സൗദി വനിതയുടെ ചാട്ടയടി ശിക്ഷ റദ്ദ്‌ ചെയ്തു

September 30th, 2011

king-abdullah-epathram

റിയാദ്‌ : സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് വിലക്കുള്ള സൌദിയില്‍ കാര്‍ ഓടിച്ചു പിടിയിലായ സൗദി വനിതയുടെ ശിക്ഷ സൗദി രാജാവ്‌ അബ്ദുള്ള ഇടപെട്ട് റദ്ദ്‌ ചെയ്തതായി സൂചന. സൗദി രാജകുമാരി അമീറ അല്‍ തവീല്‍ തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചതാണ് ഈ വിവരം. ഷീമ ജസ്താനിയ എന്ന സൗദി വനിതയ്ക്കാണ് ക്രൂരമായ ഈ ശിക്ഷാവിധി ലഭിച്ചത്. എന്നാല്‍ ഈ ശിക്ഷാ വിധി സൗദി രാജാവ് റദ്ദ്‌ ചെയ്തു എന്നാണ് രാജകുമാരി ട്വിറ്റര്‍ വഴി പുറംലോകത്തെ അറിയിച്ചത്‌. “ദൈവത്തിന് സ്തുതി! നമ്മുടെ സ്നേഹനിധിയായ രാജാവ്‌ കാരണം ഷീമയുടെ ചാട്ടയടി റദ്ദ്‌ ചെയ്യപ്പെട്ടു. ഇത് കേള്‍ക്കുന്ന സൌദിയിലെ എല്ലാ സ്ത്രീകള്‍ക്കും ഏറെ സന്തോഷം ഉണ്ടാവും ഞാന്‍ അതീവ സന്തോഷവതിയാണ് എന്ന് എനിക്കറിയാം.” – അമീറ എഴുതി.

കഠിനമായ ഈ ശിക്ഷാവിധി സൌദിയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കി വരുന്ന അവസരത്തില്‍ യാഥാസ്ഥിതിക വിഭാഗം പിടിമുറുക്കുന്നതിന്റെ സൂചനയായി വിമര്‍ശിക്കപ്പെട്ടിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി

September 28th, 2011

saudi-women-driving-epathram

റിയാദ്‌ : സ്ത്രീകള്‍ക്ക് വാഹനം സ്വന്തമായി ഓടിക്കാന്‍ വിലക്കുള്ള സൗദി അറേബ്യയില്‍ വാഹനം ഓടിച്ചു പോലീസ്‌ പിടിയിലായ ഒരു വനിതയ്ക്ക്‌ 10 ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കാന്‍ വിധിയായി. ഏറെ യാഥാസ്ഥിതികമായ നിയമ വ്യവസ്ഥയുള്ള സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ നിരോധനമുള്ള ലോകത്തെ ഏക രാജ്യമാണ്.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

സാധാരണയായി വാഹനം ഓടിക്കുന്ന സ്ത്രീകളെ പിടികൂടിയാല്‍ ഇനി വാഹനം ഓടിക്കില്ല എന്ന് എഴുതി വാങ്ങി കൂടുതല്‍ നടപടികള്‍ ഒന്നും ഇല്ലാതെ വെറുതെ വിട്ടയക്കാറാണ് പതിവ്. ഇത് ആദ്യമായാണ്‌ ഇത്തരം ഒരു ശിക്ഷ നല്‍കുന്നത്.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ പറ്റി ഏറെ ചര്‍ച്ച നടക്കുകയും സ്ത്രീകള്‍ക്ക് വോട്ടവകാശം പ്രഖ്യാപിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകം വന്ന ഈ നടപടി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അജിതയെ ആക്രമിച്ചതില്‍ ദല പ്രതിഷേധിച്ചു

April 13th, 2011

k-ajitha-anweshi-epathram

ദുബായ്‌ : അന്വേഷി പ്രസിഡണ്ടും പ്രമുഖ ആക്ടിവിസ്റ്റുമായ കെ. അജിതയ്ക്കും സഹ പ്രവര്‍ത്തകര്‍ ക്കുമെതിരായി ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ദല ശക്തിയായി പ്രതിഷേധിച്ചു. അഭിപ്രായ പ്രകടനത്തെ ഭയപ്പെടുന്ന മാഫിയാ സംഘത്തിന്റെ ചെയ്തികള്‍ ഇവരുടെ സ്ത്രീ വിരുദ്ധ നിലപാടുകളെ അടയാളപ്പെടുത്തുന്നു. ഇത്തരം കിരാത ശക്തികള്‍ അധികാരത്തില്‍ ഏറിയാല്‍ ഉണ്ടാകുന്ന ഭീഷണമായ സ്ഥിതി വിശേഷത്തിന്റെ സൂചനയായി ഈ ആക്രമണത്തെ കാണേണ്ടി വരുമെന്ന് ഇത് സംബന്ധിച്ച് ദലയുടെ പ്രസ്താവനയില്‍ പറഞ്ഞു.

(അയച്ചു തന്നത് : സജീവന്‍ കെ. വി.)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീ വിമോചനവും സമകാലിക സമൂഹവും

March 13th, 2011

dala-womens-day-epathram

ദുബായ്‌ : പുരുഷ കേന്ദ്രീകൃത മൂല്യ വ്യവസ്ഥയില്‍ ജീവിതത്തിന്റെ എല്ലാ തുറയിലും വിവേചനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്ന സ്ത്രീയുടെ വിമോചനം പുരുഷ സമൂഹത്തോടുള്ള യുദ്ധ പ്രഖ്യാപനത്തിലൂടെ അല്ലെന്നും, ബോധാവല്‍കൃത സമൂഹത്തിന്റെ സാകല്യത്തിലുള്ള വികാസമാണ് സ്ത്രീ ശാക്തീകരണത്തിന് വഴി ഒരുക്കുന്നത് എന്നും ലോക വനിതാ ദിനത്തോടനുബന്ധിച്ച് ദല വനിതാ വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. “സ്ത്രീ വിമോചനവും സമകാലിക സമൂഹവും” എന്നതായിരുന്നു സെമിനാര്‍ വിഷയം.

womens-day-seminar-epathram

ഉന്നത വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും നേടി ഇരു കൈകളിലും ആയുധം അണിഞ്ഞ പുതിയ തലമുറ വളര്‍ന്നു വരുമ്പോള്‍, സ്ത്രീ സമൂഹത്തിന് മാത്രമായി മാറ്റി വെച്ച അടുക്കള പരിശീലനത്തില്‍ ആണ്‍ കുട്ടികളെ കൂടി പ്രാപ്തരാക്കുകയാണ് സ്ത്രീ ശാക്തീകരണത്തിന് പുതിയ വഴി ഒരുക്കുകയെന്നു മുഖ്യ പ്രഭാഷക ടി. റൂഷ് മെഹര്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയ്യേറ്റങ്ങളും പെരുകി ക്കൊണ്ടിരിക്കുമ്പോള്‍ ഛിദ്ര ശക്തികള്‍ക്ക് ഏതു ദിശയിലേക്കും തിരിച്ചു വിടാന്‍ പാകത്തില്‍ കുഞ്ഞുങ്ങള്‍ ജന്മമെടുക്കുന്ന ജീവിത സാഹചര്യമാണ് മാറ്റി എടുക്കേണ്ടത്‌. വയനാട്‌ പുല്‍പ്പള്ളിയില്‍ മൊഴി ചൊല്ലപ്പെട്ട 700 സ്ത്രീകളുടെ ദുരന്ത കഥ അത്തരത്തില്‍ സമൂഹ ജാഗ്രത ഉണര്‍ത്തേണ്ട ഒരു സംഭവമാണെന്നും റൂഷ് മെഹര്‍ ഓര്‍മ്മിപ്പിച്ചു.

ഉള്ളില്‍ തീ കോരിയിടുന്ന സ്ത്രീ പീഡനങ്ങള്‍ നിത്യ സംഭവമായി മാറുമ്പോള്‍ ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം മനസ്സില്‍ അരക്കിട്ടുറപ്പിച്ച വിശ്വാസങ്ങളെ മറികടക്കാനുള്ള ആര്‍ജവം സ്ത്രീ സമൂഹം കൈവരിക്കേണ്ടതുണ്ടെന്നു തുടര്‍ന്ന് സംസാരിച്ച ശാലു ഫൈസല്‍ അഭിപ്രായപ്പെട്ടു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി വേറെ വേറെ പാഠങ്ങള്‍ അഭ്യസിപ്പിക്കുന്ന സാമൂഹിക അന്തരീക്ഷത്തിന് അറുതി വരുത്തണമെങ്കില്‍ സ്ത്രീ സമൂഹം സ്വയം പരിവര്‍ത്തനത്തിന് വിധേയരാകേണ്ട തുണ്ടെന്നു കവയത്രി കൂടിയായ സിന്ധു മനോഹര്‍ പറഞ്ഞു.

സെമിനാറില്‍ കെ. സതി അദ്ധ്യക്ഷത വഹിച്ചു. ദല വനിതാ വിഭാഗം കണ്‍വീനര്‍ ബാല സരസ്വതി സ്വാഗതവും ശോഭ ബിജു നാഥ് നന്ദിയും പറഞ്ഞു. അനിതാ ശ്രീകുമാര്‍ ജിന ടീച്ചര്‍, ഡോ. ബിന്ദു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

(അയച്ചു തന്നത് : സജീവന്‍ കെ. വി.)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « ബാബുരാജ് സംഗീത നിശ
Next Page » കെ.എം.സി.സി. തെരഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ചു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine