പ്രവാസി വിഷയങ്ങള്‍ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ യിൽ പ്പെടുത്തും : എ. കെ. അഗര്‍ വാള്‍

October 17th, 2015

ak-agarwal-secretary-overseas-indian-affairs-ePathram

അബുദാബി : പ്രവാസി കളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ യിൽ പ്പെടുത്തും എന്നും വിഷയങ്ങള്‍ക്ക്‌ എത്രയും പെട്ടെന്ന് പരിഹാരം കാണാൻ ശ്രമിക്കും എന്നും വിദേശ ത്തേ ക്കുള്ള ഇന്ത്യ ക്കാരുടെ റിക്രൂട്ട്മെന്റ് സംവിധാന മായ ഇ – മൈഗ്രേറ്റ് സിസ്റ്റം ഏർപ്പെ ടുത്തി യതിനെ തുടർ ന്നുള്ള ആശയ ക്കുഴപ്പങ്ങൾ പരിഹരി ക്കാൻ യു. എ. ഇ. അധി കൃതരു മായി ചർച്ച നടത്തി യാതായും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി എ. കെ. അഗര്‍വാള്‍.

യു. എ. ഇ. സന്ദര്‍ശിച്ച പ്രതിനിധി സംഘം, അബുദാബി യില്‍ വെച്ച് പ്രവാസി ഇന്ത്യ ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ക്കുറിച്ച് ചര്‍ച്ച ചെയ്യു ന്നതി നായി നടത്തിയ കൂടിക്കാഴ്ച യിലാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി എ. കെ. അഗര്‍ വാള്‍ ഇക്കാര്യം അറിയിച്ചത്.

യു. എ. ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിന്റെ ഭാഗ മായാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശന ത്തി നായി പ്രതിനിധി സംഘം ഇവിടെ എത്തി യത്. ഇന്ത്യന്‍ സ്ഥാന പതി കാര്യാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ സംഘടി പ്പിച്ച പരിപാടി യില്‍ ഇന്ത്യ ക്കാരുടെ തൊഴില്‍ നിയമന ങ്ങളു മായി ബന്ധപ്പെട്ട വിഷയ ങ്ങളും പ്രവാസി പുനരധിവാസം, പ്രവാസി വിദ്യാര്‍ത്ഥി കളുടെ വിദ്യാ ഭ്യാസം, വിമാന ടിക്കറ്റ് നിരക്കു വര്‍ദ്ധന, വിവിധ മേഖല കളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളി കളുടെ ജോലി സംബ ന്ധ മായ പ്രശ്‌ന ങ്ങള്‍ തുടങ്ങി നിരവധി കാര്യ ങ്ങള്‍ അബു ദാബി യിലെയും അലൈനി ലെയും അംഗീകൃത സംഘടന കളു ടെയും സാംസ്കാരിക കൂട്ടായ്മ കളുടെയും ഭാരവാഹി കള്‍ പ്രതിനിധി സംഘ ത്തിനു മുന്നില്‍ അറിയിച്ചു.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിച്ച മുഖാമുഖ ത്തില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി വാണി റാവു, ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയര്‍ ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍, ഡോക്ടര്‍ ബി. ആര്‍. ഷെട്ടി, പദ്മശ്രീ എം. എ. യൂസുഫലി, ഐ. എസ്. സി. പ്രസിഡന്റ് രമേശ്‌ പണിക്കര്‍ തുടങ്ങിയ വരും സംബന്ധിച്ചു.

* ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

- pma

വായിക്കുക: , , , , ,

Comments Off on പ്രവാസി വിഷയങ്ങള്‍ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ യിൽ പ്പെടുത്തും : എ. കെ. അഗര്‍ വാള്‍

ആരോഗ്യ മേഖല യില്‍ ജോലി മാറാന്‍ ആറു മാസ നിബന്ധന ബാധകമല്ല

October 11th, 2015

new-labor-law-for-doctors-and-health-section-in-uae-ePathram
അബുദാബി : ആരോഗ്യ മേഖല യില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കും തൊഴില്‍ മാറാന്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷി ക്കുന്ന ആറു മാസ നിബന്ധന ബാധകമല്ല എന്ന് ഇത്തരവ് ഇറങ്ങി.

ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്തവര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ഈ നിബന്ധന യാണ് ഇപ്പോള്‍ റദ്ദാക്കി യിരിക്കുന്നത്. ഇതോടെ ഡോക്ടര്‍ മാര്‍, നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യ പരിപാലന മേഖല യിലെ വിദഗ്ധര്‍ക്ക് ജോലി മാറ്റം എളുപ്പമാകും.

നിബന്ധന കള്‍ ഒന്നു മില്ലാതെ തന്നെ വളരെ എളുപ്പ ത്തില്‍ ജോലി മാറാം എന്ന് വരുന്ന തോടെ രാജ്യത്തെ ആരോഗ്യ മേഖല യിലേക്ക് കൂടുതല്‍ വിദഗ്ധ തൊഴിലാളി കള്‍ ക്ക് ആകര്‍ഷിക്ക പ്പെടും എന്നും പുതിയ തീരുമാനം ജോലിക്കാര്‍ക്ക് എന്ന പോലെ ആരോഗ്യ രംഗത്തും ഗുണകര മായി തീരും എന്നും മന്ത്രാ ലയം പബ്ളിക് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അമീന്‍ അല്‍ അമീരി അറിയിച്ചു.

ഒരു എമിറേറ്റില്‍ നിന്ന് അനുവദിക്കുന്ന ലൈസന്‍സ് മറ്റ് എമിറേറ്റു കളിലും അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് 2014 ഒക്ടോബറില്‍ പുറപ്പെടുവിച്ചിരുന്നു. ഏതെ ങ്കിലും ഒരു എമിറേറ്റില്‍ വിദഗ്ധ ഡോക്ടര്‍ മാരുടെ അഭാവം ഉണ്ടെങ്കില്‍ മറ്റു സാങ്കേതിക തടസ്സ ങ്ങള്‍ ഒന്നു മില്ലാതെ ജോലി മാറാന്‍ കഴിയും എന്നത് ഏറെ ഗുണകര മാണ്.

മുന്‍ കാല നിയമ പ്രകാരം ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്ത വര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ജോലി യില്‍ പ്രവേശി ച്ചതിന് ശേഷം അനുഭവ പ്പെടുന്ന പ്രശ്‌ന ങ്ങളെ തുടര്‍ന്നോ, അല്ലെങ്കില്‍ മികച്ച ശമ്പളം പ്രതീക്ഷിച്ചോ സ്ഥാപനം മാറാന്‍ ആഗ്രഹി ക്കുന്ന വര്‍ക്ക് ഈ നിബന്ധന തടസ്സ മായി രുന്നു. മന്ത്രാലയ ത്തിന്‍െറ പുതിയ തീരുമാനത്തെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on ആരോഗ്യ മേഖല യില്‍ ജോലി മാറാന്‍ ആറു മാസ നിബന്ധന ബാധകമല്ല

കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം

September 22nd, 2015

npcc-kairali-cultural-forum-logo-epathram- അബുദാബി : മുസ്സഫ യിലെ നാഷണൽ പെട്രോളിയം കൺസ്‌ട്രക്‌ഷൻ കമ്പനി യിൽ (എൻ. പി. സി. സി.) തൊഴിലാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ ഫോറം വിപുല മായ പരിപാടി കളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

മദ്യത്തിനും പുകവലിക്കും എതിരെ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു എൻ. പി. സി. സി. തൊഴിലാളി കളും കുടുംബാംഗ ങ്ങളും ഉൾപ്പെടെ നാലായിര ത്തോളം പേർ മനുഷ്യ ച്ചങ്ങല യിൽ കണ്ണികളായി.

തെയ്യം, പുലികളി, പൂക്കാവടി, കഥകളി, വള്ളംകളി, ചെണ്ട മേളം എന്നിവ അണിനിരന്ന സാംസ്‌കാരിക ഘോഷ യാത്ര യോടെ തുടക്കമായ ഓണാഘോഷം, ഇന്ത്യൻ സ്‌ഥാന പതി കാര്യാലയം കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ്‌ കുമാർ ഉദ്‌ഘാടനം ചെയ്‌തു. എൻ. പി. സി. സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അഖീൽ മാദി, നടൻ മാമു ക്കോയ എന്നിവർ പ്രസംഗിച്ചു.

കൈരളി കൾച്ചറൽ ഫോറം രക്ഷാധികാരി വർക്കല ദേവകുമാർ, പ്രസിഡന്റ് മുസ്‌തഫ മാവിലായി, സെക്രട്ടറി അനിൽ കുമാർ, മീഡിയ കോർഡിനേറ്റർ ഇസ്‌മായിൽ കൊല്ലം, രാജൻ ചെറിയാൻ, രാജൻ കണ്ണൂർ, അഷ്‌റഫ് ചമ്പാട് എന്നിവർ നേതൃത്വം നൽകി. വിവിധ കലാ സാംസ്‌കാരിക പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം

പ്രവാസികളുടെ സ്വത്ത് സംരക്ഷണം : എൻ. ആർ. ഐ. കമ്മിഷൻ രൂപികരിക്കും എന്ന് മന്ത്രി കെ. സി. ജോസഫ്

September 19th, 2015

norka-minister-kc-joseph-with-abudhabi-media-ePathram
അബുദാബി : പ്രവാസികളുടെ നാട്ടിലെ സ്വത്തിനും വസ്തു ക്കള്‍ക്കും സംരക്ഷണം നല്‍കുന്ന തിന് നിയമ പരമായി അധികാര മുള്ള എൻ. ആർ. ഐ. കമ്മിഷൻ രൂപീകരി ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗതി യിലാണെന്നു നോർക്ക വകുപ്പു മന്ത്രി കെ. സി. ജോസഫ് അബുദാബി യിൽ പറഞ്ഞു.

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി സംഘടിപ്പിച്ച മുഖാമുഖ ത്തിൽ പങ്കെടുത്തു സംസാരി ക്കുക യായിരുന്നു മന്ത്രി കെ. സി. ജോസഫ്.

എൻ. ആർ. ഐ. കമ്മിഷൻ നിലവിൽ വരുന്ന തോടെ പ്രശ്നങ്ങൾക്ക് പെട്ടെന്നു തന്നെ പരിഹാരം ഉണ്ടാവും. കരട് ബില്‍ അംഗീകരിച്ച് നിയമ വകുപ്പിന് നല്‍കി യിരിക്കുക യാണ്. നിയമ വകുപ്പിന്റെ പരിശോധന യ്ക്കു ശേഷം ഓർഡിനൻസ് ഇറക്കാനാകും. പ്രവാസി കളുടെ വസ്തു വകകൾ മറ്റു ള്ളവർ കയ്യട ക്കുന്നതും അന്യാധീന പ്പെടുന്ന തുമായ പരാതി കളില്‍ പോലീസിന്റെ അന്വേഷണം കാല താമസ മുണ്ടാ ക്കുന്നു. അത് കൊണ്ടാണ് കമ്മീഷന്‍ രൂപീകരി ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യ ങ്ങളി ലേക്കുള്ള നഴ്സിംഗ് റിക്രൂട്ട് മെന്റിലെ ചൂഷണം തടയാ നാണ് എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധ മാക്കുകയും ഇ – മൈഗ്രേറ്റ് സംവിധാനം നടപ്പാക്കു കയും ചെയ്തത്. എന്നാൽ റിക്രൂട്ട്‌മെന്റിന് ഏര്‍പെ ടുത്തിയ നിയന്ത്രണ ങ്ങള്‍ കഴിഞ്ഞ നാല് മാസത്തെ അനുഭവ ത്തില്‍ പുനർ ചിന്തനം ആവശ്യ മാണെ ന്നാണ് മനസ്സി ലാക്കുന്നു. വിദേശ രാജ്യ ങ്ങളില്‍ തൊഴില്‍ തട്ടിപ്പ് വര്‍ധിച്ചതാണ് കേരള സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്ന തിനും കേന്ദ്ര സര്‍ക്കാര്‍ നിയമമായി അംഗീകരി ക്കുവാനും കാരണം. നിലവിലെ നിയമം അനുസരിച്ച് വിദേശ രാജ്യ ങ്ങളിലെ ആശു പത്രി കളില്‍ നഴ്‌സു മാരെ ആവശ്യ മുണ്ടെങ്കില്‍ ഇ – മൈഗ്രേഷന്‍ രജിസ്റ്റര്‍ ചെയ്യണം.

എന്നാൽ ഇത്തരം നടപടി ക്രമംങ്ങൾ ആവശ്യ മില്ലാത്ത ഇതര രാജ്യ ങ്ങളിലെ തൊഴി ലാളികളെ ജോലിക്ക് കൊണ്ട് വരാനാണ് തൊഴിൽ ദാതാക്കൾക്കും താല്പര്യം. ഇത് നമ്മുടെ നാട്ടു കാർക്ക്‌ ജോലി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. ആയതിനാൽ നിയന്ത്രണ ങ്ങളില്‍ ആവശ്യ മായ മാറ്റം വരുത്തണം.

പത്ത് വര്‍ഷ ങ്ങളായിട്ടും നാട്ടില്‍ പോകാന്‍ കഴിയാത്ത പ്രവാസി കള്‍ക്ക് നാട്ടിലേക്ക് എത്താന്‍ ഫ്രീ വിമാന ടിക്കറ്റ് നോര്‍ക്ക നല്‍കും. ആദ്യഘട്ട ത്തില്‍ പത്തു വര്‍ഷ മായിട്ടും നാട്ടില്‍ പോകാൻ കഴിയാത്ത വർക്കും പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. ഇത്തരക്കാരെ കണ്ടെത്തിയ ശേഷം മുന്‍ഗണനാ ക്രമം അനുസരിച്ചാവും അവര്‍ക്ക് നാട്ടിൽ എത്താൻ അവസരം ഒരുക്കുക. എയര്‍ കേരള കൈ വിട്ടിട്ടില്ല എന്നും സര്‍ക്കാറിന്റെ സജീവ പരിഗണന യിൽ ആണെന്നും മന്ത്രി സൂചിപ്പിച്ചു.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ജോണി തോമസ്‌, ജനറല്‍ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

* ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസികളുടെ സ്വത്ത് സംരക്ഷണം : എൻ. ആർ. ഐ. കമ്മിഷൻ രൂപികരിക്കും എന്ന് മന്ത്രി കെ. സി. ജോസഫ്

ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

September 4th, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഇ – മൈഗ്രേറ്റ് സംവിധാന ത്തെ ക്കുറിച്ച് പരാതി കള്‍ ഉയരുന്ന സാഹചര്യ ത്തില്‍ ഇ – മൈഗ്രേറ്റ് സംവിധാന ത്തിന്റെ നടപടി ക്രമ ങ്ങളും സവിശേഷ ത കളും വിശദീകരിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.

വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച  ഇ – മൈഗ്രേഷന്‍ സംവിധാന ത്തിലൂടെ യാണ് ഇപ്പോള്‍ വിദേശ ത്തേക്ക് തൊഴിലാളി നിയമന ങ്ങള്‍ നട ക്കുന്നത്. ഇന്ത്യന്‍ മിഷനില്‍ ഇ-മൈഗ്രേറ്റ് സംവിധാന ത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന കമ്പനി കള്‍ക്ക് പ്രത്യേക യൂസര്‍ ഐ. ഡി. യും പാസ് വേഡും ലഭിക്കും.

വിസ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ ഇന്ത്യന്‍ മിഷനില്‍ നിന്നും സാധാരണ രീതി യില്‍ തന്നെയാണ് നടക്കുക. കമ്പനി കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി യുടെ പേരും വിശദമായ തൊഴില്‍ വിവരങ്ങളും ഇ-മൈഗ്രേറ്റില്‍ സമര്‍പ്പിക്കണം. ഇത് പൂര്‍ത്തി യായാല്‍ തൊഴില്‍ ദാദാവിന് തൊഴിലാളി യുടെ ഇ – മൈഗ്രേറ്റ് തൊഴില്‍ ഐ. ഡി. യും ജോബ് കോഡും ലഭിക്കും.

ഈ ഐഡിയും പാസ്‌പോര്‍ട്ട് നമ്പരും ഉപയോഗിച്ചാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുക. പിന്നീട് തൊഴിലാളിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സി നായി പാസ്‌ പോര്‍ട്ട് കോപ്പി യും പി. ബി. ബി. വൈ. പോളിസിയും, തൊഴില്‍ ഉടമ്പടിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ യുമായി ഓണ്‍ ലൈനില്‍ അപേക്ഷിക്കാം.

വിദേശ തൊഴില്‍ നിയമനം കുറ്റമറ്റതാക്കാന്‍ വേണ്ടി യായിരുന്നു ഇ – മൈഗ്രേറ്റ് സംവിധാനം ഒരുക്കിയത്. എമിഗ്രേഷന്‍ ഓഫീസു കളില്‍ എത്തുന്ന അപേക്ഷ കള്‍ ഇന്ത്യന്‍ മിഷനു മായി ബന്ധപ്പെട്ടാണ് പിന്നീട് പൂര്‍ത്തീകരിക്കുക.

അത് കൊണ്ട് തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റു കളുമായി എമിഗ്രേഷന്‍ ഓഫീസില്‍ തൊഴിലാളി കള്‍ കയറി ഇറങ്ങേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഇ – മൈഗ്രേഷന്‍ സംവിധാന ത്തിന്റെ പ്രധാന സൗകര്യ ങ്ങളില്‍ ഒന്ന്‍.

ഇത്തര ത്തില്‍ പരിശോധന കള്‍ പൂര്‍ത്തി യായ തൊഴിലാളി യുടെ മുഴുവന്‍ രേഖകളും ഇ -മൈഗ്രേറ്റ് സംവിധാന ത്തിലൂടെ തൊഴില്‍ ദാതാവിന് ലഭിക്കുന്ന തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി 200 രൂപ യാണ് ഈടാക്കുക. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ചലാന്‍ ആയോ, എമിഗ്രേഷന്‍ ഓഫീസു കളില്‍ നേരിട്ടും അടക്കാവുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി


« Previous Page« Previous « ഇശല്‍ മെഹ്ഫിലും അവാര്‍ഡ് സമര്‍പ്പണവും
Next »Next Page » പൊടിക്കാറ്റ് : അന്തരീക്ഷം മൂടിക്കെട്ടിയ നിലയില്‍ »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine