വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ

June 18th, 2018

cricketer-virat-kohli-brand-ambassador-of-remit-2-india-ePathram
അബുദാബി : വിദേശ ഇന്ത്യ ക്കാർ‍ ക്കായുള്ള ഗ്ലോബൽ ഓൺ ലൈൻ റെമിറ്റൻസ് പോർട്ടൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസി ഡറായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നിയമിതനായി.

Remit2India യുടെ നൂതന വിപണന നയ ങ്ങളുടെയും ഉപ ഭോക്തൃ സേവന സംരംഭ ങ്ങളു ടെയും ഭാഗ മായി ട്ടാണ് വിരാട് ഈ കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.

യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി ഈയിടെ തുടങ്ങി വെച്ച ഹോൾ ഡിംഗ് കമ്പനി യായ ഫിനാബ്ലർ (Finablr) ഫിനാൻഷ്യൽ സിലെ പ്രധാന ബ്രാൻഡു  കളിൽ ഒന്നാണ് ‘റെമിറ്റ് ടു ഇൻഡ്യ’.

ഫിനാബ്ലറിന്‍റെ കുട ക്കീഴിലുള്ള ‘റെമിറ്റ് ടു ഇൻഡ്യ’, യു. എ. ഇ. എക്സ് ചേഞ്ച്, എക്‌സ്പ്രസ്സ് മണി എന്നിവ യടക്കം റെമിറ്റൻസ് ബ്രാൻഡു കളുടെ ശൃംഖലക്ക് ഇന്ത്യ യി ലേക്ക് പണം അയക്കു ന്നതിൽ 12% ത്തിലേറെ നിർണ്ണാ യക മായ വിപണി പങ്കാളിത്തമുണ്ട്.

ഇന്ത്യ യിലേക്ക് ലളിത വും സുരക്ഷിത വും സൗകര്യ പ്രദവു മായ രീതി യിൽ ഓൺ ലൈൻ മണി ട്രാൻസ്ഫർ പരിഹാര ങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഓൺ ലൈൻ റെമിറ്റൻസ് സ്ഥാപന മാണ് Remit2India.

പണ രഹിത മായാ ണ് മുഴു വൻ നട പടി ക്രമങ്ങളും നിർവ്വ ഹി ക്കുന്നത്. ഓരോ ഇട പാടും അത് കൈപ്പറ്റുന്ന സമയം വരെ നിരീക്ഷിക്കാനും കഴിയും. ലോക ബാങ്കിന്‍റെ മൈഗ്രേഷൻ ആന്‍റ് ഡെവലപ്‌മെന്‍റ് ബ്രീഫ് പ്രകാരം 2017- ൽ 69 ബില്യൺ യു. എസ്. ഡോളറി ന്റെ വിദേശ പണം ഇന്ത്യ യിലേക്ക് അയച്ചിട്ടുണ്ട്.

ആഗോള തല ത്തിൽ അര ദശലക്ഷത്തിൽ അധികം ഉപ ഭോക്താ ക്കളുള്ള ‘റെമിറ്റ് ടു ഇൻഡ്യ’ എന്ന വിഖ്യാത ബ്രാൻഡി ന്‍റെ മുഖ മാകു ന്നത് അഭി മാന മാണ് എന്നും ഇന്ത്യ യുടെ അഭി മാനവും നേട്ട ങ്ങളും ദേശ സ്‌നേഹ വും വിശ്വാസ വും പ്രതി ഫലി പ്പിക്കുന്ന ഒരു ബ്രാൻഡ് എന്ന നില യിൽ വിദേശ ഇന്ത്യ ക്കാർക്ക് ഇട യിൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ വളരുന്ന സ്വാധീനം കൂടുതൽ വേഗ ത്തി ലാക്കു വാൻ താൻ ശ്രമിക്കും എന്നും വിരാട് കോഹ്‌ലി പറഞ്ഞു.

കാനഡ യിലും യു. കെ., യു.എസ്., ഓസ്‌ട്രേലിയ എന്നീ രാജ്യ ങ്ങളിലും ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ നിറഞ്ഞ സാന്നിദ്ധ്യം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍റെ വ്യാപക മായ ജന പ്രീതി യിലൂടെ മറ്റ് വിദേശ വിപണി കളി ലേക്കും പടർത്തുക യാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

‘റെമിറ്റ് ടു ഇൻഡ്യ’ യെ പ്പോലുള്ള ഒരു യുവ ബ്രാൻഡിന്, ക്രിക്കറ്റി ലെ യുവ രക്ത മായ വിരാടിന്‍റെ പ്രതി ഛായ കൃത്യ മായും ഇണ ങ്ങുന്ന താണ് എന്നും ഇന്ത്യൻ വിജയ ത്തിന്‍റെ ആവേശത്തെ പ്രതി നിധീ കരിക്കുന്ന അദ്ദേഹം വിദൂര തീര ങ്ങളി ലേക്ക് പറന്ന് വെന്നി ക്കൊടി പാറി ക്കാൻ ദശ ലക്ഷ ക്കണ ക്കിന് ഇന്ത്യ ക്കാർക്ക് ആവേശ മായിട്ടുണ്ട് എന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയ റക്ടർ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

കഠിനാധ്വാന ത്തിലൂടെ സമ്പാദിച്ച് അവർ അയക്കുന്ന പണം ജന്മ നാടിന്‍റെ വികസന ത്തിന് സംഭാവന യായി മാറു മ്പോൾ ‘റെമിറ്റ് ടു ഇൻഡ്യ’ യും വിരാടും ഈ ബ്രാൻഡി ന്‍റെ ആഗോള മുഖം എന്ന നില യിൽ മികവി ന്‍റെ യും കാര്യ ശേഷി യുടെയും പ്രതീക ങ്ങളാണ് എന്നും പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാറ്റ് ഇനി യു. എ. ഇ. എക്സ് ചേഞ്ച് വഴിയും അടക്കാം

June 5th, 2018

logo-uae-exchange-ePathram
അബുദാബി : ഈ വര്‍ഷം ജനുവരി മുതല്‍ യു. എ. ഇ. ഗവണ്മെന്റ് നടപ്പി ലാക്കിയ മൂല്യ വർദ്ധിത നികുതി (വാറ്റ്) അടക്കുവാന്‍ സൗകര്യം ഒരുക്കി യു. എ. ഇ. എക്സ് ചേഞ്ച്.

ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഫെഡ റൽ ടാക്സ് അഥോ റിറ്റിയും യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റും ഒപ്പു വെച്ചു. ഇതു പ്രകാരം സാധുത യുള്ള ടാക്സ് രജിസ്ട്രേഷൻ നമ്പർ (TRN), GIBAN അക്കൗണ്ട് നമ്പർ എന്നിവ യുള്ള രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപന ങ്ങൾക്കും രാജ്യത്തെ 150 തോളം വരുന്ന യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റുകള്‍ വഴി നികുതി അടക്കാ വുന്നതാണ്.

ഫെഡറൽ ടാക്സ് അഥോറിറ്റി യുമായി കൈ കോർ ക്കു ന്ന തിൽ സന്തുഷ്ടരാണ് എന്നും യു. എ. ഇ. യിൽ ഉപ യോക്താ ക്കൾ ക്ക് ലളിത മായ രീതി യിൽ കൂട്ടായ സേവനം ഉറപ്പു വരുത്താൻ തങ്ങൾ സന്നദ്ധരാണ് എന്നും യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം പറഞ്ഞു.

ദുബായ് മെട്രോ സ്റ്റേഷനു കളിലെ 18 എണ്ണം ഉൾപ്പെടെ തന്ത്ര പ്രധാന മായ എല്ലാ സ്ഥല ങ്ങളിലും ശാഖ കളുള്ള യു. എ. ഇ. എക്സ് ചേഞ്ച്, തങ്ങളുടെ വിപുല മായ ശൃംഖല വഴി ഉപ ഭോക്താ ക്കൾക്ക് സൗകര്യങ്ങൾ ഏതു ദിവസ വും ലഭ്യമാക്കുവാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. സർക്കാർ ജീവന ക്കാർക്ക് ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ്

May 6th, 2018

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : എല്ലാ സർക്കാർ ജീവന ക്കാർക്കും ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ് ആയി നല്‍കു വാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ ദിനത്തോട് അനു ബന്ധി ച്ചാണ് (മെയ് ആറ്) പ്രസിഡണ്ടി ന്റെ ഈ പ്രഖ്യാപനം.

എല്ലാ സർക്കാർ ജീവന ക്കാർ ക്കും സർവ്വീ സിൽ നിന്ന് വിര മിച്ച വർ ക്കും സൈനി കർക്കും സിവിലിയൻ മാർക്കും ഇൗദുൽ ഫിത്വ റിന് മുമ്പ് ഒരു മാസത്തെ അടിസ്ഥാന ശമ്പളം നൽകു വാനാണ് നിര്‍ദ്ദേശം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡോ. ബി. ആർ. ഷെട്ടിയുടെ നേതൃത്വ ത്തിൽ ‘ഫിനേബ്ലർ’ ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി

April 24th, 2018

dr-br-shetty-launched-finablr-uae-exchange-ePathram
ദുബായ് : യു. എ. ഇ. ആസ്ഥാ നമായി പ്രവർ ത്തി ക്കുന്ന ആഗോള പ്രശസ്ത സംരംഭകനും മനുഷ്യ സ്നേഹി യു മായ ഡോ. ബി. ആർ. ഷെട്ടി, തന്റെ ഉടമസ്ഥത യിലുള്ള എല്ലാ ധന വിനിമയ സ്ഥാപന ങ്ങളെയും ഒരു കുടക്കീ ഴിൽ കൊണ്ടു വരുന്നതിന് ‘ഫിനേബ്ലർ’ എന്ന പേരിൽ ഒരു ഹോൾഡിംഗ് കമ്പനി രൂപീ കരി ക്കുന്ന തായി പ്രഖ്യാ പിച്ചു.

ഉപ യോക്താ ക്കൾക്ക് ഏറ്റവും മികച്ച സേവന ങ്ങളും ആനു കൂല്യ ങ്ങളും നൽകുവാൻ പാക ത്തിൽ നൂതന മായ സാങ്കേതിക സൗകര്യ ങ്ങളും ഉത്പന്ന ങ്ങളും ഉപ യോഗ പ്പെടു ത്തുവാനും ധന വിനി മയ വ്യവ സായ ത്തിൽ ക്രിയാ ത്മക മായ സംഭാവന കൾ അവ തരി പ്പി ക്കുവാനും ഈ മേഖല യിൽ മികച്ച നിക്ഷേപവും ഏറ്റെ ടുക്കൽ നടപടി കളും വർദ്ധി പ്പിക്കു വാനും ‘ഫിനേബ്ലർ’ ശ്രദ്ധ ചെലുത്തും.ഇതിനായി പ്രത്യേക ഗവേ ഷണ വിക സന പ്രക്രിയ കൾ തന്നെ ഏർപ്പെടുത്തും.

പല ദശക ങ്ങൾ കൊണ്ട് വിവിധ ബ്രാൻഡു കളിലൂടെ നേടിയ സത്‌ കീർത്തി യും വൈദഗ്ധ്യവും പ്രശംസാർഹ മായ പരി ചയ സമ്പത്തും ‘ഫിനേബ്ലർ’ വഴി തങ്ങളുടെ ബ്രാൻഡു കൾക്ക് ഇടയിൽ പകർത്തു കയും പങ്കിടു കയും ചെയ്യു ന്നതോ ടൊപ്പം വ്യക്തി തല ത്തിലും സ്ഥാപനം എന്ന നില യിലും ഇതിന്റെ ഗുണ ഫലങ്ങൾ സന്നി വേശിപ്പി ക്കു വാനും ലക്ഷ്യമിടുന്നു.

നാലു പതിറ്റാണ്ട് പിന്നിട്ട വ്യവസായ പരി ചയവും പതി നെട്ടായിര ത്തില്‍ പ്പരം ജീവന ക്കാരും പ്രതി വർഷം 150 ദശ ലക്ഷം ഇട പാടു കളും ഉള്ള ഘടക സ്ഥാപന ങ്ങൾ മുഖേന ‘ഫിനേ ബ്ലർ’ ഹോൾ ഡിംഗ് കമ്പനിക്ക് തുടക്ക ത്തിൽ തന്നെ ആകർഷക മായ ആഗോള മുഖം കൈ വന്നി രിക്കുന്നു. ശാഖാ  ശൃംഖല യിലൂടെയും ഏജന്റു മാരി ലൂടെ യും ഡിജിറ്റൽ ചാനലു കളി ലൂടെയും മൊത്ത ത്തിൽ ഏകദേശം ഒരു ബില്യൺ ജീവിത ങ്ങളെ യാണ് ‘ഫിനേബ്ലർ’ ബ്രാൻഡു കൾ സഹായി ക്കുന്നത്.

45 രാജ്യ ങ്ങളിൽ നേരിട്ടും 165 രാജ്യ ങ്ങളിൽ ശൃംഖല കള്‍ വഴിയും യു. എ. ഇ. എക്സ് ചേഞ്ച്, ട്രാവ ലക്സ്, എക്സ്സ് പ്രസ്സ് മണി തുടങ്ങിയ ഘടക സ്ഥാപന ങ്ങൾ സേവനം നൽകി വരുന്നു.

യു. കെ. യിൽ റജിസ്റ്റർ ചെയ്ത് യു. എ. ഇ. ആസ്ഥാന മായി നില വിൽ വരുന്ന ‘ഫിനേബ്ലർ’ ഹോൾഡിം ഗ്സിനു കീഴി ലാണ് ഇപ്പോൾ നില വിലുള്ള യു. എ. ഇ. എക്സ് ചേഞ്ച്, ട്രാവ ലക്സ്, എക്സ്സ് പ്രസ്സ് മണി തുട ങ്ങിയ തങ്ങ ളുടെ സാമ്പ ത്തിക വിനിമയ ബ്രാൻഡു കൾക്ക് ഇടയിൽ കൂടുതൽ ദിശാ ബോധ വും ഏകോപനവും രൂപ പ്പെടു ത്തുക യാണ് ലക്‌ഷ്യം.

നാളെ യിലേക്കു നോക്കുന്ന ഉപ യോക്താ ക്കൾക്ക് ധന വിനി മയ വ്യവ സായ ത്തിൽ അവരുടെ പ്രതീക്ഷകൾക്ക് അനു സരി ച്ചുള്ള സേവന ങ്ങള്‍ അതാതു സമയ ങ്ങളില്‍ നല്കു ന്നതുന്നു വേണ്ടി യാണ് ‘ഫിനേബ്ലർ’ ലക്ഷ്യ മാ ക്കു ന്നത് എന്നും നാലു പതിറ്റാണ്ടു കളി ലൂടെ തങ്ങൾ ആർ ജ്ജിച്ച ജന വിശ്വാസവും സ്വീകാര വു മാണ് നിരന്തര മായ നവീ കരണ ത്തിന്റെ ഊർജ്ജം എന്നും ‘ഫിനേബ്ലർ’ സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

ഗവേഷണ ത്തിനും സാങ്കേ തിക വത്കരണ ത്തിനും വലിയ നിക്ഷേപം നടത്തി ക്കൊണ്ട് തങ്ങളുടെ ബ്രാൻഡു കളിൽ വിപ്ലവ കര മായ സേവന സൗകര്യ ങ്ങൾ ആവി ഷ്കരി ക്കു വാനും സദാ നിരത മാകുന്ന ഒരു ഉപ ഭോ ക്തൃ സമൂ ഹത്തെ സൃഷ്ടി ക്കു വാനും തങ്ങൾ ബദ്ധ ശ്രദ്ധരാണ് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം

April 19th, 2018

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും വിധി ക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമ ത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍ സി ലിന്റെ (എഫ്. എന്‍. സി.) അംഗീ കാരം.

ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു മാസ ത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.

യാചന വരുമാനം ആക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധി ക്കുന്ന നിയമം അനുസരിച്ച് ഭിക്ഷ ക്കാര്‍ക്കും ഇട നില ക്കാ ര്‍ക്കും ശിക്ഷ നല്‍കുന്ന തോ ടൊപ്പം യാചകരെ സംഘ ടിപ്പി ക്കുന്ന മാഫിയ പോലുള്ള ക്രിമി നല്‍ ഗ്രൂപ്പു കള്‍ക്ക് ആറു മാസം തടവ് ശിക്ഷ യും ഒരു ലക്ഷം ദിര്‍ഹ ത്തില്‍ കുറ യാ ത്ത പിഴയും ലഭിക്കും. ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്യും.

ഭിക്ഷാടനം നടത്തുന്ന തിന് ജനങ്ങളെ കൊണ്ടു വരുന്ന വര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധക മായി രിക്കും എന്ന് കരട് നിയമം അനുശാസി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുവീരന്റെ ‘മഴയത്ത്’ ട്രെയിലറും ഗാന ങ്ങളും റിലീസ് ചെയ്തു
Next »Next Page » സൂര്യാ ഫെസ്റ്റ് 2018 അരങ്ങേറി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine