ദുബായില്‍ പാർക്കിംഗ് മേഖലയുടെ ഉത്തരവാദിത്വം ‘പാർക്കിൻ’ എന്ന സ്ഥാപനത്തിന്

January 6th, 2024

vehicle-parking-in-dubai-roads-with-parkin-ePathram
ദുബായ് : പാർക്കിൻ എന്ന പേരിൽ പുതിയ കമ്പനി ആരംഭിക്കുന്നു. ദുബായിലെ വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ചുള്ള നിയന്ത്രണമാണ് പുതിയ സ്ഥാപനത്തിൻ്റെ ഉത്തരവാദിത്വം. വ്യക്തികൾക്ക് പെർമിറ്റുകൾ നൽകുക, പാർക്കിംഗ് സ്ഥലങ്ങൾ രൂപകൽപന ചെയ്യുക, പാർക്കിംഗ് സ്ഥാപിക്കൽ, നിയന്ത്രിക്കൽ, പെർമിറ്റ് നൽകൽ എന്നിവയും ‘പാർക്കിൻ’ മേൽനോട്ടം വഹിക്കും.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പാർക്കിൻ പി‌. ജെ‌. എസ്‌. സി. യും തമ്മിൽ ഫ്രാഞ്ചൈസി കരാറിലൂടെ ചുമതലകൾ കൈമാറും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം നല്കി

November 27th, 2023

dubai-metro-blue-line-ePathram

ദുബായ് : മെട്രോ ബ്ലൂലൈൻ പദ്ധതിക്ക് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അംഗീകാരം നൽകി. 1800 കോടി ദിർഹം ചെലവിൽ 30 കിലോ മീറ്റർ നീളത്തിലാണ് പുതിയ ബ്ലൂ ലൈൻ റെയിൽപ്പാത ഒരുക്കുന്നത്.

നിലവിലെ റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച് നിർമ്മിക്കുന്ന ഇതിന്‍റെ 15.5 കിലോമീറ്റർ പാത ഭൂമിക്ക് അടിയിലും 14.5 കിലോ മീറ്റർ ഉപരി തലത്തിലും ആയിരിക്കും.

ബ്ലൂ ലൈനിലെ മൊത്തം14 സ്റ്റേഷനുകളിൽ അഞ്ചു സ്റ്റേഷനുകൾ ഭൂഗർഭ പാതകളിലൂടെ ബന്ധിപ്പിക്കും. കൂടാതെ ഒരു ഇന്‍റർ ചേഞ്ച് സ്റ്റേഷനും സെന്‍റർ പോയൻര് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന രണ്ട് എലിവേറ്റഡ് ട്രാൻസ്ഫർ സ്റ്റേഷനുകളും ഉണ്ടാവും.

പുതിയ പാതയിലൂടെ മിർദിഫ്, ഇന്‍റർ നാഷണൽ സിറ്റി, ദുബായ് ക്രീക്ക്, അൽ വർഖ, ദുബായ് ഫെസ്റ്റിവൽ സിറ്റി, അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായി പ്രതിദിനം 3,20,000 യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സേവനങ്ങൾ ലഭ്യമാക്കും. 2009 ൽ 10 സ്റ്റേഷനുകളോടെ ആരംഭിച്ച ദുബായ് മെട്രോ 200 കോടി യാത്രക്കാർ ഉപയോഗിച്ചു.  HHShkMohdRTA

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇത്തിഹാദ് വിമാന യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം

November 15th, 2023

etihad-airways-ePathram

അബുദാബി : ഇത്തിഹാദ് എയര്‍ വേയ്സ് യാത്രക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഏര്‍പ്പെടുത്തി. 2023 നവംബര്‍ 14 മുതല്‍ ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ സര്‍വ്വീസുകളും പുതിയ ടെര്‍മിനല്‍ -A യിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് ഇത്തിഹാദ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം നല്‍കിയിരിക്കുന്നത്.

abudhabi-air-port-city-terminal-by-morafik-aviation-ePathram

മൊറാഫിക് ഏവിയേഷന്‍റെ കീഴില്‍ അബുദാബി സീ പോര്‍ട്ട് (24 മണിക്കൂറും), അബുദാബി നാഷണൽ എക്സിബിഷൻ സെൻറർ (ADNEC – രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക്-ഇന്‍ കേന്ദ്രങ്ങളിലാണ് അടുത്ത ഒരു മാസത്തേക്ക് സൗജന്യ ചെക്ക് ഇന്‍ സേവനം ലഭിക്കുക.

യാത്രയ്ക്കു 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക്-ഇൻ ചെയ്യാം.

നിലവിൽ ഇത്തിഹാദ് എയർവേയ്സ് കൂടാതെ എയര്‍ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നിവയുടെ യാത്രക്കാര്‍ക്കും ഇവിടങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ സിറ്റി ചെക്ക്ഇന്‍ സൗകര്യം പ്രയോജന പ്പെടുത്താം. സമീപ ഭാവിയിൽ തന്നെ മറ്റു വിമാന യാത്രക്കാർക്കും സിറ്റി ചെക്ക്-ഇന്‍ സേവനം ലഭ്യമാക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : അബുദാബി വിമാനത്താവളത്തിനു രാഷ്ട്ര പിതാവിന്‍റെ പേര്

November 6th, 2023

shaikh-zayed-merit-award-epathram
അബുദാബി : അബുദാബി ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ പേര്, സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് എന്നു പുനര്‍ നാമകരണം ചെയ്യുന്നു. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ് പ്രകാരം, 2024 ഫെബ്രുവരി 9 മുതൽ പുതിയ പേരില്‍ ആയിരിക്കും അബുദാബി എയർ പോർട്ട് അറിയപ്പെടുക എന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബേപ്പൂർ തുറമുഖവും വികസിപ്പിക്കണം : മലബാർ പ്രവാസി

October 30th, 2023

malabar-pravasi-uae-committee-ePathram

ദുബായ് : വിഴിഞ്ഞം തുറമുഖത്തോടൊപ്പം തന്നെ മലബാറിലെ കടൽ ഗതാഗതത്തിന്‍റെ കവാടമായ ബേപ്പൂര്‍ തുറമുഖം കൂടി വികസിപ്പിച്ചു സഞ്ചാര യോഗ്യം ആക്കി മാറ്റണം എന്നു മലബാർ പ്രവാസി (യു. എ. ഇ.) കൺവെൻഷൻ കേന്ദ്ര – കേരള സർക്കാരു കളോട് ആവശ്യപ്പെട്ടു.

കേരളത്തിലെ ചിര പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മുന്‍ കാലങ്ങളില്‍ മധ്യ പൂർവ്വ ദേശങ്ങളു മായി ബേപ്പൂർ തുറമുഖത്തു നിന്നും വളരെക്കാലം ചരക്കു ഗതാഗതവും യാത്രാ  സൗകര്യ ങ്ങളും ഉണ്ടായിരുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം വളരെ കാലമായി ഈ തുറമുഖം നിശ്ചലമായ അവസ്ഥയിലാണ്.

ഉരു, പായ കപ്പലുകള്‍ എന്നിവയുടെ നിർമ്മാണത്തിൽ ഏറെ പേരു കേട്ട സ്ഥലം ആയിരുന്നു ബേപ്പൂർ. അറബികളും പാശ്ചാത്യരും വ്യാപാരത്തിനും മൽസ്യ ബന്ധനത്തിനുമായി ഉരുകളും പായ് കപ്പലുകളും വാങ്ങിയിരുന്നു. തുറമുഖ ത്തിന്‍റെ നിശ്ചലാവസ്ഥ കാരണം ഇങ്ങിനെയൊരു വിദേശ വ്യാപാര ബന്ധം ഇല്ലാതെയായി. വിനോദ സഞ്ചാരത്തിനും ഏറെ കേളി കേട്ടിരുന്ന ബേപ്പൂർ തുറമുഖത്തിലെ ഇത്തരം സുദൃഡവും മനോഹരവുമായ ഉരുക്കൾ ഇപ്പോൾ പ്രാദേശിക വിനോദ സഞ്ചാര നൗകകളായി മാത്രം ഉപയോഗിച്ച് വരികയാണ്.

ലക്ഷദ്വീപ്, മിനിക്കോയ് തുടങ്ങിയ ദ്വീപു നിവാസി കളുടെ കേരളത്തിലേക്കുള്ള യാത്രാ കവാടം ഏറെ കാലം ബേപ്പൂര്‍ ആയിരുന്നു. തുറമുഖത്തിന്‍റെ പ്രവർത്തനം നിലച്ചതോടെ ഇവർ കൊച്ചിയെയും തമിഴ്നാട്ടിലെ തുറമുഖങ്ങളെയുമാണ് ഇപ്പോൾ ആശ്രയിച്ചു വരുന്നത്. ഇത് മലബാറിലെ വിശേഷിച്ചു കോഴിക്കോട്, കണ്ണൂർ പട്ടണങ്ങളുടെ വാണിജ്യ മേഖലക്ക് തെല്ലൊന്നുമല്ല ക്ഷയം വരുത്തിയത്. ലക്ഷ ദ്വീപിലെ മൽസ്യ വ്യവസായ ത്തെയും ഇത്ഏറെ ബാധിച്ചു.

ബേപ്പൂർ തുറമുഖത്തിൻെറ പ്രവർത്തനം നിലച്ചതോടെ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും കോഴിക്കോട്ടു നിന്നുള്ള ചരക്കു ഗതാഗതവും നാളികേരം, ഭക്ഷ്യ – ധാന്യ, സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതിയും പാതിയോളം നിലച്ച നിലയില്‍ തന്നെയാണ്. ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഇവിടെ നിന്നും പഴം പച്ചക്കറികളും കയറ്റിറക്കുമതി നടത്തിയിരുന്നു.

വിദേശ യാത്രാക്കപ്പലുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പച്ചക്കൊടി കാട്ടിയിരിക്കെ, ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ മലബാറിൽ നിന്നും ആണെന്നതിനാൽ ബേപ്പൂർ തുറമുഖം കൂടി വികസിപ്പിച്ചു അനിയന്ത്രിതമായ വിമാന യാത്രാക്കൂലി താങ്ങാനാവാത്ത ഈ മേഖല യിലെ സാധാരണ തുച്ഛ വരുമാനക്കാരായ പ്രവാസി യാത്രക്കാർക്ക് കൂടി കപ്പൽയാത്രാ സൗകര്യത്തിനു വഴിയൊരുക്കണം എന്നും മലബാർ പ്രവാസി (യു. എ. ഇ.) യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

മലബാർ പ്രവാസി (യു. എ. ഇ.) ചെയർമാൻ ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി. പി. മൊയ്തീന്‍ കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് പ്രമേയം അവതരിപ്പിച്ചു. രാജൻ കൊളാവിപ്പാലം സ്വാഗതവും ബഷീർ മേപ്പയൂർ നന്ദിയും പറഞ്ഞു. മലബാർ ഡെവലപ്പ്മെന്‍റ് ഫോറം

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

2 of 581231020»|

« Previous Page« Previous « കുന്നംകുളം എൻ. ആർ. ഐ. ഫോറം ഓണാഘോഷം
Next »Next Page » ഓണാഘോഷം ‘തെയ്തക 2023’ ശ്രദ്ധേയമായി »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine