കേരളീയ വിദ്യാഭ്യാസ രംഗം മാറ്റം ആവശ്യപ്പെടുന്നു : ആര്‍. വി. ജി. മേനോന്‍

October 9th, 2011

rvg-menon-yuva-kala-sahithi-ePathram
ഷാര്‍ജ : സമഗ്രമായ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ച് കേരള ത്തിലെ വിദ്യാഭ്യാസ രംഗത്തെ നവീകരിക്കേണ്ടത് അത്യാവശ്യ മാണെന്നു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. ആര്‍. വി. ജി. മേനോന്‍ പറഞ്ഞു.

യുവ കലാ സാഹിതി ഷാര്‍ജ – ദുബായ് കമ്മിറ്റികള്‍ സംഘടിപ്പിച്ച ‘ കേരളീയ വിദ്യാഭ്യാസ രംഗം ആവശ്യപ്പെടുന്ന പരിഷ്‌കാരങ്ങള്‍ ‘ എന്ന ഓപ്പണ്‍ ഫോറ ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

കുട്ടികളെ പ്രാഥമിക തലം മുതല്‍ ഡോക്ടര്‍, എന്‍ജിനീയര്‍ എന്നീ കരിയറു കള്‍ക്കായി ഒരുക്കുന്ന ഇന്നത്തെ രീതിക്ക് മാറ്റം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. സെക്കന്‍ഡറി തലത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ആയിരം പേര്‍ക്കെങ്കിലും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം.

അവരില്‍ സയന്‍സ് ഇതര വിഷയ ങ്ങള്‍ പഠിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പു വരുത്തണം. അങ്ങനെ ആണെങ്കില്‍ അദ്ധ്യാപന ശാസ്ത്ര മേഖല യില്‍ മികവാര്‍ന്ന വ്യക്തിത്വ ങ്ങളെ സംഭാവന ചെയ്യാന്‍ കേരളത്തിന് ആവുമെന്നും അദ്ദേഹം പറഞ്ഞു.

യുവ കലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് വിജയന്‍ നണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. സത്യന്‍ മാറഞ്ചേരി, അജിത് വര്‍മ, വില്‍സണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു. പി. ശിവപ്രസാദ് സ്വാഗതവും പ്രകാശന്‍ നന്ദിയും പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരുനെല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ്‌ നന്ദാ ദേവിക്ക്‌

October 8th, 2011

nanda-devi-ePathram
ഷാര്‍ജ : തിരുനല്ലൂര്‍ സാഹിത്യ വേദി യുടെ ഈ വര്‍ഷ ത്തെ കവിതാ പുരസ്‌കാരം നന്ദാ ദേവിക്ക്.

തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം (ചൊവ്വന്നൂര്‍) സ്വദേശിനിയും നിരൂപക യുമായ ഷീജാ മുരളി യാണ് ‘നന്ദാദേവി’ എന്ന തൂലികാ നാമത്തില്‍ കവിതകള്‍ രചിക്കുന്നത്. ആനുകാലിക ങ്ങളില്‍ കവിത കളും ലേഖന ങ്ങളും എഴുതാറുണ്ട്.

‘മഹാ പ്രസ്ഥാനത്തിന് മുന്‍പ്’ എന്ന കവിത യാണ് നന്ദയെ പുരസ്‌കാര ത്തിന് അര്‍ഹയാക്കിയത്. ഒക്‌ടോബര്‍ 8 ശനിയാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കവി ഒ. എന്‍. വി. കുറുപ്പ് സംബന്ധിക്കും

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുതിയ അനുഭവമായി ഫെയ്‌സ് ടു ഫെയ്‌സ് കൂട്ടായ്മ

October 8th, 2011

arjah-kmcc-face-to-face-ePathram
ഷാര്‍ജ : ഫെയ്‌സ്ബുക്ക് കൂട്ടായ്മ യിലൂടെ പരിചയപ്പെട്ടവര്‍ ഒത്തു ചേര്‍ന്നത് പുതിയ ഒരനുഭവമായി. സീതി സാഹിബ് വിചാര വേദി യിലൂടെ പരിചയപ്പെട്ട യു. എ. ഇ. യില്‍ ഉള്ളവരാണ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി യിലൂടെ ഒത്തു ചേര്‍ന്നത്. പരിപാടി ബഷീര്‍ പടിയത്ത് ഉദ്ഘാടനം ചെയ്തു. കെ. എച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.

സഅദ് പുറക്കാട് മുഖ്യ പ്രഭാഷണം നടത്തി. ചര്‍ച്ച കളുടെയും പരിചയപ്പെടലു കളുടെയും ഉദ്ഘാടനം മുസ്തഫ മുട്ടുങ്ങല്‍ നിര്‍വഹിച്ചു. അബ്ദുല്ല മല്ലിചേരി, ആര്‍. ഓ. ബക്കര്‍, കുട്ടി കൂടല്ലുര്‍, യാസീന്‍ വെട്ടം, റസാക്ക് ഒരുമനയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബൈലെക്‌സ് മെസ്സെഞ്ചര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സംഘടന പ്രവര്‍ത്തനം ഊര്‍ജസ്വല മാക്കാന്‍ നാസര്‍ കുറുംമ്പതുര്‍ പറഞ്ഞു. മാസം തോറും എമിരേറ്റ്‌സുകള്‍ മാറി മാറി ഫെയ്‌സ് ടു ഫെയ്‌സ് പരിപാടികള്‍ സംഘടി പ്പിക്കാനും, പ്രസംഗ പരിശീലന ത്തിന് മുന്‍തൂക്കം നല്‍കാനും ഹമീദ് വടക്കേകാട് അഭിപ്രായപ്പെട്ടു.

ഒരേ ലക്ഷ്യത്തോടെ ഒത്തു ചേരുന്നതിലൂടെ വലിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് റഈസ് കോട്ടക്കല്‍ പറഞ്ഞു. വി. സുലൈമാന്‍ ഹാജി, കബീര്‍ ചാന്നാംകര, നവാസ് തിരുവനന്തപുരം, ജസീം ചിറയിന്‍കീഴ്, ഗഫൂര്‍ ബേക്കല്‍, റസാക്ക് തൊഴിയൂര്‍, സുബൈര്‍ വള്ളിക്കാട്, ഷാനവാസ് ആലംകോട്, ഹസൈനാര്‍ കുളങ്ങര, നിസാര്‍ വെള്ളികുളങ്ങര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഹഫിദ് തൃത്താല തുടങ്ങി യവര്‍ സംസാരിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് സ്മാരക അവാര്‍ഡ്‌ റസാക്ക് ഒരുമനയൂരിന്

October 4th, 2011

seethi-sahib-memorial-award-for-razack-orumanayoor-ePathram
ഷാര്‍ജ : സീതി സാഹിബിന്‍റെ വീക്ഷണ ങ്ങളും, വ്യക്തിത്വവും പുതു തലമുറക്ക്‌ പകര്‍ന്നു നല്‍കുന്ന തിലൂടെ ഒരളവോളം തീവ്ര വാദത്തിനും, സാംസ്കാരിക ജീര്‍ണത ക്കുമെതിരെ യുവതയെ ചിന്തിപ്പി ക്കാനും, അണി നിരത്താനും കഴിയുമെന്ന് ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് പുറക്കാട് പറഞ്ഞു.

സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, സേവന പ്രതിബദ്ധത ക്ക് നല്‍കുന്ന സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ്‌ ദാന സമ്മേളനം ഉത്ഘാടനം ചെയ്യുക യായിരുന്നു. പൊതു പ്രവര്‍ത്തകനായ റസാക്ക് ഒരുമനയൂരിന് (അബുദാബി) ബഷീര്‍ പടിയത്ത് അവാര്‍ഡ്‌ സമ്മാനിച്ചു.

പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുല്ല മല്ലിചേരി, കുട്ടി കൂടല്ലൂര്‍, ആര്‍. ഓ. ബക്കര്‍, മുസ്തഫ മുട്ടുങ്ങല്‍, യാസിന്‍ വെട്ടം, നാസര്‍ കുറുമ്പത്തൂര്‍, ഹമീദ് വടക്കേകാട്, കബീര്‍ ചന്നാംങ്കര, ജസീം ചിറയന്‍കീഴ്‌, സുബൈര്‍ വള്ളിക്കാട്, ഷാനവാസ്‌ ആലംകോട്, ഹുസ്സൈനാര്‍ തളങ്കര തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും, ഹാഫിള് തൃത്താല നന്ദിയും പറഞ്ഞു. റസാക്ക് ഒരുമനയൂര്‍ മറുപടി പ്രസംഗം നടത്തി. നാല് വര്‍ഷമായി നല്‍കി വരുന്ന അവാര്‍ഡ്‌, മുന്‍വര്‍ഷ ങ്ങളില്‍ അബ്ദുല്‍ കരീം ഹാജി തിരുവത്ര, ഇബ്രാഹിം എളേറ്റില്‍, പൊന്നാനി അബൂബക്കര്‍ ബാവു ഹാജി, എന്നിവര്‍ക്കാണ് നല്‍കിയത്. ദുബായ് മീഡിയ ഫോറം പ്രസിഡന്‍റ് ഇ. എം. സതീഷ്‌, ഷീല പോള്‍, അഹമ്മദ് കുട്ടി മദനി എന്നിവര്‍ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കോടതി വിധി അഭിനന്ദനാര്‍ഹം : അംബികാസുതന്‍ മാങ്ങാട്‌

October 2nd, 2011

mass-ambikasuthan-mangad-epathram

ഷാര്‍ജ : എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നരക തുല്യമായ ജീവിതം നയിക്കുന്ന ഇരകളുടെ പക്ഷത്തു നിന്ന് ഡി. വൈ. എഫ്. ഐ. നടത്തിയ നിയമ യുദ്ധവും, അതിന്മേലുള്ള സുപ്രീം കോടതി വിധിയും സമൂഹത്തില്‍ എവിടെയൊക്കെയോ നന്മയുടെ പൊന്‍വെളിച്ചം അവശേഷിക്കുന്നു എന്നതിന്റെ തെളിവുകളാണെന്ന് അംബികാസുതന്‍ മാങ്ങാട്‌ അഭിപ്രായപ്പെട്ടു. കലുഷിതമായ വര്‍ത്തമാന കേരളത്തില്‍ മൃഗീയമെന്നോ പ്രാകൃതമെന്നോ പോലും വിശേഷിപ്പിക്കാന്‍ പറ്റാത്ത തരത്തില്‍ ഒരു അധ്യാപകന് നേരെ നടന്ന അക്രമം ഒരു ഭാഗത്ത് നമ്മെ ലജ്ജിപ്പിക്കുമ്പോള്‍, മറുഭാഗത്ത്‌ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഊര്‍ജം പകരുന്ന ഇത്തരം പ്രകാശങ്ങള്‍ ഉണ്ടാകുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്. “മാസ് ഷാര്‍ജ”യുടെ കലാ വിഭാഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറയുന്ന തന്റെ “എന്മകജെ” എന്ന നോവലിന്റെ സൃഷ്ടിയില്‍ താന്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍ വിവരണാതീതമായിരുന്നു എന്ന് അദ്ദേഹം ഓര്‍മിച്ചു . എഴുതേണ്ടി വന്നത് സങ്കല്പ കഥാപാത്രങ്ങളെ കുറിച്ചല്ല മറിച്ചു നരക യാതന അനുഭവിച്ചു തീര്‍ക്കുന്ന കണ്മുന്പിലെ മനുഷ്യ ജീവിതങ്ങളെ കുറിച്ചായിരുന്നു. കരയാന്‍ പോലും കഴിയാത്ത കുഞ്ഞുങ്ങളെയും, കരഞ്ഞു കരഞ്ഞ്, കണ്ണീരു വറ്റിപ്പോയ അമ്മമാരെയും കുറിച്ചായിരുന്നു.

കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ പോന്കിരണങ്ങളെ തിരിച്ചു പിടിക്കാന്‍ ഉതകുന്നതായിരിക്കണം. മനുഷ്യ മനസ്സിനെ സംസ്കരിച്ചെടുക്കുന്നതോടൊപ്പം മാനവികതയുടെ മുന്നേറ്റത്തിനും രചനകള്‍ ഉപകരിക്കണം. മരണവും കാതോര്‍ത്തു റെയില്‍ പാളത്തില്‍ കിടന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സില്‍, കഴുത്തില്‍ മണിയുമായി തുള്ളിച്ചാടി നടന്ന ആടിന്കുട്ടിയിലെ ജീവന്റെ തുടിപ്പ് ഉണ്ടാക്കിയ മാനസിക പരിവര്‍ത്തനം നന്ദനാരുടെ കഥയെ ഉദാഹരിച്ചു കൊണ്ട് അംബികാസുതന്‍ മാങ്ങാട്‌ ചൂണ്ടിക്കാട്ടി .

“മാസ്” കലാ വിഭാഗം കണ്‍വീനര്‍ തുളസീദാസ്‌ സ്വാഗതം ആശംസിച്ച ചടങ്ങിനു പ്രസിഡണ്ട് ശ്രീപ്രകാശ്‌ അധ്യക്ഷത വഹിച്ചു. .ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അനില്‍ അമ്പാട്ട് നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന യോഗത്തിന് ശേഷം മാസ് അംഗങ്ങള്‍ ചിട്ടപ്പെടുത്തിയ പഞ്ചാരി മേളവും വിവിധ കലാ പരിപാടികളും അരങ്ങേറി. മാസ് ഷാര്‍ജയുടെ സ്നേഹോപഹാരം കൈരളി ടി. വി. യു. എ. ഇ. കോ ഓര്‍ഡിനേറ്റര്‍ കൊച്ചുകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാടിന് സമ്മാനിച്ചു.

– അയച്ചു തന്നത് : ശ്രീപ്രകാശ്‌, ഷാര്‍ജ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 3 of 712345...Last »

« Previous Page« Previous « ബഹറിനില്‍ പ്രക്ഷോഭകാരികളെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും തടവ്‌ ശിക്ഷ
Next »Next Page » കമല സുരയ്യ : എഴുത്തും ജീവിതവും »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine