മലയാളി എന്‍ജിനിയര്‍ക്ക് അറബ് പത്രത്തിന്റെ ബഹുമതി

January 16th, 2011

jinoy-viswan-epathram

ദുബായ്‌ : പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ്‌ വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. പ്ലാസ്റ്റിക്‌ മലിനീകരണം രൂക്ഷമായ ഈ കാലത്ത്‌ ഈ കാഴ്ച ഒരു അപൂര്‍വതയല്ല. എന്നാല്‍ ഇത് ക്യാമറയില്‍ ഒപ്പിയെടുക്കുവാന്‍ ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള ജിനോയ്‌ വിശ്വന്‍ മുതിര്‍ന്നപ്പോള്‍ കാര്യം ഗൌരവമേറിയതായി. അപകടം തിരിച്ചറിയാതെ പ്ലാസ്റ്റിക്‌ അകത്താക്കുന്ന ഒട്ടകത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പരിസ്ഥിതി സ്നേഹിയായ ഈ ചെറുപ്പക്കാരന്റെ മനസ്സൊന്ന് പിടഞ്ഞു. ഒരു പതിവ്‌ ബ്ലോഗറായ അദ്ദേഹം അന്ന് രാത്രി തന്നെ താന്‍ എടുത്ത ചിത്രം ഒരു കുറിപ്പോട് കൂടി ഒരു പ്രമുഖ അറബ് പത്രത്തിന് അയച്ചു കൊടുത്തു. പത്രം ഇത് ഏറെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

plastic pollution hazard for camels

പ്ലാസ്റ്റിക്‌ തിന്നുന്ന ഒട്ടകങ്ങള്‍

മരുഭൂമികള്‍ മലിനീകരണ വിമുക്തമാക്കേണ്ട ആവശ്യകതയെ എടുത്തു കാണിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ദുബായില്‍ എന്‍ജിനിയറായ ജിനോയ്‌ മലിനീകരണം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും തന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഈ സാധു മൃഗങ്ങള്‍ മാരകമായ വസ്തുവാണെന്ന് അറിയാതെയാണ് പ്ലാസ്റ്റിക്‌ സഞ്ചികള്‍ ഭക്ഷിക്കുന്നത് എന്ന് ജിനോയ്‌ ചൂണ്ടിക്കാണിക്കുന്നു. ഇവരെ സംരക്ഷിക്കാനുള്ള ചുമതല നമുക്കുണ്ട്. നിരുത്തരവാദപരമായി മാലിന്യം വലിച്ചെറിയുന്നത് മൂലം ഈ മൃഗങ്ങളുടെ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികള്‍ ആവുകയാണ് എന്നും ഇദ്ദേഹം തന്റെ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

കഴിഞ്ഞ മാസം വായനക്കാര്‍ അയച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി അതില്‍ മികച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ ജിനോയ്‌ എഴുതിയ ലേഖനം ഒന്നാമതായി. ഈ ബഹുമതി പത്രം തന്നെ വിളിച്ചറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയതായി ജിനോയ്‌ പറഞ്ഞു.

തന്റെ ലേഖനം വായിച്ച ഏതെങ്കിലും ഒരു വായനക്കാരനെങ്കിലും പരിസര മലിനീകരണത്തെ കുറിച്ച് ബോധവാനായി എന്നുണ്ടെങ്കില്‍ തന്റെ ഉദ്യമം സഫലമായി എന്നാണ് പരിസ്ഥിതി നിയമത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടാന്‍ തയ്യാറെടുക്കുന്ന ഈ ചെറുപ്പക്കാരന്‍ പറയുന്നത്.

ഫോട്ടോഗ്രാഫി യില്‍ ഏറെ താല്‍പര്യമുള്ള ഏതാനും പേരോടൊപ്പം ഷട്ടര്‍ ബഗ്സ് എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫി ക്ലബിന്റെ പ്രവര്‍ത്തനങ്ങളിലും താന്‍ സജീവമാണ് എന്ന് ജിനോയ്‌ വെളിപ്പെടുത്തി. അതിരാവിലെ സൂര്യന്‍ ഉദിച്ചുയരുന്ന വേള ഫോട്ടോ എടുക്കാന്‍ ഏറ്റവും നല്ല സമയമാണ്. എപ്പോഴാണ് ഒരു ഫോട്ടോയ്ക്ക് പറ്റിയ സന്ദര്‍ഭം ഒത്തു കിട്ടുക എന്ന നോട്ടത്തിലാണ് ഞങ്ങള്‍. അതിനാല്‍ എപ്പോഴും ഒരു ക്യാമറ കയ്യില്‍ കരുതുകയും പരിസരം ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ശീലമാണ്. ഇതാണ് തന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയാന്‍ കാരണമായത്‌.

ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള ആര്‍ക്കും ഷട്ടര്‍ ബഗ്സില്‍ അംഗമാകാം. ഫോട്ടോഗ്രാഫിയുടെ ബാല പാഠങ്ങള്‍ മുതല്‍ മികവുറ്റ ഫോട്ടോകള്‍ എടുക്കുന്നതിന്റെ രഹസ്യങ്ങള്‍ വരെ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ മേല്‍ നോട്ടത്തില്‍ ഷട്ടര്‍ ബഗ്സ് നടത്തുന്ന പഠന ശിബിരങ്ങളില്‍ പങ്കെടുത്ത് പഠിക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു. കേവലം ഒരു നേരമ്പോക്ക് എന്നതിനുമപ്പുറം ഫോട്ടോഗ്രാഫിക്ക് സാമൂഹ്യ പ്രസക്തിയുണ്ട് എന്ന് തനിക്ക്‌ ലഭിച്ച ബഹുമതി തന്നെ ബോദ്ധ്യപ്പെടുത്തിയതായി ജിനോയ്‌ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ്‌ മേഖലയ്ക്ക് അവഗണന : ബിജു ആബേല്‍ ജേക്കബ്‌

January 16th, 2011

ദുബായ്‌ : മേഖലാ അടിസ്ഥാനത്തിലുള്ള  പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ എപ്പോള്‍ നടത്തുമെന്ന കാര്യം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് വ്യക്തമാക്കണമെന്നു മാധ്യമ പ്രവര്‍ത്തകനും ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബിജു ആബേല്‍ ജേക്കബ് ആവ്യശ്യപ്പെട്ടു. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോക്കാനയുടെ ഭാരവാഹികള്‍ക്കു  ദില്ലിയിയില്‍  കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

fokana-biju-abel-jacob-epathram

കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജീവ് ജോസഫ്, ബിജു ആബേല്‍ ജേക്കബ്, ജി. കെ. പിള്ള, പോള്‍ കറുകപിള്ളി, ഷാജി മേച്ചേരി എന്നിവര്‍.

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളിലെ പ്രവാസി ഭാരതീയ ദിവസ് പരിപാടികളില്‍ ഒന്നില്‍ പോലും ഗള്‍ഫ് ഇന്ത്യക്കാര്‍ക്കു വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ ലഭിച്ചില്ല. ഇത്തവണയും ഇതു തന്നെ ആവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് മേഖല പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ നടത്തണമെന്നു ആവശ്യം വിവിധ കോണുകളില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഇത്തരം ഒരു ആവ്യശ്യത്തിനു നേരെ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്  അനുകൂലമായി പ്രതികരിക്കാത്തതു സങ്കടകരമാണെന്നും ആബേല്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തം സജീവമാക്കുവാനും പ്രവാസികള്‍ക്കു ശക്തമായ ക്ഷേമ പദ്ധതി യാഥാര്‍ത്ഥ്യ മാകുവാനുമായി അമേരിക്ക, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവത്തിക്കുന്ന മലയാളി സംഘടനകള്‍ക്കിടയില്‍ ഏകോപനം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ദില്ലി ടാജ് പാലസില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം പ്രസിഡണ്ട് രാജീവ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഫൊക്കാന പ്രസിഡണ്ട് ജി. കെ. പിള്ള, മുന്‍ പ്രസിഡണ്ട് പോള്‍ കറുകപിള്ളി, ട്രഷറര്‍ ഷാജി മേച്ചേരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫോട്ടോ: കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജീവ് ജോസഫ്, ബിജു ആബേല്‍ ജേക്കബ്, ജി. കെ. പിള്ള, പോള്‍ കറുകപിള്ളി, ഷാജി മേച്ചേരി എന്നിവര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. പി. അസ്‌ലം അവാര്‍ഡ്- 2011 : നോമിനേഷനുകള്‍ ക്ഷണിക്കുന്നു

January 12th, 2011

ദുബായ് :  യു.  എ.  ഇ. യിലെ മലയാളി സാമൂഹ്യ – സാംസ്‌കാരിക  ജീവകാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യവും ദുബായ് ഭരണാധികാരി യുടെ സബീല്‍ കൊട്ടാരം അഡ്മിനിസ്‌ട്രേറ്ററു മായിരുന്ന എ. പി. അസ്‌ലമിന്‍റെ പേരില്‍ തിരുവനന്തപുരം ക്ഷേമാ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എ. പി. അസ്‌ലം പ്രതിഭാ പുരസ്‌കാരത്തിനും (2 പേര്‍ക്ക്) എ. പി. അസ് ലം  അച്ചീവ്‌മെന്‍റ് അവാര്‍ഡിനും പൊതു ജനങ്ങളില്‍ നിന്നും നോമിനേഷനുകള്‍  ക്ഷണിക്കുന്നു.

ഒന്നാമത്തെ പ്രതിഭാ പുരസ്‌കാര ത്തിന് കേരള സംസ്ഥാനത്ത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തന മേഖല യില്‍ സ്ത്യുത്യര്‍ഹമായ സേവനം കാഴ്ച വെച്ചിട്ടുള്ള വരെയും രണ്ടാമത്തെ പ്രതിഭാ പുസ്‌കാര ത്തിന് വ്യവസായ – വാണിജ്യ മേഖല യില്‍ സൂമൂഹ്യ പ്രതിബദ്ധത യോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാരെ യുമാണ് പരിഗണിക്കുന്നത്. അച്ചീവ്‌മെന്‍റ് അവാര്‍ഡിന് സംസ്ഥാനത്ത് വൃദ്ധജന ങ്ങളുടെ ക്ഷേമ ത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കളെയും സ്ഥാപനങ്ങളെ യുമാണ് പരിഗണിക്കുന്നത്.  25,001 – രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് ഓരോ അവാര്‍ഡും.
അവാര്‍ഡി നായി പരിഗണിക്കുന്നതിന് വിശദ മായ നോമിനേഷനുകള്‍
ജനറല്‍ സെക്രട്ടറി, ക്ഷേമ ഫൗണ്ടേഷന്‍, റ്റി. സി. 49/366, കമലേശ്വരം,  മണക്കാട് പി. ഒ.,  തിരുവനന്തപുരം – 695 009, കേരള. എന്ന തപാലിലോ  kshemafoundation at gmail dot com എന്ന ഇ- മെയില്‍ വിലാസ ത്തിലോ  ജനുവരി 30 ന്   മുന്‍പ് അയക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് + 91 98 955 70 337 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു

January 4th, 2011

chiranthana-award-jaleel-ramanthali-epathram

ദുബായ് : ചിരന്തന സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു. നിസ്സാര്‍ സെയ്ദ്‌, സലാം പാപ്പിനിശ്ശേരി, ടി. പി. ബഷീര്‍ എന്നിവര്‍ പുരസ്കാരവും, പൊന്നാടയും, സ്വര്‍ണ്ണ മെഡലും നല്‍കി.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യന്നൂര്‍, ഇസ്മായില്‍ മേലടി, അസ്മോ പുത്തഞ്ചിറ, നാരായണന്‍ വെളിയങ്കോട്, നാസ്സര്‍ ബേപ്പൂര്‍, എല്‍വിസ്‌ ചുമ്മാര്‍, ഫസലുദ്ദീന്‍ ശൂരനാട്‌, കെ. എം. അബ്ബാസ്‌, രാജു പി. മേനോന്‍ എന്നിവര്‍ സംസാരിച്ചു. വി. ടി. വി. ദാമോദരന്‍ പുസ്തക പരിചയം നടത്തി.

ചിരന്തന സാംസ്‌കാരിക വേദി അദ്ധ്യക്ഷന്‍ പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും ജോ. സെക്രട്ടറി സി. പി. ജലീല്‍ ഏഴോം നന്ദിയും പറഞ്ഞു.

പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാരനുമായ ജലീല്‍ രാമന്തളി യുടെ “ശൈഖ് സായിദ്” എന്ന കൃതിയാണ് ചിരന്തന പുരസ്കാരം നേടിയത്‌. ഇതിനകം തന്നെ നിരവധി അംഗീകാരങ്ങള്‍ ഈ ഗ്രന്ഥത്തിനു ലഭിച്ചിട്ടുണ്ട്.

യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന് ഈ പുസ്തകം സമ്മാനിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്‌, ”ബഹുമാന്യനായ രാഷ്ട്ര പിതാവിന്റെ ജീവചരിത്രം എല്ലാവരും അറിഞ്ഞിരി ക്കേണ്ടതും, അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്നേറേണ്ടതും കാലത്തിന്റെ അനിവാര്യത യാണ്” എന്നാണ്.

ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി ശൈഖ് സായിദിനെ കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതു വഴി ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള സാംസ്കാരിക ബന്ധം സുദൃഡ മാക്കുവാന്‍ ജലീല്‍ നടത്തിയ ശ്രമത്തിന്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷ ത്തില്‍ വെച്ച് പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഫസ്റ്റ് ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി യാണ് അദ്ദേഹത്തിന് ഈ പുരസ്കാരം സമ്മാനിച്ചത്. പ്രവാസി മലയാളി കള്‍ക്കിടയില്‍ ഈ പുസ്തകം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.

പ്രസ്തുത ഗ്രന്ഥ വുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ബഹുമാന്യനായ ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ അബുദാബി മലയാളി സമാജം പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചു. വായന ക്കാരുടെ നിരന്തരമായ ആവശ്യം മാനിച്ചു കൊണ്ട് ഈ പുസ്തകം രണ്ടാം പതിപ്പ് പുറത്തിറക്കി. 2000 കോപ്പികള്‍ പ്രസാധകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സൌജന്യ മായി വിതരണം ചെയ്തു.

ഈ പുസ്തകത്തെ കുറിച്ച് e പത്രം അടക്കം വിവിധ ഭാഷകളിലും ദേശങ്ങളിലും ഉള്ള അറുപതിലേറെ വെബ്‌ പോര്‍ട്ടലു കളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 13 of 13« First...910111213

« Previous Page « സ്മാര്‍ട്ട് സിറ്റി : സി. ഇ. ഒ. യെ മാറ്റില്ല
Next » ജാലകം ചുമര്‍ മാസിക പ്രകാശനം ചെയ്തു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine