എം.ടി കയ്യൊപ്പ് ചാര്‍ത്തി വിനീതിന് സ്വപ്ന സാഫല്യം

November 21st, 2011

sharjah-book-fair-epathram
ഷാര്‍ജ: നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി താന്‍ വരച്ച ചിത്രത്തില്‍ എം.ടി വാസുദേവന്‍ നായര്‍ കയ്യൊപ്പ് ചാര്‍ത്തിയപ്പോള്‍ വിനീതിനത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ചാര്‍കോളും പെന്‍‌സിലും ഉപയോഗിച്ച് വരച്ച തന്റെ ഛായാ ചിത്രം കണ്ട് എം. ടി അഭിനന്ദിച്ചു. പ്രിയപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങള്‍ വരക്കലാണ് കണ്ണൂര്‍ സ്വദേശിയായ വിനീതിന്റെ ഒഴിവു സമയ വിനോദം. നല്ലൊരു ചിത്രകാരനും അതേ സമയം സാഹിത്യാസ്വാദകനായ വിനീത് ഇതിനോടകം നിരവധി പ്രശസ്തരുടെ ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു. ഷാര്‍ജ ഇന്റര്‍‌നാഷ്ണല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എം. ടി. യെ കാണുവാന്‍ വരുമ്പോള്‍ കൂടെ താന്‍ വരച്ച ചിത്രവും കരുതിയിരുന്നു. എന്നാല്‍ ആരാധകരുടെ തിരക്കിനിടയില്‍ ചിത്രം അദ്ദേഹത്തെ കാണിച്ച് ഒരു കൈയ്യൊപ്പു വാങ്ങിക്കുവാനാകും എന്ന് ഒരിക്കലും കരുതിയതല്ല. സുഹൃത്തും ഫോട്ടോഗ്രാഫറുമായ സുല്‍‌ഫിക്കര്‍ (സുല്‍ തളിക്കുളം) ഡി. സി രവിയെ നേരിട്ടു കണ്ട് കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ വിനീതിനെ വേദിയിലേക്ക് കൊണ്ടു പോയി. ഒരു നിമിഷം ചിത്രത്തില്‍ ഒന്ന് സൂക്ഷിച്ചു നോക്കി പിന്നെ മടികൂടാതെ കയ്യൊപ്പ് ചാര്‍ത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വര്‍ത്തമാന കാലത്തെ സാംസ്കാരിക പ്രതിസന്ധി

October 25th, 2011

prof-erumeli-parameshwaran-pillai-epathram

ഷാര്‍ജ : വര്‍ത്തമാന കാലത്തെ സാംസ്കാരിക പ്രതിസന്ധി സമൂഹത്തിന്റെ മൂല്യച്യുതിയില്‍ നിന്നുയിര്‍ഭവിച്ചതാണെന്നും , മനസ്സുകളെ വിമലീകരിക്കാന്‍ കഴിവുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവമാണ് ഇന്നത്തെ സംസ്കാരിക അധപതനത്തിന്റെ പ്രധാന കാരണമെന്നും പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അഭിപ്രായപ്പെട്ടു. സാഹിത്യ പഠനത്തിലൂടെയും, മാതൃഭാഷാ പഠനത്തിലൂടെയും മനസ്സുകളിലേക്ക് വെളിച്ചം വീശുന്ന അത്തരം വിദ്യാഭ്യാസ രീതി തന്നെ ഇല്ലാതായിരിക്കുന്നു. കാലങ്ങള്‍ക്ക് മുന്‍പ് ശ്രീബുദ്ധന്‍ പോലും മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് നാലാം ക്ലാസ് വരെയെങ്കിലും കുഞ്ഞുങ്ങളെ മാതൃഭാഷ പഠിപ്പിച്ചു അവരെ നമ്മുടെ സംസ്കാരത്തിന്റെ നറുമണം ഉള്ളവരാക്കുന്നതിനു പകരം, അന്യ ഭാഷാ പഠനവും, എടുക്കാനാകാത്ത പഠന ഭാരവും നല്‍കി നാം അവരെ വളര്‍ത്തി എടുക്കുന്നത് സമൂഹത്തിനു ഗുണമില്ലാത്ത, വ്യക്തി ശുദ്ധിയില്ലാത്ത പൌരന്മാരായിട്ടാണ്. കളിയുടേയും സൌഹൃദങ്ങളുടെയും ലോകത്തു നിന്നും അടര്‍ത്തി മാറ്റി നാമവരെ വളര്‍ത്തുന്നത് ഏകാന്തതയുടെയും, സ്വാര്‍ത്ഥതയുടെയും രാജകുമാരന്മാരായാണ് എന്നും അദ്ദേഹം പറഞ്ഞു.

അസ്തിത്വ വാദികളായ സാഹിത്യകാരന്മാരും ആധുനിക സാഹിത്യകാരന്മാരുമൊക്കെ തന്നെ ഒരു പരിധി വരെ ഈ സംസ്കാരിക അധപതനത്തിനു ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അസ്തിത്വ വാദമെന്നത് തികച്ചും വ്യക്തി കേന്ദ്രീകൃതമാണ്‌. സമൂഹത്തിന് പ്രസക്തമായ സന്ദേശങ്ങള്‍ നല്‍കാത്ത, പൊതുവില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാത്ത ഇത്തരം സാഹിത്യം, പക്ഷെ ഒട്ടും പുരോഗമനപരമല്ല എന്ന് പറയുന്നത് അത് കൊണ്ടാണ്. ആധുനിക സാഹിത്യവും അസ്തിത്വ വാദവും മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ, അവരുടെ എഴുത്തിലെ ആര്‍ജ്ജവത്തെയും സത്യസന്ധതയെയും പുരോഗമന സാഹിത്യകാരന്മാര്‍ എന്നും അംഗീകരിച്ചിട്ടുണ്ട്. ഈ ആശയ സംഘര്‍ഷത്തില്‍ നിന്നും ഉണ്ടായ ഒരു തലമുറയെ നിഷ്ക്രിയരാക്കുന്നതാണ് ഇന്നത്തെ സാമൂഹ്യാവസ്ഥ എന്നത് തികച്ചും ഖേദകരമാണ്.

മാസ് ഷാര്‍ജയുടെ വേദിയില്‍ “വര്‍ത്തമാന കാലം സാംസ്കാരിക പ്രതിസന്ധി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈരളി ടി. വി. ഡയറക്ടര്‍ എ. കെ. മൂസ മാസ്റ്റര്‍ അനുബന്ധ പ്രഭാഷണം നടത്തി. കൃത്യമായ ചതുര വടിവുകളുടെ അകത്തു നിന്നുള്ള ജീവിത വ്യാപാരം സാംസ്കാരികമായ ഉന്നമനത്തിനു തീര്‍ത്തും അനുഗുണമല്ലെന്നു അദ്ദേഹം പറഞ്ഞു. അത്തരം കണക്കു കൂട്ടലുകള്‍ ജീവിതത്തിന്റെ സ്നേഹ സമ്പന്നമല്ലാത്ത യാന്ത്രികതയിലേക്കു മാത്രമേ നമ്മെ എത്തിക്കൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്റ്‌ കെ. ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ്റ്‌ ശ്രീപ്രകാശ്‌ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അഫ്സല്‍ സ്വാഗതം ആശംസിച്ചു.

കാക്കനാടന്‍, മുല്ലനേഴി, കാര്‍ടൂണിസ്റ്റ്‌ കുട്ടി, സി. പി. എം. നേതാവും മുന്‍ കാസര്‍ഗോഡ്‌ എം. പി. യുമായ ഗോവിന്ദന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അനില്‍ അമ്പാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. രമേശ്‌ പി. പി. നന്ദി രേഖപ്പെടുത്തി .

അയച്ചു തന്നത് : ശ്രീപ്രകാശ്‌

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സാംസ്കാരിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിക്കണം : ബെന്യാമിന്‍

October 23rd, 2011

benyamin-mass-epathram

ഷാര്‍ജ : മുന്‍കാലങ്ങളില്‍ സംഭവിച്ചിരുന്നതു പോലെ, പുതിയ കാലഘട്ടത്തിലും സാമൂഹ്യ തിന്മകള്‍ക്കെതിരെ സാംസ്കാരിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിക്കെണ്ടതുണ്ടെന്നു് “ആടുജീവിത”ത്തിന്റെ കഥാകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ഇ. എം. എസിനെയും, പി. ഗോവിന്ദപ്പിള്ളയെയും, എന്‍. ഇ. ബാലരാമിനെയും പോലുള്ള മഹാന്മാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാഹിത്യത്തെയും വായനയെയും ഏറെ ഗൌരവത്തോടെ സമീപിക്കുകയും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ആ പാരമ്പര്യവും, പിന്തുടര്‍ച്ചയും കൈമുതലാക്കി കൊണ്ട് വര്‍ത്തമാന കാലത്തെ രാഷ്ട്രീയ നേതൃത്വവും കൃത്യമായ വിമര്‍ശന ബുദ്ധിയോടെ സാഹിത്യത്തെ നോക്കി കാണേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. “മാസ് ഷാര്‍ജ” യുടെ വനിതാ വിഭാഗം വാര്‍ഷിക യോഗത്തോ ടനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്യാമിന്‍.

“പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം” എന്ന മണിലാല്‍ സംവിധാനം നിര്‍വഹിച്ച സിനിമയുടെ പ്രദര്‍ശനവും, സംവിധായകനുമായുള്ള സംവാദവും നടന്നു . സ്ത്രീക്ക് അവരുടെ ശരീരം പോലും ഭാരമാകുന്ന വര്‍ത്തമാന കാല സാഹചര്യ ത്തിനെതിരെയാണ് താന്‍ ഈ സിനിമയിലൂടെ പ്രതികരിക്കാന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ മണിലാല്‍ പറഞ്ഞു .

ഹേന അധ്യക്ഷത വഹിച്ച യോഗത്തിനു ബീന സ്വാഗതം പറഞ്ഞു. “പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം” എന്ന സിനിമയുടെ നിര്‍മാതാവ് സഞ്ജീവ് , മാസ് പ്രസിഡന്റ്റ്‌ ശ്രീപ്രകാശ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .

തുടര്‍ന്ന് നടന്ന വനിതകളുടെ ജനറല്‍ ബോഡി യോഗം ശ്രീകല ഉദ്ഘാടനം ചെയ്തു. സിന്ധു അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രീത, അഞ്ജു, പ്രസീത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അനിത കണ്‍വീനര്‍ ആയ മിനുട്സ് കമ്മിറ്റിയില്‍ സിന്ധു, ആയിഷ എന്നിവര്‍ അംഗങ്ങള്‍ ആയിരുന്നു.

വനിതാ വിഭാഗം കണ്‍വീനര്‍ ഉഷ, പോയ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മാസ് സെക്രട്ടറി അഫ്സല്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രീത (കണ്‍വീനര്‍), അഞ്ജു, സിന്ധു (ജോ. കണ്‍വീനര്‍മാര്‍) എന്നിവരടങ്ങിയ ഇരുപതംഗ എക്സിക്യുട്ടീവ്‌ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

അയച്ചു തന്നത് : ശ്രീപ്രകാശ്‌

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാക്കനാടന്റെ നിര്യാണത്തില്‍ അനുശോചനം

October 19th, 2011

kakkanadan-epathram
ദുബായ്: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്റെ നിര്യാണത്തില്‍ മലയാള സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ് എന്ന് പുന്നയൂര്‍കുളം സൈനുദ്ധീന്‍ (പ്രസിഡന്റ്‌), അഡ്വക്കേറ്റ് ശബീല്‍ ഉമ്മര്‍ (സെക്രട്ടറി) എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരന്‍ കാക്കനാടിന്റെ നിര്യാണത്തില്‍ കല അബുദാബി അനുശോചനം അറിയിച്ചു.

പ്രശസ്ത   സാഹിത്യകാരന്‍  കാക്കനാടന്റെ  നിര്യാണത്തില്‍  യുവ കലാ സാഹിതി  യു. എ. ഇ.  കമ്മിറ്റി  അനുശോചിച്ചു. സമൂഹത്തിന്റെ  സ്പന്ദനങ്ങള്‍  തന്റെ  എഴുത്തില്‍  വിഷയമാക്കിയ  സാഹിത്യകാരനായിരുന്നു  കാക്കനാടന്‍  എന്നു  അനുശോചന  സന്ദേശത്തില്‍  പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കമല സുരയ്യ : എഴുത്തും ജീവിതവും

October 2nd, 2011

kamala-surayya-pencil-sketch-epathram

റുവി : തനിമ ഒമാന്റെ ആഭിമുഖ്യത്തില്‍ ഒമാനിലെ റുവിയില്‍ സാഹിത്യ സന്ധ്യ സംഘടിപ്പിച്ചു. റുവി ഹോട്ടലില്‍ വെച്ച് ഒക്ടോബര്‍ 2ന് വൈകീട്ട് ഏഴരയ്ക്കായിരുന്നു പരിപാടി. “കമല സുരയ്യ : എഴുത്തും ജീവിതവും” എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ അറബ് കവിയായ ഡോ. ശിഹാബ്‌ ഘാനിം, പ്രൊഫ. എം. ഡി. നാലപ്പാട്ട്, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പാട്ട്, ഡോ. ജിതേഷ്, ഫസല്‍ കതിരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കമലാ സുരയ്യയുടേതടക്കം ഒട്ടേറെ മലയാള കൃതികള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട് അറബ് കവിയായ ഡോ. ശിഹാബ്‌ ഘാനിം.

– അയച്ചു തന്നത് : ഷബീര്‍ അബ്ദുള്‍ഖാദര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 612345...Last »

« Previous « എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കോടതി വിധി അഭിനന്ദനാര്‍ഹം : അംബികാസുതന്‍ മാങ്ങാട്‌
Next Page » ഗാന്ധിയന്‍ സ്റ്റഡി സെന്‍റര്‍ അബുദാബി യില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine