിക്ഷ കള്‍ കടുപ്പിച്ചു കൊണ്ട് അബുദാബി പോലീസ്. ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയൻറുകളും ശിക്ഷ ലഭിക്കും. വാഹനം 30 ദിവസം പോലീസ് കസ്റ്റഡി യിൽ വെക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് 6 മാസ ത്തേക്ക് സസ്‌പെൻഡ് ചെയ്യും.

തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങള്‍ വഴി യാണ് കര്‍ശന നിയമങ്ങള്‍ അബുദാബി പോലീസ് അറിയിക്കുന്നത്.

നിയ ലംഘന ത്തി ന്റെ പേര്, പിഴ, വാഹനം കണ്ടു കെട്ടലി ന്റെ കാലാവധി, കണ്ടു കെട്ടിയ വാഹനം അൺ‌ ലോക്ക് ചെയ്യുന്നതിന് അടക്കേ ണ്ടതായ തുക എന്നീ വിവര ങ്ങൾ മലയാളം അടക്കം നാലു ഭാഷ കളി ലായാണ് പ്രസിദ്ധീ കരിച്ചി രിക്കുന്നത്.

AD Police : Twitter & Face Book

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നാട്ടിൽ നിന്നും എത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബ്ബന്ധം

September 13th, 2020

covid-19-test-result-for-uae-entry-ePathram
അബുദാബി : റസിഡന്‍സ് വിസയിലും വിസിറ്റ് വിസ യിലും അബുദാബി യില്‍ എത്തുന്ന യാത്രക്കാര്‍ക്ക് 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍ വേണം എന്ന് അധികൃതര്‍. വൈറസ് വ്യാപനം അധികരിച്ച സാഹ ചര്യ ത്തിലാണ് ഈ തീരുമാനം.

നാട്ടിൽ നിന്നും അബുദാബി യിലേക്ക് വരുന്നവർക്ക് വിമാനത്താവള ത്തിൽ പി. സി. ആർ. പരിശോധന നിർബ്ബന്ധമാണ്. ആറു മുതൽ എട്ടു മണിക്കൂർ വരെ യാണ് റിസള്‍ട്ട് ലഭിക്കുന്ന തിന്ന് ആവശ്യമായ സമയം. പരിശോധനാ ഫലം കിട്ടിയതിനു ശേഷം മാത്രമേ വിമാന ത്താവള ത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിയുക യുള്ളൂ.

അബുദാബി വിസയിൽ മറ്റ് ഏതെങ്കിലും എമിറേറ്റു കളിൽ വിമാനം ഇറങ്ങി യാലും അബു ദാബി യിലെ കേന്ദ്ര ങ്ങളിൽ 14 ദിവസം ക്വാറന്റൈന്‍ പൂർത്തി യാക്കണം.

ദുബായ് – അബുദാബി റോഡിലെ ഗന്ഥൂത്ത് അതിർത്തി യിലെ കൊവിഡ് പരി ശോധന കൾക്കു ശേഷമാണ് ക്വാറന്റൈന്‍ കേന്ദ്ര ത്തിലേക്ക് മാറ്റുക. കുടുംബ വുമായി വരുന്ന വര്‍ക്ക് നാലു ദിവസം കഴിഞ്ഞ് വീടു കളിലേക്ക് പോകുവാന്‍ കഴിയും.

എന്നാൽ, കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടും ക്വാറ ന്റൈന്‍ വ്യവസ്ഥകൾ പാലിച്ചു 14 ദിവസം വീടു കളിൽ കഴിയും എന്നുമുള്ള സത്യവാങ്മൂലം സമർപ്പിക്കണം.

  • Abu Dhabi Media Office Twitter
  • ഇത്തിഹാദ് വിമാനക്കമ്പനി യുടെ ക്വാറന്റൈന്‍ നിബന്ധനകള്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് ടെസ്റ്റ് : ഇനി മുതല്‍ പരിശോധന നിരക്ക് 250 ദിര്‍ഹം മാത്രം
Next »Next Page » കൊവിഡ് ബാധിതരുമായി ഇടപഴകി യാൽ 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine