അവാര്‍ഡ് ദാന ചടങ്ങും ടോക്ക്‌ഷോയും ഐ. എസ്. സി. യില്‍

February 2nd, 2011

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ‘ഇംപ്രഷന്‍’  എന്ന പേരില്‍ നടത്തിയ ഡ്രോയിംഗ്, പെയിന്‍റിംഗ് മത്സരങ്ങളില്‍ വിജയിച്ച കുട്ടികളെയും ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെയും ഐ. എസ്. സി.  അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിനോട് അനുബന്ധിച്ച് ‘പരീക്ഷ ക്കായി തയ്യാറെടുപ്പ്’ എന്ന വിഷയ ത്തെക്കുറിച്ച് ടോക്ക്‌ഷോ യും സംഘടിപ്പിച്ചിട്ടുണ്ട്.
 
ടോക്‌ഷോ യിലെ അതിഥി യായി ചെന്നൈ സെന്‍റ് ജോണ്‍സ് സ്‌കൂളിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. കിഷോര്‍ കുമാര്‍ സംബന്ധിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  ഐ. എസ്. സി.  സാഹിത്യ വിഭാഗം സെക്രട്ടറി  വര്‍ക്കല ദേവകുമാര്‍.  02 – 673 00 66

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഹൃദയ പുരസ്കാരം : കൂടുതല്‍ ജേതാക്കള്‍

January 31st, 2011

advocate-hashik-salam-pappinisseri-sainudheen-qureishi-epathram

ദുബായ്‌ : സഹൃദയ പുരസ്കാര പ്രഖ്യാപന ത്തിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച് ഇന്നലെ വായനക്കൂട്ടം ദുബായില്‍ പത്രക്കുറിപ്പ്‌ പുറപ്പെടുവിച്ചു. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ സൈനുദ്ദീന്‍ ഖുറൈഷി, പ്രവാസി ക്ഷേമത്തിന് ഗള്‍ഫ്‌ റൌണ്ടപ്പ്‌ എന്ന ഏഷ്യാനെറ്റ്‌ ടി.വി. യിലെ പരിപാടി, നിയമ സഹായത്തിന് അഡ്വ. ഹാഷിഖ്‌, സലാം പാപ്പിനിശ്ശേരി എന്നിവരെ കൂടി പുരസ്കാരത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് വായനക്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി 9ന് ദുബായില്‍ സലഫി ടൈംസിന്റെ ഇരുപത്താറാം വാര്‍ഷികത്തോ ടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാള കവിത ആലാപന മത്സരം : വിജയികള്‍

January 31st, 2011

അബൂദാബി: മലയാള ത്തിന്‍റെ പ്രിയ കവി ചങ്ങമ്പുഴ യുടെ ജന്മ ശതാബ്ദി യോട് അനുബന്ധിച്ച് അബുദാബി ശക്തി തിയ്യറ്റേഴ്സ്, വയസ്സിന്‍റെ അടിസ്ഥാന ത്തില്‍ സംഘടിപ്പിച്ച മലയാള കവിതാ ആലാപന മത്സര ത്തിലെ വിജയികള്‍.
 
 ഒന്‍പത് വയസ്സു മുതല്‍ 12 വയസ്സു വരെ :

1. ദേവയാനി സായ്‌നാഥ്, 2. തീര്‍ത്ഥ ഹരീഷ്, 3. ജോയല്‍ ബിജു.

പന്ത്രണ്ടു  വയസ്സു  മുതല്‍ 15 വയസ്സു വരെ :

1. റിചിന്‍ രാജന്‍, 2. അമല്‍ കാരൂത്ത്, 2. ശില്‍പ നീലകണ്ഠന്‍, 3. സ്മൃതി ത്രിലോചനന്‍, 3. അനഘ വള്ളിക്കാട്ട്  3. ആര്‍ദ്ര അയ്യപ്പത്ത്. ( ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം രണ്ടു പേരും മൂന്നാം സ്ഥാനം മൂന്നു പേരും പങ്കിട്ടു.)

18 വയസ്സു മുതല്‍ ഉള്ളവര്‍ മുതിര്‍ന്ന വരുടെ  വിഭാഗ ത്തില്‍
ഒന്നാം സ്ഥാനം. ബിന്ദു ജലീല്‍, രണ്ടാം സ്ഥാനം. ഇ. ആര്‍. ജോഷി മൂന്നാം സ്ഥാനം. അനന്തലക്ഷ്മി ശരീഫ് എന്നിവര്‍ കരസ്ഥമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലിം അയ്യനത്തിനെ അനുമോദിച്ചു

January 30th, 2011

ഷാര്‍ജ : ദുബായ്‌ കൈരളി സാഹിത്യ പുരസ്കാരം നേടിയ കഥാകൃത്ത് സലിം അയ്യനത്തിനെ പാം പുസ്തകപ്പുര അനുമോദിച്ചു. സലിം അയ്യനത്തിന്റെ ഏറ്റവും പുതിയ “മൂസാട്” എന്ന കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. മനാഫ്‌ കേച്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോസാന്റണി കുരീപ്പുഴ, വിജു സി. പരവൂര്‍, കാദര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സുകുമാരന്‍ വേങ്ങാട്‌ സ്വാഗതവും സോമന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

saleem-ayyanath-sugatha-kumari-epathram(സലിം അയ്യനത്ത് സുഗതകുമാരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. സമീപം കുഴൂര്‍ വില്‍സന്‍, കെ. എം. അബ്ബാസ്‌, ഇസ്മയില്‍ മേലടി എന്നിവര്‍.)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ ഏക ദിന സാഹിത്യ സമ്മേളനം

January 26th, 2011

tribute-to-ayyappan-epathram

ഷാര്‍ജ : വരേണ്യ വര്‍ഗ്ഗത്തിന്റെ പുരസ്ക്കാരങ്ങളുടെ പത്മ പ്രഭയില്‍ നിന്നും പൊന്നാടകളില്‍ നിന്നും തെരുവിലെ സാധാരണക്കാരന്റെ വേഷ ഭൂഷകളിലേക്ക് കലയെയും സാഹിത്യത്തെയും ഇറക്കി പ്രതിഷ്ഠിക്കുകയും, കലയെയും സാഹിത്യത്തെയും മതേതരവും, അധിനിവേശ വിരുദ്ധവും സമത്വത്തില്‍ അധിഷ്ഠിതവുമായ ഒരു സമഗ്രമായ ജീവിത ദര്‍ശനമാക്കുകയും വേണം എന്ന ആഹ്വാനവുമായി പ്രേരണ യു.എ.ഇ. ഏക ദിന സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു.

സാഹിത്യത്തിന്‌ മനുഷ്യ ജീവിതത്തില്‍ നിന്ന്‌ വേറിട്ട് സ്വതന്ത്രവും, യാന്ത്രികവുമായ ഒരു അസ്തിത്വവുമില്ലെന്ന തിരിച്ചറിവായിരുന്നു പുരോഗമന സാഹിത്യ ത്തിന്റെയും അതിന്റെ വക്താക്കളുടെയും കാതല്‍. ആഗോള തലത്തില്‍ തന്നെ നിശിതമായ വിമര്‍ശനങ്ങളായിരുന്നു ആ വാദത്തിന്‌ നേരിടേണ്ടി വന്നത്. ഉത്തരാധുനികതയുടെ ഈ കാലത്തും ജീവത്സാഹിത്യം വിവിധ കോണുകളില്‍ നിന്ന് നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുന്നു എന്നു കാണാം.

സാഹിത്യ മടക്കമുള്ള കലകളെ സാമാന്യ മനുഷ്യന്റെ ജീവിതാ വിഷ്ക്കാരത്തില്‍ നിന്ന് അകറ്റുക വഴി, ഒരു വരേണ്യ വര്‍ഗ്ഗത്തിന്റെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ്‌ കല കലയ്ക്കു വേണ്ടി എന്ന വാദത്തിന്റെ അണിയറയിലും അടിത്തറയിലും പ്രവര്‍ത്തിക്കുന്ന ചാലക ശക്തി.

നിലവിലുള്ള സാഹിത്യ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അരങ്ങുകളുടെയും മുഖ്യ ധാരയില്‍ നിന്നകന്ന്, മനുഷ്യനെയും അവന്റെ സാമൂഹികതയെയും സമഗ്രമായി ആശ്ളേഷിക്കുന്ന സമഗ്രമായ ഒരു സാഹിത്യ ദര്‍ശനത്തെയാണ്‌ പ്രേരണ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. സാഹിത്യത്തെ ഈയൊരു ലക്ഷ്യത്തിലേക്കു വേണ്ടി ഉപയോഗിക്കുന്ന ചില ന്യൂനപക്ഷങ്ങള്‍ നമുക്കിട യിലുണ്ടെങ്കിലും, അവയെയെല്ലാം സമര്‍ത്ഥമായി തിരസ്ക്കരിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ മുഖ്യധാരാ സാഹിത്യ പ്രസ്ഥാനങ്ങളും, വക്താക്കളുമാണ്‌ ഇന്ന് അരങ്ങു വാഴുന്നത്.

കലയുടെയും കവിതയടക്കമുള്ള സാഹിത്യ രൂപങ്ങളുടെയും നൈതികതയെ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഏറെ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ട് മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാഹിത്യ ചര്‍ച്ചകളെയും പ്രവര്‍ത്തനങ്ങളെയും ഇന്നു നമ്മള്‍ വിലയിരുത്തേണ്ടത്.

ആ ദൌത്യം അത്ര എളുപ്പമല്ല. നടന്നു തീര്‍ക്കേണ്ട വഴികള്‍ അതിദീര്‍ഘമാണ്‌. നഷ്ടപ്പെട്ട മേല്‍വിലാസങ്ങളില്‍ കുരുങ്ങി ക്കിടക്കാന്‍ ഒരു നാട്ടിലെയും ഒരു കലാ സാഹിത്യ ദര്‍ശനങ്ങള്‍ക്കും ഏറെക്കാലം സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് നമ്മുടെ മേല്‍വിലാസങ്ങള്‍ നഷ്ടപ്പെടുകയല്ല, അത് നമ്മില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെടുക യാണുണ്ടായത്. മേല്‍വിലാസങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ നൈതികതയെ തിരിച്ചു പിടിക്കുക എന്ന് തന്നെയാണ്.

മലയാളത്തില്‍ കവിതയുടെ ചരിത്രവും നൈതികതയുടെ ചരിത്രവും അത്രമേല്‍ ഇഴ ചേര്‍ന്നു കിടക്കുന്നു. ശ്രീനാരായണന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുമ്പോള്‍ തന്നെ “ജാ‍തിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാസ്ഥാനമാണിത്” എന്ന് കവിതയും കുറിക്കുന്നുണ്ട്. അതിനാല്‍ തന്നെ കവിത ചര്‍ച്ചാ വിഷയമാകുമ്പോള്‍ നൈതികതയും ചര്‍ച്ചാ വിഷയമായി തീരുന്നു.

കവിതയില്‍ അയ്യപ്പനിലേക്കും, നാടകത്തില്‍ പി. എം. താജിലേക്കും, സിനിമയില്‍ ജോണ്‍ എബ്രഹാമിലേക്കും അവര്‍ക്കുമപ്പുറത്തേക്കും ചെന്ന്‌ നമുക്ക് നമുടെ സാഹിത്യ കലാ ദര്‍ശനങ്ങളുടെ മേല്‍വിലാസങ്ങളും, നൈതികതയും തിരിച്ചു പിടിക്കേണ്ടതുണ്ട്.

അതിനുള്ള ഒരു എളിയ ചുവടു വെയ്പാണ്‌ ഫെബ്രുവരി 4-ന്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രേരണ സംഘടിപ്പിക്കുന്ന ഏക ദിന സാഹിത്യ സമ്മേളനം.

‘കണ്ടെത്താത്ത വിലാസം’ എന്ന പ്രമേയം അടിസ്ഥാനമാക്കിയ സാഹിത്യ സമ്മേളനത്തിന്റെ ആദ്യ ഭാഗത്ത് മൂന്ന് പഠനങ്ങളാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്.

പ്രബന്ധാവതരണവും ചര്‍ച്ചയും

  1. ‘സമകാലീന മലയാള കവിതയും മലയാള ജനതയുടെ നൈതികതയും’ – പി. എന്‍. ഗോപീകൃഷ്ണന്‍
  2. ‘കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍‘ – സര്‍ജു
  3. അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും‘ – ഡോ. അബ്ദുല്‍ ഖാദര്‍

രണ്ടാം ഘട്ടം

  1. സമര്‍പണം അയ്യപ്പന്
  2. അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം
  3. അയ്യപ്പന്റെ കവിതകളുടെയും അയ്യപ്പനെ കുറിച്ചുള്ള കവിതകളുടെയും ചൊല്ലി അവതരണം

മൂന്നാം ഘട്ടം

സിനിമാ പ്രദര്‍ശനം – ‘ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും‘ – ജെറാള്‍ഡ് മോര്‍ഡിലാറ്റ്. ഫ്രഞ്ച് കവിയും നാടക പ്രവര്‍ത്തകനുമായ ആന്റോണിം ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

Page 17 of 19« First...10...1516171819

« Previous Page« Previous « ‘ഖയാല്‍’ ഗസല്‍ സന്ധ്യ കെ. എസ്. സി. യില്‍
Next »Next Page » വിനയ നയിക്കുന്ന ഏക ദിന ശില്പശാല »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine