എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരു മാറ്റി

August 24th, 2017

logo-emirates-identity-resident-id- ePathram
അബുദാബി : യു. എ. ഇ. തിരിച്ചറിയല്‍ രേഖ യായ റസി ഡന്റ് ഐഡന്റിറ്റി കാര്‍ഡു കള്‍ കൈകാര്യം ചെയ്യുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരില്‍ മാറ്റം.

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പുതിയ ഉത്തരവ് അനു സരിച്ച് ഇനി മുതല്‍ ‘Federal Authority for Identity and Citizenship’ (FAIC) എന്ന പേരില്‍ ആയി രിക്കും  അറിയ പ്പെടുക.

തിരിച്ചറിയല്‍ കാര്‍ഡ്, താമസ കുടിയേറ്റം, പാസ്സ് പോര്‍ട്ട് എന്നിവ അഥോ റിറ്റി യുടെ പരിധി യില്‍ വരും.

യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.

 * ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സേവന ത്തിന് ഇനി എമിറേറ്റ്സ് ഐ. ഡി. 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ വാറ്റ് രജിസ്‌ട്രേ ഷന്‍ സെപ്റ്റംബര്‍ 15 മുതല്‍

August 17th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : യു. എ. ഇ. യിൽ മൂല്യ വർദ്ധിത നികുതി (Value-AddedTax VAT) ഏർ പ്പെടു ത്തുന്ന തിന്റെ മുന്നോടി യായി വ്യവസായ – വാണിജ്യ സ്ഥാപന ങ്ങളുടെ ഓണ്‍ ലൈന്‍ രജി സ്ട്രേഷന്‍ 2017 സെപ്റ്റംബർ 15 മുതല്‍ ആരം ഭിക്കും എന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്. ടി. എ.) അറിയിച്ചു.

2018 ജനുവരി ഒന്നു മുതലാണ് അഞ്ച് ശതമാനം വാറ്റ് ഈടാക്കി ത്തുട ങ്ങുക.

യു. എ. ഇ. യിലെ നികുതി സംബന്ധിച്ച എല്ലാ വിവര ങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വെബ് സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ കള്‍ പൂര്‍ത്തി യാക്കണം.

3,75,000 ദിര്‍ഹം വാര്‍ഷിക വരുമാനം ഉള്ള മുഴുവന്‍ കമ്പനി കളും നിര്‍ബന്ധ മായും ‘വാറ്റ്’ സംവി ധാന ത്തില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവിലെ കണക്കു കൾ അനുസരിച്ച് യു. എ. ഇ. യിലെ മൂന്നര ലക്ഷം കമ്പനി കള്‍ ‘വാറ്റ്’ സംവിധാന ത്തിനു കീഴില്‍ വരും.

ഈ വർഷം മൂന്നാം പാദ ത്തിൽ എക്സൈസ് നികുതി, വാറ്റ് (വാല്യു ആ‍ഡഡ് ടാക്സ്) നിയമ ങ്ങൾ പ്രഖ്യാപിക്കും എന്നും ഫെഡറൽ ടാക്സ് നടപടി ക്രമങ്ങൾ കൂടാതെ, രണ്ട് നിയമ ങ്ങളെ യും കുറിച്ചുള്ള നിയന്ത്രണ ങ്ങൾ ഇൗ വർഷം നാലാം പാദ ത്തില്‍ പ്രഖ്യാപിക്കും എന്നും എഫ്. ടി. എ. ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി അറിയിച്ചു.

അന്താ രാഷ്ട്ര നിലവാര ത്തിലേക്ക് യു. എ. ഇ. ബിസി നസ്സ് മേഖലയെ വളർത്തി കൊണ്ട് വരുന്ന തിന്റെ പ്രവർത്തന ങ്ങളുടെ ഭാഗ മായാണ് ‘വാറ്റ്’ നടപ്പി ലാക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍

August 13th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: 2017 ജൂലായ് വരെയുള്ള ഏഴു മാസ ക്കാല യളവിൽ അബു ദാബി പോലീസിന് ലഭിച്ചത് 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ എന്ന് അധി കൃതർ. വിവിധ സേവനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കോൾ സെന്റ റുകളിലേക്ക് വിവിധ രാജ്യ ക്കാരായ ആളുകൾ വിളിച്ചത്.

നിയമ പാല കരുടെ സഹായം ആവശ്യ പ്പെട്ടു കൊണ്ടും ക്രിമിനല്‍ കേസു കളുമായി ബന്ധപ്പെട്ടവയും ഗതാ ഗത സംബന്ധ മായും ട്രാഫിക് ബ്ലോക്ക് അറി യിക്കു വാനും അടക്കം വിവിധ സേവന ങ്ങള്‍ ആവശ്യ പ്പെട്ടു കൊണ്ടു മാണ് അബു ദാബി പോലീസി ലേക്കു 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ ഏഴു മാസ ത്തിനിടെ എത്തിയത്.

ഓരോ മിനിറ്റിലും ശരാശരി അഞ്ച് കോളു കൾ വീത മാണ് പോലീ സിന് ലഭിക്കുന്നത്. അബുദാബി യില്‍ നിന്ന് 980, 066 കോളു കളും അല്‍ ഐനില്‍ നിന്ന് 4, 15, 330 കോളുകളും അല്‍ ദഫ്‌റയില്‍ നിന്ന് 80, 986 കോളു കളു മാണ് പോലീസിന് ലഭിച്ചത്.

സേവനങ്ങള്‍ ആവശ്യപ്പെ ട്ടു കൊണ്ട് ലഭിക്കുന്ന കോളു കള്‍ തത്സമയം എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ റോന്തു ചുറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറു കയും തുടര്‍ന്ന് നടപടി കള്‍ കൈ ക്കൊള്ളു കയും ചെയ്യുന്ന രീതി യാണ് പോലീസ് അവലംബി ക്കുന്നത്.

സേവനങ്ങള്‍ക്ക് വിളി ക്കുന്നവര്‍ സാഹചര്യ ത്തിന്റെ ഗുരുതരാവസ്ഥ പോലീസിന് വ്യക്ത മാക്കി ക്കൊടു ക്കണം. അബുദാബി പോലീസിന്റെ 24 മണി ക്കൂർ സേവനവും ഏറ്റവും നവീനമായ ഇലക്ട്രോണിക് സംവി ധാനവു മാണ് പരാതി കള്‍ കാര്യക്ഷമ മായി പരിഹരി ക്കുവാൻ പോലീസിനെ സഹായിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അപകട കരമായി വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് പിഴ

August 9th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: അപകടകര മായ വിധം വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് അബുദാബി പോലീസ് പിഴയിട്ടു. വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യമായ അകലം പാലി ക്കാതെ യാണ് ഇവര്‍ ഡ്രൈവ് ചെയ്തി രുന്നത്.

2017 ആദ്യ മൂന്ന് മാസ ത്തിൽ ഉണ്ടായ 73 റോഡ്  അപകട ങ്ങളില്‍ എട്ട് മരണവും മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബുദാബി യിലെ റോഡ് അപകട ങ്ങളില്‍ കൂടു തലും വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് കൊണ്ടാണ് ഉണ്ടാ വുന്നത് എന്ന് ഗതാഗത വകുപ്പിന്റെ മുന്നറി യിപ്പ് ഉണ്ടായിരുന്നു.

അപകട ങ്ങളെ ക്കുറിച്ച് അധികൃതര്‍ മുന്നറി യിപ്പ് നല്‍കി യിട്ടും മുന്‍ കരുതലുകള്‍ സീകരി ക്കാത്ത താണ് അപകട ങ്ങള്‍ക്ക് കാരണം എന്ന് പോലീസ് വ്യക്ത മാക്കി.

വണ്ടി കള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് അപകട ങ്ങളെ ക്ഷണിച്ചു വരുത്ത ലാണ് എന്നും അത്തരം സാഹ ചര്യ ങ്ങളില്‍ ഡ്രൈവര്‍ മാര്‍ക്ക് ഉചിത മായ തീരു മാനങ്ങള്‍ എടുക്കു വാന്‍ പോലും പറ്റാത്ത സാഹ ചര്യ മാണ് ഉണ്ടാ വുന്നത് എന്നതു കൊണ്ട് ഇത്തരം കാര്യ ങ്ങള്‍ ഡ്രൈവര്‍ മാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അബു ദാബി പോലീസ് ഗതാ ഗത വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സുവൈദി പറഞ്ഞു.

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ 80 രാജ്യ ക്കാർക്ക് ഇനി വിസ വേണ്ട

August 9th, 2017

qatar-national-flag-ePathram
ദോഹ : വിസ ഇല്ലാതെ തന്നെ ഇനി ഖത്തറി ലേക്ക് യാത്ര ചെയ്യാം. ആറു മാസത്തെ കാലാവധി യുള്ള പാസ്സ് പോര്‍ട്ടും മടക്ക യാത്ര ക്കുള്ള എയര്‍ ടിക്കറ്റും മാത്രം കയ്യില്‍ ഉണ്ടായാല്‍ മതി.

ഇന്ത്യ, അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേ ലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യ ങ്ങൾ അടക്കം 80 രാജ്യ ങ്ങളിലെ പൗര ന്മാർക്ക് ഇനി വിസ ഇല്ലാതെ തന്നെ ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ സാധിക്കും എന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി അധി കൃതർ അറിയിച്ചു.

വിനോദ സഞ്ചാര മേഖല യെ പരി പോഷി പ്പിക്കുന്ന തിനും വിദേശി കളെ രാജ്യ ത്തേക്ക് ആകര്‍ഷി ക്കുന്ന തിനും വേണ്ടി യാണ് ഖത്തര്‍ ടൂറിസം അഥോ റിറ്റി ഈ പദ്ധതി ആവിഷ്കരി ച്ചിരി ക്കുന്നത്. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ തീരു മാന പ്രകാര മാണ് രാജ്യ ത്തേക്കുള്ള പ്രവേശനം അനു വദി ക്കുന്നത്.

ആറു മാസത്തെ കാലാ വധി യുള്ള പാസ്സ് പോർട്ടും മടക്ക യാത്ര ടിക്കറ്റും ഹാജരാക്കി യാൽ പ്രവേശന അനു മതി ലഭിക്കും. ഇന്ത്യ അടക്ക മുള്ള 47 രാജ്യ ക്കാർക്ക് 30 ദിവസം തങ്ങു വാനും പിന്നീട് 30 ദിവസം കൂടി ദീർ ഘിപ്പി ക്കാവുന്നതു മായ മൾട്ടിപ്പിൾ എൻട്രി അനുമതി യാണ് ലഭിക്കുക.

33 രാജ്യ ങ്ങളി ലെ പൗര ന്മാർക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി വിസ ആയി രിക്കും ലഭിക്കുക.

രാജ്യത്തെ സാംസ്‌കാരിക പൈതൃകം, പ്രകൃതി സമ്പത്ത്, ആതിഥ്യ മര്യാദ എന്നിവ ആസ്വദി ക്കുവാ നായി സന്ദര്‍ശ കരെ ആക ര്‍ഷി ക്കുന്ന തിന്റെ ഭാഗ മായാണ് പുതിയ നടപടി എന്ന് ഖത്തര്‍ ടൂറിസം അഥോ റിറ്റി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. വേനൽ തുമ്പി കൾ സമ്മർ ക്യാമ്പ് തുടങ്ങി
Next »Next Page » അപകട കരമായി വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് പിഴ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine