ജനവിരുദ്ധ സര്‍ക്കാരിന് എതിരായ പോരാട്ടത്തിന് കര്‍മ്മ നിരതരാവുക

April 7th, 2011

dubai-kmcc-kasgd-epathram
ദുബായ്‌ : കേരള ത്തിലെ ഇടത് പക്ഷ സര്‍ക്കാറിന്‍റെ ജനദ്രോഹ നടപടി കള്‍ക്ക് എതിരായ പോരാട്ടത്തിന് പ്രവാസികള്‍ കര്‍മ്മ രംഗത്ത് ഇറങ്ങണം എന്നു മുസ്ലീം ലീഗ് കാസര്‍കോട്ട് ജില്ലാ സെക്രട്ടറി എ. ജി. സി. ബഷീര്‍.
 
ഭരണ നേട്ടമായി ഒന്നും പറയാനില്ലാ തിരിക്കുമ്പോള്‍ കള്ള പ്രചരണ ങ്ങളിലൂടെയും കുതന്ത്രങ്ങളി ലൂടെയും ഭരണം നിലനിര്‍ത്താനുള്ള വ്യാമോഹങ്ങ ളുടെ തുടര്‍ചലന ങ്ങളാണ് ഇടതു മുന്നണി യില്‍ നടക്കുന്നത്. ഇടത് മുന്നണി യുടെ ദുര്‍ഭരണ ത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കൈവന്നിരിക്കുന്ന ഈ അവസരം പൂര്‍ണ്ണമായും പ്രയോജന പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ദുബായ്‌ കെ. എം. സി. സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷം 2011 ല്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. ചരിത്ര ത്തില്‍ ആദ്യമായി പ്രവാസി കള്‍ക്ക് ലഭിച്ച വോട്ടവകാശം പൂര്‍ണമായും വിനിയോഗിക്കാന്‍ യു. ഡി. എഫ് അനുഭാവി കള്‍ക്ക് അവസരം നല്‍കുന്ന പ്രത്യേക വോട്ടു വിമാനം ഉള്‍പ്പെടെയുള്ള കെ. എം. സി. സി. യുടെ പ്രചരണ പരിപാടി ഏറെ പ്രയോജനകരവും പ്രശംസ നീയവു മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സലാം കന്യാപ്പാടി അദ്ധ്യക്ഷത വഹിച്ചു.

ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ്. നേതാക്കളായ സി. ബി. ഹനീഫ്, മുഹമ്മദ് റാഫി പട്ടേല്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഒ. കെ. ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, ഇസ്മായില്‍ എറാമല, ഗഫൂര്‍ എരിയാല്‍, ഹനീഫ് കല്‍മട്ട, അബ്ദുല്ല ആറങ്ങാടി, ഖലീല്‍ പതിക്കുന്ന്, സക്കരിയ ദാരിമി, അയൂബ് ഉറുമി, നൗഷാദ് കന്യാപ്പാടി, നൂറുദ്ദിന്‍ സി. എച്ച്., ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമ്മദ് താജുദ്ധീന്‍ പൈക്ക, ജമാല്‍ ബായക്കട്ട, നൂറുദ്ദിന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, കരിം മൊഗര്‍, നൗഷാദ് പെര്‍ള, സുബൈര്‍ കുബന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി കളായ എന്‍. എ. നെല്ലിക്കുന്ന്, പി. ബി. അബ്ദുല്‍ റസാഖ് എന്നിവര്‍ ടെലിഫോണിലൂടെ യോഗത്തെ അഭി സംബോധന ചെയ്തു. മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക സ്വാഗതവും, ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖലീലിന്‍റെ കല പകര്‍ത്തി യതിന്‌ ക്ഷമാപണം

April 4th, 2011

khaleelullah-in-press-meet-epathram
ദുബായ് : ലോകത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി യോടെ ലിംക ബുക്ക് ഓഫ് വേള്‍ഡ്‌ റെക്കോര്‍ഡില്‍ സ്ഥാനം നേടിയ മലയാളി കലാകാരന്‍ ഖലീലുല്ലാഹ് ചെംനാടിന്‍റെ പ്രശസ്തമായ കാലിഗ്രാഫി ചിത്രം പകര്‍ത്തി വരയ്ക്കുകയും അത് ‘ദുബായ്‌ എമിഗ്രേഷനില്‍’ പ്രദര്‍ശന ത്തിന്‌ വെക്കുക യും ചെയ്ത മാഹി സ്വദേശി യായ വിദ്യാര്‍ത്ഥി സയ്യാഫ് അബ്ദുല്ല, ദുബായ്‌ കറാമ ഹോട്ടലില്‍ നടന്ന പത്ര സമ്മേളന ത്തിലൂടെ ചിത്രകാരനായ ഖലീലുല്ലാഹ് ചെംനാടിനോട് ക്ഷമാപണം നടത്തി.

khaleelullah-chemnad-epathram

ഖലീലുല്ലാഹ് ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍

ഇന്‍റര്‍നെറ്റി ലൂടെ തിരഞ്ഞു കണ്ടെത്തിയ ‘ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റേയും, ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റേയും അനാട്ടമിക്ക് കാലിഗ്രാഫി ചിത്രങ്ങള്‍ തന്‍റെ അറിവില്ലായ്മ കൊണ്ട് വരച്ചു പോയതാണ് എന്നും സയ്യാഫ് പറഞ്ഞു.

khaleelullah's-calligraphy-epathram

ദുബായ്‌ എമിഗ്രേഷനില്‍ സയ്യാഫ് അബ്ദുല്ല ഒരുക്കിയ ചിത്രപ്രദര്‍ശനം

ചിത്ര പ്രദര്‍ശന ത്തിന്‍റെ വാര്‍ത്ത മാധ്യമ ങ്ങളില്‍ വന്നതു കൊണ്ടാണ്‌ ഇത്തരം ഒരു പത്ര സമ്മേളന ത്തിലൂടെ സയ്യാഫ് ക്ഷമാപണം നടത്തിയത്.

ഖലീലുല്ലാഹ് ചെംനാടിന്‍റെ കാലിഗ്രാഫി ചിത്രം പകര്‍ത്തി യതാണെന്ന പരാതി എമിഗ്രേഷനില്‍ ലഭിച്ച ഉടനെ ആ ചിത്രങ്ങളെല്ലാം അവിടെ നിന്നും ഒഴിവാക്കിയിരുന്നു.

കാലിഗ്രാഫി കലയില്‍ താന്‍ ജന്മം നല്‍കിയ നൂതന ചിത്ര സങ്കേതമായ അനാട്ടമിക് കാലിഗ്രാഫി  ശൈലി പിന്തുടരുന്ന പുതിയ ചിത്രകാരന്മാരെ കഴിവിന്‍റെ പരമാവധി പ്രോത്സാഹി പ്പിക്കുകയും, അവര്‍ക്കു വേണ്ടതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ഖലീലുല്ലാഹ് ചെംനാട് പറഞ്ഞു.

എന്നാല്‍ തന്‍റെ ചിത്രങ്ങള്‍ അതേപടി പകര്‍ത്തുന്ന പ്രവണത ഒരു തരത്തിലും അനുവദിക്കുക ഇല്ല എന്നും, അത്തരം പ്രവര്‍ത്തന ങ്ങള്‍ നിയമ നടപടി കളിലൂടെ നേരിടുമെന്നും ചെംനാട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കലിഗ്രാഫി വരയ്ക്കുവാന്‍ തിരഞ്ഞെടുത്ത ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദിന്‍റെ അനാട്ടമിക്ക് കാലിഗ്രാഫി തന്‍റെ ഐഡന്റിറ്റി ആണെന്നും, ജനങ്ങള്‍ അത് എളുപ്പത്തില്‍ തിരിച്ചറിയുമെന്നും, അത്തരം ചിത്രങ്ങള്‍ പകര്‍ത്തി വരയ്ക്കുന്ന ചിത്രകാരന്മാര്‍ സ്വയം പരിഹാസ്യ രാവുക യാണെന്നും ചെംനാട് പറഞ്ഞു.

സയ്യാഫ് ഒരു മലയാളിയും വിദ്യാര്‍ത്ഥി യുമാണെന്ന പരിഗണന വെച്ചും കൊണ്ട് നിയമ നടപടി കളില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്ന് പറഞ്ഞ ഖലീലുല്ലാഹ്, ദുബായ്‌ ആസ്ഥാനമായി തുടങ്ങാന്‍ ഉദ്ദേശി ക്കുന്ന ‘ആര്‍ട്ട് ഗാലറി’യെ കുറിച്ചും വിശദീകരിച്ചു.

-പി. എം. അബ്ദുല്‍ റഹിമാന്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊടുങ്ങല്ലൂരിന്‍റെ വികസനം മുഖ്യം : ടി. എന്‍. പ്രതാപന്‍

April 4th, 2011

election-camp-dubai-udf-kodungallur-epathram
ദുബായ് : ജനങ്ങളോടൊപ്പം നിന്ന് കൊടുങ്ങല്ലൂരിന്‍റെ സമഗ്ര വികസന ത്തിന് പ്രവര്‍ത്തിക്കും എന്ന് ദുബായ് കൊടുങ്ങല്ലൂര്‍ മണ്ഡലം യു. ഡി. എഫ്. കണ്‍വെന്‍ഷനെ ഫോണിലുടെ അഭിസംബോധന ചെയ്തു കൊണ്ട് കൊടുങ്ങല്ലൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയും നാട്ടിക മണ്ഡലം എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍ പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ പ്രചാരണ പര്യടനം പോലീസ് മൈതാനിയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യുന്നതും പ്രമുഖ വ്യക്തിത്വ ങ്ങള്‍ സംബന്ധിക്കുന്നതും തന്‍റെ കൊടുങ്ങല്ലൂരിലെ വിജയ ത്തിനു തിളക്കും കൂട്ടുമെന്നും ലീഡര്‍ കരുണാകരന്‍റെ തട്ടകമായ മാള ഉള്‍പ്പെടുന്ന മണ്ഡല ത്തില്‍ നിന്ന് എം. എല്‍. എ. ആകുന്നത് താന്‍ വലിയ ബഹുമതി യായി കരുതുന്ന തായും അദ്ദേഹം പറഞ്ഞു. കെ. എം. സി. സി. മണ്ഡലം പ്രസിഡന്‍റ് കെ. എസ്.ഷാനവാസ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് വെട്ടുകാട് ഉദ്ഘാടനം ചെയ്തു.

ഒ. ഐ. സി. സി. ഷാര്‍ജ തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് വി .കെ മുരളീധരന്‍ മുഖ്യാതിഥി ആയിരുന്നു. ഗഫൂര്‍ തളിക്കുളം മുഖ്യ പ്രഭാഷണം നടത്തി. ഉബൈദ് ചേറ്റുവ, നസീര്‍ മാള, പി. എ. ഫാറൂക്ക്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അലി കാക്കശ്ശേരി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഷ്‌റഫ് കൊടുങ്ങല്ലൂര്‍ ചെയര്‍മാനും നസീര്‍ മാള കണ്‍വീനറും കെ. എസ്. ഷാനവാസ് ട്രഷററു മായി തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിക്ക് രൂപം നല്‍കി. ബഷീര്‍ മാമ്പ്ര സ്വാഗതവും സത്താര്‍ നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആഹ്ലാദത്തി​ന്‍റെ നിമിഷങ്ങള്‍

April 3rd, 2011

world-cup-finals-2011-epathram
ദുബായ് : ഇന്ത്യയും ശ്രീലങ്കയും ഏറ്റു മുട്ടിയ ക്രിക്കറ്റ്‌ ലോക കപ്പ് മത്സര ത്തിന്‍റെ തല്‍സമയ സംപ്രേഷണം പ്രവാസി ഇന്ത്യക്കാരില്‍ ആവേശ ത്തിന്‍റെ അലകടല്‍ തീര്‍ത്തു.

ഈ ലോക കപ്പില്‍ ശ്രീശാന്തിന്‍റെ സാന്നിദ്ധ്യം മലയാളികള്‍ ക്ക് അഭിമാന ത്തിന്‍റെ നിമിഷ ങ്ങളായിരുന്നു. ടെലിവിഷന് മുന്നില്‍ ഇരിക്കുമ്പോഴും, തങ്ങളുടെ ഫേയ്സ്ബുക്ക് സൌഹൃദ ക്കൂട്ടായ്മ കളില്‍ കളി യുടെ വിശേഷങ്ങള്‍ പങ്കു വെക്കുന്നതില്‍ മലയാളി സമൂഹം മുന്നില്‍ ആയിരുന്നു.

ഫേയ്സ്ബുക്കിലെ കിടിലന്‍ ടി. വി. ഡോട്ട് കോം പ്രവര്‍ത്തകര്‍ ഒത്തു കൂടിയതിന്‍റെ യും ആഹ്ലാദ പ്രകടന ങ്ങളുടെയും ചില നിമിഷങ്ങള്‍:

കളി അവസാനിച്ചപ്പോള്‍ അതാ വരുന്നു അഭിപ്രായങ്ങളും.

” ചിലര്‍ കണ്ണുകള്‍ ഇറുകെയടച്ചു. മറ്റ് ചിലര്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. വേറൊരു കൂട്ടര്‍ ഓരോ റണ്ണിനും ആര്‍ത്തു വിളിച്ചു. ആവേശം ഒരോ അണുവിലും.

നിമിഷങ്ങള്‍ക്ക് മണിക്കൂറിനേക്കാളും ദൈര്‍ഘ്യം. ഒടുവില്‍ ആ അസുലഭ മുഹൂര്‍ത്തം സംഭവിച്ചു. കോടിക്കണക്കിന് ആരാധകര്‍ക്കുള്ള സമ്മാനമായി 48.2 ഓവറില്‍ ധോണി കുലശേഖരയെ നിലം തൊടാതെ പറത്തി. ഫലം ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം.”

തുടര്‍ന്ന് വര്‍ണ്ണ കടലാസുകള്‍ വിതറിയും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തും ആര്‍പ്പു വിളികളു മായിട്ടായിരുന്നു ആരാധകര്‍ വിജയം ആഘോഷി ച്ചത്‌.

– അയച്ചു തന്നത്: ഷക്കീര്‍ അറക്കല്‍, ദുബായ്‌. (എയെമ്മെസ് കുട്ടമംഗലം)

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.ഏ.ഇ ഇന്ത്യക്കാര്‍ ആഹ്ലാദ തിമിര്‍പ്പില്‍

April 3rd, 2011

Indian-fans-celebrate-epathram
ദുബൈ: ഇന്നലെ ശ്രിലങ്കയോട് എതിരിട്ടു ഇന്ത്യ നേടിയ ക്രിക്കറ്റ്‌ ലോക കപ്പ്‌ വിജയം ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഗംഭീരമായി ആഘോഷിച്ചു. അല്‍ ഖയില്‍ ഗേറ്റില്‍ രാത്രി 10.30 യോടെ ജാഥയായി നീങ്ങിയ ഇന്ത്യന്‍ ആരാധകര്‍ മധുരം വിതരണം ചെയ്‌തും ആര്‍പ്പു വിളികളുമായിട്ടായിരുന്നു ആഘോഷിച്ചത്‌. ആളുകള്‍ ത്രിവര്‍ണ പതാകയും ബലൂണുകളുമായി തെരുവിലിറങ്ങി. ഇതോടെ ഇവിടെ ഗതാഗത സ്‌തംഭനമുണ്ടായി.ഒഴിഞ്ഞ വെള്ളകുപ്പികളിലും പാട്ടകളിലും അടിച്ച് ആര്‍പ്പുവിളിക്കുന്നവരും, നിറഞ്ഞ പെപ്സി കുപ്പികള്‍ ചീറ്റിച്ച് ആഹ്ലാദം പങ്കു വയ്ക്കുന്നവരും സംഘത്തില്‍ ഉണ്ടായിരുന്നു. മലയാളികളും ഉത്തരേന്ത്യക്കാരുമായിരുന്നു ഇതിന്‌ മുന്നില്‍. ആഘോഷം രാത്രി വൈകുവോളം നീണ്ടുനിന്നു.

യു.എ.ഇ യില്‍ ഇതിനു മുമ്പ് ഇന്ത്യക്കാരുടെ ഇത്രെയും വലിയ ഒരു ആഹ്ലാദ പ്രകടനം കണ്ടിട്ടില്ല എന്ന് കാണികളില്‍ പലരും അഭിപ്രായപ്പെട്ടു. മുന്‍പെങ്ങും ഇല്ലാത്ത വിധം കാറിനു മുകളില്‍ വരെ കയറി പ്രകടനം നടത്തിയായിരുന്നു ഇന്ത്യക്കാരുടെ ആഘോഷ പ്രകടനങ്ങള്‍. മുഖത്ത് ഇന്ത്യന്‍ പാതക വരച്ചും റോഡുകളില്‍ വര്‍ണ്ണ കടലാസുകള്‍ വിതറിയും ആരാധകര്‍ ആഘോഷിച്ചപ്പോള്‍ ഏപ്രില്‍ 2 ന് യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ 2 നോട് സാമ്യം തോന്നി. ഇതിനിടയില്‍ കൂടി വാഹനങ്ങള്‍ കടത്തി കൊണ്ടു പോകാന്‍ മറ്റു രാജ്യക്കാരായ ചില സ്ഥല വാസികള്‍ക്ക് തടസ്സം നേരിട്ടപ്പോള്‍ നേരിയ സംഘര്‍ഷം ഉണ്ടായി എങ്കിലും പ്രത്യേകിച്ച് വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാതെ പ്രകടനക്കാര്‍ വഴി മാറി കൊടുത്തു.

ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ ഇന്നലെ ഉച്ചയ്ക്ക്‌ ശേഷം അവധി എടുത്തു കളി കാണാന്‍ ടെലിവിഷന്‌ മുന്നില്‍ എത്തിയിരുന്നു. സാധാരണയായി ക്രിക്കെറ്റ് കാണാത്ത പല ഇന്ത്യാക്കാരും ഈ ലോക കപ്പില്‍ ഇന്ത്യ മുത്തമിടുമോ എന്നറിയാന്‍ ആകാംക്ഷയോടെ കളി കണ്ടിരുന്നു. പൊതു വീതികളെല്ലാം ഏറെക്കുറെ വിജനമായിരുന്നു. വലിയ സ്ക്രീനില്‍ കൂട്ടുകാരുമൊത്ത് കളി കാണുവാന്‍ ഒത്തു കൂടിയവര്‍ അനവധിയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 12 of 16« First...1011121314...Last »

« Previous Page« Previous « ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരം
Next »Next Page » ആഹ്ലാദത്തി​ന്‍റെ നിമിഷങ്ങള്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine